Saturday, May 31, 2008

ജലാലുദ്ദീന് റൂമി.


പതിമൂന്നാം നൂറ്റാന്റിലെ പേര്‍ഷ്യന്‍ കവിയായിരുന്ന ജലാലുദ്ദീന്‍ റൂമി.
ലോകത്തിന്റെ നാനാഭാഗത്തും റൂമിയെ വായിക്കുന്നവർ വർദ്ധിച്ചു വരികയാണു.

വിശ്വപ്രസിദ്ധനും സൂഫിവര്യനുമായ ഈ കവിയെ ഇനി വെള്ളിതിരയിലും കാണാം.
ഖത്തറിലെ ഭരണാധികാരി ഷെയിഖ് ഹമദ് ബിന്‍ ഖലീഫയുടെ ഭാര്യ ഷേഖ മൂസ ഇതിനകം തന്നെ വര്‍ത്താ മാധ്യമങളില്‍ ഏറെ ശ്രധേയയായ ഒരു അറബ് വനിതയാണു.
ഒരു നല്ല സാമൂഹ്യപ്രവര്‍ത്തക കൂടിയാണു അവര്‍.
ഖത്തര്‍ എന്ന കൊച്ചു രാജ്യത്തെ കലാരംഗത്തും മുമ്പോട്ടു നയിക്കുകയാണു ഈ വനിത.

ഷേഖ മൂസയാണു റൂമിയെ കുറിചു ലോകനിലവാരമുള്ള ഒരു സിനിമയുടെ അണിയറ പ്രവർത്തനങൾ നടത്തുന്നത്. ഭാരതീയനായ ദീപക് ചോപ്രയാണു തിരക്കഥ തീർക്കുന്നത്..
കൂടാതെ മുസഫ്ഫർ അഹമദ് ഇവരോടൊപ്പം ചേരുന്നു.
മുസഫര്‍ അഹമദ് ആണ് "റൂമി ദ ഫയര്‍ ഓഫ് ലവ് " എന്ന ചിത്രത്തിന്റെ സംവിധായകന്‍ .
ഓസ്കാർ അവാർഡ് ജേതാവായ വിറ്റോറിയോ സ്റ്റോരാ‍റൊ ക്യാമറ കൈകാര്യം ചെയ്യുന്നു.
തുർക്കിയിലും മറ്റു അറബ് നാടുകളിലുമായി ജ്നുവരിയിൽ ചിത്രീകരണം ആരംഭിക്കുന്നു.
25 മില്ല്യൺ ഡോളർ ചിലവു പ്രതീക്ഷിക്കുന്ന ഈ വൻ ബജറ്റ് സിനിമ റൂമിയുടെ ആരാധകർ ഹർഷോന്മാദത്തോടെ വരവേൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ലോകത്തിന്റെ നാനാ ഭാഗത്ത്നിന്നുമുള്ള
റൂമിയുടെ ആരാധകർക്കു ഇനി കാത്തിരിക്കാം .
മുഗിള രാജ്ഞി സേബുന്നീസയേ പൊലെ ഷൈഖ മൂസയും ഖത്തർ എന്ന കൊച്ചു രാജ്യത്തെ അൽഭുത വനിതയായി മാരികൊണ്ടിരിക്കുകയാണ്. രാജ്യത്തെ കലാരംഗത്തും മുമ്പോട്ടു നയിക്കുകയാണു ഈ വനിത.

.


Friday, May 30, 2008

ഇലഞ്ഞിപ്പൂ മണമുള്ള ഒരു മഴക്കാലം

ഖത്തറില്‍ നിന്നും അവധിക്കു വന്ന റഹീമിന്നു അന്നു തിരക്കുള്ള ദിവസങളായിരുന്നു.ഒരു ദിവസം കോഴിക്കോട് നിന്നു മണാശ്ശേരി വഴി ജീപ്പിലായിരുന്നു മടക്കം. ജീപ്പുനിറയെ പല വഴിക്കു പൊകുന്ന യാത്രക്കാരുന്റായിരുന്നു. മണാശ്ശേറിയിൽ നിന്നും കയറിയ യാത്രക്കാരില്‍ രണ്ടു കുട്ടികളുമായി ഒരു സ്ത്രീയും കയറി. ജീപ് അലപം നേരം നിർതിയിട്ടിരുന്നു. പിന്നിൽ നിന്നും കയറിയ വലിയ പൊട്ടും നീണ്ട് മുടിയുമുള്ള ആ സ്ത്രീ റഹീമിനെ തുറിച്ചു നോക്കി “ അല്ലാ ...ഇതാരാ... മേലേടതു റഹീമല്ലേ “
“ എന്നെ മനസ്സിലാ‍യോ ..ഞാനാരാണെന്നു പറയാമോ ?"ഓര്‍മകള്‍ അതി വേഗം പിന്നിലേക്കു ഓടി മറയുന്നു.
വീണ്ടും ഒരു വര്‍ഷ കാലാരംഭം ഓരോ കാറ്റും ഒരോ മഴയും പഞ്ചായത്ത് റോഡിലെ നാട്ടു മാവിന്‍ ചോട്ടിലേക്ക് ഒരു കൂട്ടം ഓര്‍മകളമായെത്തുന്നു. അണ്ണാറ കണ്ണന്‍ ഒടിച്ചിട്ടു തന്ന പഞ്ചാരമാങ്ങകൽ.അതു ഓരി വെച്ചു കൊടുത്തതാർക്കായിരുന്നു. ? വയല്‍ വക്കിലെ തോട്ടുവരമ്പത്തു പഴുത്തു നില്‍ക്കുന്ന പാണല്‍ കായകള്‍. കുന്നിന്‍ ചരിവിലെ കുളക്കരയില്‍ പഴുത്ത ചുവന്ന
ചലുങാ പഴം. കൊഴ്ത്തു കഴിഞ വയലില്‍ തോട്ടിലൂടെ , പുതുമഴയിലൂടെ തുള്ളിച്ചാടീ വരുന്ന പുഴമത്സ്യങൽ. വേനലധി കഴിഞു സ്കൂളിലെത്തുന്ന പഴയ കൂട്ടുകാർ. അന്നു മുട്ടുവരെയെത്തുന്ന തലമുടിയും, വലിയപൊട്ടുമുള്ള , സൌമിനി റഹീമിന്നു ഒളിപ്പിച്ചു വെച്ച ഒരു സമ്മാനം കൊടുത്തു.ഒരു വലിയ ഇലഞിപ്പൂമാല ... ഇലഞിപ്പൂവിന്റെ വാസന..
റഹീമിനെ അവൽക്കു ഇഷ്ട്ടമായിരുന്നു. റഹീമിന്നും. ഇലഞിപ്പൂമാലയും പഞ്ച്ജാര മാങയും കൈമാറിയ ആ നാളുകൽ.
“സൌമിനിയല്ലേ ?“
അവളക്ക് അദ്ഭുതവും സന്തോഷവും. “ എനിക്കു ഇലഞിപ്പൂമാല തരാറുള്ള സൌമിനി “സൌമിനിയും ഒരു തിരിച്ചു പോക്കു നടത്തുകയായിരുന്നു. ഇന്നലെകളിലേക്കു..
ഇലഞിപ്പൂ മണമുള്ള ഒരു മഴക്കാലത്തെക്ക്.........

Saturday, May 24, 2008

അമീര്‍ ഖുസ്രു.....


മിസ്റ്റിക് കവിതാരംഗത്തെ മഹത്തായ സംഭാവനയാണു അമീര്‍ ഖുസ്രു. ഇന്ത്യയുടെ പച്ചതത്ത എന്നറിയപെട്ടിരുന്ന അമീര്‍ ഖൂസ്രു ഒരു ബഹു ഭാഷാ പന്ധിതന്‍ കൂടിയായിരുന്നു. ജമാലുദ്ദീന്‍ റൂമിയെ പൊലെ ഹ്യദയത്തില്‍ ഇരുത്താന്‍ പാകത്തില്‍ ദൈവത്തെ പാകപ്പെടുത്തി. ദൈവത്തെ പ്രിയപ്പെട്ടവനാക്കി , സുധാര്യമാക്കി. ദര്ശനപരമായ ഔന്നിത്ത്യത്തിന്റെ പടവുകള്‍ കയറി. സ്നേഹാര്‍ജമായിരുന്നു അതിന്റെ പൊരുള്‍. സ്നേഹത്തെ കുറിച്ചു അമീര്‍ ഖുസ്രു ധാരാളം കവിതകള്‍ രചിചു. ലൊകത്താകമാനം അവ ചര്‍ച്ച ചെയ്യപ്പെട്ടു. അമീര്‍ ഖുസ്രു അദേഹത്തിന്റെ കാലഘട്ടത്തില്‍ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ദൂതനും വക്ത്താവുമായിുന്നു. ഹിന്ദുസ്താനിയില്‍ ഖുസ്രു രചിച്ച കാവ്യങള്‍ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയെ പൊലും ഏറെ സ്വാധീനിച്ചു.അദ്ദേഹതിന്റെ വരികള്‍ക്കു ഒഴുകുന്ന വെള്ളതിന്റെ നൈര്മല്യം ഉണ്ായിരുന്നു. ഖുസ്രുവിനെ പൊലെയുള്ള സൂഫി കവികളാണു ഇസ്ലാം മതത്തിനെ പ്രത്യേകിചും ഉത്തരഭാരതത്തില്‍ പ്രചുര പ്രചാരത്തില്‍ കൊണ്ടു വന്നത്. ഹസ്രത് നിസാമുദ്ദീന്‍ ഔലിയാ ഖുസ്രുവിന്റെ ആരാധ്യ ഗുരുവായിരുന്നു. അന്നു അദേഹം ഹിപ്പൊക്രാറ്റിക്‍ സൂഫിസത്തെ രൂക്ഷമായി എതിര്‍ത്തു പോന്നു. "ഫക്കീര്‍" യാചിക്കുന്ന സൂഫികളെ അദ്ദേഹം വെറുത്തു. പേര്‍ഷ്യന്‍ കവിതകളും ഖുസ്രുവിന്റെ തട്ടകമായിരുന്നു. സൈഫുദ്ദീന്‍ ശംസിയെന്ന തുര്‍ക്കി വംശജനായിരുന്നു ഖുസ്രുവിന്റെ പിതാവ്. ഖുസ്രുവിന്റെ ജനനം 1253 ല്‍. സ്നേഹതിന്റെ മേല്‍ ഖുസ്ര്വിന്റെ ഫിലോസഫിയാണൂ " ദിവ്യപ്രേമം" എന്ന മഹല്‍ കാവ്യം. എല്ലാ സൂഫി വര്യന്മാരുടെയും കൈപുസ്ത്കമാണിത്.
ഖുസ്രു ഒരു പക്കാ സൂഫിയായിരുന്നെങ്കിലും മനുഷ്യത്തത്തിനു നേരേ എല്ലാ ജാതി മത ചിന്തകളുടെയും വേലിക്കെട്ടുകള്‍ മറികടന്ന പ്രതിഭാശാലിയായിരുന്നു.സുല്‍ത്താന്മാരുടെ തിരുവായ്ക്ക് മറുവാക്കിലാത്ത കാലത്ത് അമീര്‍ ഖുസ്രു ധീരമായ് തന്റെ ആശയം മനുഷ്യ സമഭാവനക്ക് വേന്റി വിനിയോകിച്ചു.അമീര്‍ ഖുസ്രുവുനെ ഇന്റോ-മുസ്ലിം സംഗീതത്തിന്റെ പ്രയോക്താവായ് വേണം കാണാന്‍.തുറ്ക്കി പേര്‍ഷ്യന്‍ സംഗീതത്തെ ഇന്ത്യന്‍ സംഗീതവുമായ് ലയിപ്പിച്ച് ഒരു പുതിയ സംഗീതധാര പണിതെടുക്കാന്‍ ഖുസ്രുവിന്ന് സാധിച്ചു. സംഗീതം ഖുസ്രുവുല്‍ ലയിച്ചിരിക്കുകയായിരുന്നു.കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ പിതാവ് അവനെ ഒരു ദര്വേശിന്റെ അടുത്ത് കൊണ്ടുചെന്നു. അവനെ കണ്ട് ദര്വേശ് പ്രവചിച്ചു 'കുയിലിനേക്കാള്‍ നന്നായി ഇവന്റെ ശബ്ദം പ്രശ്സ്ഥമാകും.
അമീര്‍ ഖുസ്രുവിന്റെ കാലത്ത് സൂഫിസത്തിന്റെ സ്വാധീനം വളരെ കൂടുതലായിരുന്നു.സുല്‍താന്‍മാരുടെ കാവ്യദര്‍ബാറുകള്‍ സാധാരണക്കാരന് പ്രാപ്യമായത് ഇദ്ദേഹത്തിന്റെ കാലത്താണ്‍. 1325 വെള്ളിയാഴ്ച്ച ദിവസം 29ന് ഭാഷയുടെ ദിഷണാശാലി ഈ ലോകത്തോട് വിടപറഞ്ഞു
സംഗീതത്തിന്റെ മാസ്മര ലഹരിയില്‍ കവിതയും ന്രുത്തവും സമന്വയിപ്പിച്ച പേര്‍ഷ്യന്‍ മിസ്റ്റിക് കവി ജലാലുദ്ദീന്‍ റൂമിയെപ്പോലെ ഹിന്തുസ്ത്താനി സംഗീതത്തിന്റെയും ഖവാലിയുടെയും ആത്മാവാണ് അമീര്‍ ഖുസ്രു.

reference:AMEER KHUSRU (Hindi)by SUDHARSHAN CHOPRApublisher: penquin books

Friday, May 23, 2008

ഈ യാത്ര തുടരുന്നു ..........

മാരിബിലെ നീണ്ട കാലത്തെ മരുഭൂ ജീവിതം എനിക്ക് മടുത്തു തുടങ്ങി. എത്ര കാലം മാതൃ ഭാഷ സംസാരിക്കാതെ ഒരു മലായളിയെയോ ഒരു ഇന്ത്യക്കാരേനെ പോലും കാണാതെ കഴിച്ചു കൂട്ടും . പലപ്പോഴും ബദുക്കളുടെ തോക്കിനു മുമ്പില്‍ നിന്നു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ പനി ബാധിച്ചു വിറച്ചു തുള്ളുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെയും കൊണ്ടു അവര്‍ എന്റെ ക്ലിനിക്കില്‍ വന്നു. ആ കുട്ടിയുടെ കൃഷ്ണമണികള്‍ മേലോട്ടു മറഞ്ഞുകൊണ്ടിരിക്കുകയിരുന്നു . ഞാന്‍ ക്ലിനിക്കിന്റെ വാതിലില്‍ നിന്നു തന്നെ മരണത്തെ നേരില്‍ കാണുകയായിരുന്നു. ഒരു ഡോക്ടര്‍ രോഗിയുടെ രോഗം മാറ്റികൊടുക്കണം. അതെ അവര്‍ക്കറിയൂ .
ഈ ബധുക്കളോട് തര്‍ക്കിക്കുന്നതു വെറുതെ.
" ഒരു സൂചി കൊടുത്തു രോഗം വേഗം സുഗപെടുതൂ "
കൂടെ വന്ന തോക്ക്‌ധാരി എന്നോട് രൂക്ഷമായി കല്പ്പിക്കുന്നുണ്ടായിരുന്നു.
ഈ ഒരു അവസ്ഥയില്‍ ഞാന്‍ വന്നു പെട്ടതാണ് മറ്റൊരു മര്‍ഗവുമില്ലാത്ത . അതുകൊണ്ട് തന്നെ ദൈവം എനിക്കും എന്നും തുണയായി നിന്നു.
ഈ പനി പിടിച്ച്ച കുട്ടിയെ ചികില്‍സിക്കാന്‍ ഞാന്‍ അല്‍പ്പം താമസം വരുത്തി. കണ്ണിലെ കൃഷ്ണ മണി ചലന മറ്റു. ഞാന്‍ കയ്യിലെടുത്ത സിരിച്ഞു ( സൂചി) മേശപ്പുറത്തു വെച്ചു. ആ കുട്ടിയുടെ രണ്ടു കണ്ണുകളും എന്നന്നേക്കുമായി അടച്ചു.
" ഹാതാ മിന്‍ അമ്രുള്ള " ഇതു ദൈവത്തിന്റെ വിധിയാണ് , നമുക്കു അത് തിരുത്താന്‍ ആവില്ലല്ലോ "
അവരും അത് ഉള്‍ക്കൊണ്ട്‌ ആ പിന്‍ചു കുഞ്ഞിന്റെ മൃത ശരീരവുമായി തിരിച്ചു പോയി. നവോൽജിൻ മരുന്നു നിറച്ച സൂചി ഞാന്‍ വലിച്ചെറിഞു. ഒരു നിമിഷം മാത്രം വിത്യസത്തില്‍ ഒരു ജീവിതം ....
ഒരു പക്ഷെ ഞാന്‍ വേഗം ആ കുട്ടിയെ ചികില്സിചിരുന്നന്കില്‍ , അവള്‍ രക്ഷപെടുമായിരുന്നോ. ഇല്ല അത്തരം ആലോചനകള്‍ തന്നെ ദൈവ വിധിയെ തള്ളി കളയലാവില്ലേ
എന്നാല്‍ ഒരു ദിവസം തടിച്ചു കൊഴുത്ത ഒരു സ്ത്രീയെ രണ്ടു മൂന്നു പേര്‍ താങ്ങി കൊണ്ടു വരുന്നു. അവരും ഇതു പോലെ പറ്റെ അവശയായിരുന്നു.
ഈ ബടുക്കള്‍ഒന്നിനും ഒരു വൃത്തിയും വെടിപ്പുമില്ല .
മാസത്തില്‍ ഒരിക്കല്‍ ശുദ്ധി വരുത്തിയാല്‍ അത് വലിയ കാര്യം .
ഒരു പാട്ട വെള്ളം അത് കൊണ്ടാണ് സാതാ കുളി.
ഈ തടിച്ച സ്ത്രീയെയും വല്ലാതെ വാസനിക്കുന്നുണ്ടായിരുന്നു. കറുത്ത മൈലാഞ്ചി മുടിയില്‍ ചാണകം തേച്ചുപിടിപ്പിച്ചപോലെ . അവര്ക്കു ഞാനൊരു പത്തു സി സി ഇന്ജക്സിന്‍ കൊടുത്തു. ചളി കെട്ടികിടന്നു തൊലിപ്പുറം കട്ടിയായിരിക്കുന്നു. സൂചി വളയുന്നു.ദൈവത്തിലറ്പ്പിച്ചുകൊണ്ടു ഞാന്‍ എല്ലാം തുടങ്ങി വെച്ചു.
ആ സ്ത്രീ പിറ്റേ ദിവസം തന്നെ വന്നു. എന്തൊരു ആഹ്ലാദമായിരുന്നു ആ മുഖത്ത് .കഴുത്തില്‍ തൂകിയിട്ട ഒരു ആട്ടിന്‍ കുട്ടിയും " കൂടിയാല്‍ രണ്ടു ദിവസം പ്രായമായ കിടാവു.
അതായിരുന്നു അവരുടെ സംപ്രദായം . ഇസ്ടപെട്ടവേര്‍ക്ക് നല്കുന്ന സമ്മാനം . " ഹതിയാ "
ഇതു ഒരു അനുഗ്രഹം എത്ര നാള്‍ ഇതു തുടരാന്‍ കഴിയും. ഈ മാരിബിലെ ഒരു പാടു പേര്‍ ഈ ഹിന്ദീ ദക്തൂരിനെ
ഓര്‍ക്കും . അവര്ക്കു മറക്കാന്‍ ആവില്ല.
ആയിടക്കാണ്‌ നാട്ടില്‍ നിന്നും ഒരു കത്ത് വന്നത്. "

എന്റെ മകന്‍ ഉപ്പ എന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു.
ഞാന്‍ ഒരു പിതാവായ വിവരം അറിഞ്ഞു കഴിഞ്ഞു .
സനാ വഴി കത്ത് കിട്ടാന്‍ തന്നെ ആഴ്ചകള്‍ വേണം.
അന്ന് മുതല്‍ മനസ്സു കൊണ്ടു ഞാന്‍ യാത്ര തുടങ്ങി കഴിഞ്ഞു .....
ഒരു മടക്കം . അനിവാര്യമായ മടക്കം. പക്ഷേ അത് എങ്ങിനെ എന്റെ വിസാ നൂലാമാലകള്‍ എന്നെ യെമന്‍ വിടാന്‍ അനുവതിക്കുന്നുമില്ല . ഈ കുന്ഗ്രമാത്ത്തില്‍ എത്ര കാലം വേണമെങ്ങിലും ജീവിക്കമആയിരുന്നു .
ഇവര്‍ എന്നെ പോവാന്‍ അനുവതിക്കുകയില്ല .
ഒരു രാത്രി ഞാന്‍ എന്റെ വേദനകള്‍ ഹമദ്ഹാനു മായി പങ്കിട്ടു. സാമാന്യം പരിസ്ക്രിതനായ ഒരു ചെറുപ്പക്കാരന്‍ . അവന്‍ തന്റെ ടോയോടാ പിക് അപ്പില്‍ പുലര്‍ച്ച നേരം എന്നെ സൗദി അരാബിയുടെ അതിര്‍ത്തി കടത്തി തന്നു. നന്നിയുണ്ട് ഹമദ്ഹാന്‍ . ഒരിക്കലും മറക്കാനാവില്ല നിന്നെ .
ഒരു ദിവസം മുഴുവന്‍ നടന്നു നജ്രാന്‍ പട്ടണം വരെ എത്തി. അവസാനം ബദു വേഷം തന്ന രക്ഷിച്ചു.
പിന്നീട് യാത്ര മക്കയെ മനസ്സില്‍ വെച്ചായിരുന്നു. ക അബാ ലയത്തില്‍ ത്തിന്റെ ആ കറുത്ത മൂടുപടത്ടില്‍ ഞാന്‍ എന്റെ എല്ലാ വേദാന്കളും താഴ്ത്തി വെച്ചു. എല്ലാ പ്രാര്‍ത്ഥനകളും കണ്ണുനീരിന്റെ അര്‍ത്ഥവും അവന്‍
അറിയുന്നു. ഞാന്‍ എന്തൊക്കയോ വാക്ക് കൊടുത്തു . അവന്‍ ഇപ്പോഴും
കാണുകയല്ലേ ഈ അടിമയുടെ നിലക്കാത്ത യാത്ര . ......
ഈ യാത്രയുടെ അവസാനം എവിടെയായിരിക്കും.

Wednesday, May 14, 2008

കുഞ്ഞാന്‍

മുറികയ്യന്‍ നിക്കറുമിട്ട്‌ മൂക്കില്‍നിന്നും ഒലിച്ചിറങ്ങുന്ന ചീരാപ്പും തുടച്ചു നടന്നു നീങ്ങുന്ന ഒരു പയ്യന്‍ . ചേന്നമംഗല്ലുര്‍ അങ്ങാടിയില്‍ പലരെയും കണ്ടു, പലരെയും ഓര്‍ത്തു വെച്ചു .
മണ്ണടിഞ്ഞു പോയ അവരില്‍ പലരെയും എന്തുകൊണ്ടോ മനസ്സില്‍ സൂക്ഷിച്ചുവെക്കുന്നു . വിളിക്കാതെ പലപ്പോഴും അവര്‍ മനസ്സിന്റെ ജാലകത്തിലൂടെ എത്തി നോക്കുന്നു. വിളിക്കാതെ വരുന്ന ഈ അതിഥികളെ സ്വീകരിക്കാതെ എന്ത് ചെയ്യും ?
ത്രിക്കേത്ത് കുഞ്ഞാന്‍ . ഞങ്ങളുടെ കുളികടവിന്റെ അടുത്തായിരുന്നു വീട്.
ഒരു ബീഡിയും ഒരു ചായയും അതിലപ്പുറം മോഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നതായി അറിയില്ല . അത് കൊണ്ടു ആര് വിളിച്ചാലും കുഞ്ഞാന്‍ പോയി ജോലി ചെയ്തു കൊടുക്കും .കിട്ടിയത് വാങ്ങും . പരാതിയില്ല പരിഭവമില്ല. കരുത്തനായിരുന്നു കുഞ്ഞാന്‍ . കുഞ്ഞാനെ അധിക സമയവും ഞങ്ങള്‍ കണ്ടിരുന്നത്‌ കറുത്തേടത്ത് അയമുട്ടിക്കയുടെ ചായമാക്കാനിയുടെ പിന്നാമ്പുറത്തെ വിറകു കെട്ടുകള്‍ക്കിടയിലാണ്. വേശം ഒരു കള്ളിമുണ്ടും തലേക്കെട്ടും മാത്രം. ജോലി ചെയ്യുന്നതിനിടയില്‍ മറ്റാരങ്കിലും വിളിച്ചാല്‍ കുഞ്ഞാന്‍ അത് നിര്‍ത്തി അവരുടെ കൂടെ പോവും. ഇതിന്റെ പേരില്‍ തൊട്ടടുത്തെ ആയിശുംമ്മയോട് അയമുട്ടിക്ക കയര്‍ക്കും. എന്നാലും നാട്ടുകാര്‍ കുഞാനെ പരമാവധി ഉപയോഗപ്പെടുത്തി . മീന്‍ വാങ്ങാന്‍ , വെള്ളം കോരാന്‍, പാത്രം കഴുകാന്‍, കല്യാണത്തിന് വിഭവമൊരുക്കാന്‍ എന്തിനും കുഞാന്റെ സേവനം ഉണ്ടായിരിക്കും.
അന്നൊരു നാള്‍ നാട്ടില്‍ പേപ്പട്ടികളുടെ ശല്യം വറ്ദ്ധിച്ചിരുന്ന സമയം.
ഞങ്ങളുടെ കുഞ്ഞാന്‍ സാധുബീഡിയും വലിച്ചു രസിച്ചു വരുമ്പോള്‍ , എവിടെ നിന്നോ പാഞ്ഞു വന്ന ഒരു നായ അയാളുടെ ജീവിതത്തിന്നു അതിര്‍ നിഷ്ചയിച്ചു. കുഞ്ഞാന്‍ മരിച്ചു .
ഒരു ജീവിതം , ദൈവം എന്തിന് ഇത്തരം പരീക്ഷണം നടത്തുന്നു ?
പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട് . കുഞ്ഞാന്‍, അയാളെ ആര്‍ ഓര്‍ക്കുന്നു.
അയമുട്ടിക്ക ഓര്‍ക്കുമോ. ഇല്ല ആരും ഓര്‍മയില്‍ സൂക്ഷിച്ച്ചില്ലന്കിലും നാടിന്റെ ഓര്‍മയുടെ സിരകളില്‍ കുഞ്ഞാനുണ്ടാവും. ഒരു നേരിയ വേദനയായി.
കുട്ടികാല കൗതുകങ്ങളില്‍ ഇത്തരം നിസ്സഹായ ജീവിതങ്ങള്‍ നോക്കി രസിച്ചു പോയതില്‍ മാപ്പ്.
ഒരു പാടു മാപ്പ്. പൂവന്‍കോഴി അസ്സയിന്‍കുട്ടിയോട് , ബിച്ചുട്ട പിരാന്തനോട് , അക്കരപുഴ കടന്നു വന്നിരുന്നു തുണി അഴിച്ചിട്ട് ഓടുന്ന ചെരുപ്പകാരനോടു . ഗ്രാമത്തിന്റെ ഓര്‍മകളെ സമ്പന്ന മാക്കിയ ഈ കഥാ പാത്രങ്ങള്‍. ഇവരുടെ ജീവിതം എനിക്കൊരു കഥയില്ലായ്മ മാത്രമാണ്.
വേലകടവും , തെയ്യതും കടവും കടന്നു എത്ര പേര്‍ ഈ വഴി , ഈ ഗ്രാമത്തിലൂടെ ഇന്നലകളിലേക്ക് നടന്നു പോയി. പ്രവാസ ജീവിതം വലിചിഴക്കുമ്പോഴും ഇത്തരം ഓര്‍മകള്‍ ഗ്രഹതുരുത്വത്തിന്റെ
നനുത്ത സ്പര്‍ശം ഒരു വല്ലാത്ത സുഖം നല്കുന്നു. ഓര്‍മകള്‍ ബാക്കി നല്‍കാത്ത ഈ ജീവിതം , സ്നേഹന്തിന്റെ പങ്കുവപ്പുകള്‍ ഇല്ലാത്ത നിമിഷങ്ങള്‍ .
ഇവിടയാണ് ഗ്രാമങ്ങള്‍ മരിക്കുന്നത് .

"ഒരു പാട്ടു പാടൂ കുഞാനെ "
കുഞ്ഞാന്‍ പാടുകയായി " കായലരികത്ത് വലയെറിഞ്ഞപ്പോ വള കിലുക്കിയ......"
ഇന്നലുകളുടെ കാല്‍പനിക ലോകത്തേക്ക് കുഞ്ഞാന്‍ നമ്മെ കൂട്ടി കൊണ്ടു പോവുന്നു........


Monday, May 12, 2008

ബോംബായിക്കാക്ക

അങ്ങാടിക്കു നടുവിലായിഓല മേഞ്ഞ ഒരു ചെറിയ ചായ മക്കാനി . കറുത്തേടത്ത് അയമുട്ടികാക്ക സമാവറില്‍ വെള്ളം ചൂടാക്കുന്നു. പുറത്തേക്കു ചുമരിനോട് ചേര്‍ത്തു വെച്ച മുക്കാലി ബെഞ്ചില്‍ നാട്ടിലെ പ്രമാണിമാര്‍ നാ‍ട്ടു വര്‍ത്തമാനങ്ങള്‍ പൊടിപ്പും തൊങലും വെചു കാച്ചുന്നു. അന്നും ഒരു പുതിയ വിഷയം നാ‍ട്ടില്‍ ഉയര്‍ന്നു വന്നു. ചാലക്കല്‍ മാമുട്ടികാക്കയാണു ആദ്യമായി ആ അപരിചിതനെ ചോദ്യം ചെയ്തതു.
തടിച്ചു കുറുതായ ആ മനുഷ്യന്‍ മലയാളം തീരെ സംസാരിക്കുന്നില്ല. മാമുട്ടിക്ക കുഴങി. അയാള്‍ പറയുന്നതു തനി തെറിയാണെന്നു മനസ്സിലായതു ഉറ്ദു അറിയുന്ന റഹീം ഭായി വന്നപ്പോഴാനു. "ഉല്ലു കാ പട്ടെ. ബെം ചൂത്. " ഇത്തരം പദ പ്രയോഗം ഇടക്കിടക്കു കാച്ചുന്നു.
അയാള്‍ അല്പം നൊസ്ക്കാണ് അരയല്ല മുക്കാലും പോയതാ. മമുട്ടിക്ക അഭിപ്രായപ്പെട്ടു. അയാല്‍ പിന്നെ പിന്നെ നാടിന്റെ ഭാഗമായി തീരുകയായിരുന്നു.
നാട്ടില്‍ അയാള്‍ ബോബായികാക്ക എന്ന പേരില്‍ അറിയപ്പെട്ടു തുടങി.
കാളിയാരുടെ ഒരു അകന്ന ബന്ധുവാണു ഇയാള്‍ എന്നു നാട്ടുകാര്‍ മനസ്സിലാക്കി. ബൊബായി കാക്കയുടെ പുരാനീ ഹിന്ദുസ്താനീ പാട്ടുകള്‍ പ്രസിന്ധമായി.
ഇനി പറയട്ടെ അയാള്‍ വിചിത്രനാവുന്നതു കാക്കകളൊടുള്ള അയാളുടേ പ്രത്യേക ഇഷ്ടം കാരണമാണു. നേരം പുലര്‍ന്നാ‍ല്‍ അയാള്‍ അയമുട്ടികാക്കയുടെ ചായ മക്കാനിയില്‍ എത്തും. പൊറാട്ട വാങ്ങി പുറ്ത്തിറങ്ങും. കൈയടിച്ചു കാക്കകളെ വിളിക്കും. ഒരു കൂട്ടം കാക്കകള്‍ ബൊംബായി കാക്കക്കു ചുറ്റും . ഇതു നാട്ടിലെ പതിവു കാഴ്ചയായി മാറി. നേര്‍ക്കു നേരേ ബൊംബായി കാക്ക ആരൊടും ഒന്നും പറയാറില്ല. കാക്കകളൊട് മാത്രം ഒരു ആത്മ ബന്ധം പുലര്‍ത്തുന്ന ഇയ്യാള്‍ നാട്ടില്‍ പിന്നെ പിന്നെ ഒരു വിഷയമല്ലാതായി തീര്‍ന്നു.
ഒരു ദിവസം അയാള്‍ അപ്രത്യക്ഷനായി. ബൊംബെയ് തെരുവിന്റെ തിരക്കിലേക്കു
ഊളിയിട്ടു പോയ ബൊബായി കാക്ക, ഇപ്പൊള്‍ അയാളെ ആരു ഓര്‍ക്കുന്നു.
കസാക്കു കാര്‍ക്കു അള്ളാപിച്ച പോലെ ഒതയമംഗലത്തു കാര്‍ക്കു ഒരു പാടു അല്ലാപിച്ച മാ‍ര്‍ . അവര്‍ ഇനിയും വരും പോവും.

Sunday, May 11, 2008

അജ്നബി

ജീവിതത്തില് പലതും ഓര്‍ത്തു വെക്കരുതെന്നു കരുതിയ കാര്യങ്ങള് വീണ്ടും തികട്ടി വരുന്നു. അതു ഓര്‍മച്ചെപ്പില്‍ നിന്നും മാറ്റികളയാന്‍ ഒരു മാര്‍ഗവും നമുക്കില്ലല്ലൊ. വിദേശത്തെ കന്നി യാത്ര അത്തരം ഒരു അനുഭവം എനിക്കു തന്നു. വിധി തന്ന ക്രൂരാനുഭവം . ഒരു പാടു സ്വപ്നങ്ങള്‌ നെയ്ത്കൂട്ടിയായിരുന്നു !982 ല്‍ ഞാന്‍ യെമന്‍ എന്ന നാട്ടിലേക്കു വിമാനം കയറിയത്.വിചിത്രമയ രാജ്യം. ഏതൊ പുരാതന നഗരത്തില്‍ എത്തിയ പോലെ തോന്നി. ബാബുയെമന്‍ എന്നറിയപെടുന്ന കച്ചവട കേന്ദ്രത്തില്‍ കണ്ടുമുട്ടിയ രാജുവെന്ന അമീര്‍ബായി . അയാള്‌ 30 വര്‍ഷം മുന്പു് കള്ളലോഞ്ചു കയറി വന്ന തമിള്‍നാട്ടുകാരന്‍. അയാളൊടൊപ്പം വെറേയും 3 മലയാളികള്‍ ഉണ്ടായിരുന്നു. ഇവരെ കൂടാതെ കേരളക്കാരായി 20 ഓളം പേര്‍ വേറെയും അടുത്ത ദിവസങ്ങളില്‍ അവിടെ എത്തിയിരുന്നു. തൊഴില്‍ തേടി് അവസാനം ഞാന്‍ എതിയതു മാരിബ് എന്ന അതിപുരാതന ദപട്ടണാവശിഷ്ടങ്ങല്‍ക്കടുത്ത ഒരു കൊചു ഗ്രാമത്തിലാണ്‍. അറബിയില്‍ ഗ്രാമത്തിനു 'ഖരിയ' എന്നു പറയും. അമീര്‍ ബായിയുടെ കൂട്ടുകാരനാണു്‍ അബ്ദുല്ല. മാരിബില്‍ അറിയപ്പെടുന്ന ഡോക്ട്റ് . വ്യാജന്‍ എന്നു പറയാം. ജീവിതത്തില്‍ പലരെയും വിധി വേഷം കെട്ടിക്കുകയാണല്ലോ. വിധി അബ്ദുല്ലയെ എന്റെ അടുത്തെത്തിക്കുകയായിരുന്നു. അബ്ദുല്ലക്കു വല്ലാത്ത സന്തോഷം. വര്‍ഷങ്ങല്‍ കഴിഞ്ഞു ഒരു കേരളക്കാരനെ കാണുന്നു. സഹായിയായി അബ്ദുല്ലയൊടൊത്തു പിന്നീടുള്ള ദിവസങ്ങല്‍.
എതു തരം മരുന്നും നിര്‍ഭയം പ്രയോഗിക്കാന്‍ അബ്ദുല്ല സമര്‍ഥന്‍. ഇത്തരം‍ അവസരങ്ങളില് ദൈവം ഒരു വഴി കാണിച്ചു കൊടുക്കും എന്നു എനിക്കും തോന്നിയിട്ടുണ്ട്. പ്രസവവേദന കൊണ്ട്ു പിടയുന്ന പെണ്ണൂങ്ങളെ അബ്ദുല്ല ഒരു നിമിഷം കൊണ്ട് സുഖ്ഹപ്പെടുത്തും. സുഖ്ഹപ്രസവം കഴിഞാല്‍ അബ്ന്ദുല്ല ഒരു ചിരി ചിരിക്കുന്നു. ഞാന്‍ അറിയാനായി ഒന്നു നൊക്കിയാല്‍ അബ്ദുല്ല പിനീടു സമയമായാല്‍ എല്ലാം പടിപ്പിക്കാം എന്നു പറയും. എന്നോടോ്പ്പമുള്ള സഹവാസം അബ്ദുല്ലക്കു മറന്ന നാടിനെ ഓര്‍ക്കുവാനും സ്നേഹിക്കുവാനുമുള പ്രേരണയായി തുടങ്ങി . അവസാനം അബ്ദുല്ല 32 വര്‍ഷത്തിനു ശേഷം നാട്ടിലേക്കു പോകാന്‍ തീരുമാനിക്കുന്നു....


ഞാന് ഏകനായി മാരിബിലെ മരുഭൂ മരീചികയിലെ തകരുന്ന സ്വപ്ങ്ങളില് സ്വയം മറന്നു നിന്നു.അബ്ദുല്ല തന്ന സ്റ്റെത സ്കൊപ്പു എന്റെ ജീവിതം മാറ്റി മറിചു. ഞാനും ഒരു വ്യാജന്റെ രൂപം സ്വീകരിച്ചുമാരിബിലെ സമൂഹത്തിനു മുമ്പില് വന്നു നിന്നു. അവറ് എന്നെ സ്വീകരിചു. സ്നേഹത്തോടെ ഹിന്ദീ ..ഹിന്ദീ എന്നു വിളിച്ചു. ഒട്ടകത്തിന്റെ ചൂരും മരുന്നിന്റെ ഗന്ദവും എന്റേതുമായി. ഒട്ടകം കടിച്ചു കീറിയ കുട്ടിയുടെ തല തുന്നി കെട്ടുന്നു. വാവിട്ടു കരയുന്ന കുട്ടി. മനസ്സു മരവിച്ചു പോയിരുന്നു. മനസ്സിന്റെ താളവും രാഗവും തെറ്റുന്നു. നിറവയറുമായി വേദന കടിച്ചിറക്കി വരുന്ന സ്ത്രീകള് . നാട്ടിലെ വയറ്റാട്ടി.എവിടേയോ ഒരു സ്തീ നോക്കി ചിരിക്കുന്നു.( യാ .. ഹിന്ദി. ഹാതാ ഇബ്നക്കു. ) ഹേ ഇന്ദ്യക്കാരാ ഇതു നിന്റെ മകന് . നീ നന്നായി വരും . നിനക്കു എല്ലാ ആശംസകളും...പക്ഷെ അവള്ക്കു ഒരു പ്രവാസിയുടെ വേദന എങിനെ അറിയും. പ്രവാസിയായ ഷെഇഖ് ഹംദാന്റെ മൂന്നാം പെണ്ണു ഹലീമ. അവളുടെ മുഖത്തു പ്രവാസ ദുഖ്ത്തിന്റെ പാടുകല് . അവള്ക്കു എന്നേയും എനിക്കു അവളെയും മനസ്സിലായി. ഏദന് കാരി ഹലീമ. ഷെയിഖ് ഹംദാനു എന്പതു കഴിഞു കാണും. എന്നാലും കരുത്തനാണ്.

ഏതോ ഗോത്ര യുദ്ധത്തില്‍ ഒരു കാല്‍ നഷ്ട്ടപെട്ട ഹംടാന്റെ വാക്കുകള്‍ മരിബുകാര്‍ക്ക് അവസാന വാക്കാണ്. തെക്കന്‍ യമന്‍ നാട്ടുഭരണം ഇത്തരം ഷെഇക്കുമാരുടെ കീഴിലാണ്.
ഒരിക്കല്‍ എന്നെ കാണാന്‍ ഹലീമ വന്നു. അവളുടെ കണ്ണുകളില്‍ വേദനയുടെ അടരുകള്‍ ഞാന്‍ കണ്ടു.
മരുഭൂമിയെക്കള്‍ തീവ്രമായ ഉഷ്ണം അവള്‍ അനുഭവിക്കുന്നുണ്ടായിരുന്നു.
ഏതോ ദ്വീപില്‍ ഒറ്റപ്പെട്ടുപോയ ഒരുത്തന്‍ മറ്റൊരുത്തനെ കണ്ടാലുള്ള സന്തോഷം ഹലീമക്ക് എന്നെ കണ്ടപ്പോള്‍ തോന്നിയിരിക്കാം.

തുടരും......

Friday, May 2, 2008

പരങ്ങോടന്‍ സാക്ഷിയാണ്

ഓര്‍മകള്‍ ...
പരങ്ങോടന്‍ നാട്ടിലെ പരമ്പരാഗത തെങ്ങ് കയറ്റ ജോലികരനായിരുന്നു. ഒപ്പം തെങ്ങില്‍ കയറി കള്ളു ചെത്തുന്ന ജോലിയുമുണ്ടായിരുന്നു. കയരുകൊണ്ടുള്ള ഒരു വടവും തോളില്‍ സദാ സമയവും ഒരു ഏണിയും ഉണ്ടാവും . അങ്ങാടിയില്‍ വരുമ്പോള്‍ ഏണി സ്കൂളിന്റെ പിനവശതാണ് ചാരി വെക്കരുള്ളത് .
ഒരു നോമ്പ് കാലം . ഞങ്ങള്‍ കളിച്ചു രസിച്ചു നടക്കാനുള്ള സുവര്‍ണവസരം . ഒരു ദിവസം ഞങ്ങള്‍ വല്ലാത്ത വിശന്നു വലഞ്ഞപ്പോള്‍ സ്കൂളിന്റെ പിന്നിലുള്ള കാടു മൂടിയ ഇടവഴിയില്‍ ഇരുന്നു ആലോചിച്ചു . അവസാനം ഒരു പാത്രം സംഘടിപ്പിച്ച് പൂള വെച്ചുണ്ടാക്കമെന്നു തീരുമാനിച്ചു . അടുത്ത പറമ്പില്‍ നിന്നും മോഷ്ടിച്ചതാണ് കേട്ടോ. വിറകും പത്രവുമായി തീ കൂട്ടിയപ്പോള്‍ അതാ വരുന്നു പരങ്ങോടന്‍ ഏണി ചാരാന്‍ . ഞങ്ങള്‍ കരുതി പരങ്ങോടന്‍ നിരുപദ്രവിയകുമെന്നു. പക്ഷെ കണക്കു കൂട്ടല്‍ തെറ്റി. അങ്ങാടിയില്‍ ചെന്നു ജനമധ്യത്തില്‍ സംഭവം വിവരിച്ചു. ആളുകള്‍ സ്കൂളിന്റെ പിന്നിലേക്ക്‌ ഒഴുങാന്‍ തുടങ്ങി. അസര്‍ ബാങ്ക് കൊടുക്കുന്നുണ്ടായിരുന്നു. കുരുത്തം കേട്ട ഇവരുടെ പേരു ഓരോ നാവിലും. അന്ന് ഓരോരുത്തര്‍ക്കും കിട്ടിയ അടിയുടെ കണക്കു പറയാനാവില്ല . അന്നായിരുന്നു നമ്മുടെ നാട്ടില്‍ നക്സല്‍ ബാരി കുഴപ്പങ്ങള്‍. അത് കൊണ്ടു തന്നെ ഞങ്ങള്ക്ക് എളുപ്പത്തില്‍ ഒരു പേരും വീണു കിട്ടി . പൂള ബാരികള്‍. എങ്ങിനെ മറക്കും ഞങ്ങള്‍ ഈ പറഞ്ഗോടനെ.