Friday, December 24, 2010

ഫെയിസ് ബുക്ക്

ആയിശാ -മുരളീ ദമ്പതികള്‍ രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം പിന്നിടുമ്പോള്‍ സ്തലത്തെ പത്രപ്രര്‍ത്തകന്‍ അവരെ തേടിയെത്തി. ആയിഷയും മുരളിയും പരിചയം തുടങ്ങുന്നത് ഫെയിസ് ബുകിലൂടെയായിരുന്ന്. പുതുതലമുറയുടെ ആവേശമായി മാറിയ ഫെയിസ് ബുക്ക്.
" സഹോദരിയുടെ ജീവിതം ഒന്നു ചെറുതായി വായനക്കാര്‍ക്ക് വേണ്ടി....? "
ചോദ്യം പ്രസരിപ്പു നിറഞ്ഞ പത്രപണിക്കാരന്റേതായിരുന്നു.
ഫെയിസ് ബുക്ക് വഴി കണ്ടു മുട്ടുകയും അവസാനം പരിചയം വിവാഹത്തില്‍ കലാശിക്കുകയും ചെയ്ത യുവ ദമ്പതികളുടെ മതേതര ജീവിതം തയാറാക്കുന്ന തിരക്കിലാണു പത്ര പണിക്കാരന്‍.
എം.സി.എ. കഴിഞ്ഞ ആയിഷ : ഫേയിസ് ബുക്കിലൂടെ പരിചയപെട്ടു. സ്നേഹിച്ചു. വിവാഹത്തിലൂടെ കലഹിച്ചും കഴിഞ്ഞു കൂടുന്നു.
പത്രപ്ര: നിങ്ങളുടെ മതേതര ജീവിതം അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്ക്ന്നു...
ആയിഷ : മതേതരം . ഹേ മിസ്റ്റര്‍ . ഞാന്‍ ഒരു പാടു അനുഭവിച്ചു.. ഇനി എന്നെ നിങ്ങള്‍
ഒരു നിമിഷം നിങ്ങള്‍ ഇവിടെ നില്‍കൂ..
അവള്‍ തിടുക്കത്തില്‍ അകത്തു പോയി ഒരു പത്രതാളുമായി തിരിച്ചു വന്നു. അതു അയാളുടെ നേര്‍ക്ക് നീട്ടി. ഫോട്ടോയില്‍ താടി നീട്ടി വളര്‍ത്തിയ ഒരു ചെറുപ്പക്കാരന്‍. മതം മാറി വിവാഹ തട്ടിപ്പിനു പോലീസ് പിടിയില്‍.
പത്രക്കാരന്‍ പിന്നെ പരുങ്ങുകയായിരുന്നു. ഇനി എന്തു ചോദിക്കണം. ഉദ്ദേശിച്ച ഇരയെ കിട്ടാത്ത പ്രയാസത്തില്‍ അയാള്‍ അഭിമുഖം നിര്‍ത്തിവെക്കുകയായിരുന്നു