Saturday, November 15, 2008

വാര്‍ത്തകള്‍ പ്രതികൂട്ടില്‍ .

" ഠേ....”
എന്താ പ്പൊരു ഒച്ച . വെടീ വെച്ച ഒച്ച .
അകത്തെ ഇരുട്ടു മുറിയിൽ കുരച്ചും തുപ്പിയും കഴിയുന്ന കാരണവർ.
അടുക്കള മുറ്റത്തു ഉണങ്ങാനിട്ട നെല്ലു കാക്ക കൊത്തുന്നു എന്നും പറഞ്ഞു കുറെ ദിവസമാ‍യി കാക്കയെ സൂത്രം വെച്ചു നടക്കുന്നു.
മുറ്റത്തെ തേക്കിൻ കൊമ്പിൽ കൊക്കുരുമ്മുന്ന ഒരു കാക്ക. ചെറുപ്പമാണ്.
വല്ല്യാക്ക വിജയിച്ച ഭാവത്തിൽ .
“ കുറച്ച്യോസായി ഞാൻ ഇതിറ്റയെ പാഠം പടിപ്പിക്കണം നു വിചാരിച്ചി നടക്കേയിനി.

അകത്തു നിന്നു പാത്തൂട്ടി കയറീ വന്നു. “ നിങ്ങക്കു എന്തിന്റെ പിരാന്താ ? നെല്ലു കോത്തി തിന്നണതേ അങ്ങേലെ കോഴികളാ... എന്നിട്ട് കാക്കച്ചികളേ വെടി വെച്ചു വീമ്പും എളക്കി നടക്ക്വാ....
അകത്തു നിന്നും വീണ്ടും കുരയുടെ ബഹളം .
“ എടാ ജ് വേണ്ടാതെ ആ കാക്കച്ചിളെ വയ്യെ കൂടണ്ട. അവരൊന്നിനെ വെറുതെ ദ്രൊഹിച്ച അതു വെറുതെ വിടൂലട്ടൊ ??
ഞമ്മളെ കണാരന്റെ മൊന്റെ കഥപ്പോ എന്താ? കണാരനെ കണ്ടാ കാക്കകൾ പിന്നാലെ കൂടും. പുറത്തെറങ്ങാൻ പറ്റ്ണണ്ടോ ?
വല്യാപ്പന്റെ വാക്കുകൾ അയാളുടെ മനസ്സിൽ പേടിയായി തീർന്നു. പിന്നെ അയാൾ കാക്കപേടി
യുമായി ജീവിതം തള്ളിനീക്കാൻ തുടങ്ങി.
*******