വേലായുധന്‍ മാഷ് ..
ഒരു സാധാരണ പ്രവാസിയുടെ മകനായിരുന്ന ഞാന്‍ ആവരെജിനും താഴെ മാര്ക്കു വാങ്ങി ആര്ക്കോ വേണ്ടി പഠിക്കുന്ന കാലം..വീട്ടില്‍, പഠിക്കണം എന്ന് ആർക്കും ഒരു നിര്ബോന്ധവും ഇല്ല..അങ്ങനെ ഇരിക്കുമ്പോള്‍ എഴംതരത്തില്‍ അരക്കൊല്ല പരീക്ഷയുടെ ഉത്തരപപ്പേര്‍ മാഷ് എല്ലാവര്ക്കും കൊടുത്തു . എനിക്ക് കിട്ടിയ മാര്ക്കു രണ്ടക്കം തികയില്ല ..എല്ലാവര്ക്കും കൊടുത്തതിനു ശേഷം ചോദ്യപെപ്പെര്‍ നോക്കി ഓരോന്നിന്റെയും ശരിയായ ഉത്തരങ്ങള്‍ മാഷ് പറഞ്ഞു കൊടുക്കുന്നു. കുട്ടികള്‍ അത് കേട്ടിരിക്കുന്നു..എന്നാല്‍ ഞാന്‍ എനിക്ക് കിട്ടിയ ഉത്തരപെപരില്‍ മാഷ് പറയുന്നതൊന്നും കേള്കാതെ എന്റെ പെന്ന്കൊണ്ട് ചുമ്മാ ആന്സര്‍ എഴുതിയതിനു നേരെ ശേരിയിട്ടു സൈഡില്‍ അതിന്റെ മാര്ക്കും എഴുതുന്നു ..എന്നാല്‍ ഇതെല്ലം മാഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു...എല്ലാ അന്സരും പറഞ്ഞതിന് ശേഷം ഒരു കുട്ടിയോട് പോയി വടി കൊണ്ട് വരാന്‍ പറഞ്ഞു .എന്നിട് എന്നെ മാറ്റി നിര്ത്തി പൊതിരെ തല്ലി ശെരിക്കും അരക്കുതഴെ നല്ല പെട..എന്നിട്ട് കുട്ടികള്ക് എന്റെ ആന്സ ര്‍ പേപർ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു ഇത് ഇവന്നു ഇവന്റെ വീട്ടില്‍ മാര്ക്ര കൂടുതല്‍ കിട്ടി എന്നു പറഞ്ഞു പാരന്റ്സിനെ കാണിക്കാന്‍ വേണ്ടി ചെയ് തതാണെന്ന്. സത്യത്തില്‍ ചുമ്മാ ചെയ്തതാണ്. കാരണം എന്റെ വീട്ടില്‍ ആരും എന്നോട് ഒന്നും ചോദിയ്ക്കാന്‍ പോവുന്നില്ല. പ്രത്യേകിച്ചും എന്റെ ബാപ്പ വിദേശത്ത് ആണ് താനും. അതുകൊണ്ടോക്കെതന്നെയാണ് എനിക്ക് മാര്ക്ര രണ്ടക്കം തികയാഞ്ഞതും..അടിക്കു നല്ല ചൂടുണ്ടയിരുന്നെന്കിലം മാഷ് ആ പറഞ്ഞത് അല്പം സങ്കടം തോന്നിയെങ്കിലും ആ അടി എന്റെ സ്കൂള്‍ ജീവിതത്തിലെ ഒരു നെഗറ്റിവ് പോയിന്റ് ആയിരുന്നു..
പിന്നീട് നന്നായി പഠിക്കണം എന്ന ആഗ്രഹ്മുണ്ടാവുകയും അതിനു ശ്രമിക്കുകയും ചെയ്തു ..അങ്ങിനെ പതുക്കെ പതുക്കെ ഞാന്‍ അത്യാവശ്യം പഠിക്കുന്ന ഒരു കുട്ടിയായി മാറി ..എട്ടംതരവും കഴിഞ്ഞു ഒന്ബതാം തരത്തില്‍ എത്തി..സ്കൂളില്‍ ക്ലാസ്സ് കഴിഞ്ഞാല്‍ വെള്ളലശ്ശേരി ഫീനിക്സ് കോളേജില്‍ ടുഷ്യനും പോയിരുന്നു. എന്റെ കൂടെ എന്റെന ബന്ദു കൂടിയായ സുഹുര്തും ഉണ്ടായിരുന്നു ടുഷ്യന്നു. അവനെക്കാള്‍ ഇത്തിരി കൂടി നന്നായി പടിക്കുന്നവനായിരുന്നു ഞാന്‍ ..വീണ്ടും ഒരു ഹാഫ് ഇയര്‍ പരീക്ഷ ..എക്സാം എല്ലാം നല്ലപോലെ എഴുതി ആന്സര്‍ പേപ്പറും കിട്ടി. മാര്കെല്ലാം കൂട്ടി പ്രോഗ്രസ് കാര്ഡിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. മറ്റുള്ളവരുടെ മാര്കെല്ലാം compare ചെയ്തു. എന്റെ് സുഹുര്തിനു പ്രതീക്ഷിച്ചപോലെ എന്നെകാള്‍ മാർക്ക് കുറവായിരുന്നു. അത്കൊണ്ട് തന്നെ അവനെക്കാള്‍ റാങ്കു കൂടുതല്‍ എനിക്കാവേണ്ടാതായിരുന്നു, എന്നാല്‍ പ്രോഗ്രസ്സ് കാര്ഡ് കിട്ടിയപ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് എനിക്ക് അഞ്ചാം റാങ്കും സുഹുര്തിനു മൂനാം റാങ്കും..എവിടെയോ പ്രശ്നം എന്തോ പ്രശ്നം ഉണ്ടെന്നു എനിക്കുറപ്പായി . ഞാന്‍ നോക്കുമ്പോള്‍ രണ്ടു വിഷയത്തിനു എനിക്ക് കിട്ടിയ മാര്ക്ക് അല്ല പ്രോഗ്രസ്സ് കാര്ഡില്‍ രേഖപ്പെടുതിയത്. ശ്രധിച്ചപോള്‍ അതിന്റെ കാരണം മനസ്സിലായി, അതായതു ആന്സര്‍ പേപ്പറില്‍ 50 ല്‍ കിട്ടിയ മാര്ക്കു പ്രോഗ്രസ്സ് കാര്ഡില്‍ 100 ല്‍ ആക്കിയപ്പോഴും ആ രണ്ടു വിഷയങ്ങല്കും അതെ മാര്ക് തന്നെ കൊടുത്തിരിക്കുന്നു .അതിനിടക്ക് നിര്ഭാഗ്യവശാല്‍ ,കൃത്യമയി പറഞ്ഞാല്‍ പ്രോഗ്രസ്സ് കാര്ഡ് കിട്ടുന്ന അന്ന് എന്റെ ആന്സര്‍ പേപ്പര്‍ എല്ലാം ഞാന്‍ നശിപ്പിച്ചു കഴിഞ്ഞിരുന്നു. എന്തിനു നീ നശിപ്പിച്ചു എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. ചിലപ്പോള്‍ ഇങ്ങനെ ഒക്കെ സംഭവിക്കാന്‍ വേണ്ടി മാത്രമായിരിക്കും. കൂടാതെ പതിവിലും ഒരുപാട് വൈകിയായിരുന്നു പ്രോഗ്രസ്സ് കാര്ഡ് കിട്ടിയത്. എനിക്ക് സങ്കടം കൊണ്ട് കരച്ചില്‍ വന്നു . ഞാന്‍ ക്ലാസ്സ് ടീച്ചറോട് കാര്യം പറഞ്ഞു ആ രണ്ടു വിഷയം ഒന്ന് ക്ലാസ്സ് ടീച്ചര്‍ തന്നെ എടുക്കുന്ന മാതമേട്ടിക്സും മറ്റൊന്ന് ഈ മാഷ് എടുക്കുന്ന ഉര്ദുവും ആയിരുന്നു. എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. വേലായുധന്‍ മാഷ് ചോദ്യം ചെയ്യാന്‍ തുടങ്ങി ഞാന്‍ സാറിനോട് ഉള്ള കാര്യങ്ങള്‍ പറഞ്ഞു . തെളിവിനു ആന്സമര്‍ പേപ്പര്‍ കാണിക്കാന്‍ എന്റെന കൈവശം ഇല്ലല്ലോ എങ്കിലും ഞാന്‍ പറഞ്ഞു എന്റെി തൊട്ടു അടുത്തിരിക്കുന്ന കരീം എന്ന സുഹുര്തിന്നു ചിലപ്പോള്‍ എന്റെള മാർക്ക് ഓര്മ കാണുമായിരിക്കും . അവനെ വിളിപ്പിച്ചു അവന്നും പ്രോഗെസ്സ് കാര്ഡില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഉണ്ടെന്നും എന്നാല്‍ കൃത്യമായി ഒര്മയില്ലെന്നും പറഞ്ഞു . മറ്റൊരു തെളിവ് എന്ന നിലക്ക്, ആന്സഉര്‍ പേപ്പര്‍ കിട്ടികഴിഞ്ഞാല്‍ അന്നൊക്കെ 40 % കുറവ് ഉള്ളവരോട് 5 തവണയും അതില്‍ കൂടുതല്‍ ഉള്ളവരോട് 2 തവണയും ആന്സര്‍ മൊത്തം എഴുതാന്‍ പറയുമായിരുന്നു സോബവികംയും അതില്‍ കൂടുതല്‍ മാര്ക്കു ഉള്ള ഞാന്‍ 2 തവണ എഴുതിയതും കാണിച്ചു കൊടുത്തു. എന്നാല്‍ സാര്‍ ഞാന്‍ പറഞ്ജോതോന്നും വിശോസിക്കാതെ പോലെ എനിക്ക് തോന്നി. എന്നെയും കൂട്ടി നേരെ എന്റെള ക്ലാസ് റൂമിലേക്ക് വന്നു. ക്ലാസ്സ് ടീച്ചറും അവിടെ ഉണ്ടായിരുന്നു . എന്നെ മുന്നില്‍ നിര്ത്തി മാഷ് മറ്റു കുട്ടികളോടായി ഒരു പ്രസംഗം തന്നെ നടത്തി ഇവന് ഇത് സ്ഥിരം എര്പാടനെന്നും വെറും തട്ടിപ്പാണെന്നും എഴാം തരത്തില്‍ വെച്ചും ഇതുപോലെ കള്ളത്തരം കാനിചിട്ടെന്ടെന്നും മറ്റും പറഞ്ഞു എന്നെ അവഹേളിച്ചു . എന്ത് ചെയ്യണം എന്നറിയാതെ എല്ലാം കേട്ട് കരയാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. സങ്കടം കൊണ്ട് ഞാന്‍ ആകെ തളര്നിരുന്നു. വസ്തുടയുമായി യടൊരു ബന്ടവും ഇല്ലാത്ത കാര്യങ്ങള്‍ ..ആന്നു വീട്ടില്‍ എത്തി കടയിലേക്ക് പോവുമ്പോള്‍ എന്റെ ക്ലാസ്സില്‍ തന്നെയുള്ള പെണ്കുാട്ടി എന്നോട് ചോദിച്ചു മാഷ് പറഞ്ഞത് സത്യം തന്നെയാണോ...എനിക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്ന്..ഞാന്‍ പറഞ്ഞു ഞാന്‍ ഒരു കള്ളത്തരവും കാണിച്ചിട്ടില്ലെന്നു... അങ്ങനെ ആ വര്ഷം കഴിഞ്ഞു പോയി .മാശോടെന്ക്ക് ഉള്ളില്‍ വേരുപ്പായിരുന്നെകില്‍ കൂടി ഞാന്‍ പഠിത്തത്തില്‍ പിന്നോട് പോയില്ല . പത്താം തരത്തില്‍ പഠിക്കുന്ന്ന സമയം എന്റെ ക്ലാസ്സിലെ ഒരു കുട്ടിയുടെ പത്തു രൂപ ആരോ മോഷ്ടിചു ആ കുട്ടി ടീച്ചറോട് compliant ചെയ്തു. ടീച്ചര്‍ അവനെയും കൂടി സ്റ്റാഫ് റൂമില്‍ പോയി. അവിടുന്ന് വേലായുധന്‍ മാഷ് ഇടപെട്ടു ആളെ പറഞ്ഞയചു വിളിപ്പിച്ചത് എന്നെയായിരുന്നു. ക്ലാസ്സില്‍ നിന്ന് എഴുനെറ്റ് പോവുമ്പോള്‍ മറ്റു കുട്ടികള്‍ ദയനീയമായി നോക്കുന്നത് എനിക്ക് കാണാമായിരുന്നു. എന്നെ ചോദ്യം ചെയ്തു. എനിക്ക് വളരെ വിഷമം തോണി. ഇവനെടുക്കില്ലെന്നു പണം നഷ്ടപെട്ട കുട്ടി തീര്ത്തും പറഞ്ഞതിനൊപ്പം മറ്റൊരു കുട്ടിയില്‍ നിന്ന് പണം കണ്ടെടുത്തത് കൊണ്ടും ഞാന്‍ അന്ന് രക്ഷപ്പെടുകയായിരുന്നു..
തീര്ത്തും നിര്ദോനഷമെന്നു എനിക്ക് തോന്നിയ എഴാം തരത്തിലെ ആ ഇന്സിടെന്റ്റ് നു ശേഷം വീണ്ടു രണ്ടു തവണ എന്നെ വളരെ ദുഖിപ്പിച്ച ആ സംഭവങ്ങള്‍.... സൌദിയില്‍ എതിയതുനു ശേഷം പലപ്പൊഴും ഇതെല്ലം എഴുതി വേലായുധന്‍ മാഷ്ക്ക് പോസ്റ്റ് ചെയ്യാന്‍ തുനിഞ്ഞതാണ്. നടന്നില്ല .ഇന്നും മനസ്സില്‍ ആ വിഷമങ്ങള്‍ ... പെട്ടെന്ന് നജീബ് സാറിന്റെ സ്റ്റാടാസില്‍ മാഷെ കുറിച്ച് എഴുതിയത് കണ്ടപ്പോള്‍....
ഈ ഒരു തുറന്നു പറച്ചില്‍ മാഷിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചു. മുകളില്‍ പറഞ്ഞ പോലെ ലക്ഷകണക്കിന് കുട്ടികള്‍ കയറി ഇറങ്ങിപോയ മാഷിന്റെ മനസ്സില്‍ ഈ സംഭവങ്ങളില്‍ ഏതെങ്കിലും ഓർമയിൽ ഉണ്ടെങ്കിൽ (സാധ്യതയില്ലെന്നു തോനുന്നു) ഈ ഇരുപതിയോന്നു വര്ഷങ്ങൾക്കിപ്പുറാം എന്റെ നിരപരാധിത്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ എന്നാശിച്ചു പോവുന്നു...ഒന്നിനും അല്ല..
വെറുതെ..ഒരു മനസ്സുഖത്തിനു.
00000000000000