Tuesday, December 13, 2011

കുങ്കുമം പൂക്കുന്ന താഴ്വരകള്‍ ....






ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും ആവര്‍ത്തന വിരസതയില്‍ നിന്നും ആധുനികതയും ആധുനികതയും തേടി കുറച്ചു ദിവസത്തേക്ക് ഒരു മാറ്റം കൊതിച്ചു . അങ്ങിനെയാണ് കാശ്മീരിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തത് . ഞങ്ങള്‍ നാട്ടുകാരായ സുഹൃത്തുകള്‍ അഞ്ചു പേര്‍ നവംബര്‍ മുപ്പതിന് കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്കു വണ്ടി കയറി. എല്ലാവരും അന്‍പത്തി അഞ്ചു പിന്നിട്ടവര്‍ .
ഡല്‍ഹിയില്‍ രണ്ടു ദിവസം തങ്ങി . പിന്നെ അമ്രിതസരിലേക്ക് . അവിടെ നിന്നും വാഗാ അതിര്‍ത്തിയിലേക്ക് . പാക്കിസ്ഥാനും ഇന്ത്യയും മുഖാമുഖം സൈനിയ വിന്യാസം .പതാക ഉയര്തലും താഴ്തലും . കൂടി നില്‍ക്കുന്നവര്‍ ദേശ ഭക്തി ഗാനങ്ങള്‍ ആലപിക്കുന്നു. ഒരു ഇന്ത്യ ക്കാരന്റെ ഹൃദയത്തില്‍ ദേശ സ്നേഹത്തിന്റെ ആന്തോളനം അനുഭവിക്കതിരിക്കില്ല , അനിര്‍വച്ചനീയ നിമിഷങ്ങള്‍ . അമൃത സാറിലെ ജാലിയന്‍ വാല ബാഗ് , സ്വാതന്ത്ര്യത്തിന്റെ പേരില്‍ മരണം ഏറ്റു വാങ്ങിയ ആയിരങ്ങളുടെ ഒര്മപെടുതലുകള്‍. തൊട്ടടുത്ത്‌ സുവര്‍ണ ക്ഷേത്രം .
ഏറ്റവും രസകരവും അതോടൊപ്പം ഭീതി ജനിപ്പിക്കുന്ന യാത്ര - ജമ്മു വില്‍ നിന്നും ശ്രീനഗരിലെക്കുള്ള യാത്രയാണ്. രണ്ടായിരത്തി അറുനൂറ്റി അമ്പതു അടി ഉയരത്തിലാണ് ശ്രീനഗര്‍ . അവിടേക്ക് പോകാന്‍ ഒരേയൊരു റോഡു മാര്‍ഗം . ഇരുനൂറ്റി എന്പതു കിലോമീറ്റര്‍ ദൂരം . ആകാശം മുട്ടി നില്‍ക്കുന്ന പര്‍വത നിരകള്‍ ചുറ്റിയുള്ള യാത്ര ആരുടെ മനസ്സിലും ഭീതി ജനിപ്പികാതിരിക്കില്ല . ഇല കൊഴിഞ്ഞ പൈന്‍ മരങ്ങളില്‍ നിറയെ തടിച്ചു കൊഴുത്ത കഴുകന്മാരുടെ കൂട്ടം .
ഡല്‍ഹിയില്‍ വെച്ച് ഒരു സുഹൃത്ത്‌ പറഞ്ഞിരുന്നു ശ്രീനഗറില്‍ നിന്നും തിരിച്ചു പോരാന്‍ അല്പം ഭയപ്പെടും . അത് തികച്ചും ശരിയായിരുന്നു . ഞങ്ങള്‍ വിമാനം വഴി സല്‍ഹിയില്‍ എത്തിപെടാന്‍ ആഗ്രഹിച്ചു. അതിനു കഴിഞ്ഞില്ല . ഷെഡ്യൂള്‍ തെറ്റിയാല്‍ എല്ലാം കുഴപ്പമാവും . അങ്ങിനെ വീണ്ടും ബസ്സ് വഴി തിരിച്ചുള്ള യാത്ര. ഗുല്‍മാര്‍ഗയില്‍ അത്വുന്നതങ്ങളില്‍ വല്ലാത്ത ഒരനുഭൂതിയായിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ കണ്ടു. അതിര്‍ത്തി കാക്കുന്ന പട്ടാളം . അവരില്‍ ഒരു ആലപ്പുഴക്കാരന്‍ മലയാളിയെയും കണ്ടു മുട്ടി.
തിരിച്ചു വരുമ്പോള്‍ താഴെ ചെങ്കുത്തായ കൊല്ലിയില്‍ ഒരു വാഹനം മറിഞ്ഞു കത്തി കൊണ്ടിരിക്കുന്നത് കണ്ടു . ശരിക്കും ശ്വാസം അടക്കി പിടിച്ചു കൊണ്ടുള്ള യാത്ര. ജമ്മുതാവി വരെ ചുരം തന്നെ.

ജമ്മു താവിയില്‍ നിന്നും ശ്രീ നഗരിലെക്കുള്ള യാത്രയില്‍ നാം കണ്ടു മടുത്ത കാഴ്ചകള്‍ അല്ല കാണുന്നത് .തികച്ചും വിത്യസ്തമായ ഭൂപ്രകൃതി ,കാലാവസ്ഥ . പൈന്‍ മരങ്ങള്‍ , കാശ്മീര്‍ ശൈലിയിലെ വീടുകള്‍ . ഞങ്ങള്‍ പോയ സമയം ഡിസംബര്‍ മരങ്ങള്‍ ഇല പൊഴിക്കുന്ന കാലമായിരുന്നു. ആപ്പിള്‍ തോട്ടങ്ങള്‍ നഗ്നമായി നില്‍ക്കുന്നു. എല്ലാവരും കൃഷി ഇറക്ക്ന്ന സമയം . മലചെരുവുകളില്‍ കൊച്ചു കൊച്ചു തടങ്ങള്‍. ഓരോ മലമുകളിലും ഒന്നോ രണ്ടോ വീടുകള്‍ ചിലേടത് കൂട്ടമായും . മേല്പ്പുരയെല്ലാം അലൂമിനിയം ഷീറ്റ് കൊണ്ട് മേഞ്ഞത് . യാത്രയില്‍ ഒരു ഗ്രാമത്തില്‍ ക്രികറ്റ് ബാറ്റുകള്‍ ഉണ്ടാക്കുന്നത്‌ . ഇവിടത്തെ പ്രധാന തൊഴില്‍ ഇത് തന്നെ . ബാറ്റു ഉണ്ടാക്കാനുള്ള മരം ഇവിടെ ധാരളമായി ഉണ്ടാകുന്നു. പൈന്‍ മരം കൊണ്ട് വീടുകളും ബോട്ടുകളും നിര്‍മിക്കുന്നു. ജ്ഹലം നദിക്കു കുറുകെ ഒരു പഴയ പാലം കണ്ടു . ഇത് നിര്‍മിച്ചതും പൈന്‍ മരങ്ങള്‍ കൊണ്ടാണ് എന്ന് നാടുകാര്‍ പറഞ്ഞു.
ജാല്‍ തടാകത്തിലെ ബോട്ട് ഹോസുകള്‍ എത്ര മനോഹരം . ഞാന്‍ ഒരു കൊച്ചു ബോട്ട് ഹൌസ് വാങ്ങി എന്റെ അലമാരയില്‍ കാശ്മീരിന്റെ ഓര്‍മയ്ക്ക് വേണ്ടി . ഇവിടെ ഒരു വലിയ ഗാര്‍ഡന്‍ ഉണ്ട് ചസ്മേ ഷാഹി . ഉദ്യാനങ്ങള്‍ നിര്‍മിക്കുന്നതില്‍ മുഗള്‍ രാജാകന്മാരും മത്സരിക്കുകയായിരുന്നു എന്ന് തോന്നും. അവിടെ ഉള്ള ജല പ്രവാഹം അത് കുടിക്കുക . ഔഷധ ഗുണമുള്ള വെള്ളമാണ് . തോട്ടങ്ങളില്‍ പൂക്കളില്ല രണ്ടു മാസം കഴിയണം . എല്ലാം ഞാന്‍ മനസ്സില്‍ കണ്ടു തൃപ്തിയടഞ്ഞു . ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇവിടെ വന്നാല്‍ പച്ച പാട്ടില്‍ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന കശ്മീര്‍ കാണാം .
ഇവിടെ വരുന്നവര്‍ അധികവും വാങ്ങാന്‍ മറക്കതിരിക്കുന്നത് കുങ്കുമ പൂകള്‍ ആണ് . കശ്മീരിലെ കുങ്കുമ പൂക്കള്‍ക്ക് നല്ല ഡിമാന്റ് ആണുള്ളത് . കുങ്കുമ പൂകള്‍ വേണോ എന്ന് ചോദിച്ചപ്പോള്‍ മജീദ്‌ മാസ്റെര്‍ പറഞ്ഞു " ഹ വേണം ? എത്ര വേണം ? ഒരു കിലോ ആയിക്കോട്ടെ ? അവര്‍ ചിരിച്ചു . രണ്ടു ലക്ഷം രൂപ . അതെ കുങ്കുമ പൂവിനു ഗ്രാമിന് ഇരുനൂറു രൂപയാണ് വില . എങ്കില്‍ ഒരു അഞ്ചു ഗ്രാം മതി . മജീദ്‌ മാസ്ടരോട് മരുമകള്‍ വാങ്ങാന്‍ ഏല്‍പിച്ച ഒരേ ഒരു കാര്യം . ഇത് എവിടെ നിന്നും വാങ്ങിയാലും ചിലപ്പോള്‍ പെട്ട് പോവും ഒരിജിനളിലെ വെല്ലുന്ന ദുപ്ളി . അതായതു നക്കളി .
ഒരു തരാം നീളമുള്ള ഇലകള്‍ക്ക് ഉള്ളിലെ പൂവിതള്‍ . എവിടെ നിന്നും ഇവര്‍ നിങ്ങളോട് ചോദിക്കും " സഫരാന്‍ ചാഹിയെ , അസളി ...ഖേതി സെ ബില്‍ക്കുല്‍ നയാ ചീസ് ...

Wednesday, August 31, 2011

സമയം നോക്കി കല്ലുകള്‍ ...

ഓ . അന്ത കാലത്തേ പെരുന്നാള്‍ .... കുട്ടികാലത്ത് നാട്ടിന്‍പുറത്തെ പെരുന്നാള്‍ ആഘോഷം അത് ഇനി തിരിച്ചു കിട്ടില്ല . മകര മാസത്തില്‍ മരം കോച്ചുന്ന തണുപ്പും ഇരുവഴിഞ്ഞി പുഴയുടെ മീതെ പുതപ്പിട്ട പോലെ കോട മഞ്ഞും. സുബഹി ബാങ്ക് വിളിക്കുനതിനു മുമ്പ് ഉമ്മ വിളിച്ചുണര്‍ത്തും . കടുകെണ്ണ മേലാകെ തേച്ചു പിടിപ്പിചു പുഴയില്‍ പോയി ഒരു മുങ്ങി കുളി ..ഹാ ഹ . എന്താ തണുപ്പ് .പല്ലുകള്‍ കൂട്ടിയിടിച്ചു ... കാലം മാറി അത്തരത്തില്‍ ഒരു പെരുന്നാള്‍ ഇനിയുണ്ടാവില്ല. നോമ്പിനു അന്നൊക്കെ അത്താഴത്തിനു അവസാനം മൈസൂര്‍ പഴം കുഴച്ചു പഞ്ചസാരയും ചേര്‍ത്ത് ഒരു തട്ടല്‍ ഉണ്ട്. അതും പോയി. നോമ്പ് തുറന്നാല്‍ അങ്ങാടിയില്‍ കുശുവിട്ട ബീഡി ?? അങ്ങിനെ എന്തൊക്കെ രീതികള്‍ ? കാലം എല്ലാറ്റിനെയും മാറ്റി മറിക്കുമെന്ന സത്യം നിഷേധിച്ചിട്ട് കാര്യമില്ല. ഒത്യ മംഗലം പള്ളിയുടെ മുറ്റത്ത്‌ പണ്ടൊരു സമയം നോക്കി കല്ലുണ്ടായിരുന്നു. അതിന്റെ നടുവിലായി ഒരു ദ്വാരം .സൂര്യ പ്രകാശം അതില്‍ കടന്നു കഴിഞ്ഞാല്‍ കുട്ടിഹസ്സന്‍ മൊല്ലാക്ക ളുഹുര്‍ ബാങ്ക് വിളിക്കും .
ആ പഴയ പള്ളിയൊക്കെ പൊളിച്ചു മാറ്റി കൂറ്റന്‍ കൊണ്ഗ്രീട്റ്റ് കെട്ടിടം വന്നു. കുട്ടിഹസ്സന്‍ മൊല്ലാക്ക മരിച്ചു . കാനകുന്നന്‍ അബ്ദുള്ള ഖത്തറില്‍ നിന്നും കൊടുത്തയച്ച വലിയ ഘടികാരം ഇപ്പോള്‍ വിശ്വാസികളെ സമയമറിയിച്ചു കൊണ്ടിരിക്കുന്നു. അവരാരും സമയമറിയാന്‍ മാനത്ത് നോക്കാറില്ല. മാസം മാറിയതും കയ്യിലെ മൊബൈല്‍ വിളിച്ചു പറയും .
എന്നാലും പെരുന്നാളിന് മാസം കാണാന്‍ നോക്കണം എന്നിട്ട് കാണണം . ആരോ കണ്ടു എന്ന് പറഞ്ഞാലും ഖാലി ഉറപ്പിക്കണം . ഇ കെ വിഭാഗം കണ്ടാല്‍ ...എപി വിഭാഗം മുജാഹിദ് കണ്ടാല്‍ ജമാതിനു പറ്റിലാ. ഹോ ..എന്തൊരു കഥയാ നമ്മുടെ കാല നിര്‍ണയം . കാലമാണ് ശക്ഷി മനുഷ്യര്‍ നഷ്ടത്തില്‍ തന്നെയാണ് .....

Thursday, August 25, 2011

ജോണ്‍സണ്‍ സംഗീതസംവിധാനം.....

ജോണ്‍സണ്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ .

മോഹം കൊണ്ടു ഞാന്‍ ...
പാതിരാപ്പുള്ളുണര്‍ന്നു...
നീലരാവില്‍ ഇന്നു നിന്റെ...
മായാ മയൂരം പീലി വിടര്‍ത്തി
തങ്കത്തോണി
അനുരാഗിണി ഇതായെന്‍
ഗോപികേ നിന്‍ വിരല്‍
ഏതോ ജന്മകല്പനയില്‍
ആടിവാ കാറ്റേ
പൂവേണം പൂപ്പടവേണം
മെല്ലെ മെല്ലെ മുഖപടം
ദേവാംഗനങ്ങള്‍
സ്വര്‍ണമുഖിലേ..
ചന്ദനച്ചോലയില്‍ മുങ്ങിനീരാടും
കണ്ണീര്‍ പൂവിന്റെ കവിളില്‍
മധുരം ജീവാമൃത ബിന്ദു
ശ്യാമാംബരം നീളെ
എന്തേ കണ്ണനു കറുപ്പുനിറം
ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു..
പുലര്‍വെയിലും പകല്‍ മുകിലും....
ദേവീ.. ആത്മരാഗമേകാന്‍..
മൗനത്തിന്‍ ഇടനാഴിയില്‍ ...
ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
എന്റെ മണ്‍വീണയില്‍
മന്ദാരച്ചെപ്പുണ്ടോ മാണിക്യ...
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
ഒന്നുതൊടാനുള്ളില്‍ തീരാമോഹം...
രാജഹംസമേ...
പൊന്നില്‍കുളിച്ചുനിന്നു...
പഞ്ചവര്‍ണ പൈങ്കിളിപ്പെണ്ണേ
തങ്കത്തോണി..
പുടമുറിക്കല്യാണം...

Wednesday, August 17, 2011

വിത്യസ്തനമൊരുചായകടക്കാരന്‍ .

കാലുകള്‍ നീര് വന്നു വണ്ണം വെച്ചിരിക്കുന്നു. നടക്കുമ്പോള്‍ പ്രയാസപെടുന്നുമുണ്ട് . മുഖത്ത് ക്ഷീണം പടര്‍ന്നിരിക്കുന്നു.
അല്ലെങ്കിലും എത്ര കാലമായി ഈ യാത്ര തുടങ്ങിയിട്ട്.
ഒരു രക്ഷ എപ്പോഴെങ്കിലും വന്നു കിട്ടുമെന്ന പ്രതീക്ഷയും ഈ അമ്പതി ആറാമത്തെ വയസ്സില്‍ അസ്തമിച്ചു കൊണ്ടിരിക്കുന്നു. അച്ഛന്റെ കൂടെ ചെറുപ്പത്തില്‍ തന്നെ ചായ കടയില്‍ പോയി തുടങ്ങി . പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും വീടിലെ അവസ്ഥകള്‍ .....ആഗ്രഹങ്ങള്‍ ഒന്നും നടന്നില്ല. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി എസ എസ എല്‍ സി ക്കാരനായി. വീണ്ടും അയാള്‍ അച്ഛന്റെ തുണയായി ഗ്രാമത്തിലെ ചായ മക്കാനിയില്‍ ..... അച്ഛനെ പോലെ കൈപുണ്യം നേടിയ ചായക്കാരന്‍ . കൂട്ടുകാര്‍ പലരും പലവഴിക്ക് പോയി. പലരും സര്‍ക്കാര്‍ ജോലിക്കാരായി. മറ്റുള്ളവര്‍ ഗള്‍ഫില്‍ പോയി ജീവിതം മെച്ചപെടുത്തി.
അങ്ങിനയാണ് അയാള്‍ക്കും ഒരു ആഗ്രഹം തോന്നി തുടങ്ങി ....ഒന്ന് ഗള്‍ഫില്‍ പോയാല്‍ തരക്കേടില്ല .
അയല്‍നാട്ടുകാരനായ ഒരു സുഹൃത്ത് വഴി ഒരു വിസ നേടി വിമാനം കയറി ...ദുബായിലേക്ക് ....
പക്ഷെ അയാള്‍ വന്ചിക്കപെടുകയായിരുന്നു . മലയാളികളുടെ നല്ല മനസ്സ് കൊണ്ട് അയാള്‍ നാട്ടില്‍ തിരിച്ചെത്തി.
അപ്പോഴേക്കും അച്ഛന്‍ മരിച്ചിരുന്നു. കുടുംബ ഭാരം വര്‍ധിച്ചു വന്നു. പിന്നെ വീണ്ടും ഗ്രാമത്തിലുള്ള ഒരു ഹോട്ടലില്‍ ജോലിക്ക് കയറി . കിട്ടുന്ന ഒഴിവു സമയങ്ങളില്‍ പഠിച്ചു ഉര്‍ദു ഹയര്‍ പരീക്ഷ പാസായി. അതുപോലെ അഗ്രികള്‍ച്ചര്‍ പരീക്ഷകള്‍ രണ്ടെണ്ണം പാസ്സായി. എല്ലാ പി എസ ഇ പരീക്ഷകളും എഴുതി ഫലം കാത്തിരുന്നു. ഗ്രാമത്തിലെ എല്ലാ ആളുകളുമായി ഇയാള്‍ നല്ല ബന്ധം പുലര്‍ത്തി. പരീക്ഷകള്‍ പലതും പസവുകയല്ലാതെ ഒരിടത്തും നിയമനം ലഭിച്ചില്ല. അങ്ങിനെ ഒരിക്കല്‍ ഒരു ഡോക്ടര്‍ വന്നു ഗ്രാമത്തില്‍ പ്രാക്ടീസ് തുടങ്ങി . അവിടെ തുടങ്ങിയ ഒരു ബന്ധം പിന്നീട് അയാളെ ഒരു കമ്പോണ്ടര്‍ ജോലിയും ചെയ്യിപിച്ചു . വിധി പിന്നെയും അയാളെ കൊണ്ട് പലതും പ്രവര്തിപിച്ചു . അയാള്‍ തോറ്റുകൊടുത്തില്ല .
ഇപ്പോഴും ഈ ഗ്രാമത്തില്‍ അയാള്‍ ചായ പാര്‍ന്നു കൊണ്ടിരിക്കുന്നു. മൂന്നു പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഒരേ ജോലിയില്‍ ......

Tuesday, August 16, 2011

എത്ര കാലമായി ഈ യാത്ര തുടങ്ങിയിട്ട്. ?

കാലുകള്‍ നീര് വന്നു വണ്ണം വെച്ചിരിക്കുന്നു. നടക്കുമ്പോള്‍ പ്രയാസപെടുന്നുമുണ്ട് . മുഖത്ത് ക്ഷീണം പടര്‍ന്നിരിക്കുന്നു.
അല്ലെങ്കിലും എത്ര കാലമായി ഈ യാത്ര തുടങ്ങിയിട്ട്.
ഒരു രക്ഷ എപ്പോഴെങ്കിലും വന്നു കിട്ടുമെന്ന പ്രതീക്ഷയും ഈ അമ്പതി ആറാമത്തെ വയസ്സില്‍ അസ്തമിച്ചു കൊണ്ടിരിക്കുന്നു. അച്ഛന്റെ കൂടെ ചെറുപ്പത്തില്‍ തന്നെ ചായ കടയില്‍ പോയി തുടങ്ങി . പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും വീടിലെ അവസ്ഥകള്‍ .....ആഗ്രഹങ്ങള്‍ ഒന്നും നടന്നില്ല. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി എസ എസ എല്‍ സി ക്കാരനായി. വീണ്ടും അയാള്‍ അച്ഛന്റെ തുണയായി ഗ്രാമത്തിലെ ചായ മക്കാനിയില്‍ ..... അച്ഛനെ പോലെ കൈപുണ്യം നേടിയ ചായക്കാരന്‍ . കൂട്ടുകാര്‍ പലരും പലവഴിക്ക് പോയി. പലരും സര്‍ക്കാര്‍ ജോലിക്കാരായി. മറ്റുള്ളവര്‍ ഗള്‍ഫില്‍ പോയി ജീവിതം മെച്ചപെടുത്തി.
അങ്ങിനയാണ് അയാള്‍ക്കും ഒരു ആഗ്രഹം തോന്നി തുടങ്ങി ....ഒന്ന് ഗള്‍ഫില്‍ പോയാല്‍ തരക്കേടില്ല .
അയല്‍നാട്ടുകാരനായ ഒരു സുഹൃത്ത് വഴി ഒരു വിസ നേടി വിമാനം കയറി ...ദുബായിലേക്ക് ....
പക്ഷെ അയാള്‍ വന്ചിക്കപെടുകയായിരുന്നു . മലയാളികളുടെ നല്ല മനസ്സ് കൊണ്ട് അയാള്‍ നാട്ടില്‍ തിരിച്ചെത്തി.
അപ്പോഴേക്കും അച്ഛന്‍ മരിച്ചിരുന്നു. കുടുംബ ഭാരം വര്‍ധിച്ചു വന്നു. പിന്നെ വീണ്ടും ഗ്രാമത്തിലുള്ള ഒരു ഹോട്ടലില്‍ ജോലിക്ക് കയറി . കിട്ടുന്ന ഒഴിവു സമയങ്ങളില്‍ പഠിച്ചു ഉര്‍ദു ഹയര്‍ പരീക്ഷ പാസായി. അതുപോലെ അഗ്രികള്‍ച്ചര്‍ പരീക്ഷകള്‍ രണ്ടെണ്ണം പാസ്സായി. എല്ലാ പി എസ ഇ പരീക്ഷകളും എഴുതി ഫലം കാത്തിരുന്നു. ഗ്രാമത്തിലെ എല്ലാ ആളുകളുമായി ഇയാള്‍ നല്ല ബന്ധം പുലര്‍ത്തി. പരീക്ഷകള്‍ പലതും പാസാവുകയല്ലാതെ ഒരിടത്തും നിയമനം ലഭിച്ചില്ല. അങ്ങിനെ ഒരിക്കല്‍ ഒരു ഡോക്ടര്‍ വന്നു ഗ്രാമത്തില്‍ പ്രാക്ടീസ് തുടങ്ങി . അവിടെ തുടങ്ങിയ ഒരു ബന്ധം പിന്നീട് അയാളെ ഒരു കമ്പോണ്ടര്‍ ജോലിയും ചെയ്യിപിച്ചു . വിധി പിന്നെയും അയാളെ കൊണ്ട് പലതും പ്രവര്തിപിച്ചു . അയാള്‍ തോറ്റുകൊടുത്തില്ല .
ഇപ്പോഴും ഈ ഗ്രാമത്തില്‍ അയാള്‍ ചായ പാര്‍ന്നു കൊണ്ടിരിക്കുന്നു. മൂന്നു പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഒരേ ജോലിയില്‍ ......
ഇപ്പോള്‍ ഇങ്കിലാബ് വിളിയില്ല .... നിശ്ശബ്ദനായി വിധി തനിക്കു തന്നത് ഏറ്റു വാങ്ങി ...ആരോടും തന്റെ പരിഭവങ്ങള്‍ പറയാതെ ....

Sunday, August 14, 2011

രാമാകൃഷ്ണന്റെ ഭിക്ഷാടനം .

മനാശ്ശേരി ഭാഗത്ത്‌ നിന്നും ഒരാള്‍ കൃത്യമായി ഇടവേളകളില്‍ ചെന്നമംഗള്ളൂരിലും ഭിക്ഷ യാചിക്കാന്‍ അല്ലെങ്കില്‍ ചോദിയ്ക്കാന്‍ വരാറുണ്ട്. നാടുകാര്‍ പലര്‍ക്കും അയാള്‍ ഒരു കൌധുകം തന്നെയാണ്.
ഈയിടെ രംസാനിനും പതിവ് പോലെ ഗ്രാമത്തില്‍ വന്നു.
" കുഞ്ഞ്ഹാ എന്തെ കുറെ നാളായല്ലോ കണ്ടിട്ട് ?...
"അതിനെന്താ അതൊന്നയിട്ടു തന്നാല്‍ മതി. "
രാമകൃഷ്ണന്‍ എന്ന് സൌകര്യത്തിനു വിളിക്കാം .
രാമക്രിഷന് രണ്ടെക്ക്രയോളം കൃഷി ഭൂമിയുണ്ട് . ഭാര്യ കുട്ടികള്‍ അതും മുറ പോലെ ...
ഭാര്യാ ജഗ്ജാലയാണ് . കൃത്യമായ സംഖ്യ വീട്ടില്‍ എത്തിച്ചില്ലെങ്കില്‍ അവള്‍ പെരുമാറും എന്നാണ് മിസ്ടര്‍ കൃഷ്ണന്‍ തന്നെ പറയുന്നത്.
" ഒളരു സാദന ങ്ങക്ക് അറിയൂല "
" ഇന്ന് എത്ര കിട്ടി . ?..."
" ദൈവതാനെ ...ഇന്ന് നാനൂരെ കിട്ടിയുള്ളൂ "
" നൂറും കൂടി കിട്ടിയാലേ എന്റെ ലാര്‍ജ് ഒക്കൂ ?...
' നാടന്‍ കൃഷ്ണന്‍ അടിക്കാറില്ല .
കുറെ നാള്‍ കഴിഞ്ഞു ഒരാള്‍ പത്തു രൂപ പരിചയത്തിന്റെ പേരില്‍ കൊടുത്തപ്പോള്‍ കൃഷ്ണന്‍ പറയുകയാ
" കുറചു കൂടി കൂട്ടണം ....പെട്രോളിനോന്നും വില കൂടിയ വിവരം കാക്ക അറിഞ്ഞിട്ടില്ലേ ?
വൈകുന്നേരമായാല്‍ എല്ലാവരെയും ഒന്ന് മുഖം കാണിക്കും . യാത്ര മുക്കം വഴി ആണെങ്കില്‍ നേരെ ബാറില്‍ . അല്ല പടിഞ്ഞാറ് വഴി ആണെങ്കില്‍ നേരെ വീട്ടിലേക്കായിരിക്കും . കൃഷ്ണന്‍ കൃത്യ മായി കണക്കു ബോധിപ്പിക്കും . മാസത്തില്‍ കോഴിക്കോട് പോകും ഒരു മോഹന്‍ ലാല്‍ ഫാന് കൂടിയാണ് ടിയാന്‍ .
ഗ്രാമത്തിലെ കളക്ഷന്‍ കുറഞ്ഞാല്‍ ചിലപ്പോള്‍ വെളുതെടുത്തു മോയന്കുട്ടിയുടെ വീട്ടു തിണ്ണയില്‍ അന്തിയുറങ്ങും . അവിടെ കൃഷ്ണന് സുരക്ഷിത ഭോധമുണ്ട് . ഒരിക്കല്‍ അങ്ങാടിയിലെ തിണ്ണയില്‍ വാടീസടിച്ചു കിടന്നത് . നേരം വെളുത്തപ്പോള്‍ കീശ കാളി.
" സാരമില്ല എന്നക്കാള്‍ വലിയ ദരിദ്ര വാസികള്‍ ഇവിടെയുമുണ്ടോ ? എന്നായിരുന്നു കൃഷ്ണന്റെ ചോദ്യം .
അയല്‍ നാടുകളിലും ഇയാള്‍ ഭിക്ഷ ക്കിരങ്ങാറുണ്ട് . പാഴൂരില്‍ നിന്നും ഒരു വാര്‍ത്ത . മരിച്ചു പോയ സലാം മാസ്റര്‍ കൃഷ്ണന്റെ ഒരാളായിരുന്നു. ഒരിക്കല്‍ ചില്ലരയില്ല .മൂന്നു രൂപ എടുത്തു കൊടുത്തു ?
നീ പിന്നെ വാ ? എന്ന് പറഞ്ഞപ്പോള്‍ . " എപ്പോള്‍ വരണം ? നീ അതിനായി ഇങ്ങോട്ട് വരണ്ട .
" ശരി എന്നാ പിന്നെ അടുത്തതില്‍ ഒന്ന്‍ കൂടി തന്നാല്‍ മതി. "
പാവം മാസ്റര്‍ മരിച്ചു . ഇപ്പോള്‍ മകന്‍ ഉണ്ട് . മരിച്ച വിവരം ഞാന്‍ പത്രം വായിച്ചപ്പോ അറിഞ്ഞത് .
എന്റെ കടം വീട്ടാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല ..." കൃഷ്ണന്‍ സങ്കടപെട്ടു .
മുകത്ത് നിറയെ കുരുക്കള്‍ ആണ്. ആരോ ചോദിച്ചു നിനക്ക് ഒരു സര്‍ജറി ഒക്കെ ചെയ്തു നോക്കിയാലെന്താ ?
" അതെങ്ങിനെ ശരിയാവും എന്റെ ഗ്ലാമര്‍ പോയാല്‍ പിന്നെ ... ആരാ എനിക്ക് പൈസാ തരിക ... "
ഏതായാലും റമളാന്‍ മാസത്തിന്റെ അവസാന പത്തില്‍ മൂപ്പര്‍ക്ക് ഓട്ടം തന്ന്യാ ...തമാശ പറയാനൊന്നും നേരമില്ല .
സലാം പറഞ്ഞു ആളെ പറ്റിക്കാനൊന്നും കൃഷണന്‍ മുതിരില്ല.
" മനസ്സുണ്ടെങ്കില്‍ തന്നാല്‍ മതി . ദാനത്തിനു ജാതിയും മതവും ഒന്നും നോക്കേണ്ടതില്ല ".
എന്റെ ഒരു ഹിന്ദു സുഹൃത്ത് ഇപ്പോള്‍ വീട്ടിനു മുമ്പില്‍ ഒരു വലിയ ചിത്രം കൊണ്ട് വച്ചിരിക്കുന്നു. ശിവ ഭക്തന്‍ . ഓം നമ ശിവായ എന്ന് ആലെഖന്വും ചെയ്തിരിക്കുന്നു. പുള്ളി പറഞ്ഞത്
" റമസാന്‍ കഴിയുന്ന വരെ ഈ ഭക്തി നല്ലത് . കോളിംഗ് ബെല്ലില്‍ നിര്ര്താതെയുള്ള ബെല്ലടി ഒന്ന് കുറഞ്ഞു കിട്ടുമല്ലോ ?




Thursday, July 21, 2011

സ്ത്രീ ശാക്തീകരണം

ഇന്നലെ എന്റെ ഗ്രാമത്തില്‍ ഒരു വനിതാ ലൈബ്രറി ഉത്ഘാടനം ചെയ്യപെട്ടു. വായന മരിച്ചിട്ടില്ല എന്ന് ചിലര്‍ പറയുന്നു. പഴയ കാലങ്ങളില്‍ വയശാല, സാംസ്കാരിക രംഗത്ത് വളരെയേറെ നല്ല പ്രവര്‍ത്തങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്. എന്റെ ബാല്യത്തില്‍ ഗ്രാമത്തില്‍ ഒരു മഹിള സംഘം ഉണ്ടായിരുന്നു . അതിന്റെ വാര്‍ഷികാഘോഷങ്ങള്‍ നാടിന്റെ പൊതു ഉത്സവം തന്നെയായിരുന്നു. കലയും സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഇന്ന് എന്ത് കൊണ്ട് ഇവിടം ശോഷിച്ചു കൊണ്ടിരിക്കുന്നു. ഉള്ളത് പൊതു വേദികള്‍ അല്ല താനും. ശ്രീ പത്മനാഭ ക്ഷേത്രം നിധി വിലപെട്ടെതെന്നു പറയുമ്പോലെ ഈ ലൈബ്രറിയും വിലപെട്ടതാവും അത് കൊണ്ട് പൊതു സമൂഹത്തിനു എന്തെങ്കിലും പ്രയോജനം ലഭിക്കുമ്പോള്‍ മാത്രം . വിലപ്പെട്ട പുസ്തകങ്ങള്‍ തരുന്ന അറിവ് അതിന്റെ വില നമുക്ക് കണക്കാക്കാന്‍ ഒക്കുമോ ? അമ്പലത്തിലെ നിധി ആരും കാണാത്ത രീതിയില്‍ അവിടെ തന്നെ കുഴിച്ചു മൂടിയ അവസ്ഥയില്‍ അതിനു എന്ത് മൂല്യം ? വായനശാലയില്‍ പുസ്തകങ്ങള്‍ വായിക്കപെടാതെ ചിതലരിച്ചു പോകുന്ന അവസ്ഥ ഒരിക്കലും ഉണ്ടാവരുത്. വായന ശീലം മലയാളിക്ക് ഇപ്പോഴും ഉണ്ട് . ഏറ്റവും ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതുല്‍ പുന പ്രസിദ്ധീകരണം ആട് ജീവിതത്തിനു ഉണ്ടായില്ലേ ? നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ ആളുണ്ടാവും . ഈ നാടിന്റെ സാംസ്കാരിക പുരോഗതിയില്‍ ഒരു നാഴിക കല്ലായി മാറാന്‍ ഈ സമിതിക്ക് കഴിയും എന്നതില്‍ സംശയം വേണ്ട. ഇവിടെ ഈ ചടങ്ങില്‍ ഒരു കവിത ചൊല്ലിയ ഫെബിനെ ഞാന്‍ പ്രതീകം അഭിനന്ദിക്കുകയാണ്. സംഗീതം പഠിച്ചു കൊണ്ടിരിക്കുന്നു ഒരു മുസ്ലിം പെണ്‍കുട്ടി , ഈ ഗ്രാമത്തിനു ഇത് പുത്തന്‍ അനുഭവമാണ്. പട്ടുരുമാലിലൂടെ അരങ്ങേറ്റം ഗംഭീരമായിരുന്നു. ഉമ്മ മെഹര് നീസ പ്രതീകം താല്പര്യം എടുത്തു അവളെ പഠിപ്പിക്കുന്നു. സംഗീതവും കലയും സമൂഹ മനസ്സിനെ കുറെയൊക്കെ സംഗര്‍ഷ രഹിതമാകും . ഒരിക്കല്‍ കൂടി ഇതിന്റെ സംഘാടകരെ സന്തോഷം അറിയിക്കുന്നു ....ജയ്‌ ഹിന്ദ്‌ .

Wednesday, July 13, 2011

മലയാള സിനിമാ നിരൂപണം


മലയാള സിനിമാ നിരൂപണം പല ബാല്യങ്ങള്‍ പിന്നിട്ട് വഴിമുട്ടി നിന്നപ്പോള്‍ , അഥവാ രവീന്ദ്രന്റെ സവിശേഷമായ ഭാഷയില്‍ പറഞ്ഞാല്‍ നിരുന്മേഷമായി സ്വയം ആവര്‍ത്തിച്ചു പോന്നിരുന്ന അവസരത്തിലാണ്, അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ചലച്ചിത്രപ്രേക്ഷണത്തെയും വായനയെയും പ്രകോപനാത്മകമായ രീതിയില്‍ നവീകരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത്. കഥാവിവരണവും നന്നായി അല്ലെങ്കില്‍ നന്നായില്ല തുടങ്ങിയ സാമ്പ്രദായികമായ നിരീക്ഷണങ്ങളും കൊണ്ട് ജടിലമായിരുന്ന ഒന്നാം തലമുറ നിരൂപണം അതിന്റെ ബാലാരിഷ്ടമായ അവസ്ഥകളില്‍ നിന്ന് വിമുക്തമായതേ ഇല്ല. പിറകെ വന്ന ഗൗരവ നാട്യ നിരൂപണമാകട്ടെ, ലോക സിനിമയും മലയാള സിനിമയും തമ്മിലുള്ള ഒരു ഗുസ്തിയായിട്ടായിരുന്നു നിരൂപണത്തെ സങ്കല്‍പിച്ചത്.

ഇന്ത്യാ ചരിത്രം, കേരള ചരിത്രം, രാഷ്ട്രീയം, ജനങ്ങള്‍ , സാമൂഹിക രൂപീകരണം, കുടുംബം, ജാതി, ലൈംഗികത, വാണിജ്യ/വ്യവസായ പരത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സിനിമയെയും സിനിമാനിരൂപണത്തെയും ബാധിക്കുമെന്നു പോലും അക്കാലത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. മാത്രമല്ല, കച്ചവട സിനിമ എന്നു വിളിച്ചാക്ഷേപിക്കപ്പെട്ട മുഖ്യധാരാ സിനിമകള്‍ ഏതെങ്കിലും വിധത്തില്‍ ജനജീവിതത്തെ സ്വാധീനിക്കുകയും വ്യവസ്ഥയോട് പൊരുത്തപ്പെടുത്തിയെടുക്കുകയും ചെയ്യുമെന്ന വിവരവും ആരും ഗൗരവമായി ശ്രദ്ധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ്, തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ സിനിമയെ സമീപിക്കേണ്ടതുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി, സാമാന്യസമൂഹത്തിന്റെ സുഖസ്വാസ്ഥ്യങ്ങളെയും നിദ്രകളെയും അലോസരപ്പെടുത്തിക്കൊണ്ടാണ് രവിയുടെ നിരൂപണങ്ങള്‍ ശ്രദ്ധേയമായി തുടങ്ങിയത്.

വിപുലമായി ഉപഭോഗം ചെയ്യപ്പെടുന്ന ജനപ്രിയ കലയായ സിനിമയെ ഒരു രാഷ്ട്രീയ/സാമൂഹ്യ/സാംസ്കാരികരൂപമെ(ങ്ങളെ)ന്ന നിലയില്‍ പരിചരിക്കുന്നതിന് മലയാളിയെ ആദ്യമായി പ്രേരിപ്പിക്കുന്നത് രവീന്ദ്രനാണ്. സമകാലീന വിജ്ഞാനശാഖകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന പുത്തന്‍ പ്രവണതകളെ ആകാശവേഗത്തില്‍ സ്വാംശീകരിക്കാനുള്ള സാഹസികവും വിപ്ലവകരവുമായ ഒരു ത്വര അക്കാലത്ത് അദ്ദേഹത്തെയും സഖാക്കളെയും ചൂഴ്ന്നു നിന്നിരുന്നു. അതുകൊണ്ടാണ്, വിശാല ഇടതുപക്ഷ ഐക്യത്തിന്റെയും മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ നവീകരണത്തിന്റെയും പതാകകള്‍ ഒരേ സമയം ഉയര്‍ത്തിപ്പിടിക്കുന്ന കലാ വിമര്‍ശം - മാര്‍ക്സിസ്റ്റ് മാനദണ്ഡം പോലുള്ള അതിഗംഭീരമായ ഒരു പുസ്തകം എഡിറ്റ് ചെയ്തു പുറത്തിറക്കാന്‍ അദ്ദേഹം തയ്യാറായത്. ഈ പുസ്തകത്തിലുള്‍പ്പെടുത്തിയ സിനിമയും പ്രത്യയശാസ്ത്രവും എന്ന ലേഖനവും മറ്റ് ചില അനുബന്ധക്കുറിപ്പുകളും മലയാളത്തില്‍ പില്‍ക്കാലത്ത് സജീവമായി തീര്‍ന്ന രാഷ്ട്രീയ സിനിമാ വിമര്‍ശനത്തിന്റെ മാനിഫെസ്റ്റോ തന്നെയായി തീര്‍ന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ , മലയാള സിനിമയിലെയും സിനിമാ വിമര്‍ശനത്തിലെയും യഥാര്‍ത്ഥമായ വര്‍ഗ സമരത്തിന് ആദ്യഘട്ടത്തില്‍ നേതൃത്വം കൊടുത്തത് രവീന്ദ്രനാണ്. സിനിമയുടെ തൊഴിലാളിവര്‍ഗ പക്ഷ വായന എപ്രകാരമായിരിക്കണമെന്ന് ആലോചിക്കാനാരംഭിച്ച അദ്ദേഹത്തിന്റെ ധിഷണയാണ് ലാവണ്യപക്വമെന്നതിനേക്കാള്‍ , വര്‍ഗപരമായി മികവുറ്റ ചില സിനിമകള്‍ -ഹരിജന്‍(തെലുങ്ക്), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ , ഒരേ തൂവല്‍ പക്ഷികള്‍ - തയ്യാറാക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. സിനിമ വാഗ്ദാനം ചെയ്യുന്ന വിനോദം തീര്‍ത്തും ഉദാരവും നിഷ്കളങ്കവുമാണെന്ന വാദത്തിലെ വൈരുധ്യം തുറന്നുകാണിച്ചുകൊണ്ടാണ് അദ്ദേഹം മുതലാളിത്തപക്ഷത്തെ കടന്നാക്രമിച്ചത്.

ബഹുഭൂരിപക്ഷത്തെ സംബോധന ചെയ്യുകയും അവരുടെ യാഥാര്‍ഥ്യബോധത്തെ നിരന്തരം നിഷ്കാസനം ചെയ്യുകയും ചെയ്യുന്ന സിനിമ, അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും സാധൂകരണം തേടുക വഴി യഥാര്‍ഥത്തില്‍ നിര്‍വഹിക്കുന്നത് മുതലാളിത്ത/സാമ്രാജ്യത്വ പക്ഷ പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും തെളിയിച്ചെടുക്കുകയും ചെയ്തു. ഉള്ളടക്കത്തിന്റെ യാന്ത്രികവും കേവലവുമായ ആവര്‍ത്തനങ്ങള്‍ - ടൈപ്പ് കഥാപാത്രങ്ങള്‍ , ടൈപ്പ് ഇതിവൃത്തസന്ദര്‍ഭങ്ങള്‍ , പ്രതിപാദനരീതികള്‍ - ചലച്ചിത്രഭാഷയെയും ടെക്നിക്കിനെ തന്നെയും ചിട്ടപ്പെടുത്തി സ്വയം അനിവാര്യമാക്കി മാറ്റുകയും പ്രത്യയശാസ്ത്ര ആയുധങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഗ്രാംഷിയുടെയും അല്‍ത്തൂസറിന്റെയും വാള്‍ട്ടര്‍ ബെന്യാമിന്റെയും താത്വിക/സൈദ്ധാന്തിക സങ്കല്‍പങ്ങളെ സ്വീകരിച്ചുകൊണ്ട് ഇന്ത്യന്‍/ഹോളിവുഡ്/മലയാള സിനിമകളെ ആഴത്തിലും പരപ്പിലും പരിശോധിക്കുന്ന ചിന്തരവിയുടെ ലേഖനങ്ങള്‍ , മലയാള സിനിമാ നിരൂപണ ശാഖക്ക് അനല്‍പമായ കരുത്ത് പകര്‍ന്നു നല്‍കി. ആദ്യഘട്ടത്തില്‍ , സിപിഐഎം താത്വിക വാരികയായ ചിന്തയിലാണ് ഈ ലേഖനങ്ങള്‍ മിക്കതും പ്രസിദ്ധീകരിച്ചു വന്നത് എന്നതുംഎടുത്തു പറയേണ്ടതാണ്. ചലച്ചിത്ര സങ്കേതങ്ങളും ഇതിവൃത്തസ്വഭാവങ്ങളും സംഗീതവും മുതല്‍ പ്രേക്ഷകമനോഭാവവും താരാരാധനയും സിനിമാ പ്രസിദ്ധീകരണങ്ങളും ചുമര്‍പരസ്യങ്ങളും നടീനടന്മാരുടെ നികുതിവെട്ടിപ്പുമടക്കം സിനിമയെ സംബന്ധിച്ചതെന്തും അതിശയോക്തീകരിച്ച് ശീലിക്കുന്ന സിനിമയുടെ ഉപസംസ്കാരം യാഥാര്‍ഥ്യത്തിന്റെ ഏതു തരം കപടഭാഷ്യങ്ങളെയും സ്വാംശീകരിക്കുന്ന പാകത്തിലാണെന്ന് അദ്ദേഹം അക്കാലത്തു തന്നെ ഓര്‍മപ്പെടുത്തി. ചലച്ചിത്രകൃതികളും ചലച്ചിത്രപ്രസിദ്ധീകരണങ്ങളും പ്രചരിപ്പിക്കുകയും സമകാലികമായി നിലനിര്‍ത്തുകയും ചെയ്യുന്ന മിത്തുകളുടെയും കേട്ടുകേള്‍വികളുടെയും ഫോക് ലോറിന്റെയും സജീവമായ ഒരു പശ്ചാത്തലത്തിലാണ് സിനിമ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം രാഷ്ട്രീയ കേരളത്തെ ബോധ്യപ്പെടുത്തി. ഈ സവിശേഷ സാഹചര്യം വളരെയധികം നിര്‍ണായകമായ മട്ടില്‍ ചലച്ചിത്ര വിനിമയത്തില്‍ ഇടപെടുകയും യാഥാര്‍ഥ്യത്തിന്റെ കപടവും സ്വഛന്ദവുമായ വ്യാഖ്യാനം വിനിമയത്തിന്റെ ഒരു മുന്‍ ഉപാധിയാക്കി മാറ്റുകയും ചെയ്യുന്നു. ഓരോ ചലച്ചിത്രസൃഷ്ടിയുമെന്നതിനു പുറമെ ചലച്ചിത്ര നിര്‍മാണത്തിന്റെയും വ്യവസായത്തിന്റെയും മൊത്തം സംസ്കാരം തന്നെയും സൂക്ഷ്മവും വിദഗ്ധവുമായ പ്രത്യയശാസ്ത്ര ചരടുവലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന് രവീന്ദ്രനാണ് ആദ്യമായി വ്യാഖ്യാനിച്ചത്. കളങ്കയാക്കപ്പെട്ട നായിക ഒരിക്കലും നായകന്റെ ഭാര്യാ പദവി നേടുകയില്ലെന്നും പ്രതിനായകന്റെ ഗൂഢാലോചനകള്‍ അയാളുടെ അന്തിമമായ നാശത്തിലേക്കാണ് നയിക്കുന്നതെന്നും ഉള്ള മുന്‍നിശ്ചയങ്ങളാണ് പ്രേക്ഷകരെ നയിക്കുന്നതെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. മുഖ്യധാരാ സിനിമയുടെ ജനപ്രിയത എപ്രകാരമാണ് രൂപപ്പെടുന്നതെന്ന് ഇത്തരത്തില്‍ കണിശമായി ഉദാഹരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാഗരിക മധ്യവര്‍ഗം ലൈംഗിക സദാചാരത്തെ സംബന്ധിച്ച് പുലര്‍ത്തുന്ന കപടമായ സാങ്കല്‍പിക/യാഥാര്‍ഥ്യ ബോധത്തെ അനാവരണം ചെയ്യാന്‍ വേണ്ടി, സിനിമകളിലെ കാബറെ നൃത്ത ചിത്രീകരണം എപ്രകാരമാണ് എന്ന് വിശദീകരിക്കുന്ന രവീന്ദ്രന്റെ വ്യാഖ്യാനം സുപ്രസിദ്ധമാണ്.

ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിശാക്ലബ്ബുകളും അര്‍ധനഗ്നമായ കാബറെ നൃത്തങ്ങളും സദാചാരവിരുദ്ധമാണെന്നു തീര്‍ച്ച. എങ്കിലും നാഗരികമെന്ന് ധരിക്കപ്പെടുന്ന ഈ അനുഭവങ്ങളോട് പ്രേക്ഷകന് രഹസ്യമായ ആഭിമുഖ്യമുണ്ട്. വിലക്കപ്പെട്ട അനുഭൂതികള്‍ പ്രേക്ഷകന് നല്കുവാനും അതോടൊപ്പം തന്നെ അവയുണര്‍ത്തുന്ന പാപബോധത്തില്‍നിന്ന് അവരെ വിമുക്തരാക്കുവാനും സിനിമക്ക് അതിന്റെ സാങ്കേതികതയുടെ സഹകരണത്തോടെ സാധ്യമാവുന്നുവെന്ന് രവീന്ദ്രന്‍ ഇപ്രകാരം വിശദീകരിക്കുന്നു. സാധാരണ ഗതിയില്‍ ഒരു കാബറേ നൃത്തം തുടങ്ങുന്നത് നര്‍ത്തകിയുടെ അര്‍ധനഗ്നദേഹം നേരിട്ട് പ്രേക്ഷകന് മുന്നില്‍ വെളിപ്പെടുത്തിക്കൊണ്ടല്ല. നൃത്തം കണ്ടുകൊണ്ടിരിക്കുന്ന പ്രതിനായകന്റെയോ പ്രതിനായകസ്വഭാവമുള്ള സദസ്സിന്റെയോ ഒരു ഷോട്ടില്‍ നിന്നാവും സീക്വന്‍സ് തുടങ്ങുന്നത്. അത്തരം ഒരു സദസ്സിന്റെ കാഴ്ചപ്പാടിലാണ് പ്രേക്ഷകന്‍ നര്‍ത്തകിയെ കാണുന്നത്. അയാള്‍ നൃത്തം കണ്ടുകൊണ്ടിരിക്കുന്ന സദസ്സിന്റെ പ്രേക്ഷകനാണ്. നൃത്തം കാണുന്നു എന്നത് പ്രതിനായകന്റെ ദുര്‍വൃത്തി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സംഭവിക്കുന്ന അനിഛാപൂര്‍വമായ യാദൃഛികതയാണ്. പ്രതിനായകനും സഹചാരികളും ചെയ്യുന്ന സദാചാര ധ്വംസനത്തിന്റെ സാക്ഷി മാത്രമാണയാള്‍ . പ്രേക്ഷകന്റെ നിഷ്കളങ്കത അങ്ങനെ സ്ഥാപിക്കപ്പെട്ട ശേഷം രംഗത്തു നിന്ന് സിനിമക്കകത്തെ സദസ്സ് അപ്രത്യക്ഷമാവുന്നു. നര്‍ത്തകിയും പ്രേക്ഷകനും തമ്മില്‍ തുടരെ തുടരെയുള്ള അനേകം മിഡില്‍ , ക്ലോസപ്പ് ഷോട്ടുകളില്‍ കൂടി നേരിട്ട് ബന്ധം സ്ഥാപിക്കപ്പെടുന്നു. ആ ബന്ധം ഒരു തരം സ്വപ്നമൈഥുന ചേഷ്ടയുടെ ചലനഭ്രാന്തിയിലെത്തുന്നു. നൃത്തത്തിന്റെ അന്ത്യത്തില്‍ കാലുകള്‍ വിടര്‍ത്തി തറയിലിരിക്കുന്ന നര്‍ത്തകിയുടെ മധ്യഖണ്ഡം ഒരു പെരുത്ത ക്ലോസപ്പില്‍ പ്രേക്ഷകനെ സമീപിക്കുന്നു. കണ്ണുകളുടെ വിതാനത്തിനു താഴെ ഒരു ഫ്ളോര്‍ ലെവല്‍ ആംഗിളില്‍ അവളുടെ അര്‍ധനഗ്നമായ അരക്കെട്ട് പ്രേക്ഷകന്റെ മദ്ധ്യഖണ്ഡത്തിനു നേരെയാണ്. നര്‍ത്തകി സുരതചേഷ്ടയിലെന്ന പോലെ അരക്കെട്ട് ചലിപ്പിച്ച് ക്യാമറക്ക് (പ്രേക്ഷകന്) നേരെ അടുക്കുന്നു.സിനിമക്ക് നല്‍കാവുന്ന സുരതാനുഭവത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇതോടെ പ്രേക്ഷകന്‍ പ്രവേശിച്ചു. നൃത്തം നടന്നുകൊണ്ടിരിക്കുന്ന രംഗത്തിലേക്കും പഴയ സദസ്സിലേക്കും ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് നൃത്തം പെട്ടെന്ന് നിലയ്ക്കുന്നു. സാധാരണഗതിയില്‍ പ്രതിനായകനും നായകനും തമ്മിലുള്ള ഒരു സംഘട്ടനത്തിന്റെ തുടക്കമാവും അത്. സംഘട്ടനത്തില്‍ നായകനുമായി സമഭാവം പ്രാപിക്കുന്ന പ്രേക്ഷകന്‍ പ്രതിനായകനെതിരായ നിലപാടില്‍ പ്രവേശിക്കുന്നതോടൊപ്പം കാബറെ കാണുക എന്ന പ്രതിനായകന്റെ മൂല്യധ്വംസനത്തിനും യാന്ത്രികമായി എതിരാകുന്നു. നര്‍ത്തകിയുമായി നടന്ന രഹസ്യ സമാഗമത്തിന്റെയും പാപബോധത്തില്‍ നിന്ന് സിനിമ പ്രേക്ഷകനെ അതുവഴി മോചിപ്പിക്കുകയും ചെയ്യുന്നു. എത്രമാത്രം കണിശമായും ശാസ്ത്രീയമായുമാണ്, ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാര കാപട്യത്തെ രവീന്ദ്രന്‍ വിശകലനം ചെയ്യുന്നതെന്ന് നോക്കുക. ഈ പ്രക്രിയയിലൂടെ സിനിമാവിമര്‍ശനം സാമൂഹ്യ/സംസ്കാര വിമര്‍ശനമായി പക്വത പ്രാപിക്കുകയും ചെയ്യുന്നു.

റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധിയും അടൂരിന്റെ മുഖാമുഖവും പരിശോധിക്കുന്ന അത്ര തന്നെ കണിശതയും ഗൗരവവും അദ്ദേഹം, പറങ്കിമലയും ഈ നാടും അങ്ങാടിയും എന്റെ മാമാട്ടിക്കുട്ടിയമ്മയും നിരൂപണം ചെയ്യുമ്പോഴും പുലര്‍ത്തി. വെള്ളക്കാരന്റെ മഹാമനസ്കത എന്ന, പോസ്റ്റ് കൊളോണിയല്‍ യൂറോപ്യന്‍ ലിബറലിസത്തിന്റെ പ്രകടനം എന്ന നിലയിലാണ് റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധിയെ രവീന്ദ്രന്‍ വിലയിരുത്തിയത്. രാജാജി, ബോസ്, അംബേദ്ക്കര്‍ എന്നിവരെ ഒഴിച്ചു നിര്‍ത്തുകയും താരതമ്യേന അപ്രസക്തരായ വാക്കര്‍ , മാര്‍ഗരറ്റ്, ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ശിഷ്യന്‍ എന്നിവര്‍ക്ക് ഗാന്ധിയുമായുണ്ടായിരുന്ന ബന്ധത്തെ ഏതാണ്ട് ദീര്‍ഘമായിതന്നെ പ്രതിപാദിക്കുകയും ചെയ്തതിന്റെ ഔചിത്യം രവീന്ദ്രന്‍ സധൈര്യം ചോദ്യം ചെയ്യുന്നു. ഇന്ത്യന്‍ ബഹുജനവും ഗാന്ധിയുമായുണ്ടായിരുന്ന വൈകാരിക ബന്ധത്തെ സംബന്ധിച്ചിടത്തോളം ഈ ചിത്രം കുറ്റകരമായ പരാങ്മുഖത്വമാണ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ദരിദ്രവും അപമാനിതവും അലക്ഷ്യവുമായ ആള്‍ക്കൂട്ടം മാത്രമായിട്ടാണ്, അല്ലാതെ രാഷ്ട്രീയ വാഞ്ഛ ഉള്‍ക്കൊള്ളുന്ന ജനശക്തിയായിട്ടല്ല ഇന്ത്യന്‍ ബഹുജനത്തെ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ സിനിമ കാണിക്കുന്നത് എന്ന് രവീന്ദ്രന്‍ കൃത്യമായി വെളിപ്പെടുത്തുന്നു. മുഖാമുഖം എന്ന സിനിമയിലൂടെ കമ്യൂണിസ്റ്റ് പ്രയോഗത്തോട് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ അഭിമുഖീകരണത്തെ രാഷ്ട്രീയമായി വിശകലനം ചെയ്തതിലൂടെ രവീന്ദ്രന്‍ നിര്‍വഹിച്ച പ്രത്യയശാസ്ത്രദൗത്യം പ്രത്യേകം ശ്രദ്ധേയമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം റിവിഷണിസത്തിന്റെയും വര്‍ഗ സഹകരണത്തിന്റെയും സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിന്റെയും ഇടതുപക്ഷ തീവ്രവാദത്തിന്റെയും മാത്രം കഥകളായിട്ടാണ് മുഖാമുഖം വിഭാവനം ചെയ്തതെന്ന് രവീന്ദ്രന്‍ കണ്ടെത്തുന്നു. ചരിത്രനിഷേധമാണ് ഇതിലൂടെ അടൂര്‍ നടത്തുന്നതെന്ന് രവീന്ദ്രന്‍ അസന്ദിഗ്ധമായി സ്ഥാപിക്കുന്നു. അപവാദപ്രചാരണത്തിലും വിടുവായത്തത്തിലും കവിഞ്ഞ ഒന്നുമല്ല ഇതെന്ന് തുറന്നു പറയാന്‍ രവീന്ദ്രന് സംശയങ്ങളേതുമുണ്ടായിരുന്നില്ല. രണ്ട് രീതികളില്‍ ഇന്ത്യന്‍ സിനിമ രാഷ്ട്രീയോപജാപങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് രവീന്ദ്രന്‍ വ്യാഖ്യാനിക്കുന്നു.

ബൂര്‍ഷ്വാ മൂല്യങ്ങളെയും ലോക വികസനത്തെയും(അമേരിക്കന്‍ മേധാവിത്വത്തോടെയുള്ള ആഗോള സന്തുലനാവസ്ഥ) ന്യായീകരിച്ചുകൊണ്ടും പരിരക്ഷിച്ചുകൊണ്ടും നിര്‍വഹിക്കുന്ന ഇതിവൃത്താഖ്യാനങ്ങളുടെ ഗോപ്യവും സൂക്ഷ്മവുമായ പ്രത്യയശാസ്ത്രശിക്ഷണത്തിന്റേതാണ് ഒരു രീതി. പ്രകടമായ ആശയപ്രചാരണങ്ങളില്‍ വ്യാപരിക്കുന്നതാണ് സിനിമയുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ മറ്റൊരു രീതി. ഈ രീതികള്‍ വേണ്ടത്ര തിരിച്ചറിയപ്പെടാതെ തുടരുന്നതെന്തുകൊണ്ടാണെന്നും രവീന്ദ്രന്‍ വിശദീകരിക്കുന്നു. ബൂര്‍ഷ്വാ മൂല്യങ്ങളില്‍ നിന്ന് വിഭിന്നമായി തൊഴിലാളിവര്‍ഗ മൂല്യങ്ങളെ കണിശമായി തിരിച്ചറിയാനാവാത്ത മൂല്യങ്ങളുടെ ഒരു സംയുക്ത ജടിലത നമ്മുടെ സമൂഹത്തില്‍ നിലനില്‍പ്പുണ്ട്. നിരന്തരമായ സൈദ്ധാന്തിക പരിശീലനത്തിലൂടെയും രാഷ്ട്രീയ ബോധവത്ക്കരണത്തിലൂടെയും പരിഹരിക്കേണ്ട ഒരു സജീവ പ്രശ്നമാണിത്. സിനിമയും മറ്റു കലാ വിനിമയ മാധ്യമങ്ങളും ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തെ എങ്ങനെ പരിരക്ഷിക്കുന്നുവെന്ന് കാണുവാന്‍ ഈ തിരിച്ചറിവ് പ്രധാനമാണെന്ന് രവീന്ദ്രന്‍ ഓര്‍മപ്പെടുത്തി. കണിശമായ നിലപാടുകളോടെയും ജാഗ്രതയോടെയും ആവിഷ്കരിച്ച തന്റെ ചലച്ചിത്രവിമര്‍ശനപദ്ധതിയുടെ തുടര്‍ച്ചയും സാധൂകരണവുമെന്ന നിലയ്ക്കാണ് രവീന്ദ്രന്‍ തന്റെ സിനിമകളെയും വിഭാവനം ചെയ്തത്. ജാതിവ്യവസ്ഥ എന്ന ഗ്രാമീണ മൗഢ്യത്തിലുറച്ചു പോയ ഇന്ത്യനവസ്ഥയുടെ ഉദാസീനതകളെ മോചനമാര്‍ഗത്തിലേക്ക് വളര്‍ത്താനുള്ള ത്വരയാണ് ഹരിജന്‍ പോലുള്ള അപൂര്‍വമായ ഒരു തെലുങ്ക് സിനിമയെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എഴുപതുകളിലെ കേരളീയ യുവത്വത്തിന്റെ സന്ദിഗ്ധമായ അനാഥത്വത്തെയാണ് ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ പ്രതീകവത്ക്കരിക്കുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനം തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിലൂടെ എപ്രകാരമാണ് വളര്‍ന്നു തുടങ്ങുന്നതെന്ന് ചരിത്രപരമായി പരിശോധിക്കാനാണ് ഒരേ തൂവല്‍ പക്ഷികളില്‍ രവീന്ദ്രന്‍ ശ്രമിച്ചത്. മുഖ്യധാരാ സിനിമയുടെ സൗകര്യങ്ങള്‍ മറയാക്കിക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയെയും തൊഴിലാളി സംഘടനാ പ്രവര്‍ത്തകരെയും അപമാനിക്കാന്‍ ശ്രമിച്ച കാഞ്ചീവരം(പ്രിയദര്‍ശന്‍) പോലുള്ള വ്യാജ സിനിമകള്‍ വന്‍ കൈയടി നേടുന്ന വര്‍ത്തമാനകാല വിപര്യയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഒരേ തൂവല്‍ പക്ഷികള്‍ വീണ്ടും ചര്‍ച്ചയുടെ മുഖ്യമണ്ഡലത്തിലേക്ക് കൊണ്ടു വരുന്നത് നന്നായിരിക്കും.

(രവീന്ദ്രന്റെ ചലച്ചിത്ര വിമര്‍ശന പഠനങ്ങളെ ഉദാഹരിക്കുന്നതിനു വേണ്ടി നിള പബ്ലിഷേഴ്സ് 1983ല്‍ പ്രസിദ്ധീകരിച്ച കലാവിമര്‍ശം-മാര്‍ക്സിസ്റ്റ് മാനദണ്ഡം(എഡിറ്റര്‍ രവീന്ദ്രന്‍), ബോധി പബ്ലിഷിംഗ് ഹൗസ് 1990ല്‍ പ്രസിദ്ധീകരിച്ച സിനിമയുടെ രാഷ്ട്രീയം എന്നീ പുസ്തകങ്ങളാണ് അടിസ്ഥാനപ്പെടുത്തിയത്)

Friday, July 1, 2011

നീ ഒരു കഴുത തന്നെ .

കത്തുന്ന വെയില്‍ , മണല്‍ പരപ്പില്‍ മരീചിക തീര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ ഒപ്പം മനസ്സും വെന്തു കൊണ്ടിരിക്ക്ന്നു.

ഷെയ്ഖ്‌ തന്റെ വീര സാഹസ കഥകള്‍ നിര്‍ത്തുന്ന മട്ടില്ല . ഇന്നലെ രാത്രി തന്നെ സിഗരറ്റ് തീര്‍ന്നിരിക്കുന്നു. ഗ്രാമത്തിലെ ഹാഷിരിന്റെ കടയിലേക്ക് മൂന്നു കിലോമീറ്റെര്‍ ദൂരമെങ്കിലും കാണും . ഷെയ്ഖ്‌ അഹമാതിന്റെ പഴയ ടൊയോട്ട വെള്ളം കൊണ്ട് വരാന്‍ പോയതാണ് .
മുറ്റത്ത്‌ അലസമായി ഉലാത്തി കൊണ്ടിരിക്കുന്ന കഴുതയെ കണ്ടപ്പോള്‍ മനസ്സില്‍ ഒരു പൂതി. ഹാഷിരിന്റെ കടയിലേക്ക് കഴുത്ത പ്പുറത്ത് ഒരു യാത്ര . ഞാന്‍ കിളവന്‍ അഹമാതിനെ സമീപിച്ചു എന്റെ പൂതി പറഞ്ഞു. അഹമദ് മഞ്ഞ പല്ല് കാട്ടി ചിരിച്ചു . " നിനക്കതിനു കഴിയില്ല. അത് പ്രയാസമാണ് ".
" ഹോ , ഇത് വല്ല്യ കാര്യമാണല്ലോ ? അഹമാദിന്റെ കെട്ട്യോള്‍ കാട്ടില്‍ നിന്നും വിറകുമായി വരുന്നത് ഞാന്‍ എത്ര തവണ കണ്ടതാ . " മനസ്സില്‍ തോന്നി.
അത് വേണോ ? ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ സമ്മതിച്ചു . മൂന്നു നാല് പഴയ ചാക്കുകള്‍ കഴുത പുറത്തു വെച്ച് ഇരിപ്പിടം ശരിയാക്കി തന്നു. " യാ അല്ല യംഷ് " നേരെ യാഷിരിന്റെ കടയിലേക്ക് ദിശ ചൂണ്ടി കാണിച്ചു തന്നു.
അങ്ങിനെ ആദ്യമായി ഒരു ഇന്ത്യ കാരനേയും വഹിച്ചു കൊണ്ട് അവന്‍ നടന്നു തുടങ്ങി . അവന്നു കൂടുതല്‍ പ്രായമൊന്നും കാണില്ല. ഏതായാലും ഇത് അഹമാദിന്റെ പോണ്ടിയാക് വാഹനം . അത്യാവശ്യം വേഗത്തില്‍ യാത്ര തുടങ്ങി . അഹമാദിന്റെ വീട്ടുകാര്‍ എന്നെയും കഴുതയെയും നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഏകദേശം പകുതി ദൂരം താണ്ടി കാണും അവന്റെ വേഗത കുറഞ്ഞു വന്നു. പിന്നെ ഒരു നില്‍പ്പാണ്. അനക്കമില്ല.
പെട്രോള്‍ തീര്‍ന്ന വണ്ടി പോലെ അഹമാദിന്റെ പോണ്ടിയാക് നടുവഴിയില്‍ നിന്നു.
" പടച്ചോനെ ...പറ്റിച്ചോ ? പഹയാ...അല്ല കഴുതേ ..? കാലു കൊണ്ട് കഴുത്തിലും പള്ളയിലും ചവിട്ടിയും ഇക്കിളി പെടുതിയും നോക്കി . നോ രക്ഷ . ഞാന്‍ മെല്ലെ ഇറങ്ങി നോക്കി . അവന്റെ മുഖത്ത് ഒരു നാണം പോലെ .അവന്‍ തല തഴികളഞ്ഞു . എന്റെ ദയനീയ നോട്ടം കാണാന്‍ അവന്‍ മിനക്കെട്ടില്ല . വെയിലിനു ചൂട് കൂടി വരുന്നു .
ഇവനെ ഒന്ന് ചലിപ്പിക്കാന്‍ എന്താ ഒരു വഴി . കാളപ്പൂട്ടു കണ്ടത്തില്‍ കാളകളെ ഓടിക്കുന്നത് കണ്ടിട്ടുണ്ട് . വാല്‍ പിടിച്ചു തിരിച്ചു നോക്കി . ഹായ് . ഒരനക്കവും അവന്റെ ഭാഗത്ത്‌ നിന്നുമില്ല .
ഷെയ്ഖ്‌ അഹമാദിന്റെ ചിരിയില്‍ എന്തോ ഗൂഡ അര്‍ത്ഥവും ഉണ്ടായിരുന്നോ?
തുടക്കത്തില്‍ ഇവന്റെ ഒരു ഗമ . ഒരു ഇന്ത്യക്കാരനേയും വഹിച്ചു കൊണ്ട് മാരിബിലെ മണല്‍ പുറത്തു കൂടെ .... എന്നെ ഈ പാതി വഴിയില്‍ ഉപേക്ഷിക്കാനായിരുന്നു നിന്റെ പദ്ധതി എന്നാരരിഞ്ഞിരുന്നു.
യാ ഹിമാര്‍ ..... അല്ലങ്കില്‍ വേണ്ട മലയാളം തന്നെ , കഴുതേ ....ഞാന്‍ ഇനി തിരിച്ചു പോകണോ അതോ ഹഷിരിന്റെ കടയിലേക്ക് ഇനിയും ഒന്ന്‍ രണ്ടു കിലോ മീറ്റര്‍ ദൂരം കാണും. മണല്‍ ചുട്ടു പഴുത്തു വരുന്നു. കാലുകള്‍ മണലില്‍ താഴ്ന്നു പോകുന്നു. വേണ്ട ഒരു മണല്‍ കാറ്റ് വന്നാല്‍ ഇവിടെ തന്നെ മണല്‍ സമാധി യാവും ഗതി .
തിരിഞ്ഞു നോക്കി . അകലെ വെയില്‍ തീര്‍ത്ത മരിചീകയില്‍ നിന്നും ഒരു അവ്യക്ത രൂപം പ്രത്യക്ഷ പെട്ട് വരുന്നു. ഹാവൂ .. അത് അഹമദ് തന്നെ .
" യാ സദീക്, ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ പോകണ്ട എന്ന്.
അവന്‍ കണ്ടാല്‍ ആദ്യം ഇത് തന്നെ പറയും . ഞാന്‍ ഇടതു കാല്‍ കൊണ്ട് അവന്റെ അടിവയറ്റില്‍ ഒരു കിക്ക് കൊടുത്തു. " വല്ലാഹി ആന്‍ ത ഹിമാര്‍.." ( നീ ഒരു കഴുത തന്നെ ) .
ഞാന്‍ ആലോചിക്കുകയായിരുന്നു പഴയ കഴുത കഥയിലെ കിളവനും രണ്ടു മക്കളും . ഏതായാലും ഇവനെയും കെട്ടിയെടുത്തു പോകേണ്ടി വന്നില്ലല്ലോ .
ഒട്ടക പാലിന്റെ ചൂരും പിന്നെ ആ മഞ്ഞ പ്പല്ലും . അഹമദ് ചിരിച്ചു കൊണ്ട് മുന്നില്‍
" ആന്‍ത മിസ്കീന്‍ .....ഹ ഹ ഹ . "

***********

Thursday, June 30, 2011

യമന്‍ ഒരു ഓര്‍മ കുറിപ്പ് .

വീണ്ടും അലച്ചിലിന്റെ നളുകളില്‍ ഒരു ദിവസം സനാ പട്ടണം നിറയെ പ്രസിഡന്റ് അലി അബ്ദുല്ല സാലഹിന്റെ വമ്പന്‍ കട്ടഔട്ടുകള്‍ . ഒപ്പം ഫലസ്തീന്റെ യാസര്‍ അറഫാത്തും. അറഫാത്ത് അന്നു യെമന്‍ സന്ദര്‍ശനത്തിനു വരികയാണു. അന്നു തന്നെ അലി സാലഹ് അവിടുത്തെ ചോദ്യം ചെയ്യപ്പെടാത്ത പ്രസിഡന്റായിരുന്നു. ചോദ്യം ചെയ്തവര്‍ എന്നെന്നേക്കും ജയിലിനകത്തും. യമനിലെ തടവറകളുടെ അവസ്ഥയും അതി ദയനീയമായിരുന്നു. കൂറ്റന്‍ മതിലിനകത്തു വിസ്താര മേറിയ കിണറുകള്‍. തീറ്റയും കുടിയും മലവിസര്‍ജനവും എല്ലാം അതില്‍ തന്നെ. എത്ര പേര്‍ അതിനകത്തു കിടന്നു രോഗം ബാധിച്ചു മരിച്ചു കാണും വല്ല കണക്കും. മനുഷ്യാവകാശ പ്രവര്‍ത്തനം അതൊന്നും അവിടെ നടക്കില്ല. ഒരു പ്രഹസനമായി തിരഞെടുപ്പ്. അലി സാലഹ് വീണ്ടും പ്രസിടന്റ്റ് . ചരിത്രം മാറുന്നു. മാറിയേ തീരൂ.

ഇടക്കൊക്കെ നൂറിന്റെ കടയില്‍ പോയിരിരിക്കും . അവിടെയിരുന്നു ഗ്ലാസു കട്ടു ചെയ്തു ഫോട്ടൊ ഫ്രേയിം ചെയ്യാനും പഠിച്ചിരുന്നു. കടയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പൊയിരുന്നത് ഹേമാമാലിനിയുടേ ചിത്രങ്ങളായിരുന്നു. യമനികള്‍ക്കു ഹിന്ദി സിനിമ വളരെ ഇഷ്ടമായിരുന്നു. ഷോലെ എന്ന സിനിമ മൂന്നു മാസമാണു തിയേറ്ററുകളില്‍ ഓടിയത്. പൊതുവെ ഹിന്ദികളോട് യമനികള്‍ക്ക് ഇഷ്ടമായിരുന്നു. ഹിന്ദി സിനിമാ ഗാനങ്ങള്‍ മൂളുന്ന യമനികളെയും കണാം.

ഞാന്‍ യമനില്‍ വന്നു ആറു മാസത്തോളം ആയി കാണും. ഇന്ത്യക്കാരായ പലരും അവിടെ ആ സമയത്തു വരുന്നുണ്ടായിരുന്നു. താജ് ഗ്രൂപ്പിന്റെ ഒരു ഹോട്ടല്‍ പണി നടക്കുന്ന സൈറ്റില്‍ നിന്നും കുറേ പഞ്ചാബികള്‍ അവിടെ വന്നു. കൂട്ടത്തില്‍ കുറച്ചു മലയാളികളും ഉണ്ടായിരുന്നു. ചെറുവാടിക്കാരന്‍ ഇസ്മായില്‍ വഫ അവിടെ ഓഫീസില്‍ ഒരു നല്ല പോസ്റ്റില്‍ ആയിരുന്നു. ഇസ്മയില്‍ വഫ ഒരു ജോലി ശരിയാക്കി തരാമെന്നു പറഞു. ആ ജോലി വളരെ കടുത്തതായിരുന്നു. പ്ലംബര്‍ ഹെല്പ്പര്‍. മൂന്നാം നിലയിലെക്കു മണ്ണിന്റെ പൈപ്പ് തലയില്‍ ചുമന്നു കൊണ്ട് പോവുമ്പോള്‍ ഇടക്കു തളര്‍ന്നു വീണു പൈപ്പു നിലത്തു വച്ച് ആരും കാണാതെ കരയും. ഒരു വിധത്തിലും മുന്നോട്ട് പോവാനാവില്ലെന്നു തോന്നിയപ്പോള്‍ അതും ഉപേക്ഷിച്ചു വീണ്ടും അലയാന്‍ തുടങ്ങി. സനയിലെ തിയേറ്റരിന്റെ മുമ്പില്‍ പോയി നിന്നു ഹിന്ദി സിനിമാ ഗാനങ്ങള്‍ കേള്‍ക്കും. നൂര്‍ മുഹമ്മദ് ഒരു ദിവസം എന്നെയും തിരഞു അവിടെ വന്നു. നൂറിന്റെ അടുത്ത കൂട്ടുകാരന്‍ മാരിബ് എന്ന സ്ഥലത്ത് നിന്നും വന്നിട്ടുണ്ട്. ഡോക്റ്റര്‍ അബ്ദുല്ല. വര്‍ഷങ്ങള്‍ക്കു മുമ്പു നൂറിനൊപ്പം കള്ള ലോഞചില്‍ വന്ന ആലപ്പുഴക്കടുത്ത് സൈക്കിള്‍ മുക്കിലെ ഗോപാലന്‍ എന്ന അബ്ദുല്ല.

നീണ്ട കാത്തിരിപ്പിന് ശേഷം അയാള്‍ വന്നു . എനിക്ക് ഒരു ജോലിവാഗ്ദാനവുമായി . ബാബുയമെന്റെ അരികില്‍ വെച്ച് നൂര്‍ അയാളെ എനിക്ക് പരിചയപെടുത്തി.
" ഡോക്ടര്‍ അബ്ദുള്ള ,മാരിബിലാണ് . പേടിക്കേണ്ട ഇയാള്‍ മലയാളിയാണ് . ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ ഒന്നിച്ചു കള്ള ലോഞ്ചില്‍ കയറി , നാട് വിട്ടു വന്നവരാണ് . തെക്കന്‍ യെമനിലെ ഹലരില്‍ മൌത്ത് വഴി ഏദന്‍ എന്നപട്ടണത്തില്‍ വന്നത് ഞങ്ങള്‍ മൂന്നു പേരാണ്. അബ്ദുള്ള അവിടെ ഒരു ഇന്ത്യന്‍ വംശജന്റെ ക്ലിനിക്കില്‍ ജോലിയില്‍ കയറി കൂടി ചികില്‍സയൊക്കെ പഠിച്ചു . അവസാനം അയാളുടെ മകളെ കല്യാണവും കഴിച്ചു. പിന്നീട് മാരിബിലേക്ക് പോന്നു.
ഇവിടെ നിന്നും ഒരു പകല്‍ യാത്ര ചെയ്‌താല്‍ മാരിബില്‍ "
ഒന്നും ആലോചിക്കാന്‍ നിന്നിട്ട് കാര്യമില്ല. മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഇവിടെ വന്നിട്ട്. ഒരു ജോലിയും ഇവിടെ ലഭിക്കില്ലെന്നും ഉറപ്പായി കഴിഞ്ഞിരുന്നു. ഞാന്‍ പോകാന്‍ തയ്യാറായി . താമസ സ്ഥലത്ത് പോയി ബാഗുമായി വന്നു. മദ്രാസി നൂര്‍ എന്നെ കെട്ടിപിടിച്ചു യാത്രയാക്കി . അബ്ദുള്ളയും നൂറിനെ പോലെ മതം മാറി യതാണ് . നാടിനെ കുറിച്ച് യാതൊരു ചിന്തകളും അവര്‍ക്കില്ലായിരുന്നു. അവര്‍ എല്ലാം മാറി കഴിഞ്ഞിരുന്നു. വേഷം പോലും യമാനികളുടെത് . അബ്ദുള്ളയുടെ മലയാളത്തിനും പരിക്ക് പറ്റി തുടങ്ങിയിട്ടുണ്ട് . എന്നാലും ഒരു നാട്ടുകാരനെ കൂടെ കിട്ടിയതില്‍ അദ്ദേഹം സന്തോഷിച്ചിരുന്നു .
ദൂരെ ഗ്രാമങ്ങളില്‍ നിന്നും ചരക്കു വാങ്ങാന്‍ എത്തുന്ന ലോറികള്‍ നിര്‍ത്തിയിടുന്ന മൈതാനത്തേക്ക്‌ ഞങ്ങള്‍ പുറപ്പെട്ടു.

Tuesday, June 28, 2011

ചിതലരിച്ച ചരിത്ര പാഠങ്ങള്‍ .

ബല്കീസിനെ പ്രണയിച്ച സോളമന്റെ
മാരിബില്‍ , കൂറ്റന്‍ അണകെട്ടിന്റെ
അവശിസ്ടങ്ങള്‍ക്ക് മുമ്പിലെന്റെ
ചേതനയറ്റ ശരീരവുമായി
ചിതലരിച്ച ചരിത്ര പാഠങ്ങള്‍
യമന്‍ ഒരു പുരാതന തടവരയായെനിക്ക് .
സന , മാരിബ്, രഘ്വാന്‍ വഴി നജ്രാന്‍
കാബ യുടെ കറുത്ത കിലാ പിടിച്ചു ഞാന്‍ കരഞ്ഞു
ജന്മ നാടിനെ സ്വപ്നം കണ്ടലയുന്നവന്റെ വേദന
നിനക്കെന്തറിയാം . ?
മൂസയുടെ മനസ്സില്‍ മിസ്രിന്റെ തെരുവുകള്‍
മദീനയെ സ്നേഹിച്ച പ്രവാചകന്‍ മക്കയെ മറക്കുമോ?
സ്വര്‍ഗത്തെ മറക്കാന്‍ ആദമിന്റെ മക്കള്‍ക്കാകുമോ?
ഇബ്രാഹിന്റെ മക്കള്‍ ഇന്നും അലയുകയല്ലേ
ഈ മരുഭൂവില്‍ മരുപ്പച്ച തേടി ?
ഫലസ്ടീന്റെ മക്കളെ നിങ്ങള്‍ തിരിച്ചു വരൂ ..
സ്വന്തം ജന്മ നാട്ടില്‍ നമുക്ക് പൊരുതി മരിക്കാം .

Monday, June 20, 2011

ഒരു ചോലക്കാടന്‍ വീര ഗാഥ.

ചോലക്കാടന്‍ മമ്മദ് ബാപ്പയിട്ട പേരാണെങ്കിലും നാട്ടുകാര്‍ ചോലക്കാരന്‍ എന്നും പിന്നീട് അതും ലോപിച്ച് ചോല എന്നുമായി എന്നാണു സ്ഥല കാല നാമ പുരാണങ്ങളില്‍ കാണുന്നത്. ചോല ഒരു അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രതിനിധി കൂടിയാണ്. അതായത് ജോലി ചെയ്തു പണം സമ്പാദിക്കല്‍ വലിയ സാമര്‍ത്ഥ്യം ഒന്നുമല്ലെന്ന് ചോല ഒറച്ചു വിശ്വസിക്കുന്നു. ആയ കാലത്ത് തുടങ്ങിയ പരിപാടി ശീട്ട് കളി . തന്ത പ്പിടി തിന്നാതെയും തൂറാതെയും ഉണ്ടാക്കിയ നാല് കാശ് ശീട്ട് കളിച്ചു തുലച്ചതില്‍ പിന്നെയാണ് പുതിയ പുതിയ വഴികള്‍ തേടി പോവാന്‍ തുടങ്ങിയത്. നാട്ടില്‍ ഇസ്ത്രിയിട്ട ഷര്‍ട്ടും സെന്റും പൂശി നടക്കുന്നവന്‍ ചോല മാത്രം . കോഴിക്കോട് പോയി ഇടയ്ക്കു അലകപുരിയിലെ എയര്‍ കണ്ടീഷന്‍ ബാറില്‍ നിന്നും രണ്ടു സ്മാള്‍ അടിച്ചു അതെ ബസ്സില്‍ തിരിച്ചു നാട്ടില്‍ എത്തും . വയല്‍ ക്കരയിലെ മുളങ്കാട്ടില്‍ കളി കൂടുകാര്‍ ചോല വരുന്നതും കാത്തിരിപ്പുണ്ടാവും . കളി എന്നാല്‍ പുള്ളികുത്ത്. അകത്തോ പുറത്തോ ആയി ചോല യുടെ പണം കാലിയായി കൊണ്ടിരുന്നു. അതിനിടയില്‍ ചോലയുടെ തന്ത പിടി ഇഹ ലോക വാസം വെടിഞ്ഞു. ഉപേക്ഷിച്ചു പോയ സ്വതുവഹകള്‍ ചോലക്ക് സ്വന്തം . മറ്റു അവകാശികള്‍ ആരുമില്ലെന്ന് . പിന്നെയും ജീവിതം കുശാലാക്കി.
കാലം അങ്ങിനെ ഉരുണ്ടു പോയി കൊണ്ടിരുന്നു. എടുവിന്റെ അളവ് കൂടി കൊണ്ടിരുന്നു. പോക്കറ്റ് കാലിയാവുമ്പോള്‍ ഏതെങ്കിലും ഒരു ആധാരം വീട്ടിലെ അലമാരയില്‍ നിന്നും അപ്രത്യക്ഷമാവും .
വിദേശിയില്‍ നിന്നും സ്വദേശ് ആക്കി മാറ്റി . അതായത് കള്ളും നാടന്‍ വാറ്റും . ആള്‍ ഒരു തികഞ്ഞ അഭിമാനിയാണെങ്കിലും ഇടയ്ക്കു കാലുറക്കാതെ വരുമ്പോള്‍ അമ്മാളുവിന്റെ ചെറ്റ കുടിലിലെ കോലായ തിണ്ണയില്‍ അന്തിയുറങ്ങി .
സദാ പുഞ്ചിരി തൂകുന്ന മുഖം . ആരോടും പരാതിയില്ല. ആരെയും നോവിക്കാന്‍ ഇല്ല. പരസ്ത്രീ ഗമനം വേലിചാട്ടം ഇത്യാതി പരിപാടികള്‍ ഒന്നുമേയില്ല. പകരമായി മറ്റു ചില ദൌര്‍ബല്യങ്ങള്‍ കൂട്ടിനുണ്ട് .
കോഴിക്കോട്ടങ്ങാടിയില്‍ പോയി സിനിമ കാണും. ആരുടേയും ഫെന്‍ ഒന്നുമല്ല. എം ആര്‍ രാധയെ ചോലെനു ഇഷ്ടമാണ്. ബാല്‍ക്കണിയില്‍ കൂടെ ചിലപ്പോള്‍ ഏതെങ്കിലും ഒരു കുണ്ടന്‍ ഉണ്ടായെന്നു വരും . നേരത്തെ പറഞ്ഞ ദൌര്‍ബല്യം . ശഹിന്ഷാ ഹോട്ടല്‍ കോഴിക്കൊടങ്ങാടിയിലെ ബിരിയാണിക്ക് പേര് കേട്ട ഹോട്ടല്‍ പിന്നെ ഹോട്ടല്‍ പാരീസ് ഇവിടെയൊക്ക കയറിയിറങ്ങുന്ന ചോല
ഒനിക്കൊരു ബിരിയാണിയും വാങ്ങിക്കൊടുത്തു ചെക്കെനെ ആദ്യത്തെ ബസ്സില്‍ നാട്ടിലേക്ക് കയറ്റി വിടും .
സാമ്പത്തിക മാന്യം കഠിനമായപ്പോള്‍ അറ്റ കൈക്ക് തറവാടിന്റെ ചെരുവും ചുറ്റുഭാഗവും ഒടായും പട്ടികയായും പിന്നെ കല്ലായും വിറ്റു തുലച്ചു.
അകത്തും പുറത്തും കളിച്ചു ഒക്കെ പുറത്തു തന്നെ. രാത്രി മണ്ണെണ്ണ വിളക്കിനു ചുവട്ടില്‍ ശീട്ട് കളിച്ചിരുന്നു. പണം തീര്നാല്‍ അതും കാത്തിരിക്കുന്ന ചാപ്പന്‍ നായര്‍ ചോദിക്കും""മേലെ പറമ്പിലെ പത്തു സെന്റ്‌ രണ്ടായിരത്തിനു ഇക്കി തന്നാല്‍ മൂവായിരം ഇപ്പം തരാം ."
ചോലയും ചാപന്‍ നായരും ചൂട്ടു കത്തിച്ചു പോയി രാത്രിയില്‍ തന്നെ അതിരുകള്‍ തിട്ടപെടുതും .
അവസാനം എല്ലാം തീര്‍ന്നു. നാട്ടിലൊക്കെ ഗള്‍ഫില്‍ പോകുന്നവരുടെ തുടക്കം . ആരോ പറഞ്ഞു ഇനി ഗള്‍ഫില്‍ പോയി രക്ഷപെടാന്‍ നോക്ക്. അങ്ങിനെയാണ് ചോല ബോംബെ യിലേക്ക് വണ്ടി കയറിയത്. കുറെ ദിവസം ബോംബെ ഗലിയില്‍ ചുറ്റികറങ്ങി മുണ്ട് സുലൈമാന്‍ വഴി ഒരു വിസ സൗദി യിലേക്ക് ഒത്തു കിട്ടി. വര്‍ക്ക് ഷോപ്പ് ഹെല്‍പ്പര്‍ . ഒരു സ്ക്രൂ ഡ്രൈവര്‍ പോലും ജീവിത്തില്‍ ഇന്ന് വരെ പിടിച്ചു നോക്കിയിട്ടില്ല . മലയാളമല്ലാതെ ചോലാണ് പിടിയില്ല. ഏതോ ഒരു പട്ടണ മുക്കില്‍ ഒരു അറബിയുടെ വര്‍ക്ക് ഷോപ്പില്‍ . അവിടെ ചോലന്‍ കൂടുതല്‍ ദിവസം നിന്നില്ല . ജോലി ചെയ്തു ശീലമില്ല . ഹിന്ദിക്കാരന്‍ മക്കാനിക് അറബിയോട് എന്താ പറഞ്ഞത് അത് ചോലന്‍ മനസ്സിലാകി വെച്ചു .
" മുഖ് മാഫി " അതിന്റെ അര്‍ഥം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മനസ്സിലാക്കി . ബോബെയില്‍ നിന്നും ഒരു കുട്ടിയെ കണ്ടപ്പോള്‍ അവനോടു " വാടീസ് യുവര്‍ നെയിം" എന്ന് ചോദിച്ചപ്പോള്‍ അവന്‍ " ഉലൂ കാ പട്ടേ " ഈ രണ്ടു പദങ്ങളും ചോലന്റെ വിദേശ യാത്രയില്‍ നേടിയ ഭാഷാ പരമായ അറിവ് . ചോലനെ കാണാന്‍ നാട്ടിലെ ഒരുത്തന്‍ ജോലിസ്ഥലത്ത് ചെന്നപ്പോള്‍ കണ്ടത് ഹിന്ദി കാരന്‍ ചോലെനെ ഒരു സ്പാനര്‍ കൊണ്ട് എറിയുന്നു. പത്തു നമ്പര്‍ മാറി യത് കാരണം .നാട്ടു കാരനെ കണ്ടപ്പോള്‍ സന്ദോഷം അടക്കാന്‍ വയ്യ അയാള്‍ക്ക്‌ . നീ ഇത്ര കഷ്ട്ടപെട്ടു ഒരു ജോലിക്ക് ഇവിടെ വരേണ്ടി വന്നല്ലോ ? നാടുകാരന്റെ പരിഭവം . ചോലെന്റെ മറുപടി
" എന്ത് ചെയ്യാന്‍ കട്ടകാലം എന്റെ മുമ്പേ ഇങ്ങോട്ട് ടിക്കറ്റ് ഒകെ ആക്കിയത് ഞാനറിഞ്ഞില്ല " ഇനിയിപ്പോ എങ്ങിനെ ഇവിടൊന്നു കയിചിലാവുക ?
ഇതിനൊക്കെ ഞാന്‍ പകരംവീട്ടും , എജെന്റ് എന്നെ പറ്റിച്ചു . ഞാനും നാട്ടില്‍ പോയി ഒരു എജെന്റാവും .
പണിയെടുത്തു ജീവിക്കാന്‍ ഇനിയുള്ള കാലം ആരും നോക്കേണ്ടാ . പണിയെടുത്തു ചാവുന്നവന്‍ വിഡ്ഢി കമ്മു . പിന്നെ ചോലന്‍ ഒരു ചിരിയാണ് . നാടുകാരന്‍ പേടിച്ചു . അപ്പോള്‍ ചോലന്‍ പറയുകയാണ്‌ " നീ പേടിക്കേണ്ട എനിക്ക് പിരാന്തു ആവില്ല . ആവുമായിരുന്നങ്കില്‍ എന്നോ ആവെണ്ടാതാ .."
നാട്ടിലെത്തി ആദ്യമായി വിസ കച്ചവടത്തിന് ചോളന്‍ സമീപിച്ചത് . മീന്‍കാരന്‍ കോമു
" അല്ല കൊമോ .ജ്ജ് ങ്ങിനെ കഷ്ടപെട്ടിട്ടു എന്താ കാര്യം , നിനക്ക് നാല് പെണ്കുട്ടിളല്ലേ ? ഇതിട്ടങ്ങളെ കെട്ടിച്ചു വിടണ്ടേ ? ഞാന്‍ നിന്നെ കയിചിലാക്കാന്‍ ( രക്ഷപെടുത്തുക ) ഒരു വിസ തരാം
ജ്ജ് പോണോ ദുബായിക്ക് ? എടുത്തു വഴിക്ക് കൊമുവിന്റെ മറുപടി " ജ്ജി ന്നെ കയിചിലാക്കണ്ട ? എന്നെ പണ്ട് വേലത്തി അമ്മ കയിച്ചിലാകീനു". { പണ്ട് കാലത്ത് പ്രസവം എടുക്കാന്‍ പോവുന്നവര്‍ വേലത്തി അമ്മ ) ." എന്റെ മോന്‍ പോയി വേറെ ആളെ നോക്ക് . ഞാന്‍ മീന്‍ വിറ്റു ഇങ്ങിനെ കഴിഞ്ഞു പോവും . എന്റെ തല വിധി മാറ്റാന്‍ ഒരുത്തന്‍ വന്നിരിക്കുന്നു. "
പിന്നെയും ചോലന്‍ പല വേഷത്തിലും കോലത്തിലും ഇവിടയോക്കെ തന്നെയുണ്ട്‌ ?

Monday, June 6, 2011

വലിയ കടത്തില്‍ മജീദ്‌

ഗള്‍ഫില്‍ നിന്നും വന്ന രണ്ടു സുഹ്രിത്ക്കള്‍ , എപി . മുസ്തുവിന്റെ അനുജന്‍ മജീദ്‌ . പുള്ളിക്കാരനും ഒരു രസികന്‍ കഥാപാത്രമാണ് . ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചായിരുന്നു ഖത്തറില്‍ പോയത്. അന്ന് അവന്‍ വലിയ കടത്തില്‍ മജീദ്‌ ആയിരുന്നു.കുരുത്തം കേട്ട മക്കള്‍ ആരോ പറ്റിച്ച പണി . കണ്ടത്തിലെ എന്‍ എന്ന ഇങ്ങ്ലീഷ്‌ അക്ഷരം ആരോ പൊട്ടിച്ചു കളഞ്ഞു . പിന്നെ വലിയ കടത്തില്‍ എന്നായി . അവന്റെ ബാപ്പ പറഞ്ഞു ഇനി അങ്ങിനെ തന്നെ നില്‍ക്കട്ടെ മജീദ്‌ ഇവിടയല്ലേ താമസിക്കുന്നത്. ഒരിക്കല്‍ അമ്പലത്ത്തിങ്ങള്‍ അബ്ദുള്ളയെ നല്ല പാതി മീന്‍ വാങ്ങാന്‍ അങ്ങാടിയില്‍ പറഞ്ഞു വിട്ടതായിരുന്നു. വൈകിട്ട അഞ്ചു മണി സമയം . മജീദ്‌ കാറ് മായി വന്നു അവന്റെ മുമ്പില്‍ നിര്‍ത്തി. " വാ കേറ് " എങ്ങോട്ടാ ? ഇതാ മനാശ്ശേരി വരെ -ഇപ്പോള്‍ വരാം " അബ്ദുള്ള ഇട്ട തുണി കള്ളി തുണി . അണ്ടര്‍ വീര്‍ നോ. രണ്ടാളും വെക്കേശം വിശേഷം കൈമാറി ചിരിച്ചു കളിച്ചു - മനാശ്ശേരി കഴിഞ്ഞു , പിന്നെയും പിന്നെയും കാറ് നീങ്ങി - അവസാന വണ്ടി കച്ചോടത്തിനു മഞ്ചേരിയില്‍ എത്തി . അബ്ദുള്ളയുടെ കെട്ട്യോള്‍ വടിമലെ പമ്പ് പോലെ കിടന്നു പുളഞ്ഞു ....നേരം പാതിരക്ക് അബ്ദുള്ള കയറി വന്നു , മീനില്ല ...പിന്നെത്തെ കഥ അത് അവനോടു തന്നെ ചോദിക്കണം ...

Tuesday, May 31, 2011

മഴ നനഞ്ഞ ഓര്‍മകള്‍ .

മിന്നല്‍ പിണര്‍ പിന്നെ കാതടപ്പിക്കുന്ന ഇടിയുടെ ഘോര ശബ്ദം , ചിന്നം ചിന്നം പെയ്തിറങ്ങിയ മഴ . സ്കൂള്‍ വേനലവധി കഴിഞ്ഞു തുറക്കും മുമ്പേ മഴ വന്നു. റോഡിലൂടെ വാഹങ്ങള്‍ വെള്ളം തെറിപ്പിച്ചു ചീറിപായുന്ന ശബ്ദം . മുമ്പൊക്കെ ഓടിന്റെ പാത്തിയിലൂടെ ഒലിച്ചിറങ്ങുന്ന മഴ വെള്ളം മുറ്റത്ത് കൊച്ചു കൊച്ചു തടാകങ്ങളും പുഴകളും പിന്നെ ഒരു കടല്‍ തന്നെ സൃഷ്ടിക്കുന്നതും നോക്കി നിന്ന കൌമാരം . കടലാസ് തോണികള്‍ നീരൊഴുക്കില്‍ ആടിയുലഞ്ഞു നീങ്ങുന്ന , മനസ്സിനെ രമിപ്പിച്ച കൌതുക കാഴ്ചകള്‍ . എന്തല്ലാം തരത്തിലുള്ള കൊച്ചു കടലാസ്സു വഞ്ചികള്‍ . സ്വപ്നതുല്യമായ ആ പഴയ മഴക്കാല ഓര്‍മ്മകള്‍. പിടിച്ചു നിര്‍ത്തി തല തോര്‍ത്തി തരുന്ന ഉമ്മയുടെ ശകാര വാക്കുകള്‍ . പനിപിടിച്ചു കിടന്ന രാത്രികളില്‍ വയലില്‍ സ്വാന്തനത്തിന്റെ വാല്‍ മാക്രിയുടെ ഗാന നിര്‍ജ്ജ്ഹരി . കശുവണ്ടി ചുട്ടു തിന്നാന്‍ എന്ത് രസം. വയല്‍ മൂലയിലെ കുളത്തില്‍ നിന്നും പിടിച്ച് കുപ്പിയില്‍ ഇട്ടു വെച്ച കണ്ണന്‍ ചുട്ടികള്‍ ( കൊച്ചു മീന്‍ , വാലില്‍ സ്വര്‍ണ നിറത്തില്‍ പോട്ടുള്ളത് ) ചത്തു മലച്ചത് കണ്ടപ്പോള്‍ സങ്കടം തോന്നി. തോര്‍ത്ത്‌ മുണ്ട് വയലിലെ ചളി പിടിപ്പിച്ചു കൊണ്ട് വന്നതിനു ബാപ്പയോട് അടി കിട്ടിയ ചൂട് മാറിയിട്ടില്ല.
ഇടിയും മിന്നലും ശക്തി പ്രാപിക്കുകയാണ് . മാനം കറുത്തിരുണ്ട് കഴിഞ്ഞു . കിഴക്ക് മലകളില്‍ എവിടെയോ ഉരുള്‍ പൊട്ടിയെന്ന് കേട്ടു. ഇരുവഴിഞ്ഞി പുഴയിലൂടെ കലങ്ങിയ വെള്ളം കുത്തിയോഴുകുന്നു. പ്രായം ചെന്നവര്‍ പറയുന്നു കേട്ടു ഇന്ന് വാവാണ് . ഇത് ഇവിടെയൊന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല . പാടത് വെള്ളം കയറി പുഴ മീന്‍ കൂട്ടത്തോടെ വയലില്‍ വന്നു നിറയും അന്ന് ഒരു ഉത്സവ പ്രതീതി .
എനിക്കോര്‍മയുണ്ട് വെള്ളം കയറി വീടുകള്‍ പലതും ഒഴിച്ച് പോകുന്നവര്‍ . ചിലപ്പോള്‍ അര്‍ദ്ധ രാത്രിയായിരിക്കും . തോണിക്കാരന്‍ അബ്ദുറഹിമാന്റെ കൂക്കി വിളി നാട്ടുകാര്‍ തിരിച്ചറിയും . സഹായം വേണ്ടവര്‍ തിരിച്ചു കൂക്കും. ആട് മാടുകള്‍ കോഴികള്‍ വളര്‍ത്തു മൃഗങ്ങള്‍ എല്ലാറ്റിനെയും കയറ്റി സ്കൂളിന്റെ അകത്തും വരാന്തയിലും അഭയാര്തികളായി കുറെ പേര്‍ . പുറത്ത് ഒരു കലത്തില്‍ കഞ്ഞി വെക്കുന്ന ആമിനച്ചി ...പൊട്ടന്‍ മോഇദീന്‍ ആട്ടിന്‍ കുട്ടികളെ പിലാവിന്റെ ഇല വെച്ചു നീട്ടുന്നു. സ്കൂളും പരിസരവും പുതിയ കാഴകള്‍ . അഭയാര്ത്തികളുടെ മനസ്സിന്റെ വിഹ്വലതകള്‍ ...
അമ്മാവന്റെ വീട് വയല്‍ വക്കത്തു തന്നെയായതു കൊണ്ട് ആദ്യം വെള്ളം കയറുന്നത് അവിടയാണ് . എനിക്കേറെ സന്തോഷം അവര്‍ ഞങ്ങളുടെ വീട്ടിലേക്കു വരുമെന്നത് മാത്രമല്ല കൂടെ എനിക്ക് കളിക്കൂട്ടു കാരെ കിട്ടും . ബാവ, തമ്പി ഖാലിദ് . രാത്രിയില്‍ ഒന്നിച്ച്ചുറങ്ങി കഥകള്‍ പറയും . പുലിയേയും കാളയെയും പുല്ലും കെട്ടും അക്കരെ കടത്താന്‍ കടത്തു കാരന് എങ്ങിനെ കഴിയും . ? പിന്നെ കൈകള്‍ നിലത്തു വെച്ചു അക്കരെ യിക്കാരെ നിക്കണ പ്രാവിന്റെ കൈയ്യോ കാലോ കൊത്യോ മുറിച്ചോ ...മുദ ..... അങ്ങിനെ എന്തല്ലാം കളികള്‍ . ചിമ്മിനി വെട്ടത്തില്‍ ചുമരില്‍ എന്തല്ലാം നിഴല്‍ രൂപങ്ങള്‍ ഉണ്ടാകി കളിച്ചു.. അപ്പോഴൊക്കെ മനസ്സില്‍ പ്രാര്‍ഥിക്കും ഈ വെള്ളപ്പൊക്കം ഇറങ്ഗാതിരുന്നെങ്കില്‍ ....
കാലം എത്ര പോയ്മറിഞ്ഞു .. ഓര്‍മ്മകള്‍ മാത്രം അവിടെ കൂട് വെച്ചിരിക്ക്ന്നു. ആ കൂട്ടില്‍ നിന്നും പലരും പോയ്മറിഞ്ഞു .... എത്ര നല്ല മഴക്കാലം .
വരണ്ടുള്ള പുഴ വക്കില്‍ - ഉണങ്ങിയ മരകൊമ്പില്‍ ഇരിക്കും പക്ഷി
ചിറകു നനഞ്ഞു വിറ കൊണ്ടിരിക്കുന്ന ആ ഏകാന്ത പക്ഷി ഞാനാണോ ?

Tuesday, May 24, 2011

ജാതി ചോദിക്കരുത് പറയരുത് ....

ഇന്ത്യാ രാജ്യത്തിന്റെ അന്തസ്സ് അതിന്റെ മതേതര കാഴ്ചപാടുകള്‍ തന്നെയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കത്തിനു വകയില്ല. ഇപ്പോള്‍ അത് ഭരണ ഘടനയില്‍ ഉറങ്ങി കിടന്നു കൂര്‍ക്കം വലിക്കുകയാണ്‌. ഇന്നും നമ്മുടെ ഭരണ സിരാ കേന്ദ്രങ്ങളെ നിയന്ദ്രിക്കുന്നത് ജാതി മത ചിന്തകള്‍ തന്നെയാണെന്ന് പറയുന്നതില്‍ അല്‍പ്പം വിഷമം ഉണ്ട്. കേരളത്തില്‍ ജാതി ചിന്തകള്‍ സജീവ മാക്കിയത്തില്‍ യു ഡി എഫ് ഒരു വലിയ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നുവന്നു ഇപ്പോഴത്തെ സംഭവ വികാസങ്ങളെ വിലയിരുത്തുമ്പോള്‍ തോന്നിപോകുന്നു. ഇത് ഒരു അപകടം നിറഞ്ഞ ഭാവി രൂപപെടുതുകയാണ്. ജാതി കോമരങ്ങള്‍ തുള്ളി കളിക്കുന്ന ഒരു ഭരണ കൂടം , ബഹുമത ജാതികള്‍ ഉള്ള സമൂഹത്തില്‍ എന്ത് മാത്രം അസ്വാരസ്യങ്ങള്‍ സ്രിസ്ടിക്കുമെന്നു നാം വിലയിരുത്തണം . കൊണ്ഗ്രസ്സിനകത്തെ ജാതി സമ വാക്യങ്ങളെ ഹൈന്ദവ തീവ്ര വാദികള്‍ വിമര്‍ശിക്കുന്ന തലത്തിലേക്ക് കൊണ്ടത്തിച്ച്ചിരിക്കുന്നു. ഈ തിരഞ്ഞടുപ്പില്‍ ജാതി മത പാര്‍ടികള്‍ വലിയ പങ്കു വഹിച്ചുവന്നത് കൊണ്ട് തന്നെ ഈ വിജയം അത്ര സ്വീകാര്യമായി കരുതേണ്ടതില്ല .

മതവും ദൈവവും ഏതെങ്കിലും വിധത്തില്‍ വന്നു മനുഷ്യേന്റെ സമാധാനം കെടുത്തി കൊണ്ടിരിക്കുന്ന വര്‍ത്തമാന അവസ്ഥയില്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് നാം ആലോചിക്കണം . രാഷ്ട്രീയത്തിലൂടെ മതവും ജാതിയും സാമൂഹിക ജീവിതത്തില്‍ ഇനി അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കും . രമേശ്‌ ചെന്നിത്തല എന്തെ പറഞ്ഞു " എന്നെ നായരാക്കി ബ്രാന്‍ഡ് ചെയ്യുന്നു. " ആര്യാടന്‍ മുഹമ്മദിനെ മുസ്ലിമാക്കി ബ്രാന്റ് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ . ഇവിടെ കേരളം ഭരിക്കുന്നത്‌ ഒരു ക്രിസ്തിഅനിയാണു , അത് പറ്റില്ല നായര്‍ മുഖ്യനാവാന്‍ വാദിക്കുന്നവര്‍ , മുസ്ലിം മന്ത്രിക്കു വിദ്യാഭ്യാസം കൊടുക്കരുത് , പറയുന്നതോ ബി ജെ പീ. ഇങ്ങിനെ പോയാല്‍ നമ്മുടെ ജീവിത പരിസരം പതിറ്റാണ്ടുകള്‍ പിരകിലാവില്ലേ ?? ആര്‍ക്കാണ് അതില്‍ വേദന . മതത്തിന്റെ കാര്യത്തില്‍ ശുദ്ധി അപകടമാണെന്നും അശുദ്ധി യാണ് അഭികാമ്യം എന്നും ആനന്ദ് എവിടെയോ എഴുതിയത് ഓര്‍ത്തു പോകുന്നു. മതവും ജാതിയും നടത്തുന്ന ഈ അവിശുന്ധ കൂട്ടുകെട്ട് അപകടം തന്നെ.

Wednesday, May 18, 2011

ചരിത്രം ചാടി കടക്കണം .

സാംസ്കാരികവും കലാപരവുമായി ഏറെ മുമ്പില്‍ നില്‍ക്കുന്ന ഒരു ഗ്രാമം ചേന്നമംഗല്ലൂര്‍ . കോഴികോടിന്റെ കിഴക്കന്‍ മലയോര മേഖല . ഇവിടെ ഗ്രാമ വാസികളില്‍ മുഴങ്ങി കേള്‍ക്കുന്ന മത സംഘടന വൈരുദ്ധ്യങ്ങളുടെ വിഴുപ്പലക്കല്‍ ആരെയും ഇരുത്തി ചിന്തിപ്പിക്കും ? മുസ്ലിം മത നവോന്ഥാന നായകന്മാര്‍ ആദ്യ കാലങ്ങളില്‍ തന്നെ കയറിയിറങ്ങിയ വഴികളില്‍ നിന്നും ഇപ്പോള്‍ കേള്‍ക്കുന്നത് ഇരുട്ടിലേക്ക് നയിക്കുന്ന പോര്‍ വിളികള്‍ മാത്രം. അങ്ങാടി എന്നും ശബ്ദ മുഖരിധ മായി മാറിയിരിക്കുന്നു. ജമാ അത്ത് - മുജാഹിദ് , സുന്നി - എപി സുന്നി, തിരുമുടിയും പിന്നെ കുറെ സനാദ് വ്യാജന്മാരും . അതിനും പുറമേ ഓപ്പണ്‍ ഫോറം . ഒരു പ്രവാചകന്റെ തിരുശേഷിപ്പുകള്‍ ചൊല്ലിയുള്ള ബഹളങ്ങള്‍ . മുടിയിട്ട വെള്ളം കുടിക്കാമോ ? പ്രവാചകന്റെ > ബോഡി വയിസ്റ്റ് > ശുദ്ധമോ അശുദ്ധമോ ? ഹദീസ് സ്വീകാര്യമോ അസ്വീകാര്യമോ ? പ്രവാചകന്‍ മരിച്ചിട്ട് എത്ര കാലം കഴിഞ്ഞു. കശ്രജിനു ഒരു സ്വപനം . ഈ മുടി കാരന്തൂരിലെ എപി മുസ്ലിആര്‍ക്ക് കൊണ്ട് പോയി കൊടുക്കണം . അത് അങ്ങിനെ തന്നെ അങ്ങ് വിശ്വസിച്ചാല്‍ മതി . സനതും മറ്റും തേടി പോവേണ്ടാ കൂട്ടരേ .
എപിയും ഈകെയും ആളുകള്‍ നരകത്തില്‍ പോകുന്നവരുടെ ലിസ്റ്റ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഓ. അബ്ദുള്ള സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപെട്ട പിശാചിന്റെ പരമ്പരയില്‍ പെട്ട ആളോ എന്ന് ഒരു മുസ്ലിആര്‍ ചോദിക്കന്നു. അബ്ദുള്ളയുടെ കൈ വെട്ടുമെന്ന എഴുത്ത് ?? (ഒഎം തരുവണ)
ജമാത്ത്‌ ഒരു കാലത്ത് തിരെഞ്ഞടുപ്പില്‍ മത്സരിക്കുന്നതും പങ്കെടുക്കുന്നതും ശിര്‍ക്കും കുഫ്രുമോക്കായി വിളമ്പിയത് മുജാഹിദ് എടുത്തു ഉദ്ധരിക്കുന്നു. മൌദൂദിയെ തള്ളിയോ അതോ ഇപ്പോഴും അതൊക്കെ അന്ഗീകരിക്കുന്നുവോ ? കരിമ്പിലക്കലിനു സംസ്കരമില്ലെന്നു ഇ എന്‍ കൊടിയത്തൂരില്‍ . അതിനു മറുപടി ഇരുപത്തി അഞ്ചു വര്ഷം അവരോടൊപ്പം നിന്ന ഓ എ യുടെ പുസ്തകത്തില്‍ നിന്നും ഉദ്ധരണികള്‍ ,വാണിമേലിന്റെ മൊബൈലില്‍ വന്ന എസ എം എസ വായിക്കാന്‍ ജമാത് കാരോട് ടിയാന്‍ . എവിടെ സംസ്കാരം . ഓരോ സംസാരവും കേട്ടാല്‍ അതൊക്കെ ജനത്തിന്‍മനസ്സിലാവും . വ്യാജ കേശത്തിന്റെ ഖബറടക്കം ഇന്നലെ , ഇനി നാളെ ചെരുവാടിയില്‍ ഇവരെ മറ മാടുന്നു. എന്തെല്ലാം പദ ങ്ങള്‍ ,പ്രയോഗം . അന്ധ വിശ്വാസത്തിനു ആടാന്‍ ഒരു മുടി . എന്താണ് അന്ധ വിശ്വാസം ? കാണാത്തത് വിസ്വസിക്കലാണോ ? എങ്കില്‍ പിന്നെ മത വിശ്വാസങ്ങള്‍ എല്ലാം തന്നെ അന്ധ മല്ലെ ? ഘൈബ്‌ വിശ്വസിക്കല്‍ മുസ്ലിമിന്റെ അടിസ്ഥാന വിസ്വാസമല്ലേ ? മലക്ക് ? മലക്കില്‍ വിശ്വസിക്കല്‍ അന്ധ വിശ്വാസം ആണോ ? ആകെ കൂടെ വിശ്വാസത്തിലും ഒരു മുടി കുടുങ്ങിയ പോലെ ? മൂത്രം കുടിച്ച ഒരു സഹാബി വനിതാ ? ഇത് ജൂത നിര്‍മിതി യായ ഹദീസ് ആണോ എന്ന് സംശയം ? അതിനും സ്വീകാര്യത ലഭിച്ചു വരുന്നു.
നിങ്ങള്‍ ഖുര്‍ ആന്‍ പഠിക്കുക . അത് ദൈവികമാണ് . അതില്‍ നിന്നുകൊണ്ട് ചിന്തിക്കുക വഴി തെറ്റില്ല . പ്രവാചകന്റെ പ്രിയ സഖാക്കളുടെ ജീവ ചരിത്രത്തില്‍ നിന്നും. ചിലതൊക്കെ പരിസര ബോധത്തോട് കൂടി വേണം വായിക്കാന്‍ . ഓ അബ്ദുള്ള എഴുതിയ പോലെ ചിലത് ചാടി കടക്കേണ്ടി വരും . ഇല്ലെങ്കിലും കാലില്‍ മുറിവേല്‍ക്കും . ഈ കാലം വല്ലാത്ത കാലം ....ഹമ്മോ ?

നബിയുടെ മുടിയും മൂസയുടെ വടിയും . മുസലിയാര്‍ ചോദിക്കുന്നു? മൂസാ നബിയുടെ വടി യുടെ കഥയെന്താ? ശുഐബ് നബി മകളെ കല്യാണം കഴിച്ച വകയില്‍ പോകുമ്പോള്‍ ആ വടി കൊടുത്തു . ഇതാണ് ആ വടി കൂട്ടരേ ....? ആദം നബി പണ്ട് സ്വര്‍ഗത്തില്‍ നിന്നും പോരുമ്പോള്‍ കുത്തി പിടിച്ച വടിയാനത് . അത് വന്നു വന്നു മൂസയുടെ കയില്‍ കിട്ടി . എന്തൊക്കെ കാട്ടി കൂട്ടി ആ വടി കൊണ്ട് . വേറെയും ഒരു കഥ . മൂസ ഈഗിപ്ടിലെ അങ്ങാടി യിലൂടെ അങ്ങിനെ നടന്നു പോവുകയാണ് അപ്പോള്‍ ഒരു കിബ്തിയും ഇസ്രായീലനും തല്ലുകൂടുന്നു. മൂസ ഇടപെട്ടു . കിബ്തിക്ക് ഒന്ന് കൊടുത്തു. അവന്റെ കാറ്റ് പോയി. നബിമാര്‍ക്ക് പണി മതം പറയല്‍ മാത്രമല്ലടോ ? വേണ്ടിവന്നാല്‍ ..... ചെകനൂരിന്റെ കഥയും ഓര്‍മിപ്പിക്കാന്‍ അയാള്‍ മറന്നില്ല . ഇത് ആര്‍ക്കു നേരയനെന്നും കേട്ടവര്‍ മനസ്സിലാക്കി കാണും ? ആ വടി യും താലൂതിന്റെ ഒഴുകി വന്നു കിട്ടിയ പെട്ടിയും എല്ലാം ആസാരുകള്‍ ആണ് കൂട്ടരേ > അതിലൊക്കെ ബാര്‍ക്കതുണ്ട് . ഈ ബര്കതുകളെ നിഷേടിക്കുന്നവര്‍ കാഫിരുകലാണ് . ഈ മുകൂട്ടു മുന്നണിയും ( ഓ., ഈ എന്‍ , കാക്കേരി അറ്റ്‌ പുല്പരംബ ) ഒരു കാര്യം മനസ്സിലാക്കണം .
.............

Wednesday, May 4, 2011

ബദിരീങ്ങളെ വിളിക്കാതെ പുഴ നീന്തികടന്ന പെണ്ണ്

ഇരുവഴിഞ്ഞിപുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണു. ഒരു കടത്തു തോണി നിറയെ കല്യാണ തക്കാരം കഴിഞ്ഞു വരുന്ന കുടുംബക്കാരും ബന്ധുക്കളും. വാഴക്കാട്ടു നിന്നും മുക്കത്തേക്കാണു തോണി പോകുന്നതു. ചേന്നമംഗല്ലൂരില്‍ നിന്നുമാണു മുക്കത്തെ പ്രമുഖ തറവാട്ടിലേക്കു പെണ്ണിനെ കെട്ടികൊണ്ടു പൊയതു. മുക്കത്തെ ഈ കുടുംബവും അന്നത്തെ നിലയില്‍ തികഞ്ഞ ഒരു മുസ്ലിം യാഥാസ്തിക വിഭാഗമാണു. എന്നാല്‍ പുതിയ പെണ്ണ് അല്പമൊക്കെ പുരോഗമന ചിന്താഗതിക്കാരിയുമാണു. തക്കം കിട്ടുമ്പോഴൊക്കെ കെട്ടിയവന്റെ കൂട്ടര്‍ ഇവരെ കണക്കിനു കളിയാക്കും. ചേന്നമംഗല്ലൂരിലെ തന്റെ വീടിനു അടുത്തു എത്താറായപ്പോള്‍ തോണിക്കാരനോടു തോണി കരക്കടുപ്പിക്കാന്‍ അവര്‍ പറഞെങ്കിലും തൊണിക്കാരന്‍ ഒട്ടും ഗൊനിച്ചില്ല. തോണിയില്‍ തന്റെ ഭര്‍ത്താവില്ല അവരുടെ ബന്ധുക്കള്‍ മാത്രം. ഇവര്‍ മുന്‍ കൂട്ടി ഒപ്പിച്ച പരിപാടിയായിരുന്നു. ഭര്‍ത്താവിന്റെ സഹോദരന്‍ : ഒരു നിബന്ധന വെച്ചു മൂന്നു പ്രാവശ്യം ബദ്രീങ്ങളെ വിളിച്ചാല്‍ തോണി അക്കരെ അടുപ്പിക്കാം.അവര്‍ക്കു കലിയാണു വന്നതു. എങ്കിലും തോറ്റു കൊടുക്കുന്ന പ്രക്രതം അല്ല അവരുടെതും. തോണി എന്തു തന്നെയായാലും അക്കരെ പൊവില്ലെന്നു കണ്ടപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു : ബദ്രീങ്ങളെ വിളിക്കാതെ അക്കരെ എത്താന്‍ പറ്റുമോ എന്നു ഞാനൊന്നു നൊക്കട്ടെ എന്നു പറഞു എല്ലാം ഏകനായ പടച്ച തമ്പുരാനിൽ അര്പ്പിച്ചു തോണിയില്‍ നിന്നും ഒരു ചാട്ടം . വെള്ളകാച്ചിയും തട്ടവും ധരിച്ച പെണ്ണിന്റെ മേലു നിറയെ പൊന്നും. തോണിയിലുള്ളവര്‍ നോക്കിനില്‍ക്കവെ അവര്‍ അനായാസം തന്റെ കടവില്‍ നീന്തീയെത്തി. അവർക്ക് ഇരുവഴിഞ്ഞി ഒട്ടും അപരിചിതമായിരുന്നില്ല .
ഇതു ഒരു എട്ടു പതിറ്റാണ്ടു മുമ്പു ചേന്നമംഗലൂരില്‍ നടന്നതാ. ആ സ്ത്രീ തന്റെ ആദ്യത്തെ പ്രസവത്തിൽ തന്നെ മരിച്ചു .തന്റെ മകനെ കാണാന്‍ പോലും അവര്‍ക്കു കഴിഞില്ല. ആ മകന്‍ വലുതായി. വാഴക്കാടായിരുന്നു അയാള് വളർന്നത്‌ . പിന്നീട് അയാള്‍ പെണ്ണു കെട്ടിയതു ചേന്നമംഗല്ലൂരില്‍ നിന്നുമാണു. ഒരു വൈകുന്നേര സവാരിക്കിടെ ഈ സംഭവം ഓര്‍ത്തെടുത്തു പറയുമ്പോള്‍ ഒതയമംഗലം ജുമതു പള്ളിയില്‍ നിന്നും മഗ് രബ് ബാങ്കു വിളി കേള്‍ക്കുന്നുണ്ടായിരുന്നു. ചെറിയാലി .
സ്ത്രീകള്  തന്റെ വിശ്വാസം എത്ര ധീരമായി പ്രകടിപ്പിച്ചതെന്ന്  ഇത്തരം അനേക സംഭാവങ്ങളിലൂടെ നമുക്ക് കാണാം .


Sunday, May 1, 2011

മാറുന്ന ഗ്രാമം.

അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയൊരുക്കികൊണ്ടു ഈ ഗ്രാമം കാലത്തിനൊപ്പം നീങ്ങികൊണ്ടിരിക്കവെ
ഓര്‍മകളുടെ കര പറ്റി വിധിക്കൊപ്പം കാലം കഴിക്കുന്ന പ്രവാസികളായ ഗ്രാമ വാസികള്‍.
അവര്‍ തങ്ങളോടൊപ്പം കൊണ്ടുപോയ ഗ്രാമ തനിമ ഇവിടെ കാലങ്ങളായി ചവിട്ടി മെതിക്കപ്പെട്ടതു തൊട്ടറിയുന്നില്ല.
രാഷ്ട്രീയവും സാമൂഹികവും മതപരവുമായ ഒട്ടേറെ രംഗങ്ങള്‍ പരിവര്‍ത്തനത്തിന്റെ പാതയില്‍ തങ്ങള്‍ക്കു അപരിചിതമായി പോയതും അവരറിയുന്നില്ല.
അവസാനം പ്രവാസം കഴിഞു തിരിച്ചെത്തുന്ന അയാള്‍ ഒറ്റപെട്ട ദ്വീപില്‍ അകപെട്ടവനെ പോലെ. പിന്നെ അയാല്‍ക്കു കൂട്ട് സ്വന്തം ഓര്‍മചെപ്പുകള്‍ മാത്രം.
തന്റെ ആലയില്‍ ഓര്‍മകള്‍ അയവിറക്കി കഴിയുന്ന ഒരു നിര്‍ വികാര ജീവി.
വന്മതിലുകള്‍ക്കുള്ളില്‍ ഞാനും തട്ടാനും എന്റെ കുട്ട്യളും...പുറത്ത് കണ്ണിനു പൊലും ഗ്രാമം അപരിചിതമായിരിക്കുന്നു.
മണ്ണു മാന്തി കുഴി തൂര്‍ത്ത് ഇവിടം കോണ്‍ക്രീറ്റ് സമുച്ചയങ്ങള്‍.
സൂക്ഷിക്കുക നിങ്ങല്‍ക്കു പോലും വില നിക്ഷയിചു കഴിഞു.
രാഷ്റ്റ്രീയത്തിന്റെ സമ വാക്യങ്ങള്‍ തകിടം മരിഞിരിക്കുന്നു. അഴിമതിയില്‍ മുങ്ങികുളിചു നില്‍ക്കുന്നവര്‍ക്കു പ്രതിപക്ഷത്തിന്റെ നാല്‍ വഴി കണക്കുകള്‍ പരിശോധിക്കാനെ നേരമുള്ളൂ. മതം അതും ഇനിയൊരു കച്ചവടചരക്കു മാത്രമായി പലര്‍ക്കും മാറിയേക്കാം. പ്രവാചകന്റെ പാത പിന്‍പറ്റുകയെന്നാല്‍ ലക്ഷങള്‍ ഷെയര്‍ എടുത്തു മുബാരക്കു ട്ഔണ്‍ ഷിപ്പില്‍ അംഗമാവുക എന്നാവും. മത സംഘടനകള്‍ വെറും രാഷ്ട്രീയ പാര്‍ട്ടികളുടെ തലത്തിലേക്കു തരം താഴുകയും കുഞാടുകളേ പോളിങ് ബൂത്തിലേ തെളിക്കുന്ന പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

പ്രവാസികള്‍ സൂക്ഷിക്കുക അല്പമെങ്കിലും നന്മ ബാകിയുന്റാവുക നിങ്ങളിലാവും . ആ നന്മയുടെ കൈത്തിരി കെടാതെ സൂക്ഷിക്കുക . ഗുഹയില്‍ ഉറങ്ങാന്‍ പോയ ചെറുപ്പക്കാരെ ഓര്‍ക്കുക . പഴയ കാലത്തിന്റെ തിരുഷേഷിപ്പുക ലാണ് നിങ്ങള്‍ . തിരിച്ചു വരുമ്പോള്‍ ആ പഴയ നാണയം കൈയിലിരിക്കട്ടെ .

Friday, April 15, 2011

അങ്ങിനെ ബാപ്പയും മരിച്ചു... 2


ചെസ്സ് കളി പോലെ തന്നെയാണു പണ്ടത്തെ ഇട്ടരശിയും. മറ്റു പണിയുന്നുമില്ലെങ്കില്‍ ചെറുപ്പക്കാര്‍ ഈച്ചക്കു ബീടി വെച്ചു കളിക്കുന്ന ഒരു ഏര്‍പ്പാടുണ്ടു. രണ്ടുപേര്‍ രണ്ടു ബീഡി വെക്കും ആരുടെ ബീടിയിലാണോ ആദ്യം ഈച്ച വന്നിരിക്കുന്നതു അവനു മറ്റവന്റെ ബീഡി സ്വന്തം. സാധു ബീഡി ? അതിനു വേണ്ടി ചിലര്‍ ചെയ്യുന്ന പണി . ഛെ !
ഇട്ടരശി കളിക്കാരുടെ ചുറ്റും തൈരു പറയുന്ന ഒരു കൂട്ടര്‍ എപ്പോഴുമുണ്ടാവും.അവരും ചിലപ്പോള്‍ കളിക്കാരേക്കാള്‍ ആവേശത്തിലായിരിക്കും. മുമ്പത്തെ നമ്മുടെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഉണ്ണിമോയിന്‍ സാഹിബിനെ കേട്ടിട്ടില്ലെ ? സുല്‍ത്താന്‍ , ഇരുവഴിഞിയില്‍ ജലസമാധിയടഞ ബീ പി മൊഇദീന്റെ പിതാവ് നല്ല ഒരു കളി കമ്പക്കാരനായിരുന്നു. മുക്കത്തെ പഴയ ഒരു പീടിക മച്ചിയില്‍ ഇരുന്നു കളിച്ചു കൊണ്ടിരിക്കുന്നത് മുക്കം ചന്തയില്‍ പോകുമ്പോല്‍ കുട്ടിക്കാലതു ഒരു പതിവു കാഴ്ചയായിരുന്നു. ആരെയെങ്കിലും കളിക്കാന്‍ വിളിചു വരുത്തും
സുല്‍ത്താന്‍ ജയിച്ചാല്‍ അടിയനു കുശാലായിരുക്കും ചായയും കടിയും ചിലപ്പോല്‍ എന്തെങ്കിലും കൈമടക്കും. എന്നാല്‍ മൂപ്പരെ തോല്പ്പിച്ചാല്‍ അവിടെ നിന്നും ഒരു ആട്ടായിരിക്കും. " പോ , നായിന്റെ മോനെ , ബലാലെ...വായിലിരിക്കുന തെറി മുഴുവന്‍ കേള്‍ക്കേണ്ടി വരും.
ഞങ്ങളുടെ ഗ്രാമത്തിലെ പഴയ ഇട്ടരശി കളിക്കാരില്‍ പലരും മരിച്ചു പോയി. എ.എം.സി ചെറിയമുഹമ്മദ്, ചന്ദ്രന്റെ അചന്‍ വൈദ്യര്‍, എവരസ്റ്റ് മമ്മദ് കുട്ടി അങിനെ പലരും. എല്ലാരും വഫാത്തായി. എങ്കിലും ഓര്‍ത്തോത്ത് ചിരിക്കാന്‍ കുറെ വാക്മയ ചിത്രങ്ങള്‍ ഇവിടെ ബാക്കി വെച്ചു പോയി.
തൊട്ടടുത്തു തന്നെയായിരുന്നു കോപ്പുണ്ണിയുടെ തുന്നല്‍ക്കട . ഗ്രാമത്തിലെ ആദ്യകാല തുന്നല്‍ക്കാരന്‍. മൂക്കിന്റെ അറ്റത്തു ഒരു കണ്ണട എപ്പോശും റ്റൂങ്ങികിടക്കുന്നുണ്ടാവും. സൂചിയില്‍ നൂല്‍ നൂല്‍ക്കലും മറ്റും ഒന്നു കാണേന്റതു തന്നെ. പെരുന്നാളിന്ന് ചിലപ്പോല്‍ ഒരു പുതിയ കുപ്പായം കിട്ടിയ സന്തോഷതില്‍ തലേന്നു വളരെ വൈകിയാണെങ്കിലും പിള്ളെരായ ഞങ്ങള്‍ കാത്തിരിക്കും. ശീല വെട്ടുന്നതും പിന്നെ കൈ രൂപം പ്രാപിക്കുന്നതും പിന്നെ അതൊന്നു ഇട്ടു നോക്കാന്‍ പറയുന്നതും...അന്നൊക്കെ ഒരു പുതിയ കുപ്പായ കിട്ടുക എന്നതു സന്തോഷത്തിനു അതിരുകളില്ലല്ലോ..
കോപ്പുണ്ണിയുടെ മകള്‍ കമല നന്നായി പാടുമായിരുന്നു. " മാനസ മൈനേവരൂ...മധുരം നുള്ളി തരൂ.......
ഇത് പോലെ എത്ര കഥകള്‍ നമ്മുടെ ഈ ഗ്രാമത്തില്‍ കഴിഞ്ഞു പോയി. ആരെങ്കിലും അവരെ ഒക്കെ ഓര്‍ത്തു വെക്കുന്നുന്ടോ ?

അങ്ങിനെ ബാപ്പയും മരിച്ചൂ...

തിരഞ്ഞെടുപ്പിന്റെ ചൂടും പുകയും കഴിഞ്ഞ് നാട്ടുകൂട്ടങ്ങള്‍ പതിവ് ജീവിതതിലേക്ക് തിരിഞു തുടങ്ങി.ഞങ്ങളുടെ ഗ്രാമവും ഇനി ഫുട്ബാള്‍ കളിയുടെ ആരവങ്ങളിലേക്കു നീങ്ങുകയാണു. കളി കാണുമ്പോഴും കൊടാണി മുഹമ്മദ് കുട്ടികാക്ക കണക്കു കൂട്ടുന്നത് യു ഡിഫ് തിരുവമ്പാടിയില്‍ മൊയിന്‍ കുട്ടി എത്ര വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണു. ഞാന്‍ അരീക്കോട് റ്റീം ജയിക്കുമോ അതൊ പുതുപ്പാടി ജയിക്കുമോ എന്നാണു കണക്കു കൂട്ടുന്നതു. അയാള്‍ പറയുന്നതു മുഴുവന്‍ രാഷ്ടീയം. ഇവിടെ കളി മുറുകി കൊണ്ടിരിക്കുന്നു. ആരവങള്‍ അടിയെടാ...കൊടുക്കടാ. ഞാന്‍ കൊടൈമണി അവര്‍കള്‍ പറയുന്നതിനെല്ലാം മൂളി കൊണ്ടിരുന്നു. ആരൊക്കെ ജയിച്ചു ആരൊക്കെ തൊറ്റു ഇതൊന്നും ഞാന്‍ അറിഞ്ഞില്ല. കളി ഹാഫ് റ്റൈമിലേക്കു കടന്നു. അപ്പോല്‍ മൂപ്പരു ചോദിക്ക്യാ " അല്ല ഞാന്‍ ഇത് വരെ പറഞ്ഞതു എന്താ? " നീ കൊറെ മൂളിയല്ലോ ?
അപ്പോഴാണു മരിച്ചു പോയ കുറെ നാട്ടു കാരണവന്മാരുടെ ഇട്ടരശി കളിയുടെ കമ്പം അഴിച്ചു വിട്ടതു. ഉറക്കത്തില്‍ ആന ഓടിച്ചു കട്ടിലില്‍ നിന്നും വീണു കാലോടിച്ച് ഉണ്യൊനാക്ക വലിയ കളികമ്പക്കരനായിരുന്നു. പീടിക തിണ്ണയില്‍ ഇട്ടരശിയുടെ ( ചെസ്സ്) മരപലകുമുമ്പില്‍ ഇരുന്നാല്‍ പിന്നെ ചുറ്റുപാടും നടക്കുന്നതു ഒന്നും അറിയില്ല. ഒരു കളിക്കാരന്റെ ബാപ്പ മരിച്ച വിവരം ആരോ വന്നു പറഞ്ഞു . അപ്പോഴും അയാള്‍ ഈണത്തില്‍ പാടി കൊണ്ടു ചെക്കു പറയുകയാണു " അങിനെ -അങിനെ അവന്റെ ബാപ്പയും മരിച്ചൂ.....ചെക്ക് .

Thursday, April 7, 2011

വിട പറയാനാവാതെ .

മരിക്കാന്‍ പോവുന്ന ഒരുവന്റെ അവസാന വാക്കുകള്‍ . പറഞ്ഞു തീരാത്ത ആവലാതികള്‍ , എനിയും കെട്ടടങ്ങിയിട്ടില്ലാത്ത വികാരവിസ്ഫോടങ്ങള്‍. അയാള്‍ അവസാനത്തെ ശ്വാസം അകത്തെക്കു വലിച്ചെടുക്കുന്ന പോലെ. ശരീരം അതുമുഴുവന്‍ ഏറ്റുവാങ്ങുകയായിരുന്നു. കൊതി തീരും വരെ ഇവിടെ ജീവിച്ചു മരിച്ചവര്‍ ആരുണ്ട് ? എങ്കിലും അയാള്‍ രാത്രിയുടെ അന്ത്യയാമങ്ങളിലും ഫേസ് ബൂക്കില്‍ കുറിച്ചിട്ടു. മരണം മുമ്പില്‍ നിര്‍ത്തി ഇതാ ഞാന്‍ ഇപ്പോള്‍ വരാം എന്നു പറയുന്ന പോലെ . ആ അവസാന വാക്കുകള്‍ കോറിയിടുമ്പോഴും അയാളുടെ മനസ്സില്‍ നാളെയും ഒരു പക്ഷെ ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍. ഫേസ് ബൂക്കിലൂടെ ഒരു പാടു സുഹ്രുത്തുക്കളെ അയാള്‍ ഹ്രിദയത്തിന്റെ ഒരു കൊണില്‍ ഒളിപ്പിച്ചു വെച്ചു. പലരും പിണങ്ങി പോയെങ്കിലും ഇനിയും ഒരു പാടു നല്ല സുഹ്രത്തുക്കള്‍ അയാള്‍ക്കുണ്ടു. ജീവിതത്തില്‍ ഒരിക്കലും നേരില്‍ കാണാത്തവര്‍. അവര്‍ അറിയുന്നില്ല ചാറ്റു ചെയ്തു കൊണ്ടിരിക്കുന്ന ഇയാള്‍ മരണത്തെ നേരില്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു ക്യാന്‍സര്‍ രോഗിയാണെന്ന്. അയാള്‍ ഇപ്പോഴും ഒരു അവസാന വാക്കു എങ്ങിനെ എഴുതണമെന്നു ആലോചിച്ചു കൊണ്ടിരിക്കുകയാണു.
വേദനകള്‍ മാത്രം. പുതിയ ഘട്ടങ്ങള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു. കൊത്തിഅരിയുകയാണു ശരീരം ആസകലം. എന്നിട്ടും ചിരിച്ചു കൊണ്ട് കാണാന്‍ വരുന്നവരോട് " ഹോ നല്ല സുഖം തോന്നുന്നു. " അപ്പോഴും അയാള്‍ ആലോചിച്ചു കൊണ്ടിരുന്നത് ഒരു അവസാനത്തെ വാചകമായിരുന്നു.

Friday, April 1, 2011

സ്നേഹത്തിന്റെ വടവൃക്ഷങ്ങള്‍ .

തേക്കുമ്പാലി മുസ്തഫയെ അവസാനമായി കാണുന്നതു കാനക്കുന്നത്തു കെടി ആമിനയുടെ മയ്യിത്ത് ഖബറില്‍ എടുത്തു വെക്കുന്നതായിട്ടാണു. അരദിവസം പിന്നിട്ടപ്പോഴതാ ഒരു ഫോണ്‍-അര്‍ദ്ധരാത്രിയില്‍, തേക്കുംമ്പാലി മുസ്തഫാ മരിച്ചു. ഇനി അവനും അമ്മായിയുടെ തൊട്ടടുത്ത ഖബറില്‍. അവസാനമായി ഖബറിന്നു മുകളില്‍ അവന്‍ വെള്ളമൊഴിച്ചതു അവനെ തന്നെ കുളിര്‍പ്പിക്കുന്ന തണുപ്പായിതീരുമെന്നു ആരും നിനച്ചിരിക്കില്ലല്ലോ ? ഒടുവില്‍ ഈ മരണങ്ങള്‍ ഒക്കെ എന്താണു നമുക്കു തരുന്ന നിശ്ശബ്ദ സന്ന്ദേശങ്ങള്‍. എത്ര ക്ഷണികം ഈ ജീവിതം. എത്ര വേഗത്തിലാണു ഈ ഒതയമങ്ങലം പള്ളിപറമ്പ് നിറഞ്ഞു കവിയുന്നതു. ഈ പള്ളി പറമ്പിലെ മൊട്ടപറമ്പില്‍ അണ്ടിയും ഗൊട്ടിയും കുറ്റിയും പന്തും കളിച്ചു നടന്നവര്‍ പറയാതെ ഇവിടെ ഈ മണ്ണിന്നടിയിലെക്കു എത്ര പെട്ടെന്നു പൊയ്ക്കളഞ്ഞു. ഈ ശവഘോഷ യാത്രക്കു ഒരു അന്ത്യമില്ലല്ലോ. അവസാനം എന്നെയും വഹിച്ചു ഒരു യാത്ര.
സ്നേഹം പങ്കുവെക്കാനും ദുഖങ്ങള്‍ കൈമാറാനും തിരക്കിനിടയില്‍ മറന്നു പോകുന്ന ഒരു സമൂഹത്തിലെ ഒരോര്‍മ തെറ്റുപോലെ തേക്കുമ്പാലി മുസ്തഫ. പരസഹായത്തിനു വേണ്ടി ആര്‍പ്പുവിളിക്കിടയില്‍ നിസാഹായരുടെ മുമ്പില്‍ ഓടിയെത്താറുള്ള മുസ്തഫ ഇനി നീ ഇവിടെ ഇല്ല എന്നതു പലര്‍ക്കും ഉള്‍കോള്ളാനാവില്ല . അത്രമാത്രം നീ ഇവിടെ ചെയ്തു വെച്ചു. നിന്റെ ധീരമായ ഇടപെടല്‍ എത്ര മാത്രം ആശ്വാസകരമായിരുന്നു. കിണറില്‍ വീണ പൂച്ചയുടെ മരണ വെപ്രാളത്തിനിടയില്‍ അവയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കൂ. എത്ര ധൈന്യമായ അപേക്ഷയുടെ നോട്ടം. ഒരു പാടുപേര്‍ക്കു നേരെ സഹായത്തിന്റെ കരങ്ങള്‍ നീട്ടികൊടുത്ത മുസ്തഫയുടെ നേരെയും മരണത്തിന്റെ ക്രൂരമായ എത്തി നോട്ടം. അങ്ങിനെ പറയാമോ ? രാത്രി ഉറക്കത്തിന്റെ മടിയില്‍ കിടന്നു കൊണ്ടു മരണത്തിനു സൗമ്യമായി കീഴടങ്ങുകയായിരുന്നില്ലെ? സുഖമുള്ള മരണം. മുസ്തഫയുടെ മറ്റൊരു പ്രത്യേകത എന്ന് പറയാവുന്നതു ചെയ്യുന്ന ജോലിയോടുള്ള അഭിനിവേഷമാണു. അതില്‍ മുഴുകി അലിഞ്ഞു ചേരുന്ന സ്വഭാവം. ഈ സമര്‍പ്പണ മനോഭാവം മുസ്തഫയുടെ ഒരു പ്രത്യേകത തന്നെയാണു. ഇത് കുറ്റിയറ്റു പോകുന്ന ഒരു വിഭാഗമാണു.
ഗ്രാമ്യ സൗദര്യം എന്നൊക്കെ പറയുന്നതു ഇത്തരം കുറെ വ്യക്തികളുടേ വേറിട്ട നിറസാന്നിധ്യം തന്നെയാണു. ഇവരും ആ മഹാ കാരുണ്യവാന്റെ അടുക്കല്‍ വേറിട്ടു നില്‍ക്കും. സംശയമില്ല. അവിടെ വെച്ചേ ഈ കര്‍മങ്ങളുടെ കണക്കെടുപ്പ് സാധ്യമാവൂ? സാമൂഹ്യ രംഗത്തെ അനീതികളും അസമത്വങ്ങളും എവിടെയെങ്കിലും വെച്ചു ഒരു കണക്കെടുപ്പു നടത്തപ്പെടെണ്ടെ ? ഫലസ്തീനിലെ നിലക്കാത്ത ശവഘോഷ യാത്രകള്‍ പൊലെ -ഇവിടെയും മരണങ്ങള്‍ നമുക്കു മുമ്പില്‍ ശിവതാണ്ടവമാടുന്നു. ഷട്ടില്‍ കളിച്ചു കൊണ്ടിരിക്കെ ,കളിയുടെ വിജയ ലഹരി മാറും മുമ്പെ മരണം എടുത്തു കോണ്ടുപോയ മുജീബ്. നിനക്കിതാ കൂട്ടായി അടുത്തു തന്നെ തേക്കുമ്പാലി മുസ്തഫ. അനേകരുടെ മയ്യത്തു കുളിപ്പിച്ച നിന്റെ മയ്യിത്തു കുളിപ്പിക്കാനും മറമാടാനും എനി അടുത്തു ആരു ബാക്കി നില്‍ക്കും എന്നു പോലും പറയാന്‍ കഴിയാത്ത അവസ്ത. വാഹനങ്ങളുടെ നിലക്കാത്ത ശബ്ദങ്ങള്‍ ഈ ചേന്നമംഗല്ലൂരിന്റെ തെരുവോരങ്ങളില്‍ അലയടിക്കുമ്പോല്‍ ഞാനോര്‍ക്കുകയാണു. " ഓരോ ശരീരവും ഓടികൊണ്ടിരിക്കുന്നതു ഈ പള്ളികാട്ടിലേക്കു തന്നെയല്ലെ. ഓരോ ആത്മാവും മരണത്തിന്റെ രുചിയറിയാന്‍ കാത്തിരിക്കുകയല്ലെ? അതേ തീര്‍ച്ചയായും . ഇന്നാലിലാഹി വ ഇന്നാ ഇലൈഹി റാജിയൂന്‍.



സ്നേഹത്തിന്റെ വടവൃക്ഷങ്ങള്‍ ഓരോന്നായി കടപുഴകി വീഴുന്നു.

Tuesday, March 22, 2011

മരണത്തിന്റെ തോന്ന്യാസം .

ജനിക്കുമ്പോള്‍ തന്നെ മരണവും നമ്മോടൊപ്പം പിറക്കുന്നുണ്ട് . മരണം ജീവിതത്തിനിടയില്‍ രംഗ ബോധമില്ലാതെ കടന്നു വരുന്നു. പഴയങ്ങാടിയില്‍ നിന്നും ചേന്നമംഗല്ലൂരിലേക്ക് പറിച്ച് നട്ട ജീവിതമായിരുന്നു അധ്യാപകന്‍ കാസിം മാസ്റ്റരുടേത് . ഒരു പുതിയ ജീവിത ശൈലി, പുതിയ സംസാരം.
തനിക്കു ശരിയെന്നു തോന്നിയ ആശയം ജീവിതത്തില്‍ പ്രാവര്‍ത്തിക മാക്കാന്‍ ഉതകുന്ന മണ്ണാണ് ചെന്നമംഗല്ലൂര്‍ എന്ന് അദ്ദേഹം ധരിച്ചു കാണണം. സ്വന്തം നാട്ടില്‍ കൂട്ടുകാരും കൂട്ടക്കാരും ഉപേക്ഷിച്ചപ്പോള്‍ ഭാര്യയെ പോലും വിട്ടു കൊണ്ടു മകന്‍ നജീബിന്റെ കൈ പിടിച്ചു ഒരു പാലായനം . പുത്തന്‍ പ്രസ്ഥാനം എന്ന് യാഥാസ്ഥിക വിഭാഗം ആക്ഷേപിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിക്ക് ചേന്നമംഗല്ലൂരില്‍ നല്ല വേരോട്ടം ലഭിച്ചിരുന്നു. അദ്ദേഹം ഇവിടെ നിന്നും മംഗലം കഴിച്ചു. കാസിമിച്ച മേലെ കുറുങ്ങോട്ടെ ആമിനയെ ജീവിത സഖിയാക്കി ജീവിത പ്രയാണം തുടര്‍ന്നു. ആമിനയില്‍ മൂത്ത മകനായി മുജീബ് ജനിച്ചു.
മുജീബ് പ്രസന്ന വദനന്‍ . ആരും കടന്നു ചെല്ലാത്ത വക്കീല്‍ പണിയാണ് അവന്റെ ഭാവി നിര്‍ണയിച്ചതു .. പഠന സമയത്ത് തന്നെ ജീവിത സഖിയെയും കണ്ടെത്തി .

മുജീബ് നന്നായി ജീവിച്ചു. ഉല്‍സാഹിയായ മുജീബ്. രണ്ട് വര്‍ഷം മുമ്പു എന്നോടൊന്നിച്ചു ഹജ്ജ് കര്‍മം നിര്‍ വഹിക്കാനുണ്ടായിരുന്നു. കഴിഞ് ആഴ്ചയും നേരില്‍ കണ്ടിരുന്നു.അനുജന്‍ അന്വറിന്റെ നിക്കഹിനു വന്നു മടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ ഫൈസുല്‍ ഹക് വിളിച്ച് പറഞ്ഞു -മുജീബ് കളിചു കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞു വീണെന്നു. പിന്നെ അതു മരണമായി സ്തിതീകരിചു.
അവന്‍ പോയി നാല്പത്തി അഞ്ചാമതെ വയസ്സില്‍ . മുനീര്‍ പോയ വഴിയെ. എനിക്കും അല്ല നമുക്കും പോവാനുള്ള വഴി . മരണത്തിന്റെ വഴി. പറഞ്ഞ്ഞു വെക്കാനുള്ളത് പറയുക ചെയ്തു തീര്‍ക്കാനുള്ളത് ചെയ്തു തീര്‍ക്കുക.
മുജീബ് കാസിം ഹജ്ജിനു വന്നത് എന്നോടൊപ്പം ഒരേ ഗ്രൂപ്പില്‍ ആയിരുന്നു. ഞങ്ങല്‍ക്കു ഒരേ റൂമില്‍ താമസം ആയി കിട്ടാന്‍ അവന്‍ ആഗ്രഹിച്ചു. ഞാന്‍ അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു " എടൊ നമ്മള്‍ ഹജ്ജിനു വന്നിരിക്കുകയാ .. നീ എന്നോടൊപ്പം കൂടിയാല്‍ , അത് ശരിയാവില്ല ? അവനു അത് പ്രയാസമായി. ഞാന്‍ കാര്യം പറഞ്ഞു " നീ എന്തങ്കിലും തമാശ പറയും പിന്നെ ചിരി . പിന്നെ തര്‍ക്കങ്ങള്‍ ? അതിനൊന്നും ഇപ്പോള്‍ നേരമില്ല. അവസാനം അവനു റൂമു കിട്ടിയത് ഞങ്ങളുടെ തൊട്ടടുത്ത്‌ തന്നെ. അവന്റെ വാശി തന്നെ ജയിച്ചു. ഞാന്‍ അവസാനമായി പറഞ്ഞു " പഹയ . നീ മീനായിലെ കല്ലെറിയുന്ന സമയത്ത് എന്റെ മുമ്പില്‍ നില്‍ക്കരുത് ഞാന്‍ എറിഞ്ഞു പോകും.നിന്നെ " കുറെ ദിവസങ്ങള്‍ മദീനയിലും ഒന്നിച്ചു കഴിച്ചു കൂടി. അവനെ കുറെ പഠിക്കാനായി . മനസൂ തുറന്നു സംസാരിച്ചു. ഹജ്ജിനു പോകുന്നവര്‍ക്ക് ടിക്കറ്റ്‌ വര്‍ധിപ്പിക്കുന്നതില്‍ തികഞ്ഞ അന്യായം നിലനില്‍ക്കുന്നതായി അവന്‍ കണക്കുകള്‍ ഉദ്ധരിച്ചു പറഞ്ഞു. അസ്സമില്‍ നിന്നും വന്ന പ്രായം കൂടിയ ഒരു ഹാജി വിവരാവകാശ നിയമം വഴി കരസ്തമാകിയ റിപ്പോര്‍ട്ടുകളും കയ്യിലുണ്ടായിരുന്നു. നാട്ടില്‍ എത്തി നമുക്ക് ഒരു വീശാല്‍ വീശണം . ഇത്, നമ്മളൊക്കെ സര്‍ക്കാര്‍ വക എന്തോ ചക്കാത്തില്‍ വരുന്ന മാതിരിയാ ?
മദീന പള്ളിയുടെ മുകളില്‍ ജോലി ചെയ്യുന്ന ഒരു വാഴക്കട്ടുകാരനെ ഒരു ദിവസം പരിചയപ്പെടുത്തി തന്നു. പക്കാ ലീഗുകാരന്‍. സ്വന്തം വീടിനു കട്ടില വെച്ചത് പാണക്കാട് തങ്ങള്‍ . ആ മധുരിക്കുന്ന ഓര്‍മയില്‍ അങ്ങിനെ കഴിയുക . ആരെ കണ്ടാലും ലീഗിനെ കുറിച്ചും തങ്ങളെ കുരിച്ചുമേ അദ്ദേഹത്തിനു തുടക്കത്തില്‍ പറയാനുണ്ടാവൂ ? ആരു ഹജ്ജിനു വന്നാലും അയാളെ പരിച്ചയപെടതിരിക്കില്ല . ബോംബെയിലെ ചെരുവാടിക്കാരന്‍ കുട്ടിആളിയെ പോലെ . നേതാക്കന്മാര്‍ ഇത് വഴി പോകും വരും അപ്പോഴൊക്കെ കുട്ടി അലി അവരെ ചെന്ന് കാണും. കുട്ടി അലി യെ അറിയുമെന്ന് പറഞ്ഞാല്‍ അവന്‍ സംപ്ത്രിപ്തവാനായി.
അത്തരത്തില്‍ വേറിട്ട കുറെ വ്യക്തികളെ മുജീബ് വഴി പരിചയപെട്ടു. കുന്ദ്യോറ്റ് കുന്ഹമാദ് കാക്ക യുടെ പുല്ലലൂര്‍ കാരന്‍ അനുജന്‍ . കൂടെ മക്ബൂല്‍ ഉണ്ടായിരുന്നു. പിന്നെയും ഒരു പാടു നേരം വൈകിയ രാത്രികള്‍ ബംഗാളിയുടെ തട്ടുകടയില്‍ നിന്നും കാലി ചായ ... മദീനയുടെ ചരിത്രഭൂമിയിലെ കഥകള്‍ അയവിറക്കി .
ഒരിക്കല്‍ കുഞ്ഞഹമാദ് കാക്ക പറഞ്ഞു " കദീജ ഈ കുന്നും കേറി ദിവസം രണ്ടു പ്രാവശ്യം ഹിറയില്‍ ഭക്ഷണം കൊണ്ട് കൊടുത്തു എന്ന് നിങ്ങള്‍ എന്ത് കണ്ടാ ചങ്ങായിമാരെ വിശ്വസിക്കുക? " മൂപര്‍ ദേഷ്യപ്പെട്ടു കുന്നിന്‍ താഴ്വര ചവിട്ടി താഴ്ത്തി ഇതിലെ കടന്നു പോയ കഥ ഞാന്‍ മുജീബിനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു " ഇക്കാക്ക പറഞ്ഞതും നേരല്ലേ ? . പിന്നെ കുറെ ദിവസം കഴിഞ്ഞു ഒരു ഉത്തരം മൂപ്പര്‍ തന്നെ കണ്ടത്തി .
മുജീബ് നീ പോയെന്നു കേള്‍ക്കാന്‍ എനിക്ക് ഇഷ്ട്ടമില്ല. നീ എന്നെ എഴുതാന്‍ ഏല്‍പിച്ച കാര്യവും ഞാന്‍ എഴുതിയിട്ടില്ല. ഈ വരികള്‍ ഇവിടെ കിടക്കട്ടെ നിന്റെ ഓര്‍മയില്‍ വീര്‍പ്പുമുട്ടി കൊണ്ടു.

മരണത്തിന്റെ തോന്ന്യാസം .

Tuesday, March 8, 2011

വേലാണ്ടിമുക്രി.





ഗ്രാമത്തിലെ പൗരപ്രമാണിയും പള്ളിമഹല്‍ കാരണവരുമായിരുന്ന അലവിക്കുട്ട്യാജി ഈ ലോകത്തോട് വിട പറഞ്ഞ വിവരം വ്യസനപൂര്‍ വം കാതുകളില്‍ നിന്നും കാതുകളിലേക്കു പരന്നു.

യാസീന്‍ ഓതാന്‍ ഓത്ത് പള്ളിയിലെ മുസ്ല്യാര്‍ കുട്ട്യകളെ തേടി അലവിക്കുട്ട്യജിയുടെ ഒരു വകയില്‍ പെട്ട ബന്ധു കാദര്‍ തിരക്കിട്ടു പോയി. ഖബറിസ്താനിലേക്ക് പോയ കാര്യസ്തന്‍ ഹുസയിന്‍ കുട്ടി പോയ പോലെ തിരിച്ചു വന്നു.

നാട്ടുകൂട്ടത്തിനു മുമ്പില്‍ ഹാജരായി. പള്ളിപറമ്പില്‍ ഖബര്‍ കുഴിക്കുന്ന വേലാണ്ടിയെ കാണുന്നില്ല.

" ജ്ജ് നല്ലോണം നോക്കിയൊ , ഓന്‍ എതോ പീടിയ തിണ്ണയില്‍ വാട്ടീസടിച്ച് കിടന്നൊറങ്ങുന്നുണ്ടാവും . "

മഹലില്‍ ഖബര്‍ കുഴിക്കുന്ന മുക്രി ഹസൈന്‍ മരിച്ചിട്ട് വര്‍ഷം മൂന്ന് കഴിഞു. മക്കളൊന്നും ആ പണിക്ക് വരാന്‍ കൂട്ടാക്കുന്നില്ല. മണല്‍ വാരാന്‍ പോയാല്‍ പത്തു മണിയാവുമ്പോഴേക്കും ആയിരം ഒപ്പിക്കാമെന്നാ അവര്‍ പറയുന്നത്. കൂലി കൂട്ടി കോടുക്കാമെന്ന് പറഞ്ഞാലും ആരും ഈ പണിക്കു വരുന്നില്ല എന്ന് മഹല്‍ പള്ളി ഭാരവാഹികള്‍.

വീട്ടില്‍ മയ്യിത്തിനു സമീപം ഇരുന്നു യാസീന്‍ ഓതുന്നവര്‍ . അകത്തു അലമുറയിട്ട് കരയുന്നവര്‍.

അപ്പോഴാണു വേലാണ്ടി വിവരമറിഞ്ഞ് നാട്ടു കൂട്ടത്തിനു മുമ്പില്‍ ഹാജറാവുന്നതു.

" എന്നാല്‍ വേലാണ്ടി വേഗം നോക്ക് .മോന്തിക്ക് മുമ്പ് ഖബറടക്കണം. "

വേലാണ്ടി അനക്കമില്ലാതെ നില്‍ക്കുന്നത് കണ്ട മഹല്‍ ഖാദിയോടു " മുടിയമാട്ടെ. എനക്ക് മുടിയമാറ്റെ " എനക്ക് കൂലി കൂട്ടി തരണം . അതൊക്കെ പിന്നെ പറയാം നീ വേഗം പോയി ഖബര്‍ കുഴിക്ക് ഹിമാറെ " .

"ഏന്‍ ഒരു കാര്യം കൂടി ശൊല്ലട്ടും" .

"ഇപ്പോ ശൊല്ലമാട്ടെ "

എനിക്കു റൊമ്പാ വേശാറ് ആവത് . ഇന്ത മാതിരി മാപിള ശാതിക്കു കുഴിവെട്ടി എന്‍ മനസ്സ് നൊവിക്കത് . എനിക്ക് ഇപ്പൊ ശൊല്ല വേണ്ടും. "

" ഹാജിയാരാപ്പിള പറയുംപൊലെ, നാനും ഒരു മുസ്ലിമാവതുക്കു എന്നാ വഴി "

കാലുകള്‍ കുഴയുന്നതു നേരെ നിര്‍ത്താന്‍ വേലാണ്ടി പാടു പെടുന്നുണ്ടായിരുന്നു. "

"അതിനു നീ കുടിയും വെടിയും നിര്‍ത്തോ ? "

എനക്കും ഇന്ത പള്ളിക്കാട്ടില്‍ ഹാജിയാര്‍ക്കൊപ്പം കിടക്കതുക്കു എന്നാ വഴി ശൊല്ലുങ്കോ ....?

പിന്നെ ഒരു നിലവീളിയായിരുന്നു.

എനക്ക് ഇന്ത ഉലകത്തിലെ ഇനി ആരുമില്ലയ്യ ...

ആ നിലവിളി കേട്ട് പള്ളിക്കാട്ടില്‍ അലഞ്ഞു തിരിയുന്ന കന്നു കാലികള്‍ തലയുയര്‍ത്തി നോക്കുന്നുണ്ടായിരുന്നു. ഹാജിയാരുമായുള്ള വേലാണ്ടിയുടെ ബന്ധത്തിന്റെ ആഴം ആ നിലവിളിയില്‍ അറിയാമായിരുന്നു.

Monday, February 28, 2011

തിരു മുടി കാഴ്ചകള്‍ .

ഒടുങ്ങാട്ട് അബ്ദുല്ലായുടെ ഒടുക്കത്തെ എഴുത്ത് - ഒരു മുസ്ലിം സംഘടന എസ് കെ എസ് എസ് ഫ് കഴിഞ ദിവസങളില്‍ തെരുവീതികളിലൂടെ പ്രകടനം നടത്തി വിളിച്ച മുദ്രാവാക്യം. ചേന്നമംഗല്ലൂര്‍ സ്വദേശി അബ്ദുല്ല കഴിഞ്ഞ വാരത്തില്‍ തേജസ്സ് ദിനപത്രത്തില്‍ തിരുനബികേശത്തെ കുറിച്ചു എഴുതിയ ലേഖനമാണു സുന്നി വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ കാരണമായി തീര്‍ന്നതു. ഇതു തികച്ചും ഖേദകരമായ ഒരു സംഭവ വികാസമാണു. പ്രസ്തുത ലേഖനം വായിച്ചപ്പോള്‍ ഇത്രമാത്രം അരിഷം കൊള്ളാന്‍ മാത്രമുള്ള വകുപ്പുകളൊന്നും അതില്‍ എനിക്കു കാണാന്‍ കഴിഞ്ഞില്ല.
ഒരു എഴുത്തു കാരനു അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്കു നേരെ ഇത്തരത്തില്‍ പ്രതികരിക്കന്‍ തുടങ്ങിയാല്‍ ഇതിനു ഒരു ഒടുക്കം ഉണ്ടാവില്ലെന്നതു നാം മനസ്സിലാക്കണം . ഇത് ഒരു തരം ഫാസിസ്റ്റ് ചിന്താ രീതിയാണു. മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നതും പത്രപ്രവര്‍ത്തനത്തെ കോര്‍പറെറ്റ് ഭീമന്മാരുടെ ആലയില്‍ തളച്ചിടുന്നതും നാം ശ്രധിക്കണം. തിരുമുടി പ്രദര്‍ശനവും ആദരവും പണം കൊയ്യാനുള്ള ഒരു വിപണിയുടെ സ്രിഗാല തന്ത്രമാണു എന്ന് നാം മനസ്സിലാക്കേണ്ടതു. മതാചാരങ്ങള്‍ മതാചാര്യന്മാര്‍ വയര്‍ വീപ്പിക്കാന്‍ ഒരു വഴിയാക്കി മാറ്റുന്നതിനെ വിമര്‍ശിക്കപ്പെടേണ്ടതല്ലേ ? പാവപ്പെട്ടെ വിശ്വാസികളെ വഴികേടിലാക്കുന്ന മത പുരോഹിതന്മാരെ കുറിച്ചു പ്രവാചകന്‍ തന്നെ വളരെ മോശമായി പ്രതിവാതിച്ചിട്ടില്ലേ? അന്തമായി ഒരു പുരോഹിതനെയും ഒരു മതസംഘടനേയും നാം തക് ലീദ് ചെയ്യേണ്ടതുണ്ടോ ? ഇവിടുത്തെ ആത്മാവിഷ്കാര സ്വാതത്രം അതിന്റെ വക്ത്താക്കള്‍ എല്ലാം എവിടെ പോയി ഒളിച്ചു? എ.പി വിഭാഗം ഒരു വോട്ട് ബാങ്ക് ആയത്കൊണ്ട് രാഷ്ടീയ പാര്‍ട്ടികള്‍ വിട്ടു നില്‍ക്കും അവര്‍ക്കു വൊട്ട് മതി.

സംഘടിത മത സാമൂഹിക വിഭാഗങ്ങള്‍ തങ്ങളുടെ സാമ്പത്തിക സാമൂഹിക തല്പര്യങ്ങള്‍ക്കു വേണ്ടി കേരള രാഷ്ടീയത്തെ ഉപയോഗിക്കുമ്പോള്‍ അസംഘടിത വിഭാഗങ്ങള്‍ നോക്ക് കുത്തികളായി മാറുന്നു. ഇവര്‍ക്കു മതത്തെ കുറിച്ചു ഒന്നും പറയാന്‍ പാടില്ല എന്ന നിലപാടാണുള്ളതു. മതത്തിന്നു അകത്തുള്ളവരും പുറത്തുള്ളവരും. മനുഷ്യ സംസ്ക്രിതിയോളം വേരോട്ടമുള്ള മതങ്ങള്‍ ഗൊഉരവമാര്‍ന്ന പുനര്‍ചിന്തകളിലൂടെയും പുനരാഖ്യാനങ്ങളിലൂടെയാണു കടന്ന് പോകുന്നത് എന്നുള്ള സത്യം നാം മനസ്സിലാക്കണം. അതോടൊപ്പം അന്ധവിശ്വാസങ്ങള്‍ മതങ്ങള്‍ക്കിടയില്‍ മാത്രമല്ല എല്ലാ പ്രസ്താനത്തിലുmuNTu .

മത സംഘടനകള്‍ തമ്മില്‍ ഒരു പെരുമാറ്റ ചട്ടം നിലവില്‍ വരികയും അതു ക്രിത്യമായി നടപ്പില്‍ വരുത്തുകയും വേണമെന്നു തോനന്നുന്നു. നമ്മുടെ തെരുവീത്ഹികള്‍ മതസംഘടനകള്‍ തമ്മിലുള്ള വിഴുപ്പലക്കല്‍ വല്ലാത്ത ബോറായി അന്‍ഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. എന്റെ നാടിന്റെ പരിസരങ്ങള്‍ വാദ പ്രതിവാദങ്ങള്‍ കൊണ്ട് മുഖരിതമാണു അന്തരീക്ഷം. ജമാഅത്തും -മുജാഹിദും സുന്നിയും മുജാഹിദും . എല്ലാവരുടെയും ലക്ഷ്യം ദീനീ പ്രബോധനം. ഇത്തരത്തില്‍ ദീനീ പ്രബോധനം വല്ല നേട്ടവും മുസ്ലിംകള്‍ക്കോ രാജ്യത്തിനോ ഉണ്ടാവുന്നുണ്ടോ ?
സൌമ്യമായ ഭാഷ നമുക്ക് കൈമോശം വന്നുവോ? പ്രബോധന പ്രവര്തനങ്ങ്ങ്ങള്‍ ഇത്തരം ശൈലിയില്‍ ആവണമെന്ന് റസൂല്‍ നിര്‍ദേശിച്ചത് നാം മറന്നു പോയോ ?
ഏതെങ്കിലും ഒരു മത സംഘടനയുടെയോ പാര്‍ട്ടിയുടെയോ അംഗം നേരായ പത്ര പ്രവര്‍ത്തനം നടത്തു മെന്നു തോന്നുന്നുണ്ടോ ? അത് കൊണ്ടു തന്നെ വായനക്കാര്‍ വരികള്‍ക്കിടയില്‍ മറ്റൊരു വായന നടത്തെന്റി വരുന്നു . ഇത് മാധ്യമ സംസ്കാരത്തിന്റെ അപചയം തന്നെയാണ്.

-----------------------------------------------

Monday, February 21, 2011

ഈ കടവും കടന്നു......


ഇരുവഴിഞ്ഞിയുടെ ഇരട്ടപെറ്റ മക്കളെ പോലെ രണ്ടു ഗ്രാമങ്ങള്‍ കൊടിയത്തൂരും ചെന്നമംഗല്ലൂരും . അവര്‍ക്കിടയിലെ കടത്ത് മാര്‍ഗം തെയ്യത്തും കടവ്. ചരിത്രത്തിലൂടെ ഒരു പാട് പേര്‍ ഈ വഴി കടന്നു പോയി. ഇരു ഗ്രാമത്തിലെയും ജനതയ്ക്ക് എത്രയോ ബാല്യ കാല ഓര്‍മ്മകള്‍ സമ്മാനിച്ച കടവ് തോണിയും മറവിയുടെ ആഴങ്ങളില്‍ ഊളിയിട്ടു പോകും. എങ്കിലും നമ്പുതോടിക കൊയസ്സന്‍ മാസ്റ്റര്‍ക്ക് ഈ കടവ് എന്നും വേദനയുടെ ഒരു തീപൊരി ഓര്‍മകളില്‍ ബാക്കി വെക്കും. പ്രിയ മകനെ ഇരുവഴിയുറെ കഴങ്ങള്‍ കൊണ്ടുപോയി. എന്റെ സുഹൃത്ത് ഉള്ളാട്ടില്‍ ഉസ്സന്‍ സുന്ദരനായ ആ ചെറുപ്പക്കാരന്‍ ഇപ്പോഴും പുഞ്ച്ജിരിച്ച്ചു കൊണ്ടു തോണി കാത്തിരിക്കുന്നത് ഞാന്‍ മനസ്സില്‍ കാണുന്നു . കൌമാരത്തിലെ കൂട്ടുകാരുടെ പ്രേമ ചാപല്യങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും. ഇരുവഞ്ഞിയുടെ പുത്രന്‍ എന്ന് തന്നെ പറയാവുന്ന , ബീ പി മൊയ്തീന്‍ ജല സമാധിയായി. മൊയ്ദീന്‍ -കാഞ്ചന പ്രേമ ബന്ധം ഇരുവഴിഞ്ഞിയുടെ ഇതിഹാസം തന്നെയായി. തീവ്രമായ ഒരു പ്രണയ ബന്ധം . ഷാജഹാനെയും മുംതാസിനെയും തോല്പിച്ച പ്രനയാതുരത . ഈ കടവില്‍ ഇത്തരത്തില്‍ എത്ര എത്ര പ്രണയങ്ങള്‍ മൊട്ടിട്ടു . തെയ്യത്തും കടവ് തോണിക്കാരന്‍ ഓര്‍മകളുടെ ചെപ്പു തുറന്നാല്‍... ഇരുവഴിഞ്ഞിയുടെ തീരങ്ങളിലൂടെ യാത്ര തീര്‍ത്ത യാത്ര ... എരുന്തു തോണിയും , നാളികേര ചങ്ങാടങ്ങളും ധനു മാസ കുളിരില്‍ കാലത്ത് കുളിച്ചു പോവുന്ന വെള്ള കാച്ചിയുടുത്ത മാപ്പിള പെണ്ണുങ്ങള്‍ . ഇരുവഴിഞ്ഞിയും കടവുകളും സജീവ മായി നില കൊണ്ട ആ നാളുകള്‍. എല്ലാം മാറി കൊണ്ടിരിക്കുന്നത് അല്പം വേദനയോടെ നോക്കി കാണുന്നു.

ഈ പുഴയോരത്തു ഒരു വയോദികന്‍ ജീവിച്ചിരുന്നു. അദ്ദേഹതിന്റെ ജല്പങ്ങനങ്ങള്‍ ഈ ഗ്രാംത്തിന്റെ കാതുകളില്‍ ഇപ്പോള്‍ മുഴങ്ങി കൊണ്ടിരിക്കുന്നുണ്ടാവും. മശ്രിക്കില്‍ നിന്നും മഗിബിലേക്ക് ഒരു പാലം കെട്ടേണ്ടെ ? മാനെ.. കുട്ട്യെ... എന്ന് വിളിചു അയാള്‍ പറഞു പോയതു , ഒരു പക്ഷെ നാറാണത്തു ഭ്രാന്തനെ പോലെ ദിവ്യവല്‍കരിചിരുന്നെങ്കില്‍ ഒരു വംബന്‍ ജാറത്തിനുള്ള സ്കോപ് ഈ ഗ്രാമത്തിനും ലഭിക്കുമായിരുന്നു. പക്ഷെ ഈ പുഴയും കടന്നു വന്ന ചരിത്ര പുരുഷന്മാര്‍ അബ്ദുരഹിമാന്‍ സാഹിബ് , സി എച്ച് മുഹമ്മദ് കോയ സാഹിബ്, പിന്നെ കൊടിയത്തൂരില്‍ നിന്നും വന്നു ഇക്കരെ കൂടു കൂട്ടിയ ഖുര്‍ ആനെ പ്രണയിച്ച കെസി അബ്ദുല്ല മൊലവി. അവര്‍ ചവിട്ടി കടന്നു പോയ ഈ മണ്ണില്‍ ജാറങ്ങള്‍ ഉയര്‍ന്നു വന്നില്ല.
അബ്ദുറഹിമാന്‍ സാഹിബ് ഇതു വഴി പോയപ്പോള്‍ കരിങ്കൊടി കാട്ടാന്‍ കാത്തു നിന്ന കാര്യങ്ങള്‍ നാഗേരി കുട്ടിഹസ്സന്‍ എന്നോട് ഒരിക്കല്‍ വര്‍ത്തമാനത്തിനിടയില്‍ പറഞ്ഞിരുന്നു. സ്വകാര്യമായി മറ്റൊരു കാര്യവും കൂടി നിന്റെ ബാപ്പയും കൂട്ടത്തില്‍ ഉണ്ടായിരുന്നു. പലര്‍ക്കും അന്നു സാഹിബ് കാഫിര്‍ ആയിരുന്നു.
ഒരു കാലഘട്ടത്തില്‍ ബ്രിട്ടീഷ് മേലാളന്മാര്‍ പതിച്ചു നല്‍കിയ അധികാരതിന്റെ സ്താനതിരുന്ന കുട്ടിഹസ്സന്‍ അധികാരിയുടെ കെട്ടു വള്ളങ്ങള്‍ എത്രയോ അക്കരെക്കും ഇക്കരേക്കും കൊച്ചോളങ്ങളെ വകഞു മാറ്റി നീങ്ങി കൊണ്ടിരുന്നു. മുസ്ലിം പരിഷകരണ നായകന്മാര്‍ അവരുടെ ആധിത്യം അനുഭവിച്ചവരാണു. അബ്ദുറഹിമാന്‍ സാഹിബിന്റെ അവസാന അത്തായം ഈ വീട്ടില്‍ വെച്ചായിരുന്നു. അന്നത്തെ കാലത്തു മൂവ്വായിരം കേള്വിക്കാര്‍ ഉണ്ടായിരുന്നു കൊടിയത്തൂര്‍ എന്ന ഗ്രാമത്തില്‍.മുസ്ലിം ഉല്പതിഷ്ണുക്കളുടെ നാടായി അന്നേ ഈ നാടുകള്‍ പരദേശങ്ങളില്‍ അറിയപെട്ടിരുന്നു.

ഇന്ന് കാലം മാറി.കൊടിയത്തൂര്‍ ചേന്നമംഗല്ലൂര്‍ ബന്ധങ്ങളില്‍ അകലം ഒരു പ്രശ്നമായി മാറി. നടക്കാന്‍ മിനക്കേടില്ല. എല്ലാറ്റിനും വാഹനം തന്നെ വേണം. പത്തു രൂപയുടെ മത്തി വാങ്ങി പതിനന്‍‍ജു രൂപ കൊടുതു ഓട്ടൊ യാത്ര. വിവാഹ ബന്ധങ്ങളും കുറഞു വന്നു. ഇപ്പോള്‍ പാലം വരുമ്പോള്‍ ഇരു ഗ്രാമങ്ങളും കൂടുതല്‍ അടുത്തു തുടങ്ങും. പുല്പ്പറമ്പിലും ചീനിചുവട്ടിലും വ്യാപാരകേന്ദ്രങ്ങള്‍ ഉയര്‍ന്നുവരും. കൊടിയത്തൂരും ചേന്നമങല്ലൂരും ചേര്‍ന്നു കൊണ്ടുള്ള സംസ്കാരിക വിനിമയം കൂടുതല്‍ മെച്ചപ്പെടാതിരിക്കില്ല. ഈ പാലം തുറക്കപ്പെടുന്നതോടെ ഇരു ഗ്രാമങ്ങളും ഡയാമീസ് ഇരട്ടകള്‍ ആയി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

Saturday, February 19, 2011

ഗദ്ധാമ ന്യായീകരിക്കാന്‍ പറ്റാത്ത പ്രമേയം .




ചലച്ചിത്ര നിര്‍മാണത്തിലും സംവിധാനത്തിലും മലയാളസിനിമക്ക് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ കമല്‍ പുതുതായി സംവിധാനം ചെയ്ത ഗദ്ധാമ പ്രവാസികള്‍ക്ക് ഒരു നിലക്കും ഗംഭീരമായി എന്നുപറയാന്‍ പറ്റുമോ? ഒരു സംഗതിയുടെ നെഗറ്റീവ് വശം മാത്രമേ കമല്‍ കണ്ടുള്ളൂ . എത്ര ഗദ്ധാമകള്‍ അറബികളുടെ ദയാ വയ്പിന്റെ പേരില്‍ മക്കളുടെ വിവാഹവും വീട് നിര്‍മാണവും നടത്തി . ജോലി ഉപേക്ഷിച്ചു പോന്നിട്ടും എത്ര പേര്‍ക്ക് അറബി ദയാലുക്കള്‍ സഹായം ചെയ്തു കൊണ്ടിരിക്കുന്നു. അത്തരം ജീവിക്കുന്ന ഉധാഹരണങ്ങള്‍ എന്റെ നാട്ടില്‍ നിന്ന് തന്നെ എടുത്തു പറയാനുണ്ട്. ഏതായാലും ഒരു വിഭാഗത്തെ മുഴുവന്‍ ഒറ്റയടിക്ക് ഇങ്ങനെ മോശമായി ചിത്രീകരിച്ചു കാണിച്ചത് നന്നായില്ല എന്ന് തന്നെ അഭിപ്രായപ്പെടുന്നു . സിനിമ നിര്‍മിക്കാനും അഭിപ്രായങ്ങള്‍ പറയാനും നമുക്കൊക്കെ ഇവിടെ സ്വാതത്ര്യം ഉണ്ടല്ലോ?
ഭരദ്വാജ് പ്രവാസി കുറിപ്പുകള്‍ നന്നായി എഴുതി. അറബികളുടെ സൌമ്യ ഭാവവും ക്രൂരതയും ഒക്കെ സത്യാ സന്ദ്ധമായി കുറിച്ചിട്ടു. എന്നിട്ടും നമ്മുടെ വി. മന്ത്രി അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ നിന്നും ചില ഏടുകള്‍ സ്കൂള്‍ പുസ്തകത്തില്‍ നിന്നും നീക്കം ചെയ്തല്ലോ ? എന്തായിരുന്നു കാരണം ?
അര നൂറ്റാണ്ടിലെ കേരളത്തിന്റെ സാമ്പത്തിക അഭിവൃധിയില്‍ അറബ് നാടുകള്‍ നമുക്ക് ചെയ്തു തന്ന ഉപകാരങ്ങള്‍ക്കു മലയാള സിനിമ നല്‍കിയ ഉപഹാരം ഗംഭീരമായി .
ഇവിടെ സൌമ്യമാര്‍ എത്രയുന്റായി ? സ്ത്രീ പീധനങ്ങള്‍ കുറഞ്ഞും ഏറിയും എല്ലാ സ്ഥലത്തും നടക്കുന്നില്ലേ ? നമ്മുടെ കേരളം മാത്രമെടുത്തു വായിച്ചോ ? ഹേ . ലജ്ജ്ഹാകാരം .
സിനിമ എടുക്കാന്‍ ഒരു കഥക്ക് വേണ്ടി കടല്‍ കടക്കണോ ? അതും സ്ത്രീ പീഡന കാര്യത്തില്‍. കുറെ കാലം അറബ് നാടുകളില്‍ ജോലി ചെയ്ത എനിക്ക് ഈ ചിത്രം കണ്ടപ്പോള്‍ തോന്നിയ വികാരം ഇവിടെ പ്രകടിപ്പിച്ചു . ഉണ്ട ചോറിനു നന്ദിയെന്നു പറഞ്ഞോ ?

Friday, February 4, 2011

എല്ലാം പ്രകൃതി മായം

പ്രകൃതി സുന്ദരമായ ഇരുവഴിഞ്ഞിയുടെ തീരത്തെ ഒരു ചികിത്സ കേന്ദ്രം . ഡോക്ടര്‍ കരീം വളര്‍ത്തിയെടുത്ത സ്ഥാപനം. ഇന്ന് കേരളത്തിന്റെ പല ഭാഗത്ത്‌ നിന്നും ആളുകള്‍ ഇവിടേയ്ക്ക് വരുന്നു. അവരില്‍ അധികവും ആധുനിക ചികിത്സ മടുത്തവരാന്.
പത്താം ക്ലാസ് മാത്രം ക്ലാസ്സിലിരുന്നു പഠിച്ച കരീമിന്റെ ഉയര്‍ച്ചയുടെ കഥകള്‍ വിവരിക്കാന്‍ കുറെയെരയുണ്ട് .
ഒരിക്കല്‍ ഖത്തറില്‍ വന്നു ഖത്തര്‍ ടീവിയില്‍ പ്രകൃതി ചികിത്സയെ കുറിച്ച് പ്രഭാഷണം നടത്തുന്നത് കേട്ട് ഞാന്‍ ഞെട്ടി നിന്നിട്ടുണ്ട്. എന്റെ നാടുകാരന്‍ എന്നതില്‍ അഭിമാനം തോന്നിയിട്ടുമുണ്ട്.
പത്തു വര്ഷം മുമ്പ് ഈ കരീം ഒരു ഉര്‍ദു അധ്യാപകന്‍ ആയിരുന്നു. കേരള ഉര്‍ദു ടീച്ചേര്‍സ് സംഗത്തിന്റെ സാരതിയും ഒക്കെ ആയി നീണ്ട വര്‍ഷങ്ങള്‍ . ആ സമയത്ത് ഏറെ ഡിഗ്രികള്‍ സ്വന്ത മാക്കി. പഠനം ഒരു കാലത്തും നിര്തിവെച്ച്ചില്ല. നന്നായി എഴുതുകയും പ്രസങ്ങിക്കുകയും ചെയ്യുന്ന കരീം പള്ളി മിമ്ബരിലും കാണാം.
ഹോ വല്ലാത്ത ഒരു സാധനം തന്നെ . കൂട്ടുകാര്‍ പലപ്പോഴും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. തനിക്കു ശരിയെന്നു തോന്നുന്നത് പറയാന്‍ ഒരു ഭയമില്ല . ആയിടക്കാണ്‌ ഒരിക്കല്‍ മണിക്ക് ഫാനെ കൊണ്ട് നടക്കുന്നത് . പ്രത്യേകം പെരുന്നാള്‍ കഴിക്കാന്‍ കരീം മടിച്ചു നിന്നില്ല. വ്യത്യസ്തനാം ഒരു മുന്‍ഷി.
പരിശ്രമം ചെയ്‌താല്‍ ഒരു മനുഷ്യന് എവിടെ വേണമെങ്കിലും എത്താം എന്നതിന് കരീം തന്നെ നല്ല ഉദാഹരണം.
ഡോക്ടര്‍ കരീം ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന പ്രകൃതി ചികിസകനാണ്.

Friday, January 21, 2011

ഹമീദിന് സ്വീകരണം

സാഹിത്യ അക്കാദമി സമ്മാനം നല്‍കി ആദരിച്ച ശ്രീ. ഹമീദ് സ്വന്തം നാട്ടില്‍ ആദരിക്കപെടുന്നതില്‍ നാട്ടില്‍ ചിലര്‍ക്കുള്ള അത്രിപ്തിയെ കുറിച്ചു ആലോചിക്കമ്പോള്‍ എനിക്ക് അവരോട് വല്ലാത്ത സഹതാപം തോന്നുന്നു. കാലത്തിന്റെ ഒരു മാടം. എഴുപതുകളില്‍ എം. ടി യുടെ നിര്മാല്യത്ത്തിനു ഏറ്റവും വലിയ ഭാരതീയ ബഹുമതി ലഭിച്ചപ്പോള്‍ നാടുകാര്‍ സ്വീകരണം നല്‍കി. ദൈവത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയതോ ആന്റോണി. ആര്‍ക്കും ഒരു അപാകതയും തോന്നിയില്ല. അന്ന് പൊതു സമൂഹത്തില്‍ നില നിന്നിരുന്ന മനസ്ഥിതിയില്‍ മതേതരത്വം മുന്നിട്ടു നിന്നിരുന്നു. ഒരു നികൃഷ്ട ജീവിയെ എന്തിനു സ്വീകരിക്കണം എന്ന ചോദ്യം ഇവിടെ ഉയരുന്നു. നമുക്ക് ചിന്തിച്ചു കൂടെ അല്പം കൂടി തുറന്ന മന്സ്തിയോടെ . ആക്ഷേപം ഒരു ദൈവ മതത്തെ തകര്‍ത്തു കളയുമോ ? മനസ്സ്യന്റെ ചിന്താ സ്വാതന്ത്രിതെ കൂച്ചു വിലങ്ങിടരുത് . ചിന്തകള്‍ കെട്ടികിടക്കരുത്. അത് അലിഞ്ഞു നാറും . മാറ്റങ്ങള്‍ അനിവാര്യമാണ്. കാലം അതിനു സാക്ഷിയാണ്. മതത്തില്‍ ഒരു നിര്ബംധവും ഇല്ല.

Sunday, January 2, 2011

നാട്ടിലെ കൊച്ചു വര്‍ത്താനങ്ങള്‍ - ഒന്ന്

തരിഷില്‍ പോയാല്‍ ഇപ്പോള്‍ നാലാളെ കാണാം. ഗ്രാമത്തിലെ പെറ്റു പെരുകിയ ജനകൂട്ടം. ഇവരൊക്കെ എവിടായിരുന്നു. ഒരു കമ്പ വലി മല്‍സരം കണാന്‍ ഇത്ര ആളുകളോ ? വാഴ കുണ്ടയുടെ മറവില്‍ പെണ്ണുങ്ങളും കളി കാണാന്‍ ഉണ്ട് . ഈ നാട് എത്ര മാറി യെന്നു നോക്കി കാണുമ്പോള്‍ നല്ല രസമാണു. ധനു മാസത്തിലെ മരം കോച്ചുന്ന തണുപ്പ് ? കോരിച്ചൊരിയുന്ന മഴ? ഇതു പിഴച്ച കാലമോ ?

ഒരു നാടിന്റെ വികസനം സാധ്യമാവുന്ന ഇടം . ഇത്തരം ഇടങ്ങളാണല്ലൊ? പൊതു വേദികള്‍ ഉയര്‍ത്തികൊണ്ടു വരണം. അവിടെ മാത്രമെ സമത്വം സാധ്യമാവൂ. സാഹോദര്യം നിലനില്‍ക്കൂ.
ഒരു പന്ത് കളി കണ്ടിരിക്കാന്‍. എത്ര ആളെ വേണമെങ്കിലും കിട്ടും. എന്നാല്‍ മതസംഘവേദി നടത്തുന്ന പരിപാടി കേട്ടിരിക്കാന്‍ ആളെ എത്ര കിട്ടും. കലാ സാംസ്കാരിക രംഗങ്ങള്‍ മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്ന കാര്യത്തില്‍ ഒരു വലിയ പങ്കു വഹിക്ക്ന്നു. ഇന്നു യുവത്വം കലാ സാംസ്കരിക കൂട്ടായ്മകള്‍ക്കു സമയം കണ്ടെത്തുന്നില്ല. പഴയ കാലത്തു ചേന്നമംഗല്ലൂരില്‍ ഇത്തരം എത്ര വേദികള്‍ ഉണ്ടായിരുന്നു. ഉപഭോഗ സംസ്കാരത്തിന്റെ ഇരകളായി നമ്മളും എന്നോ മാറി കഴിഞു ?

കെട്ടൂങ്ങല്‍ അല്ലങ്കില്‍ കല്ലിട്ടടവഴി യില്‍ ഒരു നാലു നില കെട്ടിടം ഉയര്‍ന്നു വന്നതു എത്ര പെട്ടെന്നാ.
പ്രകൃതി ചികിത്സ യോഗ കേദ്രം. അതിന്റെ ഉദ്ഘാടനവും കഴിഞ്. കുറെ അറബികള്‍ വന്ന് നമ്മടെ നാടിന്റെ സൊന്നര്യം കണ്ടു " മഷാഅല്ലാ, സുഭഹാനല്ലാ.... മറ്റു പുറം നാട്ടില്‍ നിന്നും പത്തു പന്ത്രണ്ടു പേര്‍ താമസം തുടങ്ങി. എങ്ങിനെ പോയാലും ഇനിയും നാടിനെ നാലുപേരറിയും.
പ്രക്രതിയുടെ വിക്രതികള്‍ ? അല്ലാതെന്തു പറയാന്‍. നമ്മുടേ തീറ്റയുടേ രീതി അതു തന്നെ ഇപ്പോഴതെ രോഗം . കീടനാശിനി ജീവനാശിനി. അതല്ലെ അകത്തു ചെല്ലുന്നതു. ഇനി മറ്റൊരു പ്രശ്നം വരാന്‍ പോക്ന്നു. പഞ്ചായത്തുകള്‍ ഉണര്‍ന്നു കഴിഞു. പ്ലാസ്റ്റിക്‍ നിര്‍മാര്‍ജനം . യോഗങ്നള്‍ നടക്കുന്നു. യോഗങ്ങള്‍ കൊണണ്ടു മാത്രം കാര്യമില്ല. നമ്മുടെ മനോഭാവം മാറണം. പ്രക്രിതി അമ്മയാണു. അമ്മയെ ദ്രോഹിക്കരുതു. എല്ലാ പരമ്പിലും പാമ്പേഴ്സ് . കൊച്ചു കുട്ടികളെ ഒന്നു സുഗമായി മുക്കിയിരുന്നു തൂറാന്‍ പോലും നാം സമ്മതിക്കൂലാന്‍ വെച്ചാല്‍.
പാത്തുമ്മ കൊടപ്പന നമ്മുടെ മെമ്പെറ് എന്തെങ്കിലും ചെയാനുള്ള ഒര്‍ക്കത്തിലാണു. നമുക്കു ഒരു കൈ സഹായിക്കാം.
നേരം വെളുത്താല്‍ അങ്ങാടിയിലേക്കിറങ്ങിയാല്‍ ഒരു കാഴ്ച നമ്മെ അല്‍ഭുത പെട്ത്തും. പ്രത്യേകിച്ചും ഒരു രണ്ടു വര്‍ഷം മുമ്പു നാട്ടില്‍ നിന്നും പുറത്തുപൊയി തിരിച്ചു വന്ന ആള്‍ . ഒരു വലിയ ആള്‍കൂട്ടം അങ്ങാടിയില്‍ കാണാം. അവര്‍ അന്യ സംസ്താനക്കര്‍ ബംഗാളി, ആസ്സാം, മദിരാശി, ആഡ്രപ്രദേശ്, ഈ ഗ്രാമത്തില്‍ എന്തിനു ഇത്രയും കൂലിപണിക്കാര്‍ ? .
എല്ലാറ്റിനും തൊട്ടാല്‍ പൊളുന്ന വില. മണല്‍ ഒ;രു വില്ലന്‍. എന്നാല്‍ ആരെങ്കിലും പണി വേണ്ടെന്നു വെക്കുന്നുണ്ടൊ? പണിയെല്ലാം പൂര്‍ വാധികം ഗംഭീരം. നാട്ടില്‍ പണിയില്ലാത്തവരും ഉണ്ടു. അവരെ എന്തു ചെയ്യണം. പുറമെ ഒക്കെ മാറ്റങ്ങള്‍ തന്നെ എന്തേ മാറ്റമല്ലെ ? അകത്തൊ - മനസ്സിനകത്ത് ചീഞു നാറുകയാണു. നമുക്ക് നമ്മെ മാറ്റാന്‍ നേരമില്ല.
ഗ്രാമം നന്മകളാല്‍ നിറഞ്ഞ കാലം ഉണ്ടായിരുന്നു. അന്നു പുഴയിലെ വെള്ളം ഇത്ര മത്രം കലങ്ങിയിരുന്നില്ല. കുടിക്കാനും കുളിക്കാനും അതുമതിയായിരുന്നു. വിഴ്പ്പുകള്‍ വലിച്ചെറിയാനുള്ള പൊതു സ്തലം എന്ന മനോഭാവമായിരുന്നില്ല അന്നു. വയലുകളില്‍ നമുക്കു ഭക്ഷിക്കാനുള്ള നെല്ല് വിളഞിരുന്നു. കുട്ടികള്‍ കളിച്ചു വര്‍ന്നതു കൊഴ്ത്തു കഴിഞ വയുലുകളില്‍ ആയിരുന്ന്. പച്ച ക്കറികളില്‍ കീടനാശിനി ഉപയൊഗിക്കുന്നതില്‍ യാതൊരു മനപ്രയാസവുമില്ല. മുപൊക്കെ പോത്തിറച്ചി വിശ്വസിച്ചു കഴിക്കാമായിരുന്ന്. ചോര കട്ടികൂടാനും കുത്തി വെയ്പ്പ് . തൂക്കം കൂടും. തൂക്കം കൂടിയാല്‍ ലാഭം കൂടും.