Monday, November 19, 2012

ചിനാര്‍ വൃക്ഷ തണലുകള്‍












നല്ല തണുപ്പുണ്ട് .  അത് കൊണ്ട് ടൂറിസ്റ്റുകളുടെ വരവും നന്നേ കുറവാണ് .  തണുത്തുറഞ്ഞു കിടക്കുന്ന ഈ മണ്ണില്‍ ചവിട്ടി ചരിത്രത്തിന്റെ ഊടു വഴികളിലൂടെ നടന്നു പോവാന്‍ നല്ല രസമാണ് .
കശ്മീരിലെ പോലെ ചിനാര്‍ മരങ്ങളുടെ ഉണങ്ങിയ ഇലകള്‍ വീണു കിടക്കുന്ന പാതകളും അതുവഴി കടന്നു പോകുന്ന സുന്ദരികളായ സ്ത്രീകളും  മനസ്സില്‍ ഗസലിന്റെ ഈണം തീര്‍ത്തു കൊണ്ടിരുന്നു . 
ഈ പൂന്തോട്ടങ്ങളില്‍ എത്ര സര്‍ഗ സുന്ദര താളങ്ങള്‍ മനസ്സില്‍ പൂവിട്ടിരിക്കും . സ്നേഹത്തിന്റെ , പ്രണയത്തിന്റെ ദൂതുമായി ഇത് വഴി കടന്നു പോയ മഞ്ഞു കണങ്ങള്‍ .  ഹിന്ദുസ്ഥാനി സംഗീതത്തിനു  രാജ പാത യോരുക്കിയ  പ്രകൃതിയുടെ വസന്തോല്സവങ്ങള്‍ . കണ്ണും കാതും കവര്‍ന്നെടുത്ത  മുഗിള കാലം . 
       ഇവിടെത്തെ ഓരോ മാര്‍ബിള്‍ കല്ലിനും ആ ഒരു സ്നിഗ്ധ ഭാവം ഉള്ള പോലെ തോന്നി . വല്ലാത്ത  ഒരു  വിരഹത നമ്മുടെ മനസ്സിനെയും  ബാധിക്കുന്ന പോലെ . 
       :ജാതെ ജാതെ യെ തോ ഭത ദേം  ഹാം ജിയെ തോ കിസ് കെ ലിയെ :
പടി യിരങ്ങുമ്പോള്‍  മനസ്സ്  മന്ദ്രിക്കുകയിരുന്നു .

Sunday, November 4, 2012

കൊത്തന്‍ കല്ലും വളപോട്ടുകളും .

  കൊത്തന്‍ കല്ലും വളപോട്ടുകളും . 
   

      പണ്ട്  ഞങ്ങളുടെ ഗ്രാമത്തില്‍ പള്ളിക്കൂടതിനോട് ചേര്‍ന്ന് ഒരു പള്ളി പറമ്പ്  അവിടം   ഞങ്ങള്‍ക്ക്  കളിസ്ഥലം കൂടിയായിരുന്നു.  ചിലപ്പോഴക്കെ ഖബരിസ്ഥാനില്‍  ആരുടെയോ മയ്യത് മറ മാടുന്നുണ്ടാവും . ഞങ്ങള്‍ കളി നിര്‍ത്തി വെച്ച് അല്പം കഴിഞ്ഞു  വീണ്ടും കളി തുടങ്ങും . അല്ലെങ്കില്‍ കൊയ്ത്തു കഴിഞ്ഞ വയലുകള്‍ ഞങ്ങളുടെ പന്ത് കളിയുടെ കേന്ദ്ര മായി മാറും .
   ഒരു പന്ത് വാങ്ങാന്‍ വലിയ ദാരിദ്ര്യം തന്നെയായിരുന്നു . ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ഹരം തന്നെ . അന്നത്തെ പല കളികളും ഇന്ന് ഇല്ല . ചട്ടി ഏറു കളി . പൊട്ടിയ മണ്‍ പാത്രങ്ങളുടെ  കഷണങ്ങള്‍ ഒന്നിന് മീത ഒന്നായി വെച്ച് അത് എറിഞ്ഞു വീഴ്തുക . ഒരു ചെറിയ റബ്ബര്‍  പന്തേ  വേണ്ടൂ .
പെണ്‍കുട്ടികള്‍ കൊത്താന്‍ കല്ല്‌ കളിക്കും . ഒരു ചിപ്പി കഷ്ണം എടുത്തു  പിന്തിരിഞ്ഞു നിന്ന് കളത്തിലേക്ക്‌ ഏറിയും പിന്നെ ഒറ്റകാലില്‍ കള്ളികളില്‍ നിന്നും അതെടുത്തു കൊക്കി ചാടും .  കുറ്റിയും  പന്തും അതിലേറെ രസകരം . " "കയ്മ ഒന്ന് രണ്ടു "
    തൊട്ടടുത്തുള്ള യു പി സ്കൂള്‍ വിട്ടാല്‍ പെണ്‍കുട്ടികള്‍ സ്കൂള്‍ വരാന്തയില്‍ നിറയും കൊത്താന്‍ കല്ല്‌ കളിയ്ക്കാന്‍ .  കല്ലൊക്കെ അവരുടെ പാവാടയില്‍   റ ഡി യായിരിക്കും .
 ഉപ്പുമാവിന്റെ  മണം  . അത്  വല്ലാത്ത രസമുള്ള ഒരു ഭക്ഷണം .  നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഇയ്യാതുമ്മ  യായിരുന്നു വിളമ്പുന്ന ജോലി  ഏറ്റെടുത്തിരുന്നത് .
     ഒരു സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിന് പോയപ്പോള്‍ ഒരു സ്ത്രീ വന്നു എന്നോട് ചോദിച്ചു  നീ നജീബല്ലേ . അതെ .
എന്നെ മനസ്സിലായോ ? ഞാന്‍  പാണ കോട്ടില്‍  ഇയ്യത്തുമ്മ   ഹുസൈനക്കയുടെ മകള്‍ . നീയും ഞാനും ഒരു  പാട് തല്ലു കൂടിയിട്ടുണ്ട് . ഓര്‍മയുണ്ടോ  /   നീ എന്റെ അനുജനെ കാട്ടുമ്പോള്‍  ഞാന്‍ പകരാന്‍ ചോദിച്ചത്. ലത്തീഫ് മാസ്റ്റര്‍ രണ്ടാളെയും തല്ലിയത്  .  "
   പാത്തുമ്മ എല്ലാം ഇന്നലെ പോലെ ഓര്‍ക്കുകയാണ് .     ഈ പള്ളികാട്ടിലെ കമ്മുനിസ്റ്റ്‌ അപ്പകള്‍ക്ക് എന്തെല്ലാം ഓര്മ കാണും .
    രയിമുവിനെയും ഹൈദാരിനെയും  സ്കൂളില്‍ വരാത്തത് കാരണം വീട്ടില്‍ പോയി പിടിച്ചു കൊണ്ട് വരാന്‍ പറയുന്ന ഹെഡ്‌ മാസ്ടീര്‍ അത്തോളി . റോഡിലൂടെ നീണ്ട കടലാസ്സു തൊപ്പി ധരിപ്പിച്ചു കുട്ടികളു ടെ അകമ്പടിയില്‍ നടത്തം കൊള്ളുന്ന രായിമു .   അത്തോളി മാസ്റ്റര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും രയിമു നിന്ന നില്‍പ്പില്‍ മൂത്ര മോഴിച്ചു പോകും .
  പാത്തുമ്മ എന്റെ പഴയ കളികൂട്ടുകാരി  കുറെ ചിരിച്ചു .
പേരകുട്ടികള്‍ ബഹളം വെച്ചപ്പോള്‍ പിന്നെ കാണാം എന്ന് പറഞ്ഞു
അവള്‍ പോയി മറഞ്ഞു .
ഞാന്‍ പിന്നെയും ആ ഓര്‍മകളില്‍  ഒഴുകി കൊണ്ടിരുന്നു .
കാലവും ശീലവും മാറി . കൌമാരത്തിന്റെ  വഴികള്‍ ഗൌരവുമുള്ളതായി  മാറുന്നു.


                       .............................