Monday, June 30, 2008

ഓന്റെ ബാപ്പയും മരിച്ചു.....

ഒതയമംഗലം ഗ്രാമത്തിലെ അയമുട്ട്യാക്കയുടെ ചായമക്കാനിയിലെ മുക്കാലി ബെജ്ജിലെ മൂന്നു നാലു പേരെ ശ്രദ്ധിക്കുക. ഗ്രാമത്തിലെ വില്ലന്മാരാണവരെല്ലാം. കാലത്തു കുടിവിട്ടിറങി ഇനി ഉച്ചക്കേ വീട്ടിലെത്തൂ. അതിനിടയിലെത്രയൊ ചായ അവരെല്ലാം അകത്താക്കിയിരിക്കും. രണ്ടു മൂന്നാക്കിയും മൂന്നു നാലാക്കിയും.പരിചയക്കാരാരെങ്കിലും ചായ കുടിക്കാനായി മക്കാനിയിലേക്കു കയറീ ഒരു ചായക്കു പറയുമ്പോളായിരിക്കും ഒരു ശബ്ദം “ ച്ചും “ അതായതു എനിക്കും ഒരു ചായ പറഞോ.
താഴത്തെ റേഷൻ ഷോപ്പിന്റെ തൊട്ടടുത്തുള്ള തിണ്ണയിലാണു മറ്റൊരു കേന്ദ്രം. അവിടെ ചതുരംഗപലകക്കു ചുറ്റും ഇരുന്ന് എല്ലാവരും വളരെ വീറോടെ കരുക്കളെ നീക്കുന്നത് കാണാം.
“ ആളെ ഉന്തു. കുതിരയെ വെട്ടു. “
ചില സമയത്തു കളി വല്ലാതെ വൈകിയെന്നിരിക്കും.രസം പിടിച്ചിരിക്കുമ്പൊഴാണു കെസ്സു പാട്ടും ബൈതും വരും. അതല്ലെങ്കിലോ കേട്ടതെല്ലാം പാട്ട് .
ഒരു ദിവസം ഇവരിലൊരാളുടെ ബാപ്പ മരിച്ച വിവരം ആരൊ വന്നു ഒരാളുടെ ചെവിയിലായി പറഞു. “ ഉടനെ തലയാട്ടി പലകയിൽ തന്നെ ശ്രദ്ധ നട്ടിരിക്കുന്ന മമ്മദു കുട്ടി , ആ മരണവിവരവും ഒരു ഗാനമാക്കി പാടി.
മുമ്പിലെ ആനയെ വെട്ടി പിന്നെ പാടി “ അങിനെ ബാപ്പയും മരിച്ചു..ഓന്റെ... ബാപ്പയും മരിച്ചു. “
ആരുടെ ബാപ്പ ഇതു പാടിയവന്റെ തന്നെ ബാപ്പ. അതാണു ഞങളുടെ ഗ്രാമത്തിലെ അന്നത്തെ ചതുരംഗ്ത്തിലുള്ള ആവേശം.
ഇപ്പോഴും ഒരു കാര്യം പിഴച്ചു പോയാൽ ഞങളെല്ലാം പറയാരുള്ളതു “ നായി പറിച്ചു പൊയി “ എന്നാണു. പ്രസിദ്ധമായ വാമൊഴിയും ഇവിടെ ഈ തിണ്ണയിൾ നിന്നും രൂപം കൊണ്ടതാണെന്നു പറയപ്പെടുന്നു.

( ഗ്രാമത്തിന്റെ സ്വന്തം ഫലിതം ..തുടർച്ച)

Friday, June 27, 2008

കലയോട് എന്തിനീ വിമുഖത ?

ഉസ്താദ് ഫതേഹ് അലിഖാന്‍ അല്ലാഹുവിനെക്കുറിച്ച് പാടുമ്പോള്‍ മറ്റാരേക്കാളുമധികം അല്ലാഹുതന്നെ സന്തോഷിക്കുന്നുണ്ടാവണം.

യു-ട്യൂബ് എന്ന വീഡിയോ സൈറ്റിലാണ്‌ ഉസ്താദ് ഫതേഹ് അലിഖാന്റെ ഖവാലി കേള്‍ക്കാനിടയായത്. "അല്ലാഹു... അല്ലാഹു.." എന്ന് അദ്ഭുതകരമായ ആനന്ദത്തോടെ പാടിക്കൊണ്ടിരിക്കുന്ന ഉസ്താദ്. ഈ ഗാനം കേള്‍ക്കുമ്പോള്‍ ദൈവവിചാരത്തില്‍ സര്‍ഗാത്മകതയുടെ വെളിച്ചം വീഴുന്നു. നരഗാഗ്നിയില്‍ മനുഷ്യനെ ചുട്ടുനീറ്റുന്ന ഒരു ദൈവചിത്രത്തിനു പകരം അനുരാഗിയായ ഒരു മനുഷ്യസ്നേഹിയാണ്‌ ദൈവം എന്ന ചിന്ത മനസ്സില്‍ രൂപപ്പെടുന്നു.

ഒരു ചായപോലും നമ്മോട് തിരിച്ചാവശ്യപ്പെടാത്ത , നിസ്വാര്‍ത്ഥനായ , എത്രയോ ഉദാരനായ ദൈവം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനക്കാരില്‍ വലിയൊരു വിഭാഗവും പാട്ടുകേള്‍ക്കാറില്ല.

പുസ്തകം വായിക്കുന്ന ശീലം പോലും അവരില്‍ പലര്‍ക്കും ഇല്ല. വയനാട്ടിലും ചങ്ങരംകുളത്തിലുമായി നടന്ന മുജാഹിദ് സമ്മേളനങ്ങളില്‍ പങ്കെടുത്തുവന്ന ഒരു മുജാഹിദ് സുഹൃത്തിനോടു ചോദിച്ചു:
"എന്താണനുഭവം?"
സുഹൃത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. :

" ഒരുപാട് ഖുതുബകള്‍ വെള്ളിയാഴ്ചത്തെ (ജു മു അ) പ്രസംഗം ഒന്നിച്ചുകേട്ട അനുഭവം. അതിലപ്പുറം ഒന്നുമില്ല."
സുഹൃത്തിനെ യു ട്യൂബില്‍ ഉസ്താദ് ഫതേഹ് അലിഖാന്റെ പാട്ടു കേള്‍ക്കാന്‍ ക്ഷണിച്ചു. പാട്ടിന്റെ അവസാനം, ശ്രോതാക്കളിലൊരു മദാമ്മ 'അല്ലാഹു' എന്ന് താളത്തോടെ ഉരുവിടുന്നതു കണ്ടപ്പോള്‍ സുഹൃത്ത് ആശ്ചര്യപ്പെട്ടു.

പാട്ടിലൂടെ അല്ലാഹുവിനെ അറിയുന്ന അനുഭവം. തീര്‍ച്ചയായും ഹൃദ്യമായൊരു വൈകാരികത അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.

മതബോധവും മതബാധയും

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങള്‍ എന്ന് ആരെയാണ്‌ സംബോധന ചെയ്യുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. മുസ്ലീങ്ങളെ നരകാഗ്നിയില്‍ നിന്നും മോചിപ്പിക്കാന്‍ അവരെ ഈമാനുള്ള വിശ്വാസികളാക്കി തീര്‍ക്കാന്‍ മുജഹിദ് നേതാക്കളെല്ലാം ദൃഢപ്രതിജ്ഞ എടുത്തിട്ടുണ്ട്. മതബോധം നല്‍കുക എന്നത് വിശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായതിനാല്‍ മുസ്ലീങ്ങളെ സ്വര്‍ഗ്ഗത്തിന്റെ നേരവകാശികളാക്കാന്‍ തുനിയുന്ന അവരെ കുറ്റപ്പെടുത്തുക സാധ്യവുമല്ല.

പക്ഷേ, പാട്ടില്ല. സര്‍ഗാത്മകതയുടെ ഒരിറ്റു വെള്ളം പോലും ഈ മതച്ചെടിക്കു പകര്‍ന്നു നല്‍കുന്നില്ല.

എന്തുകൊണ്ടാണ്‌ മലയാളി മുസ്ലീംങ്ങളുടെ ഇടയില്‍ നിന്ന് മത സംബന്ധിയായ ഒരു മികച്ച കൃതിയോ ഗാനമോ ഇല്ലാതെ പോകുന്നത്? എഴുത്തും വായനയും ഒന്നും ഇല്ലാതിരുന്ന കാലത്ത് എഴുതപ്പെട്ട മനോഹരമായ 'മൊഹിയുദ്ധീന്‍ മാല'യെക്കുറിച്ച് നിന്ദാപൂര്‍‌വ്വം പരിഹസിക്കുന്ന മുജാഹിദുകളെ നിങ്ങളുടെ സംഭാവന എന്താണ്‌? കലയെ എത്രകാലം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും? മതബോധമല്ല മതബാധയാണ്‌ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങളെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത്. മതബാധയില്‍ നിന്ന് വിമുക്തരായി, ദൈവത്തോട് ഏറ്റവും അടുത്ത സ്നേഹിതനെന്നപോലെ പെരുമാറാന്‍, ഉസ്താദ് ഫത്തേഹ്‌ അലിഖാന്റെ പാട്ടുകേള്‍ക്കുക. കവിതയോടടുക്കുമ്പോഴാണ്‌ മതത്തിന്‌ കൂടുതല്‍ രസം. ജമാഅത്തെ ഇസ്ലാമിയും സുന്നികളുമൊക്കെ , വൈകിയുദിച്ച വിവേകം കൊണ്ടെങ്കിലും , നാടകത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ ചിന്തിച്ചു തുടങ്ങുന്നുണ്ട്. വളരെ വൈകാതെ തന്നെ മുസ്ലീം സ്ത്രീകള്‍ അനുഭവിക്കുന്ന ആന്തരികമായ യാതനകളെക്കുറിച്ച് അവരുടെ മീഡിയകള്‍ സംസാരിച്ചു തുടങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ മുജാഹിദുകളെ സര്‍ഗാത്മകതയുടെ ഇടങ്ങളിലേക്ക് ആര്‌ നയിക്കും? പാട്ടുകാരെ തുണക്കുന്ന അല്ലാഹു ഇവര്‍ക്ക് ദിശാബോധം നല്‍കട്ടെ.
താഹ മാടായി ഉന്നയിച്ചിട്ടുള്ള ഈ വിഷയം ( സമയം ഓൺ ലൈൻ )വളരെ സമാധാനത്തൊടെ നാം ആലോചിക്കേണ്ടതു തന്നെ.
തീർച്ചയായും താഹയുടെ ഈ ആലോചന എനിക്കും വളരെ മുമ്പു തന്നെ ഉണ്ടായിരുന്നു. കലയിലൂടെയും മതത്തെയും ദൈവത്തെയും കണ്ടെത്താം. സൂഫി ഗായകരെ പൊലെ സ്നേഹത്തിന്റെ മതം ആരാണു ഇത്ര ആകർഷകമായി പരിചയപ്പെടുത്തിയതു.

Wednesday, June 25, 2008

മതം+ മദം = ഉന്മാദം ??

മതം ഒരു മദമായി

പഠനം ഒരു പതനമായി

കലാലയം കൊലയാലയമായി

അനശ്വരനായ ഈശ്വരന്‍ തടവറയില്‍

Friday, June 20, 2008

ഗ്രാമത്തിന്റെ സ്വന്തം ഫലിതങ്ങള്‍

നാട്ടിൻപുറങളിൽ ചിലയാളുകൾ അങ്ങിനയാ -അവര്‍ അവരുടെ ഫലിതം കൊണ്ടു നമ്മുടെയൊക്കെ മനസ്സിൽ കുടിയേറി താമസം ഉറപ്പിച്ചു കളയും.അവരെ ഓർക്കേണ്ട അവസരങൾ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടായെന്നുവരും.എന്റെ ഗ്രാമം അത്തരം രസികന്മാരായ വ്യക്തികളാൽ സമ്പന്നവുമാണു.ചായമക്കാനിയിൽ ഇരുന്നു വഴിയെ പോവുന്നവരെയൊക്കെ പരാമർശിക്കുന്ന കാര്യത്തിൽ എന്റെ പൂർവ്വീകരായ ആളുകളും ഒട്ടും മോശമല്ല.ആ പരിപാടിയെ നാട്ടുകാർ വിശേഷിപ്പിക്കുക “ പച്ച ഇറച്ചി “ തിന്നുക എന്നാണു.ഇപ്പോഴത്തെ പിള്ളെരും ഒട്ടും മോശമല്ല കെട്ടൊ. ഇങിനെ കണ്ടവന്റെ ഇറച്ചി തിന്നു നടക്കുന്നവന്റെ കാര്യവും മഹാകഷ്ടമായിരിക്കും ചിലപ്പൊൾ. മാംസം തീർന്നു എല്ലും തോലുമായിട്ടുന്റാവും .
ചക്കിങൽ മുഹമ്മദ് എന്ന ആൾ ഒരു ധനികന്റെ മകനായിട്ടു പിറന്നു. അക്കാലത്തു ടെർലിൻ ഷർട്ടുമിട്ടു വിലസി നടന്നിരുന്ന ഗ്രാമത്തിലെ ഏക മനുഷ്യൻ. പുള്ളിക്കാരൻ ഒരു ജൊലി ചെയ്ത ചരിത്രമൊന്നും ഗ്രാമത്തിൽ ആര്ക്കും അറിയില്ല.എല്ലാം വിറ്റുതീർന്നപ്പോൾ ഭാഗ്യം തേടി ഒന്നു ഗൾഫിലോട്ട് പോയി ഭാഗ്യം പരീക്ഷിക്കാമെന്നു തന്നെ തീരുമാനിച്ചു. അതല്ലാതെ നിർവ്വാമില്ലായിരുന്നു. എല്ലാം തീർന്നെങ്കിലും ജീവിതം വളരെ നർമത്തോടെ നേരിടാനുള്ള കഴിവു ചക്കിങൽ കൈവിട്ടിട്ടില്ല. ഒരു മെക്കാനിക്ക് ഹെൽ‌പ്പർ ആയിട്ടാണു ഗൾഫിലേക്കു പുറപ്പെട്ടതു. ദമ്മാമിൽ വരുമ്പോൾ ഞാനും അന്നു അവിടെയുണ്ടു. തേടിപ്പിടിച്ചു ചെന്നു കണ്ടപ്പൊൾ മാൾബ്രൊ സിഗരറ്റും വലിച്ചു ഒരു സിനിമാവാരികയും വയിച്ചിരിക്കുകയാണു റ്റിയാൻ. കണ്ടപ്പൊൾ തന്നെ ഒരു ചിരിയാണു. “പറ്റിച്ചെടൊ…പറ്റിച്ചി ““ രക്ഷയില്ല . ഞാൻ ഇങോട്ടു പുറപ്പെട്ടതറിഞു എന്റെ കഷ്ടകാലവും ഇങൊട്ട് റ്റിക്കറ്റ് എടുത്തിരുന്നു. “ അതു ഞാൻ അറിഞില്ല. വന്നയുടനെ അറബി എന്നെ കൊണ്ടു പോയതു ഈത്തപ്പനയിൽ കയറാനാണു. ഇതാ കണ്ടോ കാലിലോക്കെ മുറിവു പറ്റിയതു. ഇനി നമ്മുടെ നാട്ടുകാർ പറയും “ ഓൻ എടെപോയാലും കുരുത്തം പിടിക്കൂല. “ നീ സാക്ഷിയാണു.എങിനെയൊക്ക്യാന്നറിയൂല ചക്കിങൽ പോയ പോലെ തിരിച്ചെത്തി. പിന്നെ വർഷങൾ കഴിഞു ചക്കിങലിനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. “ ഇപ്പോൾ പരിപാടിയെങിനയാ … “ ചിരിച്ചു കൊണ്ടു അവൻ പറയുന്നു.“ അധ്വാനിച്ചു ജീവിക്ക്യാ അതു വല്യ കഴിവൊന്നുഅല്ലാട്ടൊ”പിന്നെ ഞങളുടെ മറ്റൊരു നാട്ടുകാരന്റെ വാക്കുകൾ ആണു മുഹമ്മദ് കടമെടുത്തതു. “ ആരാപ്പു പൂള നട്ട പോലെ “നാട്ടുകാരനായ ആരാപ്പുവിനോട് ആരൊ ചൊദിച്ചു “ പണിയൊന്നും ഇല്ലെങ്കിൽ പൂള ( കപ്പ) നട്ടുകൂടെയെന്നു.ഇന്നു നട്ടു നാളെ പറിക്കമെങ്കിൽ നടാമായിരുന്നു. അങിനെ പ്രസിദ്ധമായൊരു ചൊല്ലാണു “ ആരാപ്പു പൂള നട്ട പോലെ“
ഇനിയുമുണ്ട് ഞങളുടെതു മാത്രമായ നാടൻ ചൊല്ലുകൾ. ചൊല്ലിയവർ പലരും മണ്മറഞെങ്കിലും ഇന്നും ആ മൊഴികൾ ഇവിടെയുണ്ട് ഞങൾക്കൊപ്പം. “ ആലിയാക്ക അരീക്കൊട്ട് പൊയ മാതിരി ““ ഔളാക്ക പട്ടിനെ പിടിച്ച പോലെ “പലവാക്കുകളുടെയും വേരുകൾ തേടിപോയാൽ ചിരിയുടെ മാലപടക്കത്തിന്നു തിരികൊളുത്തലായിരിക്കും.
എന്റെ നാടിനു പന്തുകളിയൊട് വലിയ കമ്പമാണു. ഒരിക്കൽ കളിനടക്കുമ്പോൾ ആരോ പുറത്തുനിന്നു വിളിച്ചു പറഞു“ അടി ഹമുക്കേ ….. “പന്തുമായി മുന്നേറി ഗൊൾ അടിക്കാൻ ഒരുങുമ്പോഴാണു ഈ പതിവു കമേന്റു . നാട്ടുകാരനായ കളിക്കാരൻ രസികനാണെന്നു പറയേണ്ടതില്ലല്ലൊ ? എന്തു സംഭവിച്ചുകാണും…കമെന്റു വിട്ട ആളുടെ നേരെ തിരിഞു അയാൾ പറഞത്….. “ യ്യ്യന്നെ അടിച്ചൊ നായേ…”ഇതും പറഞു ആൾ പന്തു അവിടെ ഇട്ടു പോന്നു. “ നാട്ടുകാർ അന്തം വിട്ടു വെന്നു പറയാൻ പറ്റില്ല. കാരണം അതു ലത്തീഫാണു താരം.
പുൽ‌പ്പറമ്പിലെക്കു ഒരു കിലോമീറ്റർ ദൂരമില്ല. അവിടെ നിന്നും തന്റെ പുതുതായി വാങിയ മാരുതിയുമായി വരുന്നതു കു… കാക്കയാണു. എതിരെ പോകുന്നതു അബ്ദുല്ലയാണു. മീങ്കാരൻ അബ്ദുല്ല.മീനൈറ്റിയിലാണു പോകുന്നത്. കാറും മോട്ടോർസൈക്കിളും ഒന്നു ഉരസി. ആൾകൂടി. അബ്ദുല്ല പേറ്റിച്ചു കൊണ്ടാണു പറഞ്തു. “ അല്ല കാക്കെ ..നിങൾ എവിടെ നോക്ക്യാ വണ്ടി ഓടിക്കുന്നെ”എഴുപതിന്നടുത്തെത്തിയ കുഞഹമ്മദ് കാക്ക അബ്ദുല്ലയെ ഒന്നു നോക്കി ..“ ഹൂം…. ഞാൻ എവിടൊ…..നൊക്ക്യൊട്ടെ…ജ്ജ് എവിടെ നൊക്ക്യാ….”നോക്കി നിന്ന ആളുകൾ അന്തം വിട്ടു. അല്ല കാരണവർ പറഞതിലും കാര്യമില്ലേ ?മീങ്കാരൻ അബ്ദുല്ല മിണ്ടാതെ തന്റെ വണ്ടിയുമായി പോയി.
മീങ്കാരൻ ഇത്താലുട്ടിയെ പരിചയപ്പെടാതെ പൊവുന്നതു ശരിയല്ല. എല്ലാവരുടെ മീനും വിറ്റുതീർന്നാലും ഇത്തലുട്ടി നേരം ഇരുട്ടുന്നതു വരെ മണ്ണെണ്ണവിളക്കുമായി കാത്തിരിക്കും. ഒരിക്കൽ ആരൊ തീരാറായ മീനിന്നു ഒന്നായി ഒരു വില പറഞൊറപ്പിച്ചു. പോകുമ്പൊൾ അയാൾ പറഞതു ഇത്തലുട്ടിക്കു ഇഷ്ടപെട്ടില്ല.“ ഇത്തലുട്ട്യെ… ഞാൻ മീൻ വാങിയതു നിന്നെയൊന്നു കഴിച്ചിലാക്കാനാ… “ഉടനെ ഇത്താലുട്ടിയുടെ മറുപടി “ ഇത്താലുട്ടിനെ ജി കയിച്ചിലാക്കണ്ടാ…അതു പണ്ടു വേലത്ത്യമ്മ കയിച്ചിലാക്ക്യതാ…. “വേലത്ത്യമ്മാ നാട്ടിലൊക്കെ പേറെടുക്കുന്ന സ്ത്രീയാണു.ഈ ഫലിതപുരാണം നിർത്തുകയാണ്. കറ്ന്റു പോയേക്കുമെന്നു പേടിയുണ്ടു. പണ്ടു നാട്ടിൽ ആദ്യമായികറന്റു വന്നപ്പോൾ മൂത്തോറനെ ആരോ ഒരു കുപ്പിയുമായി അങാടിയിലേക്കു വിട്ടിരുന്നു.കുഞാലിമാപ്ലെ …… “ ഒരു ലിറ്റർ അറന്റു വേണം “ഇനിയും ഇത്തരം ഒരു പാടു കഥയും കഥാപാത്രങ്ങളും ഈ കൊച്ചു ഗ്രാമത്ത്തിനുന്ടു .അവര്‍ ഈ പ്രയാണത്തില്‍ ഇനിയും വന്നു ചേരും .

Thursday, June 19, 2008

ഒരു ഫലിത പുരാണം


നാട്ടിൻപുറങളിൽ ചിലയാളുകൾ അങ്ങിനയാ -അവര്‍ അവരുടെ ഫലിതം കൊണ്ടു നമ്മുടെയൊക്കെ മനസ്സിൽ കുടിയേറി താമസം ഉറപ്പിച്ചു കളയും.
അവരെ ഓർക്കേണ്ട അവസരങൾ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടായെന്നുവരും.
എന്റെ ഗ്രാമം അത്തരം രസികന്മാരായ വ്യക്തികളാൽ സമ്പന്നവുമാണു.
ചായമക്കാനിയിൽ ഇരുന്നു വഴിയെ പോവുന്നവരെയൊക്കെ പരാമർശിക്കുന്ന കാര്യത്തിൽ എന്റെ പൂർവ്വീകരായ ആളുകളും ഒട്ടും മോശമല്ല.
ആ പരിപാടിയെ നാട്ടുകാർ വിശേഷിപ്പിക്കുക “ പച്ച ഇറച്ചി “ തിന്നുക എന്നാണു.
ഇപ്പോഴത്തെ പിള്ളെരും ഒട്ടും മോശമല്ല കെട്ടൊ. ഇങിനെ കണ്ടവന്റെ ഇറച്ചി തിന്നു നടക്കുന്നവന്റെ കാര്യവും മഹാകഷ്ടമായിരിക്കും ചിലപ്പൊൾ. മാംസം തീർന്നു എല്ലും തോലുമായിട്ടുന്റാവും .
ചക്കിങൽ മുഹമ്മദ് എന്ന ആൾ ഒരു ധനികന്റെ മകനായിട്ടു പിറന്നു. അക്കാലത്തു ടെർലിൻ ഷർട്ടുമിട്ടു വിലസി നടന്നിരുന്ന ഗ്രാമത്തിലെ ഏക മനുഷ്യൻ. പുള്ളിക്കാരൻ ഒരു ജൊലി ചെയ്ത ചരിത്രമൊന്നും ഗ്രാമത്തിൽ ആര്ക്കും അറിയില്ല.
എല്ലാം വിറ്റുതീർന്നപ്പോൾ ഭാഗ്യം തേടി ഒന്നു ഗൾഫിലോട്ട് പോയി ഭാഗ്യം പരീക്ഷിക്കാമെന്നു
തന്നെ തീരുമാനിച്ചു. അതല്ലാതെ നിർവ്വാമില്ലായിരുന്നു. എല്ലാം തീർന്നെങ്കിലും ജീവിതം വളരെ നർമത്തോടെ നേരിടാനുള്ള കഴിവു ചക്കിങൽ കൈവിട്ടിട്ടില്ല. ഒരു മെക്കാനിക്ക് ഹെൽ‌പ്പർ ആയിട്ടാണു ഗൾഫിലേക്കു പുറപ്പെട്ടതു. ദമ്മാമിൽ വരുമ്പോൾ ഞാനും അന്നു അവിടെയുണ്ടു. തേടിപ്പിടിച്ചു ചെന്നു കണ്ടപ്പൊൾ മാൾബ്രൊ സിഗരറ്റും വലിച്ചു ഒരു സിനിമാവാരികയും വയിച്ചിരിക്കുകയാണു റ്റിയാൻ. കണ്ടപ്പൊൾ തന്നെ ഒരു ചിരിയാണു.
“പറ്റിച്ചെടൊ…പറ്റിച്ചി “
“ രക്ഷയില്ല . ഞാൻ ഇങോട്ടു പുറപ്പെട്ടതറിഞു എന്റെ കഷ്ടകാലവും ഇങൊട്ട് റ്റിക്കറ്റ് എടുത്തിരുന്നു. “ അതു ഞാൻ അറിഞില്ല. വന്നയുടനെ അറബി എന്നെ കൊണ്ടു പോയതു ഈത്തപ്പനയിൽ കയറാനാണു. ഇതാ കണ്ടോ കാലിലോക്കെ മുറിവു പറ്റിയതു. ഇനി നമ്മുടെ നാട്ടുകാർ പറയും “ ഓൻ എടെപോയാലും കുരുത്തം പിടിക്കൂല. “ നീ സാക്ഷിയാണു.
എങിനെയൊക്ക്യാന്നറിയൂല ചക്കിങൽ പോയ പോലെ തിരിച്ചെത്തി. പിന്നെ വർഷങൾ കഴിഞു ചക്കിങലിനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. “ ഇപ്പോൾ പരിപാടിയെങിനയാ … “ ചിരിച്ചു കൊണ്ടു അവൻ പറയുന്നു.
“ അധ്വാനിച്ചു ജീവിക്ക്യാ അതു വല്യ കഴിവൊന്നുഅല്ലാട്ടൊ”
പിന്നെ ഞങളുടെ മറ്റൊരു നാട്ടുകാരന്റെ വാക്കുകൾ ആണു മുഹമ്മദ് കടമെടുത്തതു. “ ആരാപ്പു പൂള നട്ട പോലെ “
നാട്ടുകാരനായ ആരാപ്പുവിനോട് ആരൊ ചൊദിച്ചു “ പണിയൊന്നും ഇല്ലെങ്കിൽ പൂള ( കപ്പ) നട്ടുകൂടെയെന്നു.
ഇന്നു നട്ടു നാളെ പറിക്കമെങ്കിൽ നടാമായിരുന്നു. അങിനെ പ്രസിദ്ധമായൊരു ചൊല്ലാണു “ ആരാപ്പു പൂള നട്ട പോലെ“ ഇനിയുമുണ്ട് ഞങളുടെതു മാത്രമായ നാടൻ ചൊല്ലുകൾ. ചൊല്ലിയവർ പലരും മണ്മറഞെങ്കിലും ഇന്നും ആ മൊഴികൾ ഇവിടെയുണ്ട് ഞങൾക്കൊപ്പം.


“ ആലിയാക്ക അരീക്കൊട്ട് പൊയ മാതിരി “
“ ഔളാക്ക പട്ടിനെ പിടിച്ച പോലെ “

പലവാക്കുകളുടെയും വേരുകൾ തേടിപോയാൽ ചിരിയുടെ മാലപടക്കത്തിന്നു തിരികൊളുത്തലായിരിക്കും.
എന്റെ നാടിനു പന്തുകളിയൊട് വലിയ കമ്പമാണു. ഒരിക്കൽ കളിനടക്കുമ്പോൾ ആരോ പുറത്തുനിന്നു വിളിച്ചു പറഞു
“ അടി ഹമുക്കേ ….. “
പന്തുമായി മുന്നേറി ഗൊൾ അടിക്കാൻ ഒരുങുമ്പോഴാണു ഈ പതിവു കമേന്റു . നാട്ടുകാരനായ കളിക്കാരൻ രസികനാണെന്നു പറയേണ്ടതില്ലല്ലൊ ? എന്തു സംഭവിച്ചുകാണും…
കമെന്റു വിട്ട ആളുടെ നേരെ തിരിഞു അയാൾ പറഞത്….. “ യ്യ്യന്നെ അടിച്ചൊ നായേ…”
ഇതും പറഞു ആൾ പന്തു അവിടെ ഇട്ടു പോന്നു. “ നാട്ടുകാർ അന്തം വിട്ടു വെന്നു പറയാൻ പറ്റില്ല. കാരണം അതു ലത്തീഫാണു താരം.

പുൽ‌പ്പറമ്പിലെക്കു ഒരു കിലോമീറ്റർ ദൂരമില്ല. അവിടെ നിന്നും തന്റെ പുതുതായി വാങിയ മാരുതിയുമായി വരുന്നതു കു… കാക്കയാണു. എതിരെ പോകുന്നതു അബ്ദുല്ലയാണു. മീങ്കാരൻ അബ്ദുല്ല.
മീനൈറ്റിയിലാണു പോകുന്നത്. കാറും മോട്ടോർസൈക്കിളും ഒന്നു ഉരസി. ആൾകൂടി. അബ്ദുല്ല പേറ്റിച്ചു കൊണ്ടാണു പറഞ്തു. “ അല്ല കാക്കെ ..നിങൾ എവിടെ നോക്ക്യാ വണ്ടി ഓടിക്കുന്നെ”
എഴുപതിന്നടുത്തെത്തിയ കുഞഹമ്മദ് കാക്ക അബ്ദുല്ലയെ ഒന്നു നോക്കി ..
“ ഹൂം…. ഞാൻ എവിടൊ…..നൊക്ക്യൊട്ടെ…ജ്ജ് എവിടെ നൊക്ക്യാ….”
നോക്കി നിന്ന ആളുകൾ അന്തം വിട്ടു. അല്ല കാരണവർ പറഞതിലും കാര്യമില്ലേ ?
മീങ്കാരൻ അബ്ദുല്ല മിണ്ടാതെ തന്റെ വണ്ടിയുമായി പോയി.

മീങ്കാരൻ ഇത്താലുട്ടിയെ പരിചയപ്പെടാതെ പൊവുന്നതു ശരിയല്ല. എല്ലാവരുടെ മീനും വിറ്റുതീർന്നാലും ഇത്തലുട്ടി നേരം ഇരുട്ടുന്നതു വരെ മണ്ണെണ്ണവിളക്കുമായി കാത്തിരിക്കും. ഒരിക്കൽ ആരൊ തീരാറായ മീനിന്നു ഒന്നായി ഒരു വില പറഞൊറപ്പിച്ചു. പോകുമ്പൊൾ അയാൾ പറഞതു ഇത്തലുട്ടിക്കു ഇഷ്ടപെട്ടില്ല.
“ ഇത്തലുട്ട്യെ… ഞാൻ മീൻ വാങിയതു നിന്നെയൊന്നു കഴിച്ചിലാക്കാനാ… “

ഉടനെ ഇത്താലുട്ടിയുടെ മറുപടി “ ഇത്താലുട്ടിനെ ജി കയിച്ചിലാക്കണ്ടാ…അതു പണ്ടു വേലത്ത്യമ്മ കയിച്ചിലാക്ക്യതാ…. “
വേലത്ത്യമ്മാ നാട്ടിലൊക്കെ പേറെടുക്കുന്ന സ്ത്രീയാണു.
ഈ ഫലിതപുരാണം നിർത്തുകയാണ്. കറ്ന്റു പോയേക്കുമെന്നു പേടിയുണ്ടു. പണ്ടു നാട്ടിൽ ആദ്യമായി
കറന്റു വന്നപ്പോൾ മൂത്തോറനെ ആരോ ഒരു കുപ്പിയുമായി അങാടിയിലേക്കു വിട്ടിരുന്നു.
കുഞാലിമാപ്ലെ …… “ ഒരു ലിറ്റർ അറന്റു വേണം “

ഇനിയും ഇത്തരം ഒരു പാടു കഥയും കഥാപാത്രങ്ങളും ഈ കൊച്ചു ഗ്രാമത്ത്തിനുന്ടു .
അവര്‍ ഈ പ്രയാണത്തില്‍ ഇനിയും വന്നു ചേരും .





Tuesday, June 17, 2008

അവള്‍ വിചാരിക്കുകയായിരുന്നു.....

അവൾ വിചാരിക്കുകയായിരുന്നു
അയാൾ വന്നില്ലായിരുന്നുവെങ്കിൽ
അയാളുടെ മുഖത്തെ കുസ്രിതിച്ചിരി
അവൾ ശ്രദ്ധില്ലായിരുന്നെങ്കിൽ

അവൾ വിചാരിക്കുകയായിരുന്നു
എനിക്കൊരു ആൺ കുഞായിരുന്നു
പിറവി കൊണ്ടതെങ്കിൽ
ഈ വയസ്സുകാലത്തു ഒരു തുണയാവുമായിരുന്നു

അഛന്റെ വാക്കുകൾ കേട്ടു
വീടു വിട്ടു ഇറങാതിരുന്നെങ്കിൽ
അയാളുടെ മയക്കുന്ന വാക്കുകൾ
സത്യമായിരിക്കില്ലെന്നു വിചാരിച്ചിരുന്നെങ്കിൽ

അവസാനം അവൾ കണ്ടെത്തി
അവൾ ഒന്നും വിചാരിച്ചിട്ടു കാര്യമില്ല
എല്ലാ വിചാരങൾക്കും മേലെ
ഒരു തീർപ്പു കൽ‌പ്പിക്കുന്നതു അവനാണല്ലോ .


അവൾ പതുക്കെ വാതിൽ തുറന്നു.
“ ഞാൻ വിചാരിച്ചു നിങൾ പോയിക്കാണുമെന്നു.”
ഇനി പോവാൻ ഒരിടം മാത്രമേ ബാക്കിയുള്ളൂ
ഇനി നീ ഒന്നും വിചാരിക്കേണ്ട നീയും കൂടെ പോരുന്നോ
വിചാരിക്കാൻ ഒന്നും ബാക്കിവെക്കാതെ അവർ പോയി……

**********************************************
നെല്ലുകുത്തു പുരയുടെ ഇറയത്തു
കഴുക്കോലിൽ തൂക്കിയിട്ട കുത്തുപാള
കുത്തുപാളയിൽ ഉമിക്കരി
ഉമിക്കരി കൊണ്ടു പല്ലുതെച്ചു വെളുപ്പിച്ചു

ശർക്കര കൂട്ടി കട്ടൻ കാപ്പികുടിച്ചു
നെല്ലുകുത്തു പുരയുടെ ഇറയത്തു
തിരുകിവെച്ചിരുന്ന കൊടുവാൾ
അയാൾ പാട വരമ്പിലേക്കു
അവൾ ഇറയത്തെ കഴുക്കോലിൽ തൂങിപ്പിടിച്ചു
അയാൾ പാടവരമ്പിലൂടെ പോവുന്നതും നോക്കി നിന്നു.
ഉമ്മറപ്പടിക്കു മീതെ കഴുക്കോലിൽ തൂക്കിയിട്ട
വിത്തിനു വെച്ച വെള്ളരിക്ക ......
------------------------------------------------------

Sunday, June 15, 2008

അവസാനത്തെ പ്രണയകാവ്യം

എല്ലാം മാറിമറിഞു കൊണ്ടിരിക്കുകയാണു. കാലത്തിനു പിടികൊടുക്കാതെ നമ്മുടെയൊക്കെ നിഗമനങൾക്കും അപ്പുറത്തേക്കു വഴുതിപ്പോകുന്ന ഈ ഒരു വികാരാവസ്തയെ എങിനെ വായനക്കാരെ അറിയിക്കുമെന്നാണു.

നമുക്കൊക്കെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഒരു പശ്ചാത്തലത്തെ കുറിച്ചു നമുക്കു പോലും പൂർണ ബോധ്യമില്ല. ലോക വിപണി നമ്മുടെയൊക്കെ മനസ്സിനെപ്പോലും വിലക്കെടുക്കാനുള്ള കരുത്തും തന്റേടവും നേടികഴിഞു. ആത്മീയത പോലും നിർവചിക്കാനാവത്ത വിധം കെട്ടുകൊണ്ടിരിക്കുകയാണു. സാമൂഹ്യജീവിയായ മനുഷ്യൻ സഹജമായ വാസനയിൽ ആർജിച്ചെടുത്ത സ്നേഹത്തിന്റെ പങ്കുവെക്കൽ ഇനിയെത്ര കാലം എന്ന ചോദ്യമേയുള്ളൂ. നാം എനി എത്ര കാലം പ്രണയകാവ്യങൾ രചിക്കും.
ഇത്രയും ആമുഖമായി പറഞുവന്നത് സച്ചിദാനന്ദന്റെ ഒരു കവിത മാത്രുഭൂ‍മിയിൽ വാ‍യിച്ചപ്പോഴാണു.

ഹുസൈന്റെ വെള്ളക്കുതിരകളുടെ പുറത്തേറി
ഹൂറികളുടെ ലോകത്തേക്കു പറക്കുന്ന ഈ വ്റധൻ
ചപ്പാത്തിയിലൊരു തലമുടിനാരു കണ്ടതിനു
വീട്ടുകാരിയെ ഒറ്റചവിട്ടിനു കൊന്ന കാര്യം ആർക്കറിയാം.

നെരൂദയുടെ പ്രണയകവിതകളെ ക്കുറിച്ചു
വാചാലനാകുന്ന ഈ കാവ്യാസ്വാദകൻ
ഇന്നലെ തന്റെ പൂർവകാമുകിയുടെ മുഖം
ആസിഡൊഴിച്ചു വിക്രതമാക്കിയവനെന്നു ആരെങ്കിലും സംശയിക്കുമോ ?
( സച്ചിതാനന്ദൻ )