Thursday, June 30, 2011

യമന്‍ ഒരു ഓര്‍മ കുറിപ്പ് .

വീണ്ടും അലച്ചിലിന്റെ നളുകളില്‍ ഒരു ദിവസം സനാ പട്ടണം നിറയെ പ്രസിഡന്റ് അലി അബ്ദുല്ല സാലഹിന്റെ വമ്പന്‍ കട്ടഔട്ടുകള്‍ . ഒപ്പം ഫലസ്തീന്റെ യാസര്‍ അറഫാത്തും. അറഫാത്ത് അന്നു യെമന്‍ സന്ദര്‍ശനത്തിനു വരികയാണു. അന്നു തന്നെ അലി സാലഹ് അവിടുത്തെ ചോദ്യം ചെയ്യപ്പെടാത്ത പ്രസിഡന്റായിരുന്നു. ചോദ്യം ചെയ്തവര്‍ എന്നെന്നേക്കും ജയിലിനകത്തും. യമനിലെ തടവറകളുടെ അവസ്ഥയും അതി ദയനീയമായിരുന്നു. കൂറ്റന്‍ മതിലിനകത്തു വിസ്താര മേറിയ കിണറുകള്‍. തീറ്റയും കുടിയും മലവിസര്‍ജനവും എല്ലാം അതില്‍ തന്നെ. എത്ര പേര്‍ അതിനകത്തു കിടന്നു രോഗം ബാധിച്ചു മരിച്ചു കാണും വല്ല കണക്കും. മനുഷ്യാവകാശ പ്രവര്‍ത്തനം അതൊന്നും അവിടെ നടക്കില്ല. ഒരു പ്രഹസനമായി തിരഞെടുപ്പ്. അലി സാലഹ് വീണ്ടും പ്രസിടന്റ്റ് . ചരിത്രം മാറുന്നു. മാറിയേ തീരൂ.

ഇടക്കൊക്കെ നൂറിന്റെ കടയില്‍ പോയിരിരിക്കും . അവിടെയിരുന്നു ഗ്ലാസു കട്ടു ചെയ്തു ഫോട്ടൊ ഫ്രേയിം ചെയ്യാനും പഠിച്ചിരുന്നു. കടയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പൊയിരുന്നത് ഹേമാമാലിനിയുടേ ചിത്രങ്ങളായിരുന്നു. യമനികള്‍ക്കു ഹിന്ദി സിനിമ വളരെ ഇഷ്ടമായിരുന്നു. ഷോലെ എന്ന സിനിമ മൂന്നു മാസമാണു തിയേറ്ററുകളില്‍ ഓടിയത്. പൊതുവെ ഹിന്ദികളോട് യമനികള്‍ക്ക് ഇഷ്ടമായിരുന്നു. ഹിന്ദി സിനിമാ ഗാനങ്ങള്‍ മൂളുന്ന യമനികളെയും കണാം.

ഞാന്‍ യമനില്‍ വന്നു ആറു മാസത്തോളം ആയി കാണും. ഇന്ത്യക്കാരായ പലരും അവിടെ ആ സമയത്തു വരുന്നുണ്ടായിരുന്നു. താജ് ഗ്രൂപ്പിന്റെ ഒരു ഹോട്ടല്‍ പണി നടക്കുന്ന സൈറ്റില്‍ നിന്നും കുറേ പഞ്ചാബികള്‍ അവിടെ വന്നു. കൂട്ടത്തില്‍ കുറച്ചു മലയാളികളും ഉണ്ടായിരുന്നു. ചെറുവാടിക്കാരന്‍ ഇസ്മായില്‍ വഫ അവിടെ ഓഫീസില്‍ ഒരു നല്ല പോസ്റ്റില്‍ ആയിരുന്നു. ഇസ്മയില്‍ വഫ ഒരു ജോലി ശരിയാക്കി തരാമെന്നു പറഞു. ആ ജോലി വളരെ കടുത്തതായിരുന്നു. പ്ലംബര്‍ ഹെല്പ്പര്‍. മൂന്നാം നിലയിലെക്കു മണ്ണിന്റെ പൈപ്പ് തലയില്‍ ചുമന്നു കൊണ്ട് പോവുമ്പോള്‍ ഇടക്കു തളര്‍ന്നു വീണു പൈപ്പു നിലത്തു വച്ച് ആരും കാണാതെ കരയും. ഒരു വിധത്തിലും മുന്നോട്ട് പോവാനാവില്ലെന്നു തോന്നിയപ്പോള്‍ അതും ഉപേക്ഷിച്ചു വീണ്ടും അലയാന്‍ തുടങ്ങി. സനയിലെ തിയേറ്റരിന്റെ മുമ്പില്‍ പോയി നിന്നു ഹിന്ദി സിനിമാ ഗാനങ്ങള്‍ കേള്‍ക്കും. നൂര്‍ മുഹമ്മദ് ഒരു ദിവസം എന്നെയും തിരഞു അവിടെ വന്നു. നൂറിന്റെ അടുത്ത കൂട്ടുകാരന്‍ മാരിബ് എന്ന സ്ഥലത്ത് നിന്നും വന്നിട്ടുണ്ട്. ഡോക്റ്റര്‍ അബ്ദുല്ല. വര്‍ഷങ്ങള്‍ക്കു മുമ്പു നൂറിനൊപ്പം കള്ള ലോഞചില്‍ വന്ന ആലപ്പുഴക്കടുത്ത് സൈക്കിള്‍ മുക്കിലെ ഗോപാലന്‍ എന്ന അബ്ദുല്ല.

നീണ്ട കാത്തിരിപ്പിന് ശേഷം അയാള്‍ വന്നു . എനിക്ക് ഒരു ജോലിവാഗ്ദാനവുമായി . ബാബുയമെന്റെ അരികില്‍ വെച്ച് നൂര്‍ അയാളെ എനിക്ക് പരിചയപെടുത്തി.
" ഡോക്ടര്‍ അബ്ദുള്ള ,മാരിബിലാണ് . പേടിക്കേണ്ട ഇയാള്‍ മലയാളിയാണ് . ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ ഒന്നിച്ചു കള്ള ലോഞ്ചില്‍ കയറി , നാട് വിട്ടു വന്നവരാണ് . തെക്കന്‍ യെമനിലെ ഹലരില്‍ മൌത്ത് വഴി ഏദന്‍ എന്നപട്ടണത്തില്‍ വന്നത് ഞങ്ങള്‍ മൂന്നു പേരാണ്. അബ്ദുള്ള അവിടെ ഒരു ഇന്ത്യന്‍ വംശജന്റെ ക്ലിനിക്കില്‍ ജോലിയില്‍ കയറി കൂടി ചികില്‍സയൊക്കെ പഠിച്ചു . അവസാനം അയാളുടെ മകളെ കല്യാണവും കഴിച്ചു. പിന്നീട് മാരിബിലേക്ക് പോന്നു.
ഇവിടെ നിന്നും ഒരു പകല്‍ യാത്ര ചെയ്‌താല്‍ മാരിബില്‍ "
ഒന്നും ആലോചിക്കാന്‍ നിന്നിട്ട് കാര്യമില്ല. മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഇവിടെ വന്നിട്ട്. ഒരു ജോലിയും ഇവിടെ ലഭിക്കില്ലെന്നും ഉറപ്പായി കഴിഞ്ഞിരുന്നു. ഞാന്‍ പോകാന്‍ തയ്യാറായി . താമസ സ്ഥലത്ത് പോയി ബാഗുമായി വന്നു. മദ്രാസി നൂര്‍ എന്നെ കെട്ടിപിടിച്ചു യാത്രയാക്കി . അബ്ദുള്ളയും നൂറിനെ പോലെ മതം മാറി യതാണ് . നാടിനെ കുറിച്ച് യാതൊരു ചിന്തകളും അവര്‍ക്കില്ലായിരുന്നു. അവര്‍ എല്ലാം മാറി കഴിഞ്ഞിരുന്നു. വേഷം പോലും യമാനികളുടെത് . അബ്ദുള്ളയുടെ മലയാളത്തിനും പരിക്ക് പറ്റി തുടങ്ങിയിട്ടുണ്ട് . എന്നാലും ഒരു നാട്ടുകാരനെ കൂടെ കിട്ടിയതില്‍ അദ്ദേഹം സന്തോഷിച്ചിരുന്നു .
ദൂരെ ഗ്രാമങ്ങളില്‍ നിന്നും ചരക്കു വാങ്ങാന്‍ എത്തുന്ന ലോറികള്‍ നിര്‍ത്തിയിടുന്ന മൈതാനത്തേക്ക്‌ ഞങ്ങള്‍ പുറപ്പെട്ടു.

Tuesday, June 28, 2011

ചിതലരിച്ച ചരിത്ര പാഠങ്ങള്‍ .

ബല്കീസിനെ പ്രണയിച്ച സോളമന്റെ
മാരിബില്‍ , കൂറ്റന്‍ അണകെട്ടിന്റെ
അവശിസ്ടങ്ങള്‍ക്ക് മുമ്പിലെന്റെ
ചേതനയറ്റ ശരീരവുമായി
ചിതലരിച്ച ചരിത്ര പാഠങ്ങള്‍
യമന്‍ ഒരു പുരാതന തടവരയായെനിക്ക് .
സന , മാരിബ്, രഘ്വാന്‍ വഴി നജ്രാന്‍
കാബ യുടെ കറുത്ത കിലാ പിടിച്ചു ഞാന്‍ കരഞ്ഞു
ജന്മ നാടിനെ സ്വപ്നം കണ്ടലയുന്നവന്റെ വേദന
നിനക്കെന്തറിയാം . ?
മൂസയുടെ മനസ്സില്‍ മിസ്രിന്റെ തെരുവുകള്‍
മദീനയെ സ്നേഹിച്ച പ്രവാചകന്‍ മക്കയെ മറക്കുമോ?
സ്വര്‍ഗത്തെ മറക്കാന്‍ ആദമിന്റെ മക്കള്‍ക്കാകുമോ?
ഇബ്രാഹിന്റെ മക്കള്‍ ഇന്നും അലയുകയല്ലേ
ഈ മരുഭൂവില്‍ മരുപ്പച്ച തേടി ?
ഫലസ്ടീന്റെ മക്കളെ നിങ്ങള്‍ തിരിച്ചു വരൂ ..
സ്വന്തം ജന്മ നാട്ടില്‍ നമുക്ക് പൊരുതി മരിക്കാം .

Monday, June 20, 2011

ഒരു ചോലക്കാടന്‍ വീര ഗാഥ.

ചോലക്കാടന്‍ മമ്മദ് ബാപ്പയിട്ട പേരാണെങ്കിലും നാട്ടുകാര്‍ ചോലക്കാരന്‍ എന്നും പിന്നീട് അതും ലോപിച്ച് ചോല എന്നുമായി എന്നാണു സ്ഥല കാല നാമ പുരാണങ്ങളില്‍ കാണുന്നത്. ചോല ഒരു അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രതിനിധി കൂടിയാണ്. അതായത് ജോലി ചെയ്തു പണം സമ്പാദിക്കല്‍ വലിയ സാമര്‍ത്ഥ്യം ഒന്നുമല്ലെന്ന് ചോല ഒറച്ചു വിശ്വസിക്കുന്നു. ആയ കാലത്ത് തുടങ്ങിയ പരിപാടി ശീട്ട് കളി . തന്ത പ്പിടി തിന്നാതെയും തൂറാതെയും ഉണ്ടാക്കിയ നാല് കാശ് ശീട്ട് കളിച്ചു തുലച്ചതില്‍ പിന്നെയാണ് പുതിയ പുതിയ വഴികള്‍ തേടി പോവാന്‍ തുടങ്ങിയത്. നാട്ടില്‍ ഇസ്ത്രിയിട്ട ഷര്‍ട്ടും സെന്റും പൂശി നടക്കുന്നവന്‍ ചോല മാത്രം . കോഴിക്കോട് പോയി ഇടയ്ക്കു അലകപുരിയിലെ എയര്‍ കണ്ടീഷന്‍ ബാറില്‍ നിന്നും രണ്ടു സ്മാള്‍ അടിച്ചു അതെ ബസ്സില്‍ തിരിച്ചു നാട്ടില്‍ എത്തും . വയല്‍ ക്കരയിലെ മുളങ്കാട്ടില്‍ കളി കൂടുകാര്‍ ചോല വരുന്നതും കാത്തിരിപ്പുണ്ടാവും . കളി എന്നാല്‍ പുള്ളികുത്ത്. അകത്തോ പുറത്തോ ആയി ചോല യുടെ പണം കാലിയായി കൊണ്ടിരുന്നു. അതിനിടയില്‍ ചോലയുടെ തന്ത പിടി ഇഹ ലോക വാസം വെടിഞ്ഞു. ഉപേക്ഷിച്ചു പോയ സ്വതുവഹകള്‍ ചോലക്ക് സ്വന്തം . മറ്റു അവകാശികള്‍ ആരുമില്ലെന്ന് . പിന്നെയും ജീവിതം കുശാലാക്കി.
കാലം അങ്ങിനെ ഉരുണ്ടു പോയി കൊണ്ടിരുന്നു. എടുവിന്റെ അളവ് കൂടി കൊണ്ടിരുന്നു. പോക്കറ്റ് കാലിയാവുമ്പോള്‍ ഏതെങ്കിലും ഒരു ആധാരം വീട്ടിലെ അലമാരയില്‍ നിന്നും അപ്രത്യക്ഷമാവും .
വിദേശിയില്‍ നിന്നും സ്വദേശ് ആക്കി മാറ്റി . അതായത് കള്ളും നാടന്‍ വാറ്റും . ആള്‍ ഒരു തികഞ്ഞ അഭിമാനിയാണെങ്കിലും ഇടയ്ക്കു കാലുറക്കാതെ വരുമ്പോള്‍ അമ്മാളുവിന്റെ ചെറ്റ കുടിലിലെ കോലായ തിണ്ണയില്‍ അന്തിയുറങ്ങി .
സദാ പുഞ്ചിരി തൂകുന്ന മുഖം . ആരോടും പരാതിയില്ല. ആരെയും നോവിക്കാന്‍ ഇല്ല. പരസ്ത്രീ ഗമനം വേലിചാട്ടം ഇത്യാതി പരിപാടികള്‍ ഒന്നുമേയില്ല. പകരമായി മറ്റു ചില ദൌര്‍ബല്യങ്ങള്‍ കൂട്ടിനുണ്ട് .
കോഴിക്കോട്ടങ്ങാടിയില്‍ പോയി സിനിമ കാണും. ആരുടേയും ഫെന്‍ ഒന്നുമല്ല. എം ആര്‍ രാധയെ ചോലെനു ഇഷ്ടമാണ്. ബാല്‍ക്കണിയില്‍ കൂടെ ചിലപ്പോള്‍ ഏതെങ്കിലും ഒരു കുണ്ടന്‍ ഉണ്ടായെന്നു വരും . നേരത്തെ പറഞ്ഞ ദൌര്‍ബല്യം . ശഹിന്ഷാ ഹോട്ടല്‍ കോഴിക്കൊടങ്ങാടിയിലെ ബിരിയാണിക്ക് പേര് കേട്ട ഹോട്ടല്‍ പിന്നെ ഹോട്ടല്‍ പാരീസ് ഇവിടെയൊക്ക കയറിയിറങ്ങുന്ന ചോല
ഒനിക്കൊരു ബിരിയാണിയും വാങ്ങിക്കൊടുത്തു ചെക്കെനെ ആദ്യത്തെ ബസ്സില്‍ നാട്ടിലേക്ക് കയറ്റി വിടും .
സാമ്പത്തിക മാന്യം കഠിനമായപ്പോള്‍ അറ്റ കൈക്ക് തറവാടിന്റെ ചെരുവും ചുറ്റുഭാഗവും ഒടായും പട്ടികയായും പിന്നെ കല്ലായും വിറ്റു തുലച്ചു.
അകത്തും പുറത്തും കളിച്ചു ഒക്കെ പുറത്തു തന്നെ. രാത്രി മണ്ണെണ്ണ വിളക്കിനു ചുവട്ടില്‍ ശീട്ട് കളിച്ചിരുന്നു. പണം തീര്നാല്‍ അതും കാത്തിരിക്കുന്ന ചാപ്പന്‍ നായര്‍ ചോദിക്കും""മേലെ പറമ്പിലെ പത്തു സെന്റ്‌ രണ്ടായിരത്തിനു ഇക്കി തന്നാല്‍ മൂവായിരം ഇപ്പം തരാം ."
ചോലയും ചാപന്‍ നായരും ചൂട്ടു കത്തിച്ചു പോയി രാത്രിയില്‍ തന്നെ അതിരുകള്‍ തിട്ടപെടുതും .
അവസാനം എല്ലാം തീര്‍ന്നു. നാട്ടിലൊക്കെ ഗള്‍ഫില്‍ പോകുന്നവരുടെ തുടക്കം . ആരോ പറഞ്ഞു ഇനി ഗള്‍ഫില്‍ പോയി രക്ഷപെടാന്‍ നോക്ക്. അങ്ങിനെയാണ് ചോല ബോംബെ യിലേക്ക് വണ്ടി കയറിയത്. കുറെ ദിവസം ബോംബെ ഗലിയില്‍ ചുറ്റികറങ്ങി മുണ്ട് സുലൈമാന്‍ വഴി ഒരു വിസ സൗദി യിലേക്ക് ഒത്തു കിട്ടി. വര്‍ക്ക് ഷോപ്പ് ഹെല്‍പ്പര്‍ . ഒരു സ്ക്രൂ ഡ്രൈവര്‍ പോലും ജീവിത്തില്‍ ഇന്ന് വരെ പിടിച്ചു നോക്കിയിട്ടില്ല . മലയാളമല്ലാതെ ചോലാണ് പിടിയില്ല. ഏതോ ഒരു പട്ടണ മുക്കില്‍ ഒരു അറബിയുടെ വര്‍ക്ക് ഷോപ്പില്‍ . അവിടെ ചോലന്‍ കൂടുതല്‍ ദിവസം നിന്നില്ല . ജോലി ചെയ്തു ശീലമില്ല . ഹിന്ദിക്കാരന്‍ മക്കാനിക് അറബിയോട് എന്താ പറഞ്ഞത് അത് ചോലന്‍ മനസ്സിലാകി വെച്ചു .
" മുഖ് മാഫി " അതിന്റെ അര്‍ഥം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മനസ്സിലാക്കി . ബോബെയില്‍ നിന്നും ഒരു കുട്ടിയെ കണ്ടപ്പോള്‍ അവനോടു " വാടീസ് യുവര്‍ നെയിം" എന്ന് ചോദിച്ചപ്പോള്‍ അവന്‍ " ഉലൂ കാ പട്ടേ " ഈ രണ്ടു പദങ്ങളും ചോലന്റെ വിദേശ യാത്രയില്‍ നേടിയ ഭാഷാ പരമായ അറിവ് . ചോലനെ കാണാന്‍ നാട്ടിലെ ഒരുത്തന്‍ ജോലിസ്ഥലത്ത് ചെന്നപ്പോള്‍ കണ്ടത് ഹിന്ദി കാരന്‍ ചോലെനെ ഒരു സ്പാനര്‍ കൊണ്ട് എറിയുന്നു. പത്തു നമ്പര്‍ മാറി യത് കാരണം .നാട്ടു കാരനെ കണ്ടപ്പോള്‍ സന്ദോഷം അടക്കാന്‍ വയ്യ അയാള്‍ക്ക്‌ . നീ ഇത്ര കഷ്ട്ടപെട്ടു ഒരു ജോലിക്ക് ഇവിടെ വരേണ്ടി വന്നല്ലോ ? നാടുകാരന്റെ പരിഭവം . ചോലെന്റെ മറുപടി
" എന്ത് ചെയ്യാന്‍ കട്ടകാലം എന്റെ മുമ്പേ ഇങ്ങോട്ട് ടിക്കറ്റ് ഒകെ ആക്കിയത് ഞാനറിഞ്ഞില്ല " ഇനിയിപ്പോ എങ്ങിനെ ഇവിടൊന്നു കയിചിലാവുക ?
ഇതിനൊക്കെ ഞാന്‍ പകരംവീട്ടും , എജെന്റ് എന്നെ പറ്റിച്ചു . ഞാനും നാട്ടില്‍ പോയി ഒരു എജെന്റാവും .
പണിയെടുത്തു ജീവിക്കാന്‍ ഇനിയുള്ള കാലം ആരും നോക്കേണ്ടാ . പണിയെടുത്തു ചാവുന്നവന്‍ വിഡ്ഢി കമ്മു . പിന്നെ ചോലന്‍ ഒരു ചിരിയാണ് . നാടുകാരന്‍ പേടിച്ചു . അപ്പോള്‍ ചോലന്‍ പറയുകയാണ്‌ " നീ പേടിക്കേണ്ട എനിക്ക് പിരാന്തു ആവില്ല . ആവുമായിരുന്നങ്കില്‍ എന്നോ ആവെണ്ടാതാ .."
നാട്ടിലെത്തി ആദ്യമായി വിസ കച്ചവടത്തിന് ചോളന്‍ സമീപിച്ചത് . മീന്‍കാരന്‍ കോമു
" അല്ല കൊമോ .ജ്ജ് ങ്ങിനെ കഷ്ടപെട്ടിട്ടു എന്താ കാര്യം , നിനക്ക് നാല് പെണ്കുട്ടിളല്ലേ ? ഇതിട്ടങ്ങളെ കെട്ടിച്ചു വിടണ്ടേ ? ഞാന്‍ നിന്നെ കയിചിലാക്കാന്‍ ( രക്ഷപെടുത്തുക ) ഒരു വിസ തരാം
ജ്ജ് പോണോ ദുബായിക്ക് ? എടുത്തു വഴിക്ക് കൊമുവിന്റെ മറുപടി " ജ്ജി ന്നെ കയിചിലാക്കണ്ട ? എന്നെ പണ്ട് വേലത്തി അമ്മ കയിച്ചിലാകീനു". { പണ്ട് കാലത്ത് പ്രസവം എടുക്കാന്‍ പോവുന്നവര്‍ വേലത്തി അമ്മ ) ." എന്റെ മോന്‍ പോയി വേറെ ആളെ നോക്ക് . ഞാന്‍ മീന്‍ വിറ്റു ഇങ്ങിനെ കഴിഞ്ഞു പോവും . എന്റെ തല വിധി മാറ്റാന്‍ ഒരുത്തന്‍ വന്നിരിക്കുന്നു. "
പിന്നെയും ചോലന്‍ പല വേഷത്തിലും കോലത്തിലും ഇവിടയോക്കെ തന്നെയുണ്ട്‌ ?

Monday, June 6, 2011

വലിയ കടത്തില്‍ മജീദ്‌

ഗള്‍ഫില്‍ നിന്നും വന്ന രണ്ടു സുഹ്രിത്ക്കള്‍ , എപി . മുസ്തുവിന്റെ അനുജന്‍ മജീദ്‌ . പുള്ളിക്കാരനും ഒരു രസികന്‍ കഥാപാത്രമാണ് . ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചായിരുന്നു ഖത്തറില്‍ പോയത്. അന്ന് അവന്‍ വലിയ കടത്തില്‍ മജീദ്‌ ആയിരുന്നു.കുരുത്തം കേട്ട മക്കള്‍ ആരോ പറ്റിച്ച പണി . കണ്ടത്തിലെ എന്‍ എന്ന ഇങ്ങ്ലീഷ്‌ അക്ഷരം ആരോ പൊട്ടിച്ചു കളഞ്ഞു . പിന്നെ വലിയ കടത്തില്‍ എന്നായി . അവന്റെ ബാപ്പ പറഞ്ഞു ഇനി അങ്ങിനെ തന്നെ നില്‍ക്കട്ടെ മജീദ്‌ ഇവിടയല്ലേ താമസിക്കുന്നത്. ഒരിക്കല്‍ അമ്പലത്ത്തിങ്ങള്‍ അബ്ദുള്ളയെ നല്ല പാതി മീന്‍ വാങ്ങാന്‍ അങ്ങാടിയില്‍ പറഞ്ഞു വിട്ടതായിരുന്നു. വൈകിട്ട അഞ്ചു മണി സമയം . മജീദ്‌ കാറ് മായി വന്നു അവന്റെ മുമ്പില്‍ നിര്‍ത്തി. " വാ കേറ് " എങ്ങോട്ടാ ? ഇതാ മനാശ്ശേരി വരെ -ഇപ്പോള്‍ വരാം " അബ്ദുള്ള ഇട്ട തുണി കള്ളി തുണി . അണ്ടര്‍ വീര്‍ നോ. രണ്ടാളും വെക്കേശം വിശേഷം കൈമാറി ചിരിച്ചു കളിച്ചു - മനാശ്ശേരി കഴിഞ്ഞു , പിന്നെയും പിന്നെയും കാറ് നീങ്ങി - അവസാന വണ്ടി കച്ചോടത്തിനു മഞ്ചേരിയില്‍ എത്തി . അബ്ദുള്ളയുടെ കെട്ട്യോള്‍ വടിമലെ പമ്പ് പോലെ കിടന്നു പുളഞ്ഞു ....നേരം പാതിരക്ക് അബ്ദുള്ള കയറി വന്നു , മീനില്ല ...പിന്നെത്തെ കഥ അത് അവനോടു തന്നെ ചോദിക്കണം ...

Tuesday, May 31, 2011

മഴ നനഞ്ഞ ഓര്‍മകള്‍ .

മിന്നല്‍ പിണര്‍ പിന്നെ കാതടപ്പിക്കുന്ന ഇടിയുടെ ഘോര ശബ്ദം , ചിന്നം ചിന്നം പെയ്തിറങ്ങിയ മഴ . സ്കൂള്‍ വേനലവധി കഴിഞ്ഞു തുറക്കും മുമ്പേ മഴ വന്നു. റോഡിലൂടെ വാഹങ്ങള്‍ വെള്ളം തെറിപ്പിച്ചു ചീറിപായുന്ന ശബ്ദം . മുമ്പൊക്കെ ഓടിന്റെ പാത്തിയിലൂടെ ഒലിച്ചിറങ്ങുന്ന മഴ വെള്ളം മുറ്റത്ത് കൊച്ചു കൊച്ചു തടാകങ്ങളും പുഴകളും പിന്നെ ഒരു കടല്‍ തന്നെ സൃഷ്ടിക്കുന്നതും നോക്കി നിന്ന കൌമാരം . കടലാസ് തോണികള്‍ നീരൊഴുക്കില്‍ ആടിയുലഞ്ഞു നീങ്ങുന്ന , മനസ്സിനെ രമിപ്പിച്ച കൌതുക കാഴ്ചകള്‍ . എന്തല്ലാം തരത്തിലുള്ള കൊച്ചു കടലാസ്സു വഞ്ചികള്‍ . സ്വപ്നതുല്യമായ ആ പഴയ മഴക്കാല ഓര്‍മ്മകള്‍. പിടിച്ചു നിര്‍ത്തി തല തോര്‍ത്തി തരുന്ന ഉമ്മയുടെ ശകാര വാക്കുകള്‍ . പനിപിടിച്ചു കിടന്ന രാത്രികളില്‍ വയലില്‍ സ്വാന്തനത്തിന്റെ വാല്‍ മാക്രിയുടെ ഗാന നിര്‍ജ്ജ്ഹരി . കശുവണ്ടി ചുട്ടു തിന്നാന്‍ എന്ത് രസം. വയല്‍ മൂലയിലെ കുളത്തില്‍ നിന്നും പിടിച്ച് കുപ്പിയില്‍ ഇട്ടു വെച്ച കണ്ണന്‍ ചുട്ടികള്‍ ( കൊച്ചു മീന്‍ , വാലില്‍ സ്വര്‍ണ നിറത്തില്‍ പോട്ടുള്ളത് ) ചത്തു മലച്ചത് കണ്ടപ്പോള്‍ സങ്കടം തോന്നി. തോര്‍ത്ത്‌ മുണ്ട് വയലിലെ ചളി പിടിപ്പിച്ചു കൊണ്ട് വന്നതിനു ബാപ്പയോട് അടി കിട്ടിയ ചൂട് മാറിയിട്ടില്ല.
ഇടിയും മിന്നലും ശക്തി പ്രാപിക്കുകയാണ് . മാനം കറുത്തിരുണ്ട് കഴിഞ്ഞു . കിഴക്ക് മലകളില്‍ എവിടെയോ ഉരുള്‍ പൊട്ടിയെന്ന് കേട്ടു. ഇരുവഴിഞ്ഞി പുഴയിലൂടെ കലങ്ങിയ വെള്ളം കുത്തിയോഴുകുന്നു. പ്രായം ചെന്നവര്‍ പറയുന്നു കേട്ടു ഇന്ന് വാവാണ് . ഇത് ഇവിടെയൊന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല . പാടത് വെള്ളം കയറി പുഴ മീന്‍ കൂട്ടത്തോടെ വയലില്‍ വന്നു നിറയും അന്ന് ഒരു ഉത്സവ പ്രതീതി .
എനിക്കോര്‍മയുണ്ട് വെള്ളം കയറി വീടുകള്‍ പലതും ഒഴിച്ച് പോകുന്നവര്‍ . ചിലപ്പോള്‍ അര്‍ദ്ധ രാത്രിയായിരിക്കും . തോണിക്കാരന്‍ അബ്ദുറഹിമാന്റെ കൂക്കി വിളി നാട്ടുകാര്‍ തിരിച്ചറിയും . സഹായം വേണ്ടവര്‍ തിരിച്ചു കൂക്കും. ആട് മാടുകള്‍ കോഴികള്‍ വളര്‍ത്തു മൃഗങ്ങള്‍ എല്ലാറ്റിനെയും കയറ്റി സ്കൂളിന്റെ അകത്തും വരാന്തയിലും അഭയാര്തികളായി കുറെ പേര്‍ . പുറത്ത് ഒരു കലത്തില്‍ കഞ്ഞി വെക്കുന്ന ആമിനച്ചി ...പൊട്ടന്‍ മോഇദീന്‍ ആട്ടിന്‍ കുട്ടികളെ പിലാവിന്റെ ഇല വെച്ചു നീട്ടുന്നു. സ്കൂളും പരിസരവും പുതിയ കാഴകള്‍ . അഭയാര്ത്തികളുടെ മനസ്സിന്റെ വിഹ്വലതകള്‍ ...
അമ്മാവന്റെ വീട് വയല്‍ വക്കത്തു തന്നെയായതു കൊണ്ട് ആദ്യം വെള്ളം കയറുന്നത് അവിടയാണ് . എനിക്കേറെ സന്തോഷം അവര്‍ ഞങ്ങളുടെ വീട്ടിലേക്കു വരുമെന്നത് മാത്രമല്ല കൂടെ എനിക്ക് കളിക്കൂട്ടു കാരെ കിട്ടും . ബാവ, തമ്പി ഖാലിദ് . രാത്രിയില്‍ ഒന്നിച്ച്ചുറങ്ങി കഥകള്‍ പറയും . പുലിയേയും കാളയെയും പുല്ലും കെട്ടും അക്കരെ കടത്താന്‍ കടത്തു കാരന് എങ്ങിനെ കഴിയും . ? പിന്നെ കൈകള്‍ നിലത്തു വെച്ചു അക്കരെ യിക്കാരെ നിക്കണ പ്രാവിന്റെ കൈയ്യോ കാലോ കൊത്യോ മുറിച്ചോ ...മുദ ..... അങ്ങിനെ എന്തല്ലാം കളികള്‍ . ചിമ്മിനി വെട്ടത്തില്‍ ചുമരില്‍ എന്തല്ലാം നിഴല്‍ രൂപങ്ങള്‍ ഉണ്ടാകി കളിച്ചു.. അപ്പോഴൊക്കെ മനസ്സില്‍ പ്രാര്‍ഥിക്കും ഈ വെള്ളപ്പൊക്കം ഇറങ്ഗാതിരുന്നെങ്കില്‍ ....
കാലം എത്ര പോയ്മറിഞ്ഞു .. ഓര്‍മ്മകള്‍ മാത്രം അവിടെ കൂട് വെച്ചിരിക്ക്ന്നു. ആ കൂട്ടില്‍ നിന്നും പലരും പോയ്മറിഞ്ഞു .... എത്ര നല്ല മഴക്കാലം .
വരണ്ടുള്ള പുഴ വക്കില്‍ - ഉണങ്ങിയ മരകൊമ്പില്‍ ഇരിക്കും പക്ഷി
ചിറകു നനഞ്ഞു വിറ കൊണ്ടിരിക്കുന്ന ആ ഏകാന്ത പക്ഷി ഞാനാണോ ?

Tuesday, May 24, 2011

ജാതി ചോദിക്കരുത് പറയരുത് ....

ഇന്ത്യാ രാജ്യത്തിന്റെ അന്തസ്സ് അതിന്റെ മതേതര കാഴ്ചപാടുകള്‍ തന്നെയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കത്തിനു വകയില്ല. ഇപ്പോള്‍ അത് ഭരണ ഘടനയില്‍ ഉറങ്ങി കിടന്നു കൂര്‍ക്കം വലിക്കുകയാണ്‌. ഇന്നും നമ്മുടെ ഭരണ സിരാ കേന്ദ്രങ്ങളെ നിയന്ദ്രിക്കുന്നത് ജാതി മത ചിന്തകള്‍ തന്നെയാണെന്ന് പറയുന്നതില്‍ അല്‍പ്പം വിഷമം ഉണ്ട്. കേരളത്തില്‍ ജാതി ചിന്തകള്‍ സജീവ മാക്കിയത്തില്‍ യു ഡി എഫ് ഒരു വലിയ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നുവന്നു ഇപ്പോഴത്തെ സംഭവ വികാസങ്ങളെ വിലയിരുത്തുമ്പോള്‍ തോന്നിപോകുന്നു. ഇത് ഒരു അപകടം നിറഞ്ഞ ഭാവി രൂപപെടുതുകയാണ്. ജാതി കോമരങ്ങള്‍ തുള്ളി കളിക്കുന്ന ഒരു ഭരണ കൂടം , ബഹുമത ജാതികള്‍ ഉള്ള സമൂഹത്തില്‍ എന്ത് മാത്രം അസ്വാരസ്യങ്ങള്‍ സ്രിസ്ടിക്കുമെന്നു നാം വിലയിരുത്തണം . കൊണ്ഗ്രസ്സിനകത്തെ ജാതി സമ വാക്യങ്ങളെ ഹൈന്ദവ തീവ്ര വാദികള്‍ വിമര്‍ശിക്കുന്ന തലത്തിലേക്ക് കൊണ്ടത്തിച്ച്ചിരിക്കുന്നു. ഈ തിരഞ്ഞടുപ്പില്‍ ജാതി മത പാര്‍ടികള്‍ വലിയ പങ്കു വഹിച്ചുവന്നത് കൊണ്ട് തന്നെ ഈ വിജയം അത്ര സ്വീകാര്യമായി കരുതേണ്ടതില്ല .

മതവും ദൈവവും ഏതെങ്കിലും വിധത്തില്‍ വന്നു മനുഷ്യേന്റെ സമാധാനം കെടുത്തി കൊണ്ടിരിക്കുന്ന വര്‍ത്തമാന അവസ്ഥയില്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് നാം ആലോചിക്കണം . രാഷ്ട്രീയത്തിലൂടെ മതവും ജാതിയും സാമൂഹിക ജീവിതത്തില്‍ ഇനി അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കും . രമേശ്‌ ചെന്നിത്തല എന്തെ പറഞ്ഞു " എന്നെ നായരാക്കി ബ്രാന്‍ഡ് ചെയ്യുന്നു. " ആര്യാടന്‍ മുഹമ്മദിനെ മുസ്ലിമാക്കി ബ്രാന്റ് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ . ഇവിടെ കേരളം ഭരിക്കുന്നത്‌ ഒരു ക്രിസ്തിഅനിയാണു , അത് പറ്റില്ല നായര്‍ മുഖ്യനാവാന്‍ വാദിക്കുന്നവര്‍ , മുസ്ലിം മന്ത്രിക്കു വിദ്യാഭ്യാസം കൊടുക്കരുത് , പറയുന്നതോ ബി ജെ പീ. ഇങ്ങിനെ പോയാല്‍ നമ്മുടെ ജീവിത പരിസരം പതിറ്റാണ്ടുകള്‍ പിരകിലാവില്ലേ ?? ആര്‍ക്കാണ് അതില്‍ വേദന . മതത്തിന്റെ കാര്യത്തില്‍ ശുദ്ധി അപകടമാണെന്നും അശുദ്ധി യാണ് അഭികാമ്യം എന്നും ആനന്ദ് എവിടെയോ എഴുതിയത് ഓര്‍ത്തു പോകുന്നു. മതവും ജാതിയും നടത്തുന്ന ഈ അവിശുന്ധ കൂട്ടുകെട്ട് അപകടം തന്നെ.

Wednesday, May 18, 2011

ചരിത്രം ചാടി കടക്കണം .

സാംസ്കാരികവും കലാപരവുമായി ഏറെ മുമ്പില്‍ നില്‍ക്കുന്ന ഒരു ഗ്രാമം ചേന്നമംഗല്ലൂര്‍ . കോഴികോടിന്റെ കിഴക്കന്‍ മലയോര മേഖല . ഇവിടെ ഗ്രാമ വാസികളില്‍ മുഴങ്ങി കേള്‍ക്കുന്ന മത സംഘടന വൈരുദ്ധ്യങ്ങളുടെ വിഴുപ്പലക്കല്‍ ആരെയും ഇരുത്തി ചിന്തിപ്പിക്കും ? മുസ്ലിം മത നവോന്ഥാന നായകന്മാര്‍ ആദ്യ കാലങ്ങളില്‍ തന്നെ കയറിയിറങ്ങിയ വഴികളില്‍ നിന്നും ഇപ്പോള്‍ കേള്‍ക്കുന്നത് ഇരുട്ടിലേക്ക് നയിക്കുന്ന പോര്‍ വിളികള്‍ മാത്രം. അങ്ങാടി എന്നും ശബ്ദ മുഖരിധ മായി മാറിയിരിക്കുന്നു. ജമാ അത്ത് - മുജാഹിദ് , സുന്നി - എപി സുന്നി, തിരുമുടിയും പിന്നെ കുറെ സനാദ് വ്യാജന്മാരും . അതിനും പുറമേ ഓപ്പണ്‍ ഫോറം . ഒരു പ്രവാചകന്റെ തിരുശേഷിപ്പുകള്‍ ചൊല്ലിയുള്ള ബഹളങ്ങള്‍ . മുടിയിട്ട വെള്ളം കുടിക്കാമോ ? പ്രവാചകന്റെ > ബോഡി വയിസ്റ്റ് > ശുദ്ധമോ അശുദ്ധമോ ? ഹദീസ് സ്വീകാര്യമോ അസ്വീകാര്യമോ ? പ്രവാചകന്‍ മരിച്ചിട്ട് എത്ര കാലം കഴിഞ്ഞു. കശ്രജിനു ഒരു സ്വപനം . ഈ മുടി കാരന്തൂരിലെ എപി മുസ്ലിആര്‍ക്ക് കൊണ്ട് പോയി കൊടുക്കണം . അത് അങ്ങിനെ തന്നെ അങ്ങ് വിശ്വസിച്ചാല്‍ മതി . സനതും മറ്റും തേടി പോവേണ്ടാ കൂട്ടരേ .
എപിയും ഈകെയും ആളുകള്‍ നരകത്തില്‍ പോകുന്നവരുടെ ലിസ്റ്റ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഓ. അബ്ദുള്ള സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപെട്ട പിശാചിന്റെ പരമ്പരയില്‍ പെട്ട ആളോ എന്ന് ഒരു മുസ്ലിആര്‍ ചോദിക്കന്നു. അബ്ദുള്ളയുടെ കൈ വെട്ടുമെന്ന എഴുത്ത് ?? (ഒഎം തരുവണ)
ജമാത്ത്‌ ഒരു കാലത്ത് തിരെഞ്ഞടുപ്പില്‍ മത്സരിക്കുന്നതും പങ്കെടുക്കുന്നതും ശിര്‍ക്കും കുഫ്രുമോക്കായി വിളമ്പിയത് മുജാഹിദ് എടുത്തു ഉദ്ധരിക്കുന്നു. മൌദൂദിയെ തള്ളിയോ അതോ ഇപ്പോഴും അതൊക്കെ അന്ഗീകരിക്കുന്നുവോ ? കരിമ്പിലക്കലിനു സംസ്കരമില്ലെന്നു ഇ എന്‍ കൊടിയത്തൂരില്‍ . അതിനു മറുപടി ഇരുപത്തി അഞ്ചു വര്ഷം അവരോടൊപ്പം നിന്ന ഓ എ യുടെ പുസ്തകത്തില്‍ നിന്നും ഉദ്ധരണികള്‍ ,വാണിമേലിന്റെ മൊബൈലില്‍ വന്ന എസ എം എസ വായിക്കാന്‍ ജമാത് കാരോട് ടിയാന്‍ . എവിടെ സംസ്കാരം . ഓരോ സംസാരവും കേട്ടാല്‍ അതൊക്കെ ജനത്തിന്‍മനസ്സിലാവും . വ്യാജ കേശത്തിന്റെ ഖബറടക്കം ഇന്നലെ , ഇനി നാളെ ചെരുവാടിയില്‍ ഇവരെ മറ മാടുന്നു. എന്തെല്ലാം പദ ങ്ങള്‍ ,പ്രയോഗം . അന്ധ വിശ്വാസത്തിനു ആടാന്‍ ഒരു മുടി . എന്താണ് അന്ധ വിശ്വാസം ? കാണാത്തത് വിസ്വസിക്കലാണോ ? എങ്കില്‍ പിന്നെ മത വിശ്വാസങ്ങള്‍ എല്ലാം തന്നെ അന്ധ മല്ലെ ? ഘൈബ്‌ വിശ്വസിക്കല്‍ മുസ്ലിമിന്റെ അടിസ്ഥാന വിസ്വാസമല്ലേ ? മലക്ക് ? മലക്കില്‍ വിശ്വസിക്കല്‍ അന്ധ വിശ്വാസം ആണോ ? ആകെ കൂടെ വിശ്വാസത്തിലും ഒരു മുടി കുടുങ്ങിയ പോലെ ? മൂത്രം കുടിച്ച ഒരു സഹാബി വനിതാ ? ഇത് ജൂത നിര്‍മിതി യായ ഹദീസ് ആണോ എന്ന് സംശയം ? അതിനും സ്വീകാര്യത ലഭിച്ചു വരുന്നു.
നിങ്ങള്‍ ഖുര്‍ ആന്‍ പഠിക്കുക . അത് ദൈവികമാണ് . അതില്‍ നിന്നുകൊണ്ട് ചിന്തിക്കുക വഴി തെറ്റില്ല . പ്രവാചകന്റെ പ്രിയ സഖാക്കളുടെ ജീവ ചരിത്രത്തില്‍ നിന്നും. ചിലതൊക്കെ പരിസര ബോധത്തോട് കൂടി വേണം വായിക്കാന്‍ . ഓ അബ്ദുള്ള എഴുതിയ പോലെ ചിലത് ചാടി കടക്കേണ്ടി വരും . ഇല്ലെങ്കിലും കാലില്‍ മുറിവേല്‍ക്കും . ഈ കാലം വല്ലാത്ത കാലം ....ഹമ്മോ ?

നബിയുടെ മുടിയും മൂസയുടെ വടിയും . മുസലിയാര്‍ ചോദിക്കുന്നു? മൂസാ നബിയുടെ വടി യുടെ കഥയെന്താ? ശുഐബ് നബി മകളെ കല്യാണം കഴിച്ച വകയില്‍ പോകുമ്പോള്‍ ആ വടി കൊടുത്തു . ഇതാണ് ആ വടി കൂട്ടരേ ....? ആദം നബി പണ്ട് സ്വര്‍ഗത്തില്‍ നിന്നും പോരുമ്പോള്‍ കുത്തി പിടിച്ച വടിയാനത് . അത് വന്നു വന്നു മൂസയുടെ കയില്‍ കിട്ടി . എന്തൊക്കെ കാട്ടി കൂട്ടി ആ വടി കൊണ്ട് . വേറെയും ഒരു കഥ . മൂസ ഈഗിപ്ടിലെ അങ്ങാടി യിലൂടെ അങ്ങിനെ നടന്നു പോവുകയാണ് അപ്പോള്‍ ഒരു കിബ്തിയും ഇസ്രായീലനും തല്ലുകൂടുന്നു. മൂസ ഇടപെട്ടു . കിബ്തിക്ക് ഒന്ന് കൊടുത്തു. അവന്റെ കാറ്റ് പോയി. നബിമാര്‍ക്ക് പണി മതം പറയല്‍ മാത്രമല്ലടോ ? വേണ്ടിവന്നാല്‍ ..... ചെകനൂരിന്റെ കഥയും ഓര്‍മിപ്പിക്കാന്‍ അയാള്‍ മറന്നില്ല . ഇത് ആര്‍ക്കു നേരയനെന്നും കേട്ടവര്‍ മനസ്സിലാക്കി കാണും ? ആ വടി യും താലൂതിന്റെ ഒഴുകി വന്നു കിട്ടിയ പെട്ടിയും എല്ലാം ആസാരുകള്‍ ആണ് കൂട്ടരേ > അതിലൊക്കെ ബാര്‍ക്കതുണ്ട് . ഈ ബര്കതുകളെ നിഷേടിക്കുന്നവര്‍ കാഫിരുകലാണ് . ഈ മുകൂട്ടു മുന്നണിയും ( ഓ., ഈ എന്‍ , കാക്കേരി അറ്റ്‌ പുല്പരംബ ) ഒരു കാര്യം മനസ്സിലാക്കണം .
.............