Tuesday, November 25, 2008

ഫാസിസം വരുന്ന വഴി

അഭയ എന്ന ഒരു സ്ത്രീയെ ക്രൂരമായി വധിച്ച പ്രതികളെ വർഷങൾക്കു ശേഷം കണ്ടെത്തുവാൻ തുടങിയിരിക്കുന്നു. രണ്ടു വൈദികരെ പോലീസ് അറസ്റ്റും ചെയ്തു. ഉടനെ ഇടയ ലേഖനം . എന്തിനു വേണ്ടി. പ്രതികളെ രക്ഷിക്കാനോ ? തെറ്റു ചെയ്തവർ ആരു തന്നേയായാലും വെറുതെ വിടാൻ പാടില്ല. സ്വാമികളും സ്വമിനികലും രാജ്യത്തു നടന്ന സ്പോടന പരമ്പരയിൽ പങ്കു ചേർന്നിട്ടുണ്ടെന്നു പോലീസ് വെളിപെടുത്തുന്നു. ഉടനെ സംഘപരിവാർ അവർക്കു സംരക്ഷണം നൽകുമെന്നു പ്രസ്താവന ഇറക്കുന്നു. തിന്മകളെ പ്രതിരോധിക്കുന്നതിനു പകരം പരസ്യമായി അവയെ ന്യായീകരിക്കാൻ സംഘടനകൾ രംഗത്തിറങുന്നതു ഫാസിസത്തിനു നമ്മുടെ നാട്ടിൽ വേരോട്ടം ലഭിച്ചു കൊണ്ടിരിക്കുന്നു എന്നതിലേക്കാണു വിരൽ ചൂണ്ടുന്നത്. ഈ പ്രവണത അപകടകരമാണു. കൊലപാതകത്തിനു ഒരു മതവും പച്ചകൊടി കാണിക്കരുത്. ഈ രാജ്യം മതേതരത്വം നിലനിർത്തണം , നമുക്കതിന്റെ കാവൽ പടയാളികളാകം. അതോടൊപ്പം കപട മതേതര വാദികളെ തിരിച്ചറിയുകയും വേണം. തിന്മകൾ എന്നും എവിടെയും തിന്മകൾ തന്നെയാണ് . അതിനു ജാതിയുടെയോ മതങ്ങളുടെയോ പരിവേഷം ചാർത്തേണ്ടതില്ല.

Saturday, November 15, 2008

വാര്‍ത്തകള്‍ പ്രതികൂട്ടില്‍ .

" ഠേ....”
എന്താ പ്പൊരു ഒച്ച . വെടീ വെച്ച ഒച്ച .
അകത്തെ ഇരുട്ടു മുറിയിൽ കുരച്ചും തുപ്പിയും കഴിയുന്ന കാരണവർ.
അടുക്കള മുറ്റത്തു ഉണങ്ങാനിട്ട നെല്ലു കാക്ക കൊത്തുന്നു എന്നും പറഞ്ഞു കുറെ ദിവസമാ‍യി കാക്കയെ സൂത്രം വെച്ചു നടക്കുന്നു.
മുറ്റത്തെ തേക്കിൻ കൊമ്പിൽ കൊക്കുരുമ്മുന്ന ഒരു കാക്ക. ചെറുപ്പമാണ്.
വല്ല്യാക്ക വിജയിച്ച ഭാവത്തിൽ .
“ കുറച്ച്യോസായി ഞാൻ ഇതിറ്റയെ പാഠം പടിപ്പിക്കണം നു വിചാരിച്ചി നടക്കേയിനി.

അകത്തു നിന്നു പാത്തൂട്ടി കയറീ വന്നു. “ നിങ്ങക്കു എന്തിന്റെ പിരാന്താ ? നെല്ലു കോത്തി തിന്നണതേ അങ്ങേലെ കോഴികളാ... എന്നിട്ട് കാക്കച്ചികളേ വെടി വെച്ചു വീമ്പും എളക്കി നടക്ക്വാ....
അകത്തു നിന്നും വീണ്ടും കുരയുടെ ബഹളം .
“ എടാ ജ് വേണ്ടാതെ ആ കാക്കച്ചിളെ വയ്യെ കൂടണ്ട. അവരൊന്നിനെ വെറുതെ ദ്രൊഹിച്ച അതു വെറുതെ വിടൂലട്ടൊ ??
ഞമ്മളെ കണാരന്റെ മൊന്റെ കഥപ്പോ എന്താ? കണാരനെ കണ്ടാ കാക്കകൾ പിന്നാലെ കൂടും. പുറത്തെറങ്ങാൻ പറ്റ്ണണ്ടോ ?
വല്യാപ്പന്റെ വാക്കുകൾ അയാളുടെ മനസ്സിൽ പേടിയായി തീർന്നു. പിന്നെ അയാൾ കാക്കപേടി
യുമായി ജീവിതം തള്ളിനീക്കാൻ തുടങ്ങി.
*******


Wednesday, November 12, 2008

മുത്തുവിന്റെ പയ്യന്‍സ് .....

മുത്തു , എന്റെ ഒരു കൂട്ടുകാരന്‍ . ബാലവാടി തൊട്ടു പ്രീ ഡിഗ്രീ വരെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു കളിച്ചതും പഠിച്ചതും . നല്ല വായനക്കാരനാണ് മുത്തു. വെളുത്തു സുമുഖനായ ചെറുപ്പകാരന്‍ . ഏത് പെണ്‍കുട്ടിയുടെയും മനസ്സില്‍ എളുപ്പം ചെക്കാരാന്‍ കഴിയുന്ന ശരീര സൌഭാഗ്യം മുത്ത്‌വിന്ടു. പക്ഷെ അക്കാര്യത്തിൽ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. മുതുവിന്റെ വീടു ഒതയമങലത്തെ കുരങാപറമ്പിലാണു.
മുത്തുവിന്റെ ഇഷ്ടപെട്ട എഴുത്തുകാരൻ വികെയെൻ ആയിരുന്നു. വി.കെ.എന്നിന്റെ നല്ല ഒരു ഫാൻ. ഞങ്ങൾ മുകുന്ദൻ നോവലുകളിൽ ഗതി കിട്ടാതെ വായനശാലയിലെ ഇടുങ്ങിയ മുറികളിൽ അസ്തിത്വ ദുഖവും പേറി ....
അതു കൊണ്ടു തന്നെ മുസ്തുവിന്റെ സംഭാഷണത്തിലും ആ സ്റ്റൈയിൽ നിറഞ്ഞു നിന്നിരുന്നു. താമസം എവിടെയാണെന്നു ചോദിച്ചാൽ പറയും. മങ്കീസ് ലാന്റ്. ഒരിക്കൽ പ്രീഡിഗ്രീക്കു ഒപ്പംപഠിച്ചിരുന്ന മുരളിയെ മൂന്നു വർഷങൾക്കു ശേഷം കണ്ടുമുട്ടുന്നു. കുശലാന്യേഷണത്തിൽ മുരളി പറഞു. ഞാൻ ബീഎഡിനു പഠിക്ക്യാ..മുത്തു എന്തു ചെയ്യുന്നു. ?
ഞാൻ കൊക്കനട് സയൻസിലാ... മുരളിക്കു ഒന്നും മനസ്സിലായില്ല. മുത്തുവിന്റെ ബാപ്പ നാളികേരം പാട്ടത്തിനു എടുക്കുന്ന പണിയിലാ. അതു കൊപ്പരയാക്കി വിൽക്കും. ഇതിലൊക്കെ മുത്തുവും ബാപ്പയെ സഹായിക്കും. ബാപ്പക്കു പുൽ‌പ്പറമ്പു അങാടിയിൽ ഒരു വാടക കെട്ടിടം ഉണ്ടായിരുന്നു. അതു മുഴുവൻ ഫാറൂക് കോളേജിൽ പഠിക്കുന്ന കാലത്തു റോസ് മിൽക് കുടീച്ചു പോയി. വീട് പോലും വില്ക്കേണ്ടി വന്നു. പുതിയ വീടിന്റെ പേരു വലിയ കണ്ടത്തിൽ ആയിരുന്നു. ഏതൊ ഒരുവൻ ഇഗ്ലീഷ് അക്ഷരത്തിലെ എൻ പൊട്ടീച്ചു കളഞ്ഞു. പിന്നെ വലിയ കടത്തിൽ മുത്തു. തൊട്ടടുത്ത പ്രദേശം നായർ കുഴിയാണു. മുത്തുവിന്റെ നാവിൽ അതു ഡോഗർ കുഴി ആണു. ഇപ്പോൾ അൽ‌പ്പം മെച്ച പെട്ടിരിക്കുന്നു. ഒരു ജീപ്പുണ്ടു . റവർ വെട്ടാനുണ്ടൂ. ഡ്രൈവർ ചെമ്പൻ മൊഇദീൻ. മുസ്തു പറയാറൂള്ളതു കോപ്പെർ നിക്കസ്. വന്ന് വന്നു മൊഇദീനും ഇപ്പോൾ മുത്തു സ്റ്റ്യ്ലിൽ ആണു. ബാപ്പയോടു പോലും ഇതു പോലെ മുത്തു അറീയാതെ പറഞു പോകും. ഡാഡ്സ് നോ പ്രൊബ്ലെം. ഇപ്പോൾ പൊറ്റശേരി ഗ്രാമത്തിൽ റോഡരികിലെ കന്മതിലിൽ കാണും. കുപ്പായം ധരിക്കാത്ത നായന്മാർ ഇപ്പൊഴും ജീവിക്കുന്ന നാടാണു പൊറ്റശ്ശേരി. പയ്യൻസും നായേർസും മുത്തുവിനു വീക്ക്നസ്സ് ആണ്. ഇറ്റ്സ് എ ബ്യുട്ടിഫുൾ കണ്ട്രി.
അത് കൊന്റ് തന്നെ മുത്തു കടലിനക്കരെ ഏറെ കാലം തങ്ങിയില്ല.

Tuesday, November 11, 2008

ആ ഒരു പെരുന്നാള്‍ ....

ജീവിതത്തിൽ പലതും ഓര്‍ത്തു വെക്കരുതെന്നു കരുതിയ കാര്യങ്ങൾ വീണ്ടും തികട്ടി വരുന്നു.
അതു ഓര്‍മച്ചെപ്പില്‍ നിന്നും മാറ്റികളയാന്‍ ഒരു മാര്‍ഗവും നമുക്കില്ലല്ലൊ. വിദേശത്തെ കന്നി യാത്ര അത്തരം ഒരു അനുഭവം എനിക്കു തന്നു. വിധി തന്ന ക്രൂരാനുഭവം . ഒരു പാടു സ്വപ്നങ്ങൾ നെയ്ത്കൂട്ടിയായിരുന്നു ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്നിൽ ഞാന്‍ യെമന്‍ എന്ന നാട്ടിലേക്കു വിമാനം കയറിയത്.
വിചിത്രമയ രാജ്യം. ഏതൊ ഒരു പുരാതന നഗരത്തില്‍ എത്തിയ പോലെ തോന്നി. ബാബുയെമന്‍ എന്നറിയപെടുന്ന കച്ചവട കേന്ദ്രത്തില്‍ കണ്ടുമുട്ടിയ രാജുവെന്ന അമീര്‍ബായി . അയാള്‌ 30 വര്‍ഷം മുന്പു് കള്ളലോഞ്ചു കയറി വന്ന തമിള്‍നാട്ടുകാരന്‍. അയാളൊടൊപ്പം വേറെയും 3 മലയാളികള്‍ ഉണ്ടായിരുന്നു. ഇവരെ കൂടാതെ കേരളക്കാരായി 20 ഓളം പേര്‍ വേറെയും അടുത്ത ദിവസങ്ങളില്‍ അവിടെ എത്തിയിരുന്നു. തൊഴില്‍ തേടി് അവസാനം ഞാന്‍ എതിയതു മാരിബ് എന്ന അതിപുരാതന പട്ടണാവശിഷ്ടങ്ങല്‍ക്കടുത്ത ഒരു കൊചു ഗ്രാമത്തിലാണ്‍. അറബിയില്‍ ഗ്രാമത്തിനു 'ഖരിയ' എന്നു പറയും. അമീര്‍ ബായിയുടെ കൂട്ടുകാരനാണു്‍ അബ്ദുല്ല. മാരിബില്‍ അറിയപ്പെടുന്ന ഡോക്ടർ. വ്യാജന്‍ എന്നു പറയാം. ജീവിതത്തില്‍ പലരെയും വിധി വേഷം കെട്ടിക്കുകയാണല്ലോ. വിധി അബ്ദുല്ലയെ എന്റെ അടുത്തെത്തിക്കുകയായിരുന്നു. അബ്ദുല്ലക്കു വല്ലാത്ത സന്തോഷം. വര്‍ഷങ്ങല്‍ കഴിഞ്ഞു ഒരു കേരളക്കാരനെ കാണുന്നു. സഹായിയായി അബ്ദുല്ലയൊടൊത്തു പിന്നീടുള്ള ദിവസങ്ങല്‍.എതു തരം മരുന്നും നിര്‍ഭയം പ്രയോഗിക്കാന്‍ അബ്ദുല്ല സമര്‍ഥന്‍. ഇത്തരം‍ അവസരങ്ങളിൽ ദൈവം ഒരു വഴി കാണിച്ചു കൊടുക്കും എന്നു എനിക്കും തോന്നിയിട്ടുണ്ട്. പ്രസവവേദന കൊണ്ട്ു പിടയുന്ന പെണ്ണൂങ്ങളെ അബ്ദുല്ല ഒരു നിമിഷം കൊണ്ട് സുഖപ്പെടുത്തും. പ്രസവം കഴിഞാല്‍ അബ്ന്ദുല്ല ഒരു ചിരി ചിരിക്കുന്നു. ഞാന്‍ അറിയാനായി ഒന്നു നോക്കിയാൽ , പിന്നീട് സമയമായാൽ എല്ലാം കാണിച്ചു തരാം എന്നു പറയും.
എന്നോടോ്പ്പമുള്ള സഹവാസം അബ്ദുല്ലക്കു മറന്ന നാടിനെ ഓര്‍ക്കുവാനും സ്നേഹിക്കുവാനുമുള പ്രേരണയായി തുടങ്ങി . അവസാനം അബ്ദുല്ല മുപ്പതു വര്‍ഷത്തിനു ശേഷം നാട്ടിലേക്കു പോകാന്‍ തീരുമാനിക്കുന്നു.... ആലപ്പുഴയിലെ സൈക്കിൾ മുക്കിലെക്കു പഴയ ഗോപാലൻ..
ഞാൻ ഏകനായി മാരിബിലെ മരീചികയിലെ തകരുന്ന സ്വപ്ങ്ങളിൽ സ്വയം മറന്നു നിന്നു.
അബ്ദുല്ല തന്ന സ്റ്റെത സ്കൊപ്പു എന്റെ ജീവിതം മാറ്റി മറിചു. ഞാനും ഒരു വ്യാജന്റെ രൂപത്തിൽ ബദുസമൂഹത്തിനു മുമ്പിൽ വന്നു നിന്നു. അവർ എന്നെ സ്വീകരിച്ചു. സ്നേഹത്തോടെ ഹിന്ദീ ..ഹിന്ദീ എന്നു വിളിച്ചു. ഒട്ടകത്തിന്റെ ചൂരും മരുന്നിന്റെ ഗന്ധവും എന്റേതുമായി. ഒട്ടകം കടിച്ചു കീറിയ കുട്ടിയുടെ തല തുന്നി കെട്ടുന്നു. വാവിട്ടു കരയുന്ന കുട്ടി. മനസ്സു മരവിച്ചു പോയിരുന്നു. മനസ്സിന്റെ താളവും രാഗവും തെറ്റുന്നു. നിറവയറുമായി വേദന കടിച്ചിറക്കി വരുന്ന സ്ത്രീകൾ.
വഴിയിൽ എവിടേയോ ഒരു സ്തീ നോക്കി ചിരിക്കുന്നു.( യാ .. ഹിന്ദി. ഹാതാ ഇബ്നക്കു. )
ഹേ ഇന്ത്യക്കാരാ ഇതു നിന്റെ മകൻ . നീ നന്നായി വരും . നിനക്കു എല്ലാ നന്മകളും ...
പക്ഷെ അവൾ ഒരു പ്രവാസിയുടെ വേദന എങിനെ അറിയും. പ്രവാസിയായ ഷെഇഖ് ഹംദാന്റെ മൂന്നാം ഭാര്യ ഹലീമ. അവളുടെ മുഖത്തു പ്രവാസ ദുഖ്ത്തിന്റെ പാടുകൾ . അവള്ക്കു എന്നേയും എനിക്കു അവളെയും മനസ്സിലായി. ഏദൻകാരി ഹലീമ. ഷെയിഖ് ഹംദാനു എന്പതു കഴിഞു കാണും. എന്നാലും കരുത്തനാണ്. ഏതോ ഗോത്ര യുദ്ധത്തില്‍ ഒരു കാല്‍ നഷ്ട്ടപെട്ട ഹംദാന്റെ വാക്കുകള്‍ മരിബുകാര്‍ക്ക് അവസാന വാക്കാണ്. തെക്കന്‍ യമന്‍ നാട്ടുഭരണത്തിൽ ഇത്തരം ഷെഇക്കുമാരുടെ കീഴിലാണ്. ഒരിക്കല്‍ എന്നെ കാണാന്‍ ഹലീമ വന്നു. അവളുടെ കണ്ണുകളില്‍ വേദനയുടെ അടരുകള്‍ ഞാന്‍ കണ്ടു.മരുഭൂമിയെക്കള്‍ തീവ്രമായ ഉഷ്ണം അവള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. ഏതോ ദ്വീപില്‍ ഒറ്റപ്പെട്ടുപോയ ഒരുത്തന്‍ മറ്റൊരുത്തനെ കണ്ടാലുള്ള സന്തോഷം ഹലീമക്ക് എന്നെ കണ്ടപ്പോള്‍ തോന്നിയിരിക്കാം.
ആയിടക്കാണു വലിയ പെരുന്നാൾ . സത്യത്തിൽ അത്തരം വിശേഷ ദിവസങൾ പോലും ഞാൻ മറന്നിരുന്നു. സാലിം എന്ന ഒരു പരിചയക്കാരൻ വന്നു വിളിച്ചു. ദക്ത്തൂർ വരണം ഇന്നു ഉച്ചക്കു ഭക്ഷണം ഞങ്ങളുടെ വീട്ടിൽ . ഉമ്മ കാത്തിരിക്കും. എനിക്കു അവരെ അറിയാം . അവർ പറയുന്നതു പലതും മനസ്സിലാവാറില്ല. എന്നാലും ഒരു ഉമ്മയുടെ സ്നേഹ മുള്ള വാക്കുകളാണു, അതെന്നെനിക്കറിയാം. ഞാൻ അവരുടെ വീട്ടിലെത്തുമ്പോൾ അവർ എന്നെ കാത്തിരിക്കുകയായിരുന്നു. പ്രായം ചെന്ന ഹുദയിദാൻ എന്നെ കെട്ടിപ്പിടിച്ചു സന്തോഷം കാണിച്ചു. ഒട്ടക പ്പാലിന്റെ ചൂരുണ്ടായിരുന്നു . എല്ലാവരും ഭക്ഷണ തളികക്കു മുമ്പിൽ ഇരുന്നു. ആ ഉമ്മ എന്നോടു വീട്ടു കാരെ കുറിച്ചു ചോദിച്ചു. ആ അവസരത്തിൽ എനിക്കു പിടിച്ചു നിൽക്കാനായില്ല. സ്നേഹം വാരി ചൊരിയുന്ന ഉമ്മ എവിടെ ? എന്റെ വീട്ടുകാർ. ഞാൻ ഇനി എന്നാണു ഈ മണ്ണിൽ നിന്നും തിരിച്ചു പോവുക. പെട്ടെന്നായിരുന്നു ഞാൻ വാവിട്ടു കരയാൻ തുടങ്ങിയത് . ആ ഉമ്മ വന്നു എന്നെ കെട്ടി പിടിചു കരയാൻ തുടങ്ങി. ഏതൊരു ഉമ്മക്കും ഒരു മകന്റെ മനസ്സറിയാം.
അന്ന് ആ പെരുന്നാൾ ദിവസം എങ്ങിനെ കടന്നു പോയെന്നു അറിയില്ല. ആ ഉമ്മയുടെ പ്രാർതന ദൈവം കേട്ടു കാണും . ഇല്ലായിരുന്നെങ്കിൽ എനിക്ക് ഒരിക്കളും ജന്മനാട്ടിൽ എത്താൻ തന്നെ കഴിയുമായിരുന്നില്ല. ഇന്നും എവിടയോ കിടക്കുന്ന ആ നല്ല മനസ്സുകൾക്കു വേണ്ടീ ഞാനും പ്രാർഥനയോടെ.....

Wednesday, November 5, 2008

സദ്ദാം ഹുസൈന്‍ പോയി ബരാക് ഹുസൈന്‍ വരുന്നു.

കഴിഞ്ഞ ദശകം കണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ദാരുണ സംഭവമായിരുന്നു ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വധം . ലോകം ഞെട്ടലോടെ കേട്ട ആ വാർത്ത വരുത്തി വെച്ച കെടുതികൾ ഇനിയും അവസാനിച്ചിട്ടില്ല. സദ്ദാം ഹുസൈനെ തൂക്കിലേറ്റി അമേരിക്കൻ പ്രസിഡന്റ് തന്റെ കാട്ടു നീതി നടപ്പിലാക്കി. ലോകത്ത് ഭീകരത എങിനെ നടപ്പിലാക്കാം എന്നു വീണ്ടും അമേരിക്ക നമുക്കു കാണിച്ചു തന്നു. ലോകത്തെ സാമ്പത്തിക സ്രോതസ്സുകൾ കൈപ്പിടിയിൽ ഒതുക്കാൻ അമേരിക്ക കണിച്ച മറ്റൊരു നെറികേട്.അമേരിക്കയൊടുള്ള ലോക ജനതയുടെ വിയോജിപ്പ് അമേരിക്കൻ ജനത തിരിച്ചറിഞ്ഞിരിക്കുന്നു.ഒരു ജനാധിപത്യ പ്രക്യയയിലൂടെ പ്രസിഡന്റിനെ നാണം കേടുത്തി തോൽ‌പ്പിച്ചിരിക്കുന്നു. ചരിത്രത്തിനു ഒരു പാഠമായി ഉൾക്കൊള്ളാൻ മാത്രം ഗംഭീരമായ വിജയമാണു സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ബുഷിനു ബരാക് ഹുസൈൻ ഒബാമ നൽകിയതു. സദ്ദാം ഹുസൈനും ബരാക് ഹുസൈനും സാമ്യതയില്ലെങ്കിലും വിധിയുടെ പരിണാമം നാം മനസ്സിലാക്കണം. കറുത്ത വർഗ്ഗക്കാരായ ആഫ്രിക്കൻ അടിമകളെ ചാപ്പ കുത്തി അമേരിക്കയിലേക്കു കൊണ്ടു വന്നു, അമേരിക്കൻ തദ്ദേശീയരെ മുഴുവൻ ചതിച്ചു കൊന്ന വെള്ളക്കാരന്റെ പിന്മുറക്കു ശരിയായ ദിശാബോധം വന്നുവെന്നു ലോകത്തിനു കരുതാമോ . അന്യരുടെ ചിതയിൽ നിന്നും സ്വന്തം താല്പര്യങ്ങൾക്കു തിരികൊളുത്തുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ വിദേശ നയങ്ങൾ ഇനി മാറ്റം വരുമോ. വന്നെങ്കിൽ നന്നായി . മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ അതു നിങ്ങളെ മാറ്റൂമെന്ന് ബരാക് ഹുസൈൻ ഒബാമ ബുഷിനെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
ഇനി അഫ്ഗാനില്‍ അമേരിക്ക തന്നെ അഴിച്ചു വിട്ട ഭൂതത്തെ കുടത്തില്‍ തിരിച്ചു കയറ്റണം. ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവണമെങ്കില്‍ അമേരിക്ക വിചാരിച്ചാല്‍ മതിയാവും. എല്ലാ രാജ്യത്തേക്കും ഭരണ കൂട ഭീകരതയുടെ മൊത്തം വിതരണക്കാര്‍ അമേരിക്കയാണ് . ഫലസ്തീനിലെ ജനതക്കും ഒരു രാത്രിയെന്കിലും മനസ്സമാധാനത്തില്‍ കിടന്നുറങ്ങാന്‍ ആഗ്രഹം കാണില്ലേ. ഇസ്രായീല്‍ മൊസാദ് ഇന്ത്യയിലും ഇന്ത്യന്‍ സൈന്യത്തിലും കടന്നു കയറിയോ എന്ന് വേണം ചിന്തിക്കാന്‍ . ഇസ്രായിലുമായി ഇന്ത്യയെ അടുപ്പിക്കാന്‍ അമേരിക്ക കാണിച്ച താത്പര്യം അതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടും. ഇവിടെ വര്‍ഗീയവും വംശീയുവമായ അപ ശബ്ദങ്ങള്‍ക്ക്‌ പിന്നിലും കറുത്ത കൈകള്‍ ഉണ്ടോ എന്ന് നാം കാണണം . ആട്ടം കാണുന്നതിന് മുമ്പ് കഥ എന്താ എന്ന് അറിയുക .