Sunday, December 7, 2008

മരണം വന്നു വിളിച്ചിട്ടും ....

ഗ്രാമത്തിലെ പലചരക്കു കച്ചവടക്കാരൻ കുഞാലികാക്കയുടെ മകൻ അസീസ്. ബാല്യകാലങ്ങളിൽ ഗോട്ടി കളിക്കാനും പമ്പരം കളിക്കാനും എന്നും കൂടെ ഉണ്ടാവാറുള്ള കളികൂട്ടുകാരൻ. അന്നു പള്ളിപറമ്പിലെ അണ്ടി മോഷ്ടിച്ചു ഞങ്ങൾ ചന്ദപ്പായിയുടെ പീടികയിൽ നിന്നും ബുൾബുൾ മിഠായി വാങ്ങി തിന്നാറുണ്ടായിരുന്നു. അന്നു തന്നെ അസീസുമായി ഏറ്റുമുട്ടി ജയിക്കാൻ ആർക്കും കഴിയുമായിരുന്നില്ല.

വർഷങ്ങൾ പിന്നെ ഒരു പാട് കടന്നുപോയി. ഇപ്പോൾ അസീസിനെ കാണുമ്പോൾ
മരണത്തെയാണ് നേരില്‍ കാണുന്നത് എന്ന് തോന്നി പോയിട്ടുണ്ട് . അന്നു പത്താം തരത്തിൽ പഠിക്കുമ്പോഴാണ് ആ സംഭവം നടക്കുന്നത്. ഞങ്ങളുടെ ഹൈസ്കൂൾ നിലകൊള്ളുന്ന കുന്നിൻപുറത്തെ വളരെ ആഴമേറിയ കിണറ്റിൽ അസീസ് മലർന്നടിച്ചു വീണു. നോക്കിയാൽ ഇരുട്ട് മാത്രം കാണാവുന്ന കിണർ. അന്നു കോഴിക്കോട് സംഘം തിയേറ്റർ ഉൽഘാടനം നടക്കുകയാണു. വരുന്നതു ആരാ തമിഴ് സിനിമയിലെ സാക്ഷാൽ ദൈവം തന്നെ . മക്കൾ തിലകം എം. ജി. ആർ.
അസീസിനു ഒന്നു അഭിനയിക്കാൻ തോന്നി. കൂട്ടുകാർക്കു മുമ്പിൽ , എം.ജി.ആറിന്റെ സ്റ്റണ്ട് സീനായിരുന്നു തുടക്കം. അതിനു കപ്പിയിൽ തൂങ്ങികിടക്കുന്ന കയറിന്റെ ഒരറ്റം പിടിച്ചു കിണറിലേക്കു തൂങിയ അസീസ് പിന്നെ ഒരു നിലവിളിയായിരുന്നു. ആ നിലവിളി നേർത്തു നേർത്തു വന്നു.
സ്കൂളിൽ നിന്നും എല്ലാവരും ഓടി കൂടി . അസീസ് കിണറ്റിൽ വീണ വാർത്ത നാട്ടിൽ പരന്നു. കയറിൽ കെട്ടിയ കസേര കിണട്ടിൽ ഇറക്കി. “ അസീസേ ... കസേരയിൽ കയറിക്കോ ...."
കിണറ്റിൽ നിന്നും കരക്കെത്തിയ അസീസ് കൂളായി നടന്നു പോകുന്നതാണു കണ്ടതു.
ഒരു ചെറിയ മുറിവ് പൊലും ആ ദേഹത്ത് ഉണ്ടായിരുന്നില്ല. കൂടി നിന്നവർ വാപോളിച്ചു നിന്നു.
വർഷങ്ങൾക്ക് ശേഷം അസീസിനെ കാണുന്നത് വെള്ളപൊക്ക സമയത്ത് ഒരു കടത്തു കാരനായിട്ടാണ്. ആ തോണിയിൽ സ്കൂളിൽ പോയിരുന്ന സഫിയയെ അസീസ് സ്വന്തമാക്കി.
പിന്നെ ഒരിക്കൽ ഗൽഫിലും പോയി അസീസ്.
അവിടെ നിന്നും തിരിച്ചു വന്ന അസീസ് ആടുകളെ വളർത്താൻ തുടങ്ങി. സംഗതി ക്ലചു പിടിച്ചു വരുമ്പോഴാണു മറ്റൊരു അത്യാഹിതം .
ആടിനു തീറ്റ , പ്ലാവിന്റെ ഇല ഒരുക്കു കൂട്ടിവരുന്ന സമയത്ത് ഒരു കവുങ്ങ് അസീസിന്റെ മേലേക്കു വീണു. ബോധ മറ്റു വീണ അസീസ് പിന്നെ ഒരു ഭാഗം തളർന്നു പോയി. മാസങ്ങൾ ചലനമറ്റ് കട്ടിലിൽ. അസീസിനെ ആശുപത്രിയിൽ നിന്നും താങ്ങി പിടിച്ചു കൊണ്ടു വരുമ്പോൾ ആട്ടിൻ കൂടിൽ നിന്നും കൂട്ടകരച്ചിൽ . അതിൽ ഒരു ആട്ടിൻ കുട്ടി അസീസിന്റെ കട്ടിലിൽ വന്നു നിർത്താതെ കരയുന്നു. പിന്നെ കണ്ടതു ആട്ടിൻ കുട്ടിയെ ഒന്നു തലോടാൻ പോലും കഴിയാതെ അസീസും കരയുന്നു. അവിടെ നിന്നവർ ആ രംഗം കണ്ടവർ മുഴുവൻ ഉള്ളിൽ തേങ്ങുകയായിരുന്നു.
മാസങ്ങൾ കഴിഞ്ഞാണു അസീസിനു ഒന്നു എഴുന്നേൽക്കാൻ ആയതു. ഇപ്പോൽ ആടുകൾ ഇല്ല. ഒരു പശു മാത്രം. സൊസൈറ്റിയിൽ രാവിലെ പാലു മായി നടന്നു പൊകുന്ന അസീസിന്ന് ഒരു കൈക്ക് ഇപ്പോഴും സ്വാധീനമില്ല. എഴുന്നേറ്റ് നടക്കാൻ കഴിയുന്ന് എന്നതിൽ അസീസ് വളരെ ത്രിപ്തനാണു. മരണം വന്നു വിളിച്ചിട്ടും അസീസ് പോകാൻ കൂട്ടാക്കിയില്ല. അസീസിന്റെ മനോധൈര്യത്തിനു മുമ്പിൽ മരണം പോലും തോൽക്കുകയായിരുന്നു.
ഗ്രാമത്തിന്റെ അൽഭുത പുത്രനായ അസീസ് ധൈര്യത്തിലും മനക്കരുത്തിലും ഒരു അൽഭുതം തന്നെയാണ്. അന്നും ഇന്നും. തോൽക്കാൻ മനസ്സില്ലാത്ത അസീസിന്റെ മുമ്പിൽ മരണം പോലും പിന്മാറി നിൽക്കുന്നു.

Monday, December 1, 2008

ഭാര്യ ബഹുത്വം

ഹമീദ് ചേന്നമംഗല്ലൂര്‍ എഴുതിയ ലേഖനം ( മാതൃഭൂമി ദിനപത്രം ) വായിച്ചോ ?
എന്ത് പറയുന്നു ? ഒന്നു നല്ല പോലെ ആലോചിക്കാം ആല്ലേ ?
കട്ടവന്റെ കൈ മുറിക്കണം ,എന്തെ അതിന് വേണ്ടി ആരും മുറവിളി കൂട്ടാത്തത് ?
വ്യഭിച്ചരിച്ചവനെ കല്ലെറിഞ്ഞു വധിക്കണം , ( ശരീഅത്ത് മാറ്റാന്‍ പാടില്ലേ )
മത പുരോഹിതരെ മതത്തെ വികൃത മാക്കാന്‍ അനുവദിക്കരുത് .
ഹമീദ് ചേന്നമംഗല്ലൂര്‍ തുറന്നു വെച്ച ഈ പാഠം സഹിഷ്ണുതയില്‍ നിന്നു കൊണ്ടു
മാനവിക വിചാരത്തില്‍ വായിക്കാന്‍ ശ്രമിക്കുക . ഇസ്ലാം മാനവ പക്ഷത്താണ് നിലകൊള്ളുന്നത് .