Sunday, April 14, 2013

ഗലി ഗലിയോം മേം ഗൂമ്ത്തെ ഗൂമ്തെ .....



ഗലി ഗലിയോം മേം ഗൂമ്ത്തെ ഗൂമ്തെ ..... 


എഴുപതുകളുടെ അവസാനത്തിൽ വിദേശ യാത്രയ്ക്കു ഒരുങ്ങി പുറപ്പെട്ടതായിരുന്നു ബോബെയിലേക്ക് .  മുഹമ്മദലി റോഡിനടുത്തുള്ള അബ്ദുറഹിമാൻ ബാബാ ദര്ഗക്ക് സമീപം ബാഗ്ദാദ് ഹോട്ടലിലായിരുന്നു താമസം. കേരളം വിട്ടുള്ള ആദ്യ ദൂര യാത്ര . ഗൾഫ്‌ ലോകം സ്വപ്നം കണ്ടു കഴിയുന്ന മലയാളികൾ തിങ്ങി നിറഞ്ഞ ഗലി . ടാന്കേർ മുല്ലയും ബിസ്തിമുല്ലയും  നിന്ന് തിരിയാൻ കഴിയാത്ത റോഡുകൾ . നിറയെ ട്രാവൽ ഏജന്സികൾ .  പല തരത്തിലുള്ള ഹോട്ടലുകൾ . ഇന്ത്യയെ കണ്ടെത്താൻ ഇവിടെ കഴിയും . മലയാളിയും തമിഴനും ബംഗാളിയും യു പി ക്കാരനും . സ്വപ്‌നങ്ങൾ വില്ക്കുന്ന മഹാ നഗരം . ഞങ്ങൾ താമസിക്കുന്ന ഗലി ദർഗകൾ നിറഞ്ഞ ഗലിയാണ് . ബാർ വാല എന്ന് വിളിക്കപെടുന്നരുടെ കൂട്ടത്തിലെ കൊടിയത്തൂർ ക്കാരാൻ റസാക്ക് , ദീലക്സ് ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന ഉമ്മർ ഖാൻ ഡോക്ക് യാർഡിൽ പെട്ടി പീടികയിലെ കൂടാരം  മുഹമ്മദലി .  എന്നെങ്കിലും ഒരു നാൾ കടൽ കടക്കാൻ കഴിയുമെന്ന മോഹത്തിൽ നാട് വിട്ടു വന്നവരാണവർ . ബോംബെ തെരുവിന്റെ വേഗതയും തിക്കും തിരക്കും പിന്നെ എവിടെയും കണ്ടിട്ടില്ല . ദാദ മാരുടെ വിളയാട്ടം നടക്കുന്ന തെരുവോരങ്ങൾ . മനുഷ്യ ജീവന് വില കുറഞ്ഞ സ്ഥലം .
          ഞാനിപ്പോൾ ബാന്ഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിയിലാനുള്ളത് . കൊണ്ഗ്രീറ്റ് കാടുകൾക്കുള്ളിൽ . ഇന്നലെ പുറത്തിറങ്ങിയത് ബംഗ്ലൂരിലെ സെൻട്രൽ ജയിലിനടുത്തു കൂടെ . ഓർമ്മകൾ ഉണ്ടായിരിക്കണം . നമ്മുടെ ജനാധിപത്യത്തിനും മതേതര സങ്കല്പങ്ങലക്കും കാലത്തോടൊപ്പം ഒരു പാട് വഴിത്തിരിവുകൾ വന്നിരിക്കുന്നു. രാഷ്ട്രീയം തന്നെ വ്യക്തി കേന്ദ്രീകരിതമായിരിക്കുന്നു . ഇവിടെ കാര്യങ്ങൾ നിക്ഷയിക്കുന്നത് വമ്പൻ സ്രാവുകൾ . സാധാരണക്കാരൻ വഞ്ചിക്കപെടുകയാണ് . മനുഷ്യാവകാശങ്ങൾക്കു പുല്ലു വില . പൊതുജനം അസ്വസ്ഥരാണ് . ഗ്വണ്ടിനാമകൽ നമ്മുടെ രാജ്യത്തും സ്രിസ്ടിക്കപെടുകയാണ് . നമ്മുടെ രാജ്യത്തു പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യാൻ തക്ക രൂപത്തിൽ നിയമങ്ങൾ ചുട്ടെടുക്കുകയാണ് സര്ക്കാര് ജോലി . എവിടെയും കാലാവസ്ഥ വ്യതിയാനത്തിന്റെ അസഹാനീയതയാണ് ചര്ച്ചാ വിഷയം . ഭരണം നിലനിര്ത്ത്താൻ പാട് പെടുന്നു രാഷ്ട്രീയ സങ്ങടനകൾ .

നാടിൻ പുറത്തെ പ്രഭാത സവാരിയും സലാമുട്ടിയുടെ ചായ മക്കാനിയിലെ മിനി അബ്ദുറഹിമാൻ അടിച്ചു തരുന്ന ചായയും പപ്പടം കൂട്ടിയ പുട്ടും എല്ലാം നഷട്ടപെടുന്നു . പരിചയത്തിന്റെ പുഞ്ചിരികൾ ഇല്ലാത്ത തെരുവുകൾ വീര്പ്പു മുട്ടിക്കും . ഗലികൾ നിറഞ്ഞ പാതകൾ . ഒരിക്കൽ ചക്കിങ്ങൾ മുഹമ്മദ്‌ എന്ന നാടുകാരനെ റിയാദിലെ ബതയിൽ വെച്ച് കണ്ടു മുട്ടിയപ്പോൾ പറഞ്ഞത് . ഇവിടെയും ഉണ്ട് ഗലികൾ " ഇതാ ഈ ഗലിയുടെ പേര് സങ്കട ഗലി " മലയാളിയുടെ നരമ ബോധങ്ങൾ .

   കൊടിയത്തൂർ കാരനനായ എന്റെ കൂട്ടുകാരനും ഒരു സഹപാടിയുമായ പി എം സലാമിനെ ദാദാമാരുടെ ആളുകള് പിടി ച്ച് കൊണ്ട് പോകുന്നത് ഭീതിയോടെ നോക്കി നിന്നിട്ടുണ്ട് . കോഴിക്കോട് മുതലക്കുളത്തെ സുരേഷ്  ഒരിക്കൽ ബോംബെയിൽ വന്നു വിസ എജന്റുമാരാൽ വന്ജിക്കപെട്ടു . പിന്നീടു സുരേഷും ഈ കുതിര ചാണകം മണക്കുന്ന ദര്ഗകളുടെ പരിസരത്ത് വര്ഷങ്ങളായി ജീവിക്കുന്നു. ഒരു പാട് സുഹൃത്തുക്കളെ ഈ കവലയിൽ വെച്ച് കണ്ടു മുട്ടി .   ചിലർ ഇത്തരം ഗലികളിൽ നിന്നും എത്തിപെട്ടത് ജിദ്ധയിലെ ഗലികളിൽ , പരിശുദ്ധ മക്കയുടെ മലബാരി ഗലികളിൽ .  വിസയും പസ്സ്പോര്ട്ടുമില്ലാത്ത നാടിലേക്ക് പോവാൻ ഗതിയൊന്നുമില്ലാത്ത     മലയാളികൾ 
              ഇത്തരം ഗലികൾ ബംഗ്ലൂരിലും ഉണ്ട് . കബാബിന്റെ ഗന്ധം അതെന്നെ  വീണ്ടും  ബോംബെ ഗലികളിലേക്ക് തന്നെ കൊണ്ട് പോകുന്നു . പതല്ക്കാലം ഞാൻ എന്റെ ലോകത്തേക്ക് തന്നെ മടങ്ങട്ടെ .
 കുതിര ചാണകം മണക്കുന്ന ഗലികൾ , ഭാങ്ങിന്റെയും കറുപ്പിന്റെയും ഗന്ധം . പട്ടണത്തിന്റെ മണം ഒരു കാലത്ത് എന്നെ മയക്കിയിരുന്നു .    ഇന്ന്

ഇരുവഴിഞ്ഞി പുഴയൊഴുകുന എന്റെ നാടിന്റെ സ്വഛത എവിടെ കിട്ടും . ഭീതി പരത്തുന ഈ ഗലികളിൽ നിന്നും ഞാൻ വേഗം വയലോരത്തെക്ക്  മടങ്ങാൻ കൊതിക്കുന്നു ... ... ദൈവമേ നിന്റെയീ രാജ്യം . കന്യാകുമാരി മുതൽ കശ്മീരിന്റെ ഉച്ചിയിൽ വരെ യാത്രകൾ . അതെന്റെ സിരകളിൽ ഉണർവ് പകരുന്നു .

                                          0 0 0 0 0    0 0 



       

Sunday, March 24, 2013

സീനായിലെ ജീവിതം

 



നടോടികളും ആട്ടിടയന്മാരുമായ സീനയിലെ ബദുക്കള്‍ പാടുന്ന നാടന്‍ ശീലുകള്‍ക്ക് ഇന്നും സഹ്സ്രാബ്ദങ്ങളുടെ പഴമയുടെ ഗന്ധമുണ്ട് .ടെന്റുകള്‍ക്ക് മീതെ ഇറ്റു വീഴുന്ന മഴത്തുള്ളികള്‍, എണ്ണി തീര്‍ക്കാനാവും . ഈ മഴത്തുള്ളികള്‍ അബൂമുസമ്മലിന്റെ മനസ്സിലെ സംഗീതത്തിന്റെ ഉറവകളെ ചാലിട്ടൊഴുക്കുന്നു . മരുപ്പച്ചയിലെ പേരറിയാത്ത ഈ മുള്‍മരത്തില്‍ ചേക്കേറാന്‍ വന്ന പക്ഷികള്‍ പ്രകൃതിയുമായി ഇണങ്ങി കഴിഞ്ഞിരിക്കുന്നു . തുള്ളിമഴ അബൂ മുസമ്മലിനെ പോലെ പാടാന്‍ കാരണമായി തീര്‍ന്നിരുന്നു .

ടെന്റിനടുത്തു കെട്ടിയിട്ട ഒട്ടകം മുക്ര ഇടുന്നു .സീനായിലെ ഓരോ ബദുകുടുംബങ്ങള്‍ക്കും തന്റെ ഒട്ടകവും ആട്ടിന്‍ പറ്റവും ഇന്നും ജീവന്റെ തണലായി തീരുന്നു .

ഈ മരുഭൂമിയില്‍ അബൂമുസമ്മിലും തന്റെ ഒട്ടകവും ഒരേ താളമായി പ്രകൃതിയുമായി ഇണങ്ങിത്തീരുന്നു.
അയാള്‍ തന്റെ കുട്ടികളെ പോലെ ഒട്ടകത്തെയും സംരക്ഷിക്കുന്നു അയാള്‍ ഒട്ടകത്തോടും ഒട്ടകം അയാളോടും സംവദിക്കുന്നു.

പരന്നു കിടക്കുന്ന ഈ സീന മരുഭൂമിയിലെ കൊച്ചു മരുപ്പച്ചകള്‍ക്ക് ചുറ്റും കറങ്ങി തിരിയുന്ന അറബികള്‍ക്ക്‌ ആചാരങ്ങളും രീതികളും മാറ്റങ്ങള്‍ക്കു വിധേയമാവാന്‍ അവര്‍ ഒരിക്കലും അനുവദിക്കുകയില്ല
രാവിലെ നാലുഭാഗത്തുനിന്നും വന്നു ചേർന്ന ഒട്ടക കൂട്ടങ്ങള്‍ക്കൊപ്പം നവാമിസിലേക്ക് ഞങ്ങളും യാത്ര തിരിച്ചു. മണല്‍ കുന്നുകള്‍ കയറി ഇറങ്ങി യാത്ര ചെയ്‌താല്‍ മുപ്പത്തിനാല് കി.മീ.അകലെയുള്ള വിചിത്രമായ ശവ കല്ലറകള്‍ സ്ഥിതി ചെയ്യുന്ന നവാമിസില്‍ എത്തുന്നു.

നവാമിസിലെ ശവ കുടീരങ്ങള്‍ക്ക് ഈജിപ്തിലെ പിരമിഡുകളെക്കാള്‍ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നറിയുന്നു . മാരിബില്‍ കണ്ടിരുന്ന ബല്കീസ് രാജ്ഞിയുടെ കൊട്ടാര അവശിഷ്ടങ്ങള്‍ക്ക് അടുത്തുള്ള കല്ലറകള്‍ക്കും ഇതേ രൂപമായിരുന്നു. നവാമിസിലെ ശവ കുടീരങ്ങള്‍ക്ക് ആയിരത്തോളം വര്ഷം പഴക്കമുണ്ടെന്നറിയുന്നു. ലോകത്ത് ഏറ്റവും പഴക്കം ചെന്ന മേല്പുരയുള്ള ശവകുടീരങ്ങള്‍ ഇതു തന്നെയാണെന്നു സൈദ്‌ പറഞ്ഞു . ആരാണ് ഈ കല്ലറകള്‍ പണിതതെന്നു വ്യക്തമായ രേഖ ഇല്ല. മാരിബിലെ ശ്മശാന ഭൂമിയില്‍ നിന്നും മടങ്ങിയ രാത്രിയില്‍ ഞാന്‍ ജിന്നിനെ സ്വപ്നം കണ്ടു ഭയന്നു നിലവിളിച്ചത് ഓര്‍ത്തുപോയി. അന്ന് എന്റെ കൂടെ വന്ന അബൂസതിരിന്റെ പേടിപെടുത്തുന്ന തുറിച്ചു നില്ക്കുന്ന കണ്ണുകള്‍ ഇപ്പോഴും മനസ്സിന്റെ ഏതോ മൂലയില്‍ ഒളിച്ചു നില്‍പ്പുണ്ട്‌. ആ ഒരു ഭയം നവമിസില്‍ നിന്നും മടങ്ങുമ്പോഴും എന്നെ പിന്തുടർന്നുവോ ? നാലായിരത്തി അറുനൂറു വര്ഷം പഴക്കമുള്ള ഒരു പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ . അവിടെ ഒരു വലിയ പാറപ്പുറത്ത് അന്ന് ഞാന്‍ രേഖപ്പെടുത്തി വെച്ചു നജീബ് കെ .ടി , കേരളം .

തൊട്ടടുത്തുള്ള കൈമയിലെ ബദുക്കള്‍ ഞങ്ങളെ ചായക്ക്‌ ക്ഷണിച്ചു . മരുഭൂമിയുടെ ഒന്നാന്തരം സുലൈമാനി. അവര്‍ ഒരു പാടു കഥകള്‍ പറഞ്ഞു. മരുഭൂമിയുടെ , തലമുറകള്‍ കടന്നു വന്ന കഥകള്‍ . അയല്‍പക്കത്തെ വല്യുമ്മ മലബാര്‍ ലഹള നടന്ന കാലത്തെ കഥകള്‍ പറയുമ്പോള്‍ ഉള്ള അതേ ആവേശവും വീര്യവും. പാലായനത്തിന്റെയും ചെര്ത്തുനില്‍പ്പിന്റെയും കാലം . പ്രകൃതി മനുഷ്യനെ പാകപെടുത്തുകയാണ്. കുടിയേറ്റവും പലായനവും തന്നെയല്ലേ ജീവിതത്തിന്റെ ജീവിതത്തിന്റെ ആകെത്തുക .മുമ്പു പ്രകൃതിയില്‍ നിന്നും മനുഷ്യന് വേണ്ടത് ലഭിച്ചു. സ്നേഹം പങ്കു വെച്ചു. വട്ടത്തിലിരുന്നു സുലൈമാനി കുടിച്ചിരിക്കുമ്പോള്‍ കൈമയുടെ മരത്തൂണില്‍ തൂക്കിയിട്ട രവാവ ഞാന്‍ ശ്രദ്ധിച്ചു . അതൊരു സംഗീത ഉപകരണമാണ് .നേർത്ത കമ്പിയും ആട്ടിന്‍ തോലും കൊണ്ടു നിര്‍മിച്ച രവാവ . സംഗീതവും വേട്ടയും മാത്രമാണ്‍ ഇവരുട ഏക വിനോദം . ബദു നാടോടി ഗാനശീലുകള്‍ ഇന്നും അറബികള്‍ ഇഷ്ട്ടപെടുന്നു. സീനയിലെ നവാമിസില്‍ ഒരു സായാന്ഹം സംഗീത വിരുന്നിനു ഒരുങ്ങുന്നു. കഴിഞ്ഞ കാലത്തിന്റെ നനുത്ത സ്പര്‍ശമുള്ള വികാരതീവ്രമായ വരികള്‍ .


ഒരിക്കല്‍ മാരിബിലെ തദ്ദേശ വാസികള്‍ക്കൊപ്പം ഒരു കല്യാണ വിരുന്നില്‍ ആടി പാടാന്‍ നിര്‍ബന്ധിതനായി
ജീവിതത്തില്‍ ഒരിക്കല്‍ പോലും നൃത്തം ചവിട്ടിയിട്ടില്ലാത്ത എനിക്ക് മണിക്കൂറുകള്‍ ആടുവാനും പാടുവാനും കഴിഞ്ഞു എന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് അത്ഭുദമാണ്. ഇവിടെ നവാമിസില്‍ ഭാവി വധൂവരന്മാരെ തിരഞ്ഞെടുക്കുന്നത് ഇത്തരം നൃത്ത വേദികളിലാണ്. അഭിമുഖമായി കുമാരികുമാരന്മാര്‍ വരി വരിയായി നിന്നുകൊണ്ടാണ്‌ ആടി പാടുന്നു .

കാലത്തിന്റെ നിരന്തര പ്രവാഹത്തില്‍ മരുഭൂമിയുടെ മക്കള്‍ക്ക്‌ കൂടുതലൊന്നും ചെയ്യാനില്ല . ഇവിടെ ജീവിതം എത്ര ലളിതം . ആവിശ്യങ്ങള്‍ എത്ര പരിമിതം. ഒരു ചെറിയ ബാന്ധത്തിൽ ഒതുക്കി വെക്കാവുന്ന വസ്തുക്കള അവർക്ക് വേണ്ടൂ.
ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ജബല്‍മൂസയിലേക്കുള്ള യാത്ര സംഘം നുവൈബയും കടന്നു പോകുന്നു. നൂറു കണക്കിനുള്ള തന്റെ ആട്ടിന്‍ പറ്റത്തെ അടുത്തുള്ള മരപച്ചകളില്‍ അലയാന്‍ വിട്ടു ഒരു കൊച്ചു മരച്ചുവട്ടില്‍ ആട്ടിടയയായ പെണ്കുട്ടി കാത്തിരുന്നു. മണല്‍ കാറ്റിനു ചൂടു കൂടിവരുന്നു . ഒരുപക്ഷെ ഈ പെണ്‍കുട്ടിയും മൂസാ നബിക്ക് വെള്ളം കോരി കൊടുത്ത പെണ്‍കുട്ടിയുടെ വംശ പരമ്പരയില്‍ നിന്നാകുമോ ?.........

സീനായിലെ മരുഭൂമിയുടെ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യം ...........മരുഭൂമിയില്‍ ദൈവത്തിന്റെ സൃഷ്ടി ചാതുര്യത്തിന്റെ അപാരമായ രേഖകള്‍ ..... ഭാവങ്ങള്‍

ഒരേ താളത്തില്‍ സൃഷ്ടാവിന്റെ വിധിയിലേക്ക് വെളിച്ചം വീശി ................... കാലത്തിന്റെ അനന്ധതയിലേക്ക് മനുഷ്യനും മരുഭൂമിയും പര്‍വതങ്ങളും ഒന്നായി ഒഴുകുന്നു.
...............................................

Thursday, March 14, 2013

ചേന്നമംഗല്ലൂരിൽ  നിന്നും  കുറ്റിചിറയിലേക്ക്



 ചേന്നമംഗല്ലൂരിൽ  നിന്നും ആദ്യമായി  കോഴിക്കോട്  പട്ടണത്തിലേക്ക്  ചേക്കേറിയ ഒരു കുടുംബമായിന്നു ഞങ്ങളുടേത് .  എന്റെ ബാപ്പ ചെന്നമംഗല്ലൂരിലെ  മാപ്പിള ഗവര്മെന്റ്റ്  യു പി സ്കൂളിലെ  അറബിക്  അധ്യാപകനായിരുന്നു. അന്ന്  അവിടെ ഹെഡ് മാസ്റ്റർ അത്തോളി മാസ്റ്റർ എന്നറിയപെട്ടിരുന്ന   മുഹമ്മദ്‌ മാസ്റ്റർ . കുട്ടികളെയും സഹപ്രവര്തകരായ അധ്യാപകരെയും കിടു കിടാ വിറപ്പിച്ച മാസ്റർ . നാട്ടിൽ പലര്ക്കും അത്തോളി എന്ന് കേൾക്കുമ്പോൾ തന്നെ മുള്ളിപോവും . ബാപ്പയും മാഷും തമ്മിൽ  യോചിച്ചു പോകുമായിരുന്നില്ല . കൂട്ടത്തിൽ കാസിം മാസ്റ്റർ, ലത്തീഫ് മാസ്റ്റർ ,
ഇ പി കോയകുട്ടി മാസ്റർ എന്നിവരും അവിടെ ജോലി ചെയ്തിരുന്നു .  കൂടാതെ തെക്ക് നിന്നും വന്ന കുറെ അധ്യാപകർ ഗോവിന്ദൻ മാസ്റർ , ബാലകൃഷ്ണൻ മാഷ് ( ക്രാഫ്റ്റ് ), ലളിത ടീച്ചർ  .

അത്തോളി മാസ്റർ ജീവന രക്ഷാ പതക് അവാർഡ് വാങ്ങിയ ആളായിരുന്നു  . ത്രിക്കേതു കടവിന്റെ തൊട്ടടുള്ള കറൂത്തുട്യെക്കൽ കടവിൽ നിന്നും  അന്നത്തെ  അംഗനവാടി ടീച്ചർ എലിയാമ്മയുടെ മക്കളെ കഴത്തിൽ മുങ്ങി താഴുമ്പോൾ രക്ഷിക്കുകയായിരുന്നു അത്തോളി മാസ്റർ . ഏലിയാമ്മ ടീച്ചറുടെ മക്കൾ ഇപ്പോൾ അമേരിക്കയിലാണ് താമസം .
 
ബാപ്പയോടൊപ്പം  ഞങ്ങളും  കോഴിക്കൊടെക്ക് താമസം മാറിപ്പോയി .  കുറ്റിച്ചിറ യു പി സ്കൂളിലായിരുന്നു ബാപ്പക്ക് ജോലി .  ജീവിതത്തിൽ ഒരു പാട് അനുഭവങ്ങൾ  തന്ന കുറ്റിച്ചിറ . തികച്ചും വിത്യസ്തമായ ഒരു സമൂഹവും ജീവിത രീതിയും . ജീവിതവുമായി വഴക്ക് കൂടുന്ന , ഒപ്പം സ്നേഹത്തിന്റെ സ്വപ്ന ചിറകിലേറി ഒറ്റ കെട്ടായി നീങ്ങുന്ന കുടുംബങ്ങൾ . ഒരു വീടെന്നാൽ ഒരു ലോകം തന്നെ . വലിയ മാളിക പുരകൾ , കൂട്ടുകുടുംബങ്ങൾ . ബറാമികൾ ആയിരുന്നു വലിയ കുടുംബം .   അറബികളുമായി  അടുത്ത ബന്ധമുള്ളവർ . നല്ല സുന്ദരന്മാരും സുന്ദരികളും വെളുത്ത്  ചുവന്ന ശരീരം .  എല്ലാം എനിക്ക് അത്ഭുത കാഴ്ചകളായിരുന്നു . അറബികടലിന്റെ മണ വാട്ടിയെ പോലെ കുറ്റിച്ചിറ . പടിഞ്ഞാറൻ കടൽ കാറ്റിന്റെ തലോടലിൽ മിസ്കാത് പള്ളിയിലെ ബാങ്ക് വിളികൾ ഒരു പഴയ കാലത്തിന്റെ ഓർമ പെടുത്തലായി  നില കൊണ്ടു .
കടപ്പുറത്ത് നിന്നും  വലിയങ്ങാടിയിൽ നിന്നും ഇവിടെ വന്നെത്താം . വലിയങ്ങാടിയും ഹലുവാ ബസാറും കൂടാതെ കോഴിക്കോടിന്റെ ചരിതം പൂര്തിയാവില്ല .
 കുറ്റിച്ചിറ മാപ്പിള  ജി എം യു പി സ്കൂളിൽ  ആറാം തരത്തിൽ  ഞാൻ ചെന്ന് ചേരുമ്പോൾ  അവിടെ കുട്ടികൾ എന്നെ ഏറെ കൌതുകത്തോടെ നോക്കി കാണുകയായിരുന്നു.  എം എസ വെള്ള തുണി . ഒരു ചുവന്ന കരയും .  അവിടെ കുട്ടികൾ എല്ലാം  ഹാഫ് ട്രോസരും  പാന്റ്സ്  ധരിച്ചവർ . എന്നെ നോക്കി  പറഞ്ഞു " ഇതാ ഒരു കിഴക്കൻ  വന്നിരിക്കുന്നു .  എനിക്ക് വല്ലാതെ വിഷമമായി.  അറബി മാസ്ടരുടെ മകൻ എന്ന ഒരു പരിഗണയില്ലയിരുന്നെങ്കിൽ  അവർ തോണ്ടി തീര്ക്കുമായിരുന്നു. എന്നെക്കാൾ തടിയും ഉയരവുമുള്ള കുട്ടികൾ .
       കുട്ടിചിറയിൽ മിക്ക വീടുകളിലും അറബികൾ കല്യാണം കഴിച്ചു പോയതിൽ  ഉണ്ടായ കുട്ടികൾ ഉണ്ടായിരുന്നു. അറബികൾ വകയിൽ എത്ര വിധവകൾ . ആയിശുഭി , പാതുബി , കുഞായിഷ .    കടപ്പുറത്ത്  പത്തെമാരിയിൽ  അറെ ബ്യയിൽ  നിന്നും ലോഞ്ചിൽ കാരക്കവരുമായിരുന്നു . അത്  കടൽ പാലത്തിൽ ഇറക്കി  ലോറികളിൽ വലിയങ്ങാടിയിൽ എത്തിക്കും .  കടപ്പുറം ഭാഗത്ത്‌ വലിയ വലിയ ഗോടൗൻ . എല്ലാറ്റിനും ഏറെ പഴക്കമുള്ളവ .   കടൽ പാലത്തിൽ കാരക്ക വന്നാൾ കുട്ടികളും കാക്കകളും  കല പില കൂടുന്നുണ്ടാവും . കാരക്ക വറ്റി ചിലതിനു വലിയ പൊട്ടുണ്ടാവും . അതിലൂടെ വീഴുന്ന കാരക്ക നിലത്തു വീഴുന്നതിനു മുമ്പ് കുട്ടികൾ കൈക്കലാക്കും ,  പാത്രം നിറയെ കരക്കയുമായിട്ടവും അവർ തിരിച്ചു പോവുന്നത് .
    എന്റെ ക്ലാസിലും ഒരു തവള അബൂബക്കർ ഉണ്ടായിരുന്നു . ആരോ പറഞ്ഞത് പോലെ ഞാൻ അവനെ തവളെ എന്ന്  വിളിച്ചു . അന്ന് എനിക്ക് അവനോടു നന്നായി കിട്ടി . പിന്നെ ഞങ്ങൾ വലിയ കൂട്ടുകാരായി .രണ്ടു വര്ഷം മുമ്പ് യാതൃക്ഷികമായി ഞാൻ അവനെ കണ്ടു വലിയങ്ങാടിയിൽ വെച്ച് . ചുവന്ന തലെകെട്ടും കൊമ്പൻ മീശയും . വലിയങ്ങാടിയിലെ ഒരു പോർട്ടർ . അവൻ അതെ തവള അബൂബക്കരായിരുന്നു.
    കുട്ടിചിറയിലെ കുട്ടികൾ പലരും അന്ന്  എന്നെ അല്ഭുതപെടുത്തി. തെറി വിളിക്കാനും ഇഷ്ടം കൂടിയാൽ വിളിക്കാനും പല പേരുകളും ഉപയോഗിക്കും . ഹറാത്ത്  ( ഹറാം പിറന്നവൻ),  സുവർ .....എല്ലാം അറബിയുമായി നല്ല ബന്ധമുള്ള പദങ്ങൾ . സ്നേഹിതാ എന്നു വിളിക്കാൻ അവർ " കൂറ " എന്ന്  ഉപയോഗിക്കും .  കൂറേ എന്ന് വിളിച്ചു അടുത്ത്  കൂടിയ പലരെയും ഇപ്പോൾ മറന്നു പോയി . പലരും കള്ളാ ലോഞ്ച്  കയറി അറബികല്ക്കൊപ്പം ദൂരങ്ങളിൽ കടൽ  താണ്ടി  പോയി കാണും . ജീവിതത്തിൽ പല പുതിയ പാഠങ്ങളും പഠിച്ചു കുറ്റി ചിറയിലെ  രണ്ടു വര്ഷ കാലം .
                             00..............00

Wednesday, February 27, 2013

അപരിചിതന്‍

കഥ

മാണിക്യ കല്ല്‌ എന്ന ഗ്രാമത്തില്‍ കാവ്‌ ഉത്സവത്തിന്റെ നാളില്‍ ആണ് അയാള്‍ ആദ്യം അവിടേക്ക് വന്നത് . വളവു കഴിഞ്ഞു കുത്തനെയുള്ള കയറ്റം കയറി അയാള്‍ വന്നു . മമ്മദ് കാക്കയുടെ ചായ മക്കാനിയില്‍ ആണ് അയാള്‍ ആദ്യം വന്നു നിന്നത് . നീണ്ടു വളര്‍ന്ന തലമുടി . മുഖവും താടി രോമം കൊണ്ട് മൂടപെട്ടിരിക്കുന്നു . കണ്ണും നെറ്റിയുടെ ഒരു ഭാഗവും മാത്രം പുറത്തു കാണാന്‍ കഴിയും . മുഷിഞ്ഞു നാറിയ വേഷം . തോളില്‍ ഒരു ഭാന്ധവുമുണ്ട് . കണ്ണുകളില്‍ ലഹരിയുടെ നിഴലാട്ടമുണ്ട്. എല്ലാം കൊണ്ടും ഒരു ഭ്രാന്തന്റെ മട്ടുണ്ട് . കയ്യില്‍ ഒരു പന്തം . ഗ്രാമ വാസികള്‍ അയാള്‍ക്ക്‌ ചുറ്റും കൂടി . ചോദ്യ ങ്ങല്‍ക്കൊന്നും ഉത്തരമില്ല . ആരാണിയാള്‍ ? ഈ ഗ്രാമത്തില്‍ എന്തിനു വന്നു ? ഒരു അറുപതു വയസ്സ് പ്രായം കാണും . ചോദ്യങ്ങള്‍ മാത്രം അവശേഷിച്ചു കൊണ്ടിരിക്കെ ആരോ ഒരു ചായക്കു പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ ചുറ്റുവട്ടം സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു . മമ്മദ് കാക്കയുടെ കയ്യില്‍ നിന്നും ചൂടുള്ള ചായ വാങ്ങി അയാള്‍ ഊതി കുടിക്കാന്‍ തുടങ്ങി . അയാള്‍ തൂങ്ങി കിടക്കുന്ന നേന്ത്ര കുലയിലേക്ക് നോക്കി
" പാവം വിശക്കുന്നുണ്ടാവും ഒരു പഴം കൂടി കൊടിക്കി " . അയാള്‍ എല്ലാം പെട്ടെന്ന് അകത്താക്കി .
പിന്നെയും ചോദ്യങ്ങള്‍ . ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ .
അയാള്‍ കുറച്ചുകൂടെ നടന്നു ചുറ്റും കണ്ണോടിച്ചു കൊണ്ട് . ഇടയ്ക്കു ദീര്‍ഗ മായി നിശ്വസിച്ചു കൊണ്ടും . വയല്‍ കരയിലെ ആല്‍മരത്തിന്റെ ചുവട്ടില്‍ അയാള്‍ ഇരുന്നു .
" ഇത്ര വലിയ ഭാന്ധത്തില്‍ എന്തായിരിക്കും . ആകാം ക്ഷകള്‍ പിന്നെയും വളര്‍ന്നു കൊണ്ടിരുന്നു ? എന്തായിരിക്കും .
പിന്നീടുള്ള ദിവസങ്ങള്‍ മമ്മദ് കാക്കയുടെ ചായപീടികയിലും ആലിന്‍ ചുവട്ടിലും സംസാരം അയാളെ കുറിച്ച് തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നാട് വിട്ടു പോയവരുടെ പേര് വിവരങ്ങളും കഥാ സാരങ്ങളും കാരണങ്ങളും നിരക്കൂടുമായി ഗ്രമാന്ത രീക്ഷത്തില്‍ മുഴങ്ങി നിന്ന് .
ഒരു ദുരന്ത പ്രണയ കഥയിലെ നായകനെ പോലെ ചിലര്‍ക്ക് തോന്നി . മാതം കൊല്ലിയിലെ അപ്പൂട്ടിയടെ മകന്‍
" ഹേയ് അതാവാന്‍ വഴിയില്ല. അവനു ഇവിടെ ആരും ഇല്ലല്ലോ ? കുടുമ്പം ഒന്നായി ഗ്രാമത്തില്‍ നിന്നും പലായനം ചെയ്ത അപ്പുട്ടി. അല്ലെങ്കില്‍ പിന്നെയാരു ..?
ഇങ്ങിനെ ഗവേഷണങ്ങളും നിരീക്ഷങ്ങളും നടത്തി കൊണ്ടിരിക്കെ അയാള്‍ പോയി .
വീണ്ടും ഒരു വര്ഷം കഴിഞ്ഞു അയാള്‍ വന്നു .
അന്ന് രാത്രിയില്‍ ആലിന്‍ ചുവട്ടില്‍ രാത്രി കിടന്നുറങ്ങുകയായിരുന്ന അയാളുടെ ഭാന്ധം വളരെ സൂക്ഷമതയോടെ പരിശോധിച്ചത് നഫീസ താത്തയുടെ മകന്‍ നാസര്‍ ആയിരുന്നു . ആ ഭാന്ധതിനുള്ളില്‍ എന്താണ് അവന്‍ കണ്ടതു .അത് നാസറിന് മാത്രമേ അറിയൂ . അവന്‍ ആ ഭാണ്ഡം തീയിട്ടു . അയാളെ ക്രൂരമായി മര്‍ദിച്ചു .
" കള്ള ചെകുത്താനെ നീ ഇനിയും ഇവിടെ വന്നോ ? ഇവിടെ ഇനി വന്നാല്‍ നിന്നെ കൊന്നു കളയും " നാസര്‍ ആ പാതിരാത്രിയില്‍ അട്ടഹസിച്ചു . ആ ഭാണ്ഡം നോക്കി അയാളും പൊട്ടികരഞ്ഞു . കന്ജാവിന്റെ മണമുണ്ടായിരുന്നു ആ തീ നാളങ്ങള്‍ക്ക് . അയാള്‍ അലറിവിളിച്ചു ഓടിപോയി . ഓര്‍മ്മകള്‍ നഷ്ടപെട്ട ഒരാള്‍ . പക്ഷെ നാട്ടുകാര്‍ക്കറിയില്ല അയാള്‍ ആരെന്നു . ...?

Thursday, December 6, 2012

ഒതയ മംഗലത്തെ വാഴപ്പാടങ്ങള്‍



  അബുക്ക  ഇപ്പോള്‍ നാട്ടില്‍ എത്തിയിട്ടുണ്ടാവുമോ?..... ഒതയ മംഗലത്തെ വാഴ പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള ചെമ്മണ്‍ റോഡിലൂടെ ഓടുന്ന ആംബുലന്‍സില്‍ ഇരുന്ന് അയാള്‍ ഇപ്പോഴെന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക.
 
  അബുക്ക എന്റെ കടയിലെ ഒരു കസ്റ്റമര്‍ ആണ്.
 കൊഴിക്കോട് ജില്ലക്കാരായ നിര്‍മ്മാണ തൊഴിലാളികളില്‍ ഒരാള്‍. കത്തുന്ന വേനലിലും നട്ടെല്ല് വിറയ്ക്കുന്ന തണുപ്പിലും പുലര്‍ച്ചെ നാലുമണിക്ക് ജോലിക്ക് പോയി സന്ധ്യകഴിഞ്ഞ് തിരിച്ചെത്തുന്ന,മൊസൈക്ക്പണിയും കോണ്‍ക്രീറ്റിനു കമ്പി കെട്ടുന്ന പണിയുമൊക്കെയായി കഴിയുന്ന ഒരാള്‍.

  മാസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ അബുക്കയെ     അടുത്ത് പരിചയപ്പെടുന്നത്.  നിത്യവും രാവിലെ ജോലിക്ക് പോയി വൈകീട്ട് തിരിച്ചു വരുന്ന അബുക്ക  ഒരു ദിവസം പകല്‍ സമയത്ത് കടയില്‍ സിഗരറ്റിനു വന്നപ്പോള്‍ അന്വേഷിച്ചതിനു അയാള്‍ മറുപടി പറഞ്ഞു.

ഇക്കാമ തീര്‍ന്നിട്ട് ദിവസങ്ങളായി.  ഏജന്റ് പണവും വാങ്ങിപ്പോയിട്ട് ഏറെ നാളായെങ്കിലും ഇതുവരെ അടിച്ചിട്ടില്ല.  വിളിക്കുമ്പോഴൊക്കെ ഇന്ന് നാളെ എന്ന് പറഞ്ഞു കളിക്കുകയാണ്.  പുറത്തു ചെക്കിംഗ് അധികമായത് കൊണ്ട് പണിക്ക് പോവാറില്ല.

രണ്ടുമാസം അബുക്ക   റൂമില്‍ അതേ ഇരിപ്പ് ഇരിക്കേണ്ടി വന്നു.  ധാരാളം സിഗരറ്റ് വലിച്ചു തള്ളി.  ഞാന്‍ അടുത്തറിയുന്നത് ആ കാലത്താണ്.  റൂമില്‍ ഒറ്റയ്ക്കിരിക്കുന്ന മടുപ്പ്‌ ഒഴിവാക്കാന്‍ അബുക്ക   കടയില്‍ വന്നു എന്നോട് വര്‍ത്തമാനം പറഞ്ഞു.

നാട്ടില്‍ വ്യവസായ(കൃഷി)മായിരുന്നു അബുക്കയുടെ   ജോലി.ഏക്കറുകളോളമുള്ള സ്വന്തം ഭൂമിയില്‍ അബുക്ക  പലതരം കൃഷികള്‍ ചെയ്തു.  ഒരുപാട് ജോലിക്കാരുമായി നേരം പുലരും മുമ്പ് കൃഷിയിടത്തില്‍ എത്തും. വീട്ടു ജോലികള്‍ ഒതുക്കി കഴിഞ്ഞാല്‍ കൂട്ടിനു ഭാര്യ പാത്തുതാ   ഉണ്ടാകും.ജോലിയുടെ ഇടവേളകളില്‍ മരത്തണലില്‍ ഇരുന്ന് പാത്തു  ഉണ്ടാക്കി കൊണ്ടുവരുന്ന പൂളയും തേങ്ങാ മുളക് ചമ്മന്ധിയും

എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായല്ല  ആ കഥകളൊക്കെ പറഞ്ഞത്. ഓര്‍മ്മകളില്‍ ലയിച്ച് അയാളങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ആ ജീവിതത്തില്‍ അനുഭവിച്ച സന്തോഷങ്ങളൊക്കെ അയാളുടെ മുഖത്ത് കണ്ടു.....പാത്തുവിനെ കുറിച്ച് പറയുമ്പോള്‍ അയാളില്‍ ഒരു നാണം അല തല്ലി  മറയുന്നത് ,പാത്തുവിന്റെ  മടിയില്‍ തലവെച്ചു കിടക്കുകയാണെന്ന് തോന്നി.അയാളുടെ കണ്ണില്‍ പാതുവിന്റെ  രൂപം തിളങ്ങി നിന്നു .

എല്ലാ സന്തോഷങ്ങളും പെട്ടെന്നാണ് ഒടുങ്ങിയത്. മഴ ചതിച്ചതുകൊണ്ടും കനാലില്‍ ശരിക്കും വെള്ളം എത്താത്തത് കൊണ്ടും കൃഷി നശിക്കാന്‍ തുടങ്ങി. പണിക്കാരെ ചൊവ്വിനു കിട്ടാതായി. ഏക ആണ്‍തരി പത്തുവയസ്സുകാരന്‍ കാലു രണ്ടും നെഞ്ചോട്‌ ചേര്‍ന്ന് നടക്കാനാവാതെ ഇഴഞ്ഞാണ് സഞ്ചരിച്ചിരുന്നത്.പിന്നെയുള്ളത് മൂത്ത രണ്ടു പെണ്‍കുട്ടികള്‍.മകന്റെ ചികിത്സക്കായി പലപ്പോഴും മദ്രാസ്സില്‍ പോകേണ്ടിവന്നത് കൊണ്ട് പാത്തുവിനും    കൃഷിയില്‍ ശ്രദ്ധിക്കാന്‍ പറ്റാതായി. ഭീമമായ ചികിത്സാ ചെലവുകളും,ഉത്പന്നങ്ങളുടെ വിലയിടിവും എല്ലാം കൂടി അയാളെ ഞെരുക്കാന്‍ തുടങ്ങി.ഭൂമി പണയം വെച്ച് പണം പലിശയ്ക്ക് വാങ്ങി. കുറെ സ്ഥലങ്ങള്‍ വില്‍ക്കേണ്ടി വന്നു.ഒടുവില്‍ ഗത്യന്തരമില്ലാതെ പാട്ട കൃഷി നിര്‍ത്തി ഖത്തറില്‍   എത്തി  . നിര്‍മ്മാണ ജോലിക്കാരില്‍ ഒരാളായി.

  ഖത്തര്‍ ജീവിതം ഇഷ്ടമായോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കല്‍ അബുക്ക  നിരാശയോടെ പറഞ്ഞു.

നാട് തന്നെ നല്ലത് ..ഇവിടെ എന്തുണ്ട്  ? ..അവിടെ എന്റെ കൃഷി ..ഭാര്യ കുട്ടികള്‍ എന്റെ സമയം ശരിയല്ല ............അത് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.പച്ചപ്പ്‌ നിറഞ്ഞ ഗ്രാമത്തില്‍ നിന്നും മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടവന്റെ നിസ്സഹായത,  പ്രിയപ്പെട്ടവളും മക്കളും ചേര്‍ന്നുള്ള ആ നല്ല നാളുകളുടെ ഓര്‍മ്മ. ഇതൊക്കെ അബുക്കയുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.

പാത്തു  വല്ലാതെ പ്രയാസപ്പെടുന്നു.അയാള്‍ നാട്ടില്‍ ഉള്ളപ്പോള്‍ രോഗിയായ മകന്റെ കാര്യങ്ങളില്‍ കുറെയൊക്കെ അബുക്ക സഹായിക്കുമായിരുന്നു.ബാപ്പ അടുത്തില്ലാത്തത് അവനു വല്ലാത്ത വാശിയും....പിന്നെ വീട്ടുകാര്യങ്ങളും ഒപ്പം കടക്കാരുടെ ശല്യവും.
ബാക്കിയുള്ള സ്ഥലത്ത് കൃഷിയൊക്കെ അവള്‍ തന്നെയാണ് നോക്കുന്നത്.വീട്ടിലെ പ്രയാസങ്ങളൊന്നും അവള്‍ പറഞ്ഞില്ലെങ്കിലും അയാള്‍ക്കറിയാം.ഇവിടുത്തെ ഇഖാമയും പ്രശ്നങ്ങളും ഒന്നും അവളോട്‌ പറയാറില്ല.  എപ്പോഴാണ് നാട്ടില്‍ വരുന്നത് എന്ന ചോദ്യത്തിന് അടുത്ത പെരുന്നാളിന്  വരും എന്ന് സമാധാനിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.

രണ്ടു മാസം കഴിഞ്ഞിട്ടും ഇഖാമ അടിച്ചില്ല.കൊടുത്ത അഞ്ഞൂറ് റിയാല്‍ അറബിയോ ഏജന്റോ മുക്കി.പിന്നെ എങ്ങനെയൊക്കെയോ തനാസില്‍(release) വാങ്ങി മറ്റൊരു അറബിയെ കൊണ്ട് ഇഖാമ അടിപ്പിച്ചു.അതിനും അഞ്ഞൂറ് രിയാലോളം  ചെലവായി.അതുവരെ ഉള്ള ഫൈനും എല്ലാം കൂടി മൂന്നു ലക്ഷത്തോളം രൂപയായി ഇഖാമ അടിച്ചു കഴിയുമ്പോള്‍.

ഇഖാമ അടിച്ചു പണിക്കു പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അബുക്കയെ   അപൂര്‍വ്വമായെ പകല്‍ സമയത്ത് കാണാറുള്ളൂ. ഇന്നലെ ഉച്ചക്ക് അയാള്‍ കടയില്‍ വന്നു നൈലോണ്‍ കയറും പേപ്പര്‍ ടേപ്പും വാങ്ങാന്‍ വന്നു
“എന്താ അബുക്ക  ?
ആരാ നാട്ടില്‍ പോകുന്നത് ഞാന്‍ ചോദിച്ചു

 അബുക്ക  നാട്ടില്‍ പോകുന്നു എന്ത് പറ്റി പെട്ടെന്ന്!!!
അയാളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്‌ പിറുപിറുക്കുംപോലെ പറഞ്ഞു
“പാത്തുമ്മക്ക് സീരിയസ് ആണ് .....”
 പാത്തുമ്മ മരിച്ചു!!!!
കുറെയായി വയറു വേദന ആരെയും അറിയിച്ചില്ല.എന്തെങ്കിലും മരുന്ന് കഴിച്ചു തല്‍ക്കാലം നിര്‍ത്തും.    ഒടുവില്‍ വല്ലാതെ കൂടിയപ്പോഴാണ് ഒരാഴ്ചമുമ്പ് കോഴിക്കൊട്ടെ ആശുപത്രിയില്‍ കാണിച്ചത്.  മദ്രാസ്സിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു.  അവിടെ നിന്ന് സ്ഥിരീകരിച്ചു ക്യാന്‍സര്‍!!!  അവിടെ അഡ്മിറ്റ്‌ ചെയ്യാന്‍ പറഞ്ഞെങ്കിലും ആരും  സമ്മതിച്ചില്ല.  തിരിച്ചു പോന്നു....ഇന്നലെ പെട്ടെന്ന് ബോധം കെട്ടുവീണു.  അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.  പിന്നെ ബാന്ഗ്ലൂരിലീക് കൊണ്ട് പോയി.   പണിസ്ഥലത്തു ഉള്ളപ്പോഴാണ് കൂട്ടുകാരന്റെ ഫോണിലേക്ക് നാട്ടില്‍ നിന്നും വിളിച്ചു പറഞ്ഞത് ... മരണ വിവരം.


അബുക്ക  യാത്ര പറയുകയാണ്‌.  ആ കറുത്ത മുഖത്ത് ഒരു മരവിപ്പ് മാത്രം.പാത്തുമ്മയെ പറ്റി പറയുമ്പോള്‍ അയാളുടെ മുഖത്ത് വിടരുമായിരുന്ന സന്തോഷം ഞാന്‍ അപ്പോള്‍ വെറുതെ ഓര്‍ത്തു.

മദ്രാസിലെ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ അബുക്കയെ  കാത്ത് കിടക്കുന്ന പ്രിയപ്പെട്ടവളുടെ മയ്യത്തിനു അടുത്ത്  ........  എല്ലാ സങ്കടങ്ങളും അവനു ബാക്കി വെച്ചുകൊണ്ട്  കിന്നാരം പറയുന്ന ....... അവളുടെ മുഖത്ത് നോക്കി അയാള്‍   നിശബ്ദനായി നിന്നിട്ടുണ്ടാകും. പിന്നെ  ബന്ധുക്കളും ആംബുലന്‍സില്‍

  ഒതായ മംഗലത്തെ വഴ പാടങ്ങള്‍ക്കു നടുവിലൂടെയുള്ള ചെമ്മണ്‍ റോഡിലൂടെ ഓടുന്ന ആംബുലന്‍സില്‍ ഇരുന്ന് അബുക്ക എന്തായിരിക്കും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുക. അയാള്‍ ഗള്‍ഫിലേക്ക് വിസ ഏര്‍പ്പാട് ചെയ്തു കൊടുത്ത ചക്കിങ്ങള്‍ കാരനെ തേടി അയാള്‍ പോയിട്ടുണ്ടാകുമോ ? അവര്‍ തമ്മില്‍ കണ്ടു മുട്ടിയാല്‍ .........

Tuesday, December 4, 2012

വെപ്പുതോണി



ഇല്ലത്തേക്ക് പോകുമ്പോള്‍  കാതിര്‍ കുട്ടി തന്റെ സ്നേഹിതനായ ആലി മൂപ്പനെയും കൂടെ കൂട്ടി

" വാ നമുക്ക് വലിയ നമ്പൂരിയെ ഒന്ന് കണ്ടിട്ട് വരാം ,  നിനക്ക് വേറെ പണിയൊന്നും ഇല്ലല്ലോ "

കുറെ കാലമായി  വല്യ മ്പൂരിയെ ഒന്ന് കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കണം എന്ന് വിചാരിക്കുന്നു . ഒരു പക്ഷെ അങ്ങ് പിടിച്ചാല്‍ കുറെ സ്ഥലം ഏല്‍പ്പിച്ചു തരും . മരം വെട്ടി കല്ലായില്‍ കൊണ്ട് പോയി വില്‍ക്കുകയും ചെയ്തു കൊണ്ടിരുന്നാല്‍ കാര്യങ്ങള്‍ മുട്ടലില്ലാതെ നടക്കും .

കമ്മുണ്ണിയും  മൂപ്പനായത്  നമ്പൂതിരിയെ കൊണ്ടാണ് . കിഴക്കന്‍ മലയോരങ്ങള്‍ എല്ലാം ഈ നമ്പൂരി ഇല്ലങ്ങളുടെതാണ് . തെക്ക് നിന്നും വന്ന നസരാണി മാരും കുറെ സ്ഥലങ്ങള്‍ ഇങ്ങിനെ സ്വന്തമാക്കി റബ്ബര്‍ കൃഷി തുടങ്ങിയിട്ടുണ്ട് .

    കാതര്‍ കുട്ടി വാഴക്കുലയും ചാക്ക് കെട്ടുകളും  തോണിയില്‍ എടുത്തു വെപ്പിച്ചു . വെപ്പുതോണി നിറയെ സാധനങ്ങള്‍ . മടിയില്‍ നിന്നും ഒരു സാധു ബീഡി എടുത്തു തീകൊളുത്തി .
    " ആലിയേ  ....നമ്പൂരി കനിയുമോ ?
 "
 ആ നേരത്തെ മനോ നില പോലെ നില്‍ക്കും എല്ലാ കാര്യങ്ങളും . ചെറിയ  നമ്പൂതിരി ഏതോ ഒരു നായര്‍ പെണ്ണിനെ നിലമ്പൂരില്‍ നിന്നും വേളി കഴിച്ചു എന്നൊക്കെ കേള്‍ക്കുന്നു . എല്ലാ സംധായങ്ങളും തെറ്റിക്കുന്നു അസ്രീകരങ്ങള്‍ എന്ന് പിറ് പിറുത്തു ഉലാതുന്നുണ്ടാവും ഉമ്മറ കോലായില്‍ .
 
ഇല്ലത്തിനു മുമ്പിലെ കടവെത്തിയപ്പോള്‍ ആലി മൂപ്പന്‍ നീട്ടി കൂവി . കാര്യസ്ഥന്‍ ഓടിയെത്തി
" എന്താ ഇത് ആലി മൂപ്പരെ...?
 " രണ്ടാളെ ഇങ്ങട്ട് വിട്ടോളീ , ഇതങ്ങു ഇറക്കി വെപ്പിക്ക "
  "അയ്യോ മാപ്പിളെ  വല്യമ്പൂരി നാലു ദിവസം കഴിഞ്ഞേ വരൂ .  ഞാന്‍ പറയാം. "

   കാ തര്‍ കുട്ടിയെ ഒന്നും പറയാന്‍ ആലി എന്ന കൂട്ടുകാരന്‍ സമയം കൊടുത്തില്ല എന്ന് പറയുന്നതാവും ശരി.  അവര്‍ വല്യബൂരിയെ കാണാതെ അന്ന് മടങ്ങി .
പിന്നീടു കാതര്‍ കുട്ടി കുറെ കാലം സുഖമില്ലാതെ കിടപ്പിലായിരുന്നു .
ഒരിക്കല്‍  വല്യമ്പൂരി ആളെ വിട്ടു ആലിയെ വിളിപ്പിച്ചു .
  ആലി  മുഖം കാണിച്ചു .  സങ്കടങ്ങള്‍  ബോധിപ്പിച്ചു .
അഞ്ചു  ഏക്കറ വയലും,  മൈസൂര്‍ മലയില്‍ നൂറോളം ഏക്കറ കാടു    മരം വെട്ടാനും -.
അങ്ങിനെ ആലി കുട്ടി  നാടിലൊരു മുതലാളിയായി വളര്‍ന്നു . ഇരുവഴിഞ്ഞി പുഴയിലൂടെ
മര ചങ്ങാടങ്ങള്‍ കല്ലായി പുഴയിലേക്ക്  നീങ്ങി കൊണ്ടിരുന്നു.  ആലി  കുട്ടിയും മക്കളും  ഇരുവഴിഞ്ഞിയുടെ തീരങ്ങളില്‍ നാലാള്‍ അറിയുന്ന കുടുമ്പക്കാരായി .
തെയ്യതും കടവ് പാലത്തിനടുത്ത്  വെറുതെ കാറ്റ് കൊള്ളാ നിരിക്കുംപോള്‍  അരിമ്പ്ര മമ്മദ് പറഞ്ഞു
" ഇവിടെ ഏറിയ ശുജായികളും പൈസക്കാരും പ്രമാണിമാരും ആയ പഴക്ഥകള്‍  ഞാന്‍ പറഞ്ഞു തരാം .......  "
ആലി കുട്ടിയെന്നോനു ആ പൈസ ഒതികിയോ മോനേ ....ഇല്ല .
  അത് ഒരു പെണ്‍ കേസില്‍ ഒന്നായി ഒലിച്ചു  പോയിയെന്ന്  കൂട്ടി ക്കോ " അത് വെരോതുന്റെ കയ്യില്‍ പോയി "
 അരിമ്പ്ര മമ്മദ് കഥ പറയുകയാണ്‌ . ഈ ഗ്രാമത്തിന്റെ എണ്‍പത് വര്ഷം മുമ്പുള്ള കഥകള്‍ ,  ഏറെ ഗ്രഹതുരത്വം തുളുമ്പുന്ന നര്‍മത്തില്‍ പൊതിഞ്ഞ  ഇരുവഴിഞ്ഞി കരയിലെ  കഴമ്പുള്ള കഥകള്‍ .
      ----------------------------------------


Monday, December 3, 2012

തീപന്തങ്ങള്‍


സ്വയം തീപന്തമായി ഞങ്ങള്‍ മാറും -
റോമയുടെ ചുറ്റും വെളിച്ചമായി
അതിഥി സല്ക്കാരത്തിന്  നിറമായി
അലറി കരഞ്ഞു മണ്ണില്‍ വീഴുംമുമ്പേ
ഞങ്ങള്‍ കുതിക്കും നീറോക്ക്  നേരെ
വാരിപുണരും ഞങ്ങള്‍  ചക്രവര്‍ത്തിയെ .
-----------------
പുതിയ കണ്ണകിമാര്‍ വരുന്നുണ്ട്
അങ്ങ്  പകഷിമ ദേശത്ത് നിന്ന്
മുലയരിഞ്ഞു  വീശി എറിയും
അമ്മിഞ്ഞ പാലുറ്റിയ മുലകള്‍
അങ്ങ്  ബത്ത്ലഹേമില്‍ ചെന്ന് വീണ്
കത്തി  എരിയും ആ മധുരാ നഗരങ്ങള്‍ .
------------------