Friday, January 21, 2011

ഹമീദിന് സ്വീകരണം

സാഹിത്യ അക്കാദമി സമ്മാനം നല്‍കി ആദരിച്ച ശ്രീ. ഹമീദ് സ്വന്തം നാട്ടില്‍ ആദരിക്കപെടുന്നതില്‍ നാട്ടില്‍ ചിലര്‍ക്കുള്ള അത്രിപ്തിയെ കുറിച്ചു ആലോചിക്കമ്പോള്‍ എനിക്ക് അവരോട് വല്ലാത്ത സഹതാപം തോന്നുന്നു. കാലത്തിന്റെ ഒരു മാടം. എഴുപതുകളില്‍ എം. ടി യുടെ നിര്മാല്യത്ത്തിനു ഏറ്റവും വലിയ ഭാരതീയ ബഹുമതി ലഭിച്ചപ്പോള്‍ നാടുകാര്‍ സ്വീകരണം നല്‍കി. ദൈവത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയതോ ആന്റോണി. ആര്‍ക്കും ഒരു അപാകതയും തോന്നിയില്ല. അന്ന് പൊതു സമൂഹത്തില്‍ നില നിന്നിരുന്ന മനസ്ഥിതിയില്‍ മതേതരത്വം മുന്നിട്ടു നിന്നിരുന്നു. ഒരു നികൃഷ്ട ജീവിയെ എന്തിനു സ്വീകരിക്കണം എന്ന ചോദ്യം ഇവിടെ ഉയരുന്നു. നമുക്ക് ചിന്തിച്ചു കൂടെ അല്പം കൂടി തുറന്ന മന്സ്തിയോടെ . ആക്ഷേപം ഒരു ദൈവ മതത്തെ തകര്‍ത്തു കളയുമോ ? മനസ്സ്യന്റെ ചിന്താ സ്വാതന്ത്രിതെ കൂച്ചു വിലങ്ങിടരുത് . ചിന്തകള്‍ കെട്ടികിടക്കരുത്. അത് അലിഞ്ഞു നാറും . മാറ്റങ്ങള്‍ അനിവാര്യമാണ്. കാലം അതിനു സാക്ഷിയാണ്. മതത്തില്‍ ഒരു നിര്ബംധവും ഇല്ല.

No comments: