Tuesday, December 13, 2011

കുങ്കുമം പൂക്കുന്ന താഴ്വരകള്‍ ....






ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും ആവര്‍ത്തന വിരസതയില്‍ നിന്നും ആധുനികതയും ആധുനികതയും തേടി കുറച്ചു ദിവസത്തേക്ക് ഒരു മാറ്റം കൊതിച്ചു . അങ്ങിനെയാണ് കാശ്മീരിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തത് . ഞങ്ങള്‍ നാട്ടുകാരായ സുഹൃത്തുകള്‍ അഞ്ചു പേര്‍ നവംബര്‍ മുപ്പതിന് കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്കു വണ്ടി കയറി. എല്ലാവരും അന്‍പത്തി അഞ്ചു പിന്നിട്ടവര്‍ .
ഡല്‍ഹിയില്‍ രണ്ടു ദിവസം തങ്ങി . പിന്നെ അമ്രിതസരിലേക്ക് . അവിടെ നിന്നും വാഗാ അതിര്‍ത്തിയിലേക്ക് . പാക്കിസ്ഥാനും ഇന്ത്യയും മുഖാമുഖം സൈനിയ വിന്യാസം .പതാക ഉയര്തലും താഴ്തലും . കൂടി നില്‍ക്കുന്നവര്‍ ദേശ ഭക്തി ഗാനങ്ങള്‍ ആലപിക്കുന്നു. ഒരു ഇന്ത്യ ക്കാരന്റെ ഹൃദയത്തില്‍ ദേശ സ്നേഹത്തിന്റെ ആന്തോളനം അനുഭവിക്കതിരിക്കില്ല , അനിര്‍വച്ചനീയ നിമിഷങ്ങള്‍ . അമൃത സാറിലെ ജാലിയന്‍ വാല ബാഗ് , സ്വാതന്ത്ര്യത്തിന്റെ പേരില്‍ മരണം ഏറ്റു വാങ്ങിയ ആയിരങ്ങളുടെ ഒര്മപെടുതലുകള്‍. തൊട്ടടുത്ത്‌ സുവര്‍ണ ക്ഷേത്രം .
ഏറ്റവും രസകരവും അതോടൊപ്പം ഭീതി ജനിപ്പിക്കുന്ന യാത്ര - ജമ്മു വില്‍ നിന്നും ശ്രീനഗരിലെക്കുള്ള യാത്രയാണ്. രണ്ടായിരത്തി അറുനൂറ്റി അമ്പതു അടി ഉയരത്തിലാണ് ശ്രീനഗര്‍ . അവിടേക്ക് പോകാന്‍ ഒരേയൊരു റോഡു മാര്‍ഗം . ഇരുനൂറ്റി എന്പതു കിലോമീറ്റര്‍ ദൂരം . ആകാശം മുട്ടി നില്‍ക്കുന്ന പര്‍വത നിരകള്‍ ചുറ്റിയുള്ള യാത്ര ആരുടെ മനസ്സിലും ഭീതി ജനിപ്പികാതിരിക്കില്ല . ഇല കൊഴിഞ്ഞ പൈന്‍ മരങ്ങളില്‍ നിറയെ തടിച്ചു കൊഴുത്ത കഴുകന്മാരുടെ കൂട്ടം .
ഡല്‍ഹിയില്‍ വെച്ച് ഒരു സുഹൃത്ത്‌ പറഞ്ഞിരുന്നു ശ്രീനഗറില്‍ നിന്നും തിരിച്ചു പോരാന്‍ അല്പം ഭയപ്പെടും . അത് തികച്ചും ശരിയായിരുന്നു . ഞങ്ങള്‍ വിമാനം വഴി സല്‍ഹിയില്‍ എത്തിപെടാന്‍ ആഗ്രഹിച്ചു. അതിനു കഴിഞ്ഞില്ല . ഷെഡ്യൂള്‍ തെറ്റിയാല്‍ എല്ലാം കുഴപ്പമാവും . അങ്ങിനെ വീണ്ടും ബസ്സ് വഴി തിരിച്ചുള്ള യാത്ര. ഗുല്‍മാര്‍ഗയില്‍ അത്വുന്നതങ്ങളില്‍ വല്ലാത്ത ഒരനുഭൂതിയായിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ കണ്ടു. അതിര്‍ത്തി കാക്കുന്ന പട്ടാളം . അവരില്‍ ഒരു ആലപ്പുഴക്കാരന്‍ മലയാളിയെയും കണ്ടു മുട്ടി.
തിരിച്ചു വരുമ്പോള്‍ താഴെ ചെങ്കുത്തായ കൊല്ലിയില്‍ ഒരു വാഹനം മറിഞ്ഞു കത്തി കൊണ്ടിരിക്കുന്നത് കണ്ടു . ശരിക്കും ശ്വാസം അടക്കി പിടിച്ചു കൊണ്ടുള്ള യാത്ര. ജമ്മുതാവി വരെ ചുരം തന്നെ.

ജമ്മു താവിയില്‍ നിന്നും ശ്രീ നഗരിലെക്കുള്ള യാത്രയില്‍ നാം കണ്ടു മടുത്ത കാഴ്ചകള്‍ അല്ല കാണുന്നത് .തികച്ചും വിത്യസ്തമായ ഭൂപ്രകൃതി ,കാലാവസ്ഥ . പൈന്‍ മരങ്ങള്‍ , കാശ്മീര്‍ ശൈലിയിലെ വീടുകള്‍ . ഞങ്ങള്‍ പോയ സമയം ഡിസംബര്‍ മരങ്ങള്‍ ഇല പൊഴിക്കുന്ന കാലമായിരുന്നു. ആപ്പിള്‍ തോട്ടങ്ങള്‍ നഗ്നമായി നില്‍ക്കുന്നു. എല്ലാവരും കൃഷി ഇറക്ക്ന്ന സമയം . മലചെരുവുകളില്‍ കൊച്ചു കൊച്ചു തടങ്ങള്‍. ഓരോ മലമുകളിലും ഒന്നോ രണ്ടോ വീടുകള്‍ ചിലേടത് കൂട്ടമായും . മേല്പ്പുരയെല്ലാം അലൂമിനിയം ഷീറ്റ് കൊണ്ട് മേഞ്ഞത് . യാത്രയില്‍ ഒരു ഗ്രാമത്തില്‍ ക്രികറ്റ് ബാറ്റുകള്‍ ഉണ്ടാക്കുന്നത്‌ . ഇവിടത്തെ പ്രധാന തൊഴില്‍ ഇത് തന്നെ . ബാറ്റു ഉണ്ടാക്കാനുള്ള മരം ഇവിടെ ധാരളമായി ഉണ്ടാകുന്നു. പൈന്‍ മരം കൊണ്ട് വീടുകളും ബോട്ടുകളും നിര്‍മിക്കുന്നു. ജ്ഹലം നദിക്കു കുറുകെ ഒരു പഴയ പാലം കണ്ടു . ഇത് നിര്‍മിച്ചതും പൈന്‍ മരങ്ങള്‍ കൊണ്ടാണ് എന്ന് നാടുകാര്‍ പറഞ്ഞു.
ജാല്‍ തടാകത്തിലെ ബോട്ട് ഹോസുകള്‍ എത്ര മനോഹരം . ഞാന്‍ ഒരു കൊച്ചു ബോട്ട് ഹൌസ് വാങ്ങി എന്റെ അലമാരയില്‍ കാശ്മീരിന്റെ ഓര്‍മയ്ക്ക് വേണ്ടി . ഇവിടെ ഒരു വലിയ ഗാര്‍ഡന്‍ ഉണ്ട് ചസ്മേ ഷാഹി . ഉദ്യാനങ്ങള്‍ നിര്‍മിക്കുന്നതില്‍ മുഗള്‍ രാജാകന്മാരും മത്സരിക്കുകയായിരുന്നു എന്ന് തോന്നും. അവിടെ ഉള്ള ജല പ്രവാഹം അത് കുടിക്കുക . ഔഷധ ഗുണമുള്ള വെള്ളമാണ് . തോട്ടങ്ങളില്‍ പൂക്കളില്ല രണ്ടു മാസം കഴിയണം . എല്ലാം ഞാന്‍ മനസ്സില്‍ കണ്ടു തൃപ്തിയടഞ്ഞു . ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇവിടെ വന്നാല്‍ പച്ച പാട്ടില്‍ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന കശ്മീര്‍ കാണാം .
ഇവിടെ വരുന്നവര്‍ അധികവും വാങ്ങാന്‍ മറക്കതിരിക്കുന്നത് കുങ്കുമ പൂകള്‍ ആണ് . കശ്മീരിലെ കുങ്കുമ പൂക്കള്‍ക്ക് നല്ല ഡിമാന്റ് ആണുള്ളത് . കുങ്കുമ പൂകള്‍ വേണോ എന്ന് ചോദിച്ചപ്പോള്‍ മജീദ്‌ മാസ്റെര്‍ പറഞ്ഞു " ഹ വേണം ? എത്ര വേണം ? ഒരു കിലോ ആയിക്കോട്ടെ ? അവര്‍ ചിരിച്ചു . രണ്ടു ലക്ഷം രൂപ . അതെ കുങ്കുമ പൂവിനു ഗ്രാമിന് ഇരുനൂറു രൂപയാണ് വില . എങ്കില്‍ ഒരു അഞ്ചു ഗ്രാം മതി . മജീദ്‌ മാസ്ടരോട് മരുമകള്‍ വാങ്ങാന്‍ ഏല്‍പിച്ച ഒരേ ഒരു കാര്യം . ഇത് എവിടെ നിന്നും വാങ്ങിയാലും ചിലപ്പോള്‍ പെട്ട് പോവും ഒരിജിനളിലെ വെല്ലുന്ന ദുപ്ളി . അതായതു നക്കളി .
ഒരു തരാം നീളമുള്ള ഇലകള്‍ക്ക് ഉള്ളിലെ പൂവിതള്‍ . എവിടെ നിന്നും ഇവര്‍ നിങ്ങളോട് ചോദിക്കും " സഫരാന്‍ ചാഹിയെ , അസളി ...ഖേതി സെ ബില്‍ക്കുല്‍ നയാ ചീസ് ...

Wednesday, August 31, 2011

സമയം നോക്കി കല്ലുകള്‍ ...

ഓ . അന്ത കാലത്തേ പെരുന്നാള്‍ .... കുട്ടികാലത്ത് നാട്ടിന്‍പുറത്തെ പെരുന്നാള്‍ ആഘോഷം അത് ഇനി തിരിച്ചു കിട്ടില്ല . മകര മാസത്തില്‍ മരം കോച്ചുന്ന തണുപ്പും ഇരുവഴിഞ്ഞി പുഴയുടെ മീതെ പുതപ്പിട്ട പോലെ കോട മഞ്ഞും. സുബഹി ബാങ്ക് വിളിക്കുനതിനു മുമ്പ് ഉമ്മ വിളിച്ചുണര്‍ത്തും . കടുകെണ്ണ മേലാകെ തേച്ചു പിടിപ്പിചു പുഴയില്‍ പോയി ഒരു മുങ്ങി കുളി ..ഹാ ഹ . എന്താ തണുപ്പ് .പല്ലുകള്‍ കൂട്ടിയിടിച്ചു ... കാലം മാറി അത്തരത്തില്‍ ഒരു പെരുന്നാള്‍ ഇനിയുണ്ടാവില്ല. നോമ്പിനു അന്നൊക്കെ അത്താഴത്തിനു അവസാനം മൈസൂര്‍ പഴം കുഴച്ചു പഞ്ചസാരയും ചേര്‍ത്ത് ഒരു തട്ടല്‍ ഉണ്ട്. അതും പോയി. നോമ്പ് തുറന്നാല്‍ അങ്ങാടിയില്‍ കുശുവിട്ട ബീഡി ?? അങ്ങിനെ എന്തൊക്കെ രീതികള്‍ ? കാലം എല്ലാറ്റിനെയും മാറ്റി മറിക്കുമെന്ന സത്യം നിഷേധിച്ചിട്ട് കാര്യമില്ല. ഒത്യ മംഗലം പള്ളിയുടെ മുറ്റത്ത്‌ പണ്ടൊരു സമയം നോക്കി കല്ലുണ്ടായിരുന്നു. അതിന്റെ നടുവിലായി ഒരു ദ്വാരം .സൂര്യ പ്രകാശം അതില്‍ കടന്നു കഴിഞ്ഞാല്‍ കുട്ടിഹസ്സന്‍ മൊല്ലാക്ക ളുഹുര്‍ ബാങ്ക് വിളിക്കും .
ആ പഴയ പള്ളിയൊക്കെ പൊളിച്ചു മാറ്റി കൂറ്റന്‍ കൊണ്ഗ്രീട്റ്റ് കെട്ടിടം വന്നു. കുട്ടിഹസ്സന്‍ മൊല്ലാക്ക മരിച്ചു . കാനകുന്നന്‍ അബ്ദുള്ള ഖത്തറില്‍ നിന്നും കൊടുത്തയച്ച വലിയ ഘടികാരം ഇപ്പോള്‍ വിശ്വാസികളെ സമയമറിയിച്ചു കൊണ്ടിരിക്കുന്നു. അവരാരും സമയമറിയാന്‍ മാനത്ത് നോക്കാറില്ല. മാസം മാറിയതും കയ്യിലെ മൊബൈല്‍ വിളിച്ചു പറയും .
എന്നാലും പെരുന്നാളിന് മാസം കാണാന്‍ നോക്കണം എന്നിട്ട് കാണണം . ആരോ കണ്ടു എന്ന് പറഞ്ഞാലും ഖാലി ഉറപ്പിക്കണം . ഇ കെ വിഭാഗം കണ്ടാല്‍ ...എപി വിഭാഗം മുജാഹിദ് കണ്ടാല്‍ ജമാതിനു പറ്റിലാ. ഹോ ..എന്തൊരു കഥയാ നമ്മുടെ കാല നിര്‍ണയം . കാലമാണ് ശക്ഷി മനുഷ്യര്‍ നഷ്ടത്തില്‍ തന്നെയാണ് .....

Thursday, August 25, 2011

ജോണ്‍സണ്‍ സംഗീതസംവിധാനം.....

ജോണ്‍സണ്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ .

മോഹം കൊണ്ടു ഞാന്‍ ...
പാതിരാപ്പുള്ളുണര്‍ന്നു...
നീലരാവില്‍ ഇന്നു നിന്റെ...
മായാ മയൂരം പീലി വിടര്‍ത്തി
തങ്കത്തോണി
അനുരാഗിണി ഇതായെന്‍
ഗോപികേ നിന്‍ വിരല്‍
ഏതോ ജന്മകല്പനയില്‍
ആടിവാ കാറ്റേ
പൂവേണം പൂപ്പടവേണം
മെല്ലെ മെല്ലെ മുഖപടം
ദേവാംഗനങ്ങള്‍
സ്വര്‍ണമുഖിലേ..
ചന്ദനച്ചോലയില്‍ മുങ്ങിനീരാടും
കണ്ണീര്‍ പൂവിന്റെ കവിളില്‍
മധുരം ജീവാമൃത ബിന്ദു
ശ്യാമാംബരം നീളെ
എന്തേ കണ്ണനു കറുപ്പുനിറം
ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു..
പുലര്‍വെയിലും പകല്‍ മുകിലും....
ദേവീ.. ആത്മരാഗമേകാന്‍..
മൗനത്തിന്‍ ഇടനാഴിയില്‍ ...
ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
എന്റെ മണ്‍വീണയില്‍
മന്ദാരച്ചെപ്പുണ്ടോ മാണിക്യ...
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
ഒന്നുതൊടാനുള്ളില്‍ തീരാമോഹം...
രാജഹംസമേ...
പൊന്നില്‍കുളിച്ചുനിന്നു...
പഞ്ചവര്‍ണ പൈങ്കിളിപ്പെണ്ണേ
തങ്കത്തോണി..
പുടമുറിക്കല്യാണം...

Wednesday, August 17, 2011

വിത്യസ്തനമൊരുചായകടക്കാരന്‍ .

കാലുകള്‍ നീര് വന്നു വണ്ണം വെച്ചിരിക്കുന്നു. നടക്കുമ്പോള്‍ പ്രയാസപെടുന്നുമുണ്ട് . മുഖത്ത് ക്ഷീണം പടര്‍ന്നിരിക്കുന്നു.
അല്ലെങ്കിലും എത്ര കാലമായി ഈ യാത്ര തുടങ്ങിയിട്ട്.
ഒരു രക്ഷ എപ്പോഴെങ്കിലും വന്നു കിട്ടുമെന്ന പ്രതീക്ഷയും ഈ അമ്പതി ആറാമത്തെ വയസ്സില്‍ അസ്തമിച്ചു കൊണ്ടിരിക്കുന്നു. അച്ഛന്റെ കൂടെ ചെറുപ്പത്തില്‍ തന്നെ ചായ കടയില്‍ പോയി തുടങ്ങി . പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും വീടിലെ അവസ്ഥകള്‍ .....ആഗ്രഹങ്ങള്‍ ഒന്നും നടന്നില്ല. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി എസ എസ എല്‍ സി ക്കാരനായി. വീണ്ടും അയാള്‍ അച്ഛന്റെ തുണയായി ഗ്രാമത്തിലെ ചായ മക്കാനിയില്‍ ..... അച്ഛനെ പോലെ കൈപുണ്യം നേടിയ ചായക്കാരന്‍ . കൂട്ടുകാര്‍ പലരും പലവഴിക്ക് പോയി. പലരും സര്‍ക്കാര്‍ ജോലിക്കാരായി. മറ്റുള്ളവര്‍ ഗള്‍ഫില്‍ പോയി ജീവിതം മെച്ചപെടുത്തി.
അങ്ങിനയാണ് അയാള്‍ക്കും ഒരു ആഗ്രഹം തോന്നി തുടങ്ങി ....ഒന്ന് ഗള്‍ഫില്‍ പോയാല്‍ തരക്കേടില്ല .
അയല്‍നാട്ടുകാരനായ ഒരു സുഹൃത്ത് വഴി ഒരു വിസ നേടി വിമാനം കയറി ...ദുബായിലേക്ക് ....
പക്ഷെ അയാള്‍ വന്ചിക്കപെടുകയായിരുന്നു . മലയാളികളുടെ നല്ല മനസ്സ് കൊണ്ട് അയാള്‍ നാട്ടില്‍ തിരിച്ചെത്തി.
അപ്പോഴേക്കും അച്ഛന്‍ മരിച്ചിരുന്നു. കുടുംബ ഭാരം വര്‍ധിച്ചു വന്നു. പിന്നെ വീണ്ടും ഗ്രാമത്തിലുള്ള ഒരു ഹോട്ടലില്‍ ജോലിക്ക് കയറി . കിട്ടുന്ന ഒഴിവു സമയങ്ങളില്‍ പഠിച്ചു ഉര്‍ദു ഹയര്‍ പരീക്ഷ പാസായി. അതുപോലെ അഗ്രികള്‍ച്ചര്‍ പരീക്ഷകള്‍ രണ്ടെണ്ണം പാസ്സായി. എല്ലാ പി എസ ഇ പരീക്ഷകളും എഴുതി ഫലം കാത്തിരുന്നു. ഗ്രാമത്തിലെ എല്ലാ ആളുകളുമായി ഇയാള്‍ നല്ല ബന്ധം പുലര്‍ത്തി. പരീക്ഷകള്‍ പലതും പസവുകയല്ലാതെ ഒരിടത്തും നിയമനം ലഭിച്ചില്ല. അങ്ങിനെ ഒരിക്കല്‍ ഒരു ഡോക്ടര്‍ വന്നു ഗ്രാമത്തില്‍ പ്രാക്ടീസ് തുടങ്ങി . അവിടെ തുടങ്ങിയ ഒരു ബന്ധം പിന്നീട് അയാളെ ഒരു കമ്പോണ്ടര്‍ ജോലിയും ചെയ്യിപിച്ചു . വിധി പിന്നെയും അയാളെ കൊണ്ട് പലതും പ്രവര്തിപിച്ചു . അയാള്‍ തോറ്റുകൊടുത്തില്ല .
ഇപ്പോഴും ഈ ഗ്രാമത്തില്‍ അയാള്‍ ചായ പാര്‍ന്നു കൊണ്ടിരിക്കുന്നു. മൂന്നു പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഒരേ ജോലിയില്‍ ......

Tuesday, August 16, 2011

എത്ര കാലമായി ഈ യാത്ര തുടങ്ങിയിട്ട്. ?

കാലുകള്‍ നീര് വന്നു വണ്ണം വെച്ചിരിക്കുന്നു. നടക്കുമ്പോള്‍ പ്രയാസപെടുന്നുമുണ്ട് . മുഖത്ത് ക്ഷീണം പടര്‍ന്നിരിക്കുന്നു.
അല്ലെങ്കിലും എത്ര കാലമായി ഈ യാത്ര തുടങ്ങിയിട്ട്.
ഒരു രക്ഷ എപ്പോഴെങ്കിലും വന്നു കിട്ടുമെന്ന പ്രതീക്ഷയും ഈ അമ്പതി ആറാമത്തെ വയസ്സില്‍ അസ്തമിച്ചു കൊണ്ടിരിക്കുന്നു. അച്ഛന്റെ കൂടെ ചെറുപ്പത്തില്‍ തന്നെ ചായ കടയില്‍ പോയി തുടങ്ങി . പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും വീടിലെ അവസ്ഥകള്‍ .....ആഗ്രഹങ്ങള്‍ ഒന്നും നടന്നില്ല. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി എസ എസ എല്‍ സി ക്കാരനായി. വീണ്ടും അയാള്‍ അച്ഛന്റെ തുണയായി ഗ്രാമത്തിലെ ചായ മക്കാനിയില്‍ ..... അച്ഛനെ പോലെ കൈപുണ്യം നേടിയ ചായക്കാരന്‍ . കൂട്ടുകാര്‍ പലരും പലവഴിക്ക് പോയി. പലരും സര്‍ക്കാര്‍ ജോലിക്കാരായി. മറ്റുള്ളവര്‍ ഗള്‍ഫില്‍ പോയി ജീവിതം മെച്ചപെടുത്തി.
അങ്ങിനയാണ് അയാള്‍ക്കും ഒരു ആഗ്രഹം തോന്നി തുടങ്ങി ....ഒന്ന് ഗള്‍ഫില്‍ പോയാല്‍ തരക്കേടില്ല .
അയല്‍നാട്ടുകാരനായ ഒരു സുഹൃത്ത് വഴി ഒരു വിസ നേടി വിമാനം കയറി ...ദുബായിലേക്ക് ....
പക്ഷെ അയാള്‍ വന്ചിക്കപെടുകയായിരുന്നു . മലയാളികളുടെ നല്ല മനസ്സ് കൊണ്ട് അയാള്‍ നാട്ടില്‍ തിരിച്ചെത്തി.
അപ്പോഴേക്കും അച്ഛന്‍ മരിച്ചിരുന്നു. കുടുംബ ഭാരം വര്‍ധിച്ചു വന്നു. പിന്നെ വീണ്ടും ഗ്രാമത്തിലുള്ള ഒരു ഹോട്ടലില്‍ ജോലിക്ക് കയറി . കിട്ടുന്ന ഒഴിവു സമയങ്ങളില്‍ പഠിച്ചു ഉര്‍ദു ഹയര്‍ പരീക്ഷ പാസായി. അതുപോലെ അഗ്രികള്‍ച്ചര്‍ പരീക്ഷകള്‍ രണ്ടെണ്ണം പാസ്സായി. എല്ലാ പി എസ ഇ പരീക്ഷകളും എഴുതി ഫലം കാത്തിരുന്നു. ഗ്രാമത്തിലെ എല്ലാ ആളുകളുമായി ഇയാള്‍ നല്ല ബന്ധം പുലര്‍ത്തി. പരീക്ഷകള്‍ പലതും പാസാവുകയല്ലാതെ ഒരിടത്തും നിയമനം ലഭിച്ചില്ല. അങ്ങിനെ ഒരിക്കല്‍ ഒരു ഡോക്ടര്‍ വന്നു ഗ്രാമത്തില്‍ പ്രാക്ടീസ് തുടങ്ങി . അവിടെ തുടങ്ങിയ ഒരു ബന്ധം പിന്നീട് അയാളെ ഒരു കമ്പോണ്ടര്‍ ജോലിയും ചെയ്യിപിച്ചു . വിധി പിന്നെയും അയാളെ കൊണ്ട് പലതും പ്രവര്തിപിച്ചു . അയാള്‍ തോറ്റുകൊടുത്തില്ല .
ഇപ്പോഴും ഈ ഗ്രാമത്തില്‍ അയാള്‍ ചായ പാര്‍ന്നു കൊണ്ടിരിക്കുന്നു. മൂന്നു പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഒരേ ജോലിയില്‍ ......
ഇപ്പോള്‍ ഇങ്കിലാബ് വിളിയില്ല .... നിശ്ശബ്ദനായി വിധി തനിക്കു തന്നത് ഏറ്റു വാങ്ങി ...ആരോടും തന്റെ പരിഭവങ്ങള്‍ പറയാതെ ....

Sunday, August 14, 2011

രാമാകൃഷ്ണന്റെ ഭിക്ഷാടനം .

മനാശ്ശേരി ഭാഗത്ത്‌ നിന്നും ഒരാള്‍ കൃത്യമായി ഇടവേളകളില്‍ ചെന്നമംഗള്ളൂരിലും ഭിക്ഷ യാചിക്കാന്‍ അല്ലെങ്കില്‍ ചോദിയ്ക്കാന്‍ വരാറുണ്ട്. നാടുകാര്‍ പലര്‍ക്കും അയാള്‍ ഒരു കൌധുകം തന്നെയാണ്.
ഈയിടെ രംസാനിനും പതിവ് പോലെ ഗ്രാമത്തില്‍ വന്നു.
" കുഞ്ഞ്ഹാ എന്തെ കുറെ നാളായല്ലോ കണ്ടിട്ട് ?...
"അതിനെന്താ അതൊന്നയിട്ടു തന്നാല്‍ മതി. "
രാമകൃഷ്ണന്‍ എന്ന് സൌകര്യത്തിനു വിളിക്കാം .
രാമക്രിഷന് രണ്ടെക്ക്രയോളം കൃഷി ഭൂമിയുണ്ട് . ഭാര്യ കുട്ടികള്‍ അതും മുറ പോലെ ...
ഭാര്യാ ജഗ്ജാലയാണ് . കൃത്യമായ സംഖ്യ വീട്ടില്‍ എത്തിച്ചില്ലെങ്കില്‍ അവള്‍ പെരുമാറും എന്നാണ് മിസ്ടര്‍ കൃഷ്ണന്‍ തന്നെ പറയുന്നത്.
" ഒളരു സാദന ങ്ങക്ക് അറിയൂല "
" ഇന്ന് എത്ര കിട്ടി . ?..."
" ദൈവതാനെ ...ഇന്ന് നാനൂരെ കിട്ടിയുള്ളൂ "
" നൂറും കൂടി കിട്ടിയാലേ എന്റെ ലാര്‍ജ് ഒക്കൂ ?...
' നാടന്‍ കൃഷ്ണന്‍ അടിക്കാറില്ല .
കുറെ നാള്‍ കഴിഞ്ഞു ഒരാള്‍ പത്തു രൂപ പരിചയത്തിന്റെ പേരില്‍ കൊടുത്തപ്പോള്‍ കൃഷ്ണന്‍ പറയുകയാ
" കുറചു കൂടി കൂട്ടണം ....പെട്രോളിനോന്നും വില കൂടിയ വിവരം കാക്ക അറിഞ്ഞിട്ടില്ലേ ?
വൈകുന്നേരമായാല്‍ എല്ലാവരെയും ഒന്ന് മുഖം കാണിക്കും . യാത്ര മുക്കം വഴി ആണെങ്കില്‍ നേരെ ബാറില്‍ . അല്ല പടിഞ്ഞാറ് വഴി ആണെങ്കില്‍ നേരെ വീട്ടിലേക്കായിരിക്കും . കൃഷ്ണന്‍ കൃത്യ മായി കണക്കു ബോധിപ്പിക്കും . മാസത്തില്‍ കോഴിക്കോട് പോകും ഒരു മോഹന്‍ ലാല്‍ ഫാന് കൂടിയാണ് ടിയാന്‍ .
ഗ്രാമത്തിലെ കളക്ഷന്‍ കുറഞ്ഞാല്‍ ചിലപ്പോള്‍ വെളുതെടുത്തു മോയന്കുട്ടിയുടെ വീട്ടു തിണ്ണയില്‍ അന്തിയുറങ്ങും . അവിടെ കൃഷ്ണന് സുരക്ഷിത ഭോധമുണ്ട് . ഒരിക്കല്‍ അങ്ങാടിയിലെ തിണ്ണയില്‍ വാടീസടിച്ചു കിടന്നത് . നേരം വെളുത്തപ്പോള്‍ കീശ കാളി.
" സാരമില്ല എന്നക്കാള്‍ വലിയ ദരിദ്ര വാസികള്‍ ഇവിടെയുമുണ്ടോ ? എന്നായിരുന്നു കൃഷ്ണന്റെ ചോദ്യം .
അയല്‍ നാടുകളിലും ഇയാള്‍ ഭിക്ഷ ക്കിരങ്ങാറുണ്ട് . പാഴൂരില്‍ നിന്നും ഒരു വാര്‍ത്ത . മരിച്ചു പോയ സലാം മാസ്റര്‍ കൃഷ്ണന്റെ ഒരാളായിരുന്നു. ഒരിക്കല്‍ ചില്ലരയില്ല .മൂന്നു രൂപ എടുത്തു കൊടുത്തു ?
നീ പിന്നെ വാ ? എന്ന് പറഞ്ഞപ്പോള്‍ . " എപ്പോള്‍ വരണം ? നീ അതിനായി ഇങ്ങോട്ട് വരണ്ട .
" ശരി എന്നാ പിന്നെ അടുത്തതില്‍ ഒന്ന്‍ കൂടി തന്നാല്‍ മതി. "
പാവം മാസ്റര്‍ മരിച്ചു . ഇപ്പോള്‍ മകന്‍ ഉണ്ട് . മരിച്ച വിവരം ഞാന്‍ പത്രം വായിച്ചപ്പോ അറിഞ്ഞത് .
എന്റെ കടം വീട്ടാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല ..." കൃഷ്ണന്‍ സങ്കടപെട്ടു .
മുകത്ത് നിറയെ കുരുക്കള്‍ ആണ്. ആരോ ചോദിച്ചു നിനക്ക് ഒരു സര്‍ജറി ഒക്കെ ചെയ്തു നോക്കിയാലെന്താ ?
" അതെങ്ങിനെ ശരിയാവും എന്റെ ഗ്ലാമര്‍ പോയാല്‍ പിന്നെ ... ആരാ എനിക്ക് പൈസാ തരിക ... "
ഏതായാലും റമളാന്‍ മാസത്തിന്റെ അവസാന പത്തില്‍ മൂപ്പര്‍ക്ക് ഓട്ടം തന്ന്യാ ...തമാശ പറയാനൊന്നും നേരമില്ല .
സലാം പറഞ്ഞു ആളെ പറ്റിക്കാനൊന്നും കൃഷണന്‍ മുതിരില്ല.
" മനസ്സുണ്ടെങ്കില്‍ തന്നാല്‍ മതി . ദാനത്തിനു ജാതിയും മതവും ഒന്നും നോക്കേണ്ടതില്ല ".
എന്റെ ഒരു ഹിന്ദു സുഹൃത്ത് ഇപ്പോള്‍ വീട്ടിനു മുമ്പില്‍ ഒരു വലിയ ചിത്രം കൊണ്ട് വച്ചിരിക്കുന്നു. ശിവ ഭക്തന്‍ . ഓം നമ ശിവായ എന്ന് ആലെഖന്വും ചെയ്തിരിക്കുന്നു. പുള്ളി പറഞ്ഞത്
" റമസാന്‍ കഴിയുന്ന വരെ ഈ ഭക്തി നല്ലത് . കോളിംഗ് ബെല്ലില്‍ നിര്ര്താതെയുള്ള ബെല്ലടി ഒന്ന് കുറഞ്ഞു കിട്ടുമല്ലോ ?