Friday, January 21, 2011

ഹമീദിന് സ്വീകരണം

സാഹിത്യ അക്കാദമി സമ്മാനം നല്‍കി ആദരിച്ച ശ്രീ. ഹമീദ് സ്വന്തം നാട്ടില്‍ ആദരിക്കപെടുന്നതില്‍ നാട്ടില്‍ ചിലര്‍ക്കുള്ള അത്രിപ്തിയെ കുറിച്ചു ആലോചിക്കമ്പോള്‍ എനിക്ക് അവരോട് വല്ലാത്ത സഹതാപം തോന്നുന്നു. കാലത്തിന്റെ ഒരു മാടം. എഴുപതുകളില്‍ എം. ടി യുടെ നിര്മാല്യത്ത്തിനു ഏറ്റവും വലിയ ഭാരതീയ ബഹുമതി ലഭിച്ചപ്പോള്‍ നാടുകാര്‍ സ്വീകരണം നല്‍കി. ദൈവത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയതോ ആന്റോണി. ആര്‍ക്കും ഒരു അപാകതയും തോന്നിയില്ല. അന്ന് പൊതു സമൂഹത്തില്‍ നില നിന്നിരുന്ന മനസ്ഥിതിയില്‍ മതേതരത്വം മുന്നിട്ടു നിന്നിരുന്നു. ഒരു നികൃഷ്ട ജീവിയെ എന്തിനു സ്വീകരിക്കണം എന്ന ചോദ്യം ഇവിടെ ഉയരുന്നു. നമുക്ക് ചിന്തിച്ചു കൂടെ അല്പം കൂടി തുറന്ന മന്സ്തിയോടെ . ആക്ഷേപം ഒരു ദൈവ മതത്തെ തകര്‍ത്തു കളയുമോ ? മനസ്സ്യന്റെ ചിന്താ സ്വാതന്ത്രിതെ കൂച്ചു വിലങ്ങിടരുത് . ചിന്തകള്‍ കെട്ടികിടക്കരുത്. അത് അലിഞ്ഞു നാറും . മാറ്റങ്ങള്‍ അനിവാര്യമാണ്. കാലം അതിനു സാക്ഷിയാണ്. മതത്തില്‍ ഒരു നിര്ബംധവും ഇല്ല.

Sunday, January 2, 2011

നാട്ടിലെ കൊച്ചു വര്‍ത്താനങ്ങള്‍ - ഒന്ന്

തരിഷില്‍ പോയാല്‍ ഇപ്പോള്‍ നാലാളെ കാണാം. ഗ്രാമത്തിലെ പെറ്റു പെരുകിയ ജനകൂട്ടം. ഇവരൊക്കെ എവിടായിരുന്നു. ഒരു കമ്പ വലി മല്‍സരം കണാന്‍ ഇത്ര ആളുകളോ ? വാഴ കുണ്ടയുടെ മറവില്‍ പെണ്ണുങ്ങളും കളി കാണാന്‍ ഉണ്ട് . ഈ നാട് എത്ര മാറി യെന്നു നോക്കി കാണുമ്പോള്‍ നല്ല രസമാണു. ധനു മാസത്തിലെ മരം കോച്ചുന്ന തണുപ്പ് ? കോരിച്ചൊരിയുന്ന മഴ? ഇതു പിഴച്ച കാലമോ ?

ഒരു നാടിന്റെ വികസനം സാധ്യമാവുന്ന ഇടം . ഇത്തരം ഇടങ്ങളാണല്ലൊ? പൊതു വേദികള്‍ ഉയര്‍ത്തികൊണ്ടു വരണം. അവിടെ മാത്രമെ സമത്വം സാധ്യമാവൂ. സാഹോദര്യം നിലനില്‍ക്കൂ.
ഒരു പന്ത് കളി കണ്ടിരിക്കാന്‍. എത്ര ആളെ വേണമെങ്കിലും കിട്ടും. എന്നാല്‍ മതസംഘവേദി നടത്തുന്ന പരിപാടി കേട്ടിരിക്കാന്‍ ആളെ എത്ര കിട്ടും. കലാ സാംസ്കാരിക രംഗങ്ങള്‍ മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്ന കാര്യത്തില്‍ ഒരു വലിയ പങ്കു വഹിക്ക്ന്നു. ഇന്നു യുവത്വം കലാ സാംസ്കരിക കൂട്ടായ്മകള്‍ക്കു സമയം കണ്ടെത്തുന്നില്ല. പഴയ കാലത്തു ചേന്നമംഗല്ലൂരില്‍ ഇത്തരം എത്ര വേദികള്‍ ഉണ്ടായിരുന്നു. ഉപഭോഗ സംസ്കാരത്തിന്റെ ഇരകളായി നമ്മളും എന്നോ മാറി കഴിഞു ?

കെട്ടൂങ്ങല്‍ അല്ലങ്കില്‍ കല്ലിട്ടടവഴി യില്‍ ഒരു നാലു നില കെട്ടിടം ഉയര്‍ന്നു വന്നതു എത്ര പെട്ടെന്നാ.
പ്രകൃതി ചികിത്സ യോഗ കേദ്രം. അതിന്റെ ഉദ്ഘാടനവും കഴിഞ്. കുറെ അറബികള്‍ വന്ന് നമ്മടെ നാടിന്റെ സൊന്നര്യം കണ്ടു " മഷാഅല്ലാ, സുഭഹാനല്ലാ.... മറ്റു പുറം നാട്ടില്‍ നിന്നും പത്തു പന്ത്രണ്ടു പേര്‍ താമസം തുടങ്ങി. എങ്ങിനെ പോയാലും ഇനിയും നാടിനെ നാലുപേരറിയും.
പ്രക്രതിയുടെ വിക്രതികള്‍ ? അല്ലാതെന്തു പറയാന്‍. നമ്മുടേ തീറ്റയുടേ രീതി അതു തന്നെ ഇപ്പോഴതെ രോഗം . കീടനാശിനി ജീവനാശിനി. അതല്ലെ അകത്തു ചെല്ലുന്നതു. ഇനി മറ്റൊരു പ്രശ്നം വരാന്‍ പോക്ന്നു. പഞ്ചായത്തുകള്‍ ഉണര്‍ന്നു കഴിഞു. പ്ലാസ്റ്റിക്‍ നിര്‍മാര്‍ജനം . യോഗങ്നള്‍ നടക്കുന്നു. യോഗങ്ങള്‍ കൊണണ്ടു മാത്രം കാര്യമില്ല. നമ്മുടെ മനോഭാവം മാറണം. പ്രക്രിതി അമ്മയാണു. അമ്മയെ ദ്രോഹിക്കരുതു. എല്ലാ പരമ്പിലും പാമ്പേഴ്സ് . കൊച്ചു കുട്ടികളെ ഒന്നു സുഗമായി മുക്കിയിരുന്നു തൂറാന്‍ പോലും നാം സമ്മതിക്കൂലാന്‍ വെച്ചാല്‍.
പാത്തുമ്മ കൊടപ്പന നമ്മുടെ മെമ്പെറ് എന്തെങ്കിലും ചെയാനുള്ള ഒര്‍ക്കത്തിലാണു. നമുക്കു ഒരു കൈ സഹായിക്കാം.
നേരം വെളുത്താല്‍ അങ്ങാടിയിലേക്കിറങ്ങിയാല്‍ ഒരു കാഴ്ച നമ്മെ അല്‍ഭുത പെട്ത്തും. പ്രത്യേകിച്ചും ഒരു രണ്ടു വര്‍ഷം മുമ്പു നാട്ടില്‍ നിന്നും പുറത്തുപൊയി തിരിച്ചു വന്ന ആള്‍ . ഒരു വലിയ ആള്‍കൂട്ടം അങ്ങാടിയില്‍ കാണാം. അവര്‍ അന്യ സംസ്താനക്കര്‍ ബംഗാളി, ആസ്സാം, മദിരാശി, ആഡ്രപ്രദേശ്, ഈ ഗ്രാമത്തില്‍ എന്തിനു ഇത്രയും കൂലിപണിക്കാര്‍ ? .
എല്ലാറ്റിനും തൊട്ടാല്‍ പൊളുന്ന വില. മണല്‍ ഒ;രു വില്ലന്‍. എന്നാല്‍ ആരെങ്കിലും പണി വേണ്ടെന്നു വെക്കുന്നുണ്ടൊ? പണിയെല്ലാം പൂര്‍ വാധികം ഗംഭീരം. നാട്ടില്‍ പണിയില്ലാത്തവരും ഉണ്ടു. അവരെ എന്തു ചെയ്യണം. പുറമെ ഒക്കെ മാറ്റങ്ങള്‍ തന്നെ എന്തേ മാറ്റമല്ലെ ? അകത്തൊ - മനസ്സിനകത്ത് ചീഞു നാറുകയാണു. നമുക്ക് നമ്മെ മാറ്റാന്‍ നേരമില്ല.
ഗ്രാമം നന്മകളാല്‍ നിറഞ്ഞ കാലം ഉണ്ടായിരുന്നു. അന്നു പുഴയിലെ വെള്ളം ഇത്ര മത്രം കലങ്ങിയിരുന്നില്ല. കുടിക്കാനും കുളിക്കാനും അതുമതിയായിരുന്നു. വിഴ്പ്പുകള്‍ വലിച്ചെറിയാനുള്ള പൊതു സ്തലം എന്ന മനോഭാവമായിരുന്നില്ല അന്നു. വയലുകളില്‍ നമുക്കു ഭക്ഷിക്കാനുള്ള നെല്ല് വിളഞിരുന്നു. കുട്ടികള്‍ കളിച്ചു വര്‍ന്നതു കൊഴ്ത്തു കഴിഞ വയുലുകളില്‍ ആയിരുന്ന്. പച്ച ക്കറികളില്‍ കീടനാശിനി ഉപയൊഗിക്കുന്നതില്‍ യാതൊരു മനപ്രയാസവുമില്ല. മുപൊക്കെ പോത്തിറച്ചി വിശ്വസിച്ചു കഴിക്കാമായിരുന്ന്. ചോര കട്ടികൂടാനും കുത്തി വെയ്പ്പ് . തൂക്കം കൂടും. തൂക്കം കൂടിയാല്‍ ലാഭം കൂടും.