Monday, June 20, 2011

ഒരു ചോലക്കാടന്‍ വീര ഗാഥ.

ചോലക്കാടന്‍ മമ്മദ് ബാപ്പയിട്ട പേരാണെങ്കിലും നാട്ടുകാര്‍ ചോലക്കാരന്‍ എന്നും പിന്നീട് അതും ലോപിച്ച് ചോല എന്നുമായി എന്നാണു സ്ഥല കാല നാമ പുരാണങ്ങളില്‍ കാണുന്നത്. ചോല ഒരു അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രതിനിധി കൂടിയാണ്. അതായത് ജോലി ചെയ്തു പണം സമ്പാദിക്കല്‍ വലിയ സാമര്‍ത്ഥ്യം ഒന്നുമല്ലെന്ന് ചോല ഒറച്ചു വിശ്വസിക്കുന്നു. ആയ കാലത്ത് തുടങ്ങിയ പരിപാടി ശീട്ട് കളി . തന്ത പ്പിടി തിന്നാതെയും തൂറാതെയും ഉണ്ടാക്കിയ നാല് കാശ് ശീട്ട് കളിച്ചു തുലച്ചതില്‍ പിന്നെയാണ് പുതിയ പുതിയ വഴികള്‍ തേടി പോവാന്‍ തുടങ്ങിയത്. നാട്ടില്‍ ഇസ്ത്രിയിട്ട ഷര്‍ട്ടും സെന്റും പൂശി നടക്കുന്നവന്‍ ചോല മാത്രം . കോഴിക്കോട് പോയി ഇടയ്ക്കു അലകപുരിയിലെ എയര്‍ കണ്ടീഷന്‍ ബാറില്‍ നിന്നും രണ്ടു സ്മാള്‍ അടിച്ചു അതെ ബസ്സില്‍ തിരിച്ചു നാട്ടില്‍ എത്തും . വയല്‍ ക്കരയിലെ മുളങ്കാട്ടില്‍ കളി കൂടുകാര്‍ ചോല വരുന്നതും കാത്തിരിപ്പുണ്ടാവും . കളി എന്നാല്‍ പുള്ളികുത്ത്. അകത്തോ പുറത്തോ ആയി ചോല യുടെ പണം കാലിയായി കൊണ്ടിരുന്നു. അതിനിടയില്‍ ചോലയുടെ തന്ത പിടി ഇഹ ലോക വാസം വെടിഞ്ഞു. ഉപേക്ഷിച്ചു പോയ സ്വതുവഹകള്‍ ചോലക്ക് സ്വന്തം . മറ്റു അവകാശികള്‍ ആരുമില്ലെന്ന് . പിന്നെയും ജീവിതം കുശാലാക്കി.
കാലം അങ്ങിനെ ഉരുണ്ടു പോയി കൊണ്ടിരുന്നു. എടുവിന്റെ അളവ് കൂടി കൊണ്ടിരുന്നു. പോക്കറ്റ് കാലിയാവുമ്പോള്‍ ഏതെങ്കിലും ഒരു ആധാരം വീട്ടിലെ അലമാരയില്‍ നിന്നും അപ്രത്യക്ഷമാവും .
വിദേശിയില്‍ നിന്നും സ്വദേശ് ആക്കി മാറ്റി . അതായത് കള്ളും നാടന്‍ വാറ്റും . ആള്‍ ഒരു തികഞ്ഞ അഭിമാനിയാണെങ്കിലും ഇടയ്ക്കു കാലുറക്കാതെ വരുമ്പോള്‍ അമ്മാളുവിന്റെ ചെറ്റ കുടിലിലെ കോലായ തിണ്ണയില്‍ അന്തിയുറങ്ങി .
സദാ പുഞ്ചിരി തൂകുന്ന മുഖം . ആരോടും പരാതിയില്ല. ആരെയും നോവിക്കാന്‍ ഇല്ല. പരസ്ത്രീ ഗമനം വേലിചാട്ടം ഇത്യാതി പരിപാടികള്‍ ഒന്നുമേയില്ല. പകരമായി മറ്റു ചില ദൌര്‍ബല്യങ്ങള്‍ കൂട്ടിനുണ്ട് .
കോഴിക്കോട്ടങ്ങാടിയില്‍ പോയി സിനിമ കാണും. ആരുടേയും ഫെന്‍ ഒന്നുമല്ല. എം ആര്‍ രാധയെ ചോലെനു ഇഷ്ടമാണ്. ബാല്‍ക്കണിയില്‍ കൂടെ ചിലപ്പോള്‍ ഏതെങ്കിലും ഒരു കുണ്ടന്‍ ഉണ്ടായെന്നു വരും . നേരത്തെ പറഞ്ഞ ദൌര്‍ബല്യം . ശഹിന്ഷാ ഹോട്ടല്‍ കോഴിക്കൊടങ്ങാടിയിലെ ബിരിയാണിക്ക് പേര് കേട്ട ഹോട്ടല്‍ പിന്നെ ഹോട്ടല്‍ പാരീസ് ഇവിടെയൊക്ക കയറിയിറങ്ങുന്ന ചോല
ഒനിക്കൊരു ബിരിയാണിയും വാങ്ങിക്കൊടുത്തു ചെക്കെനെ ആദ്യത്തെ ബസ്സില്‍ നാട്ടിലേക്ക് കയറ്റി വിടും .
സാമ്പത്തിക മാന്യം കഠിനമായപ്പോള്‍ അറ്റ കൈക്ക് തറവാടിന്റെ ചെരുവും ചുറ്റുഭാഗവും ഒടായും പട്ടികയായും പിന്നെ കല്ലായും വിറ്റു തുലച്ചു.
അകത്തും പുറത്തും കളിച്ചു ഒക്കെ പുറത്തു തന്നെ. രാത്രി മണ്ണെണ്ണ വിളക്കിനു ചുവട്ടില്‍ ശീട്ട് കളിച്ചിരുന്നു. പണം തീര്നാല്‍ അതും കാത്തിരിക്കുന്ന ചാപ്പന്‍ നായര്‍ ചോദിക്കും""മേലെ പറമ്പിലെ പത്തു സെന്റ്‌ രണ്ടായിരത്തിനു ഇക്കി തന്നാല്‍ മൂവായിരം ഇപ്പം തരാം ."
ചോലയും ചാപന്‍ നായരും ചൂട്ടു കത്തിച്ചു പോയി രാത്രിയില്‍ തന്നെ അതിരുകള്‍ തിട്ടപെടുതും .
അവസാനം എല്ലാം തീര്‍ന്നു. നാട്ടിലൊക്കെ ഗള്‍ഫില്‍ പോകുന്നവരുടെ തുടക്കം . ആരോ പറഞ്ഞു ഇനി ഗള്‍ഫില്‍ പോയി രക്ഷപെടാന്‍ നോക്ക്. അങ്ങിനെയാണ് ചോല ബോംബെ യിലേക്ക് വണ്ടി കയറിയത്. കുറെ ദിവസം ബോംബെ ഗലിയില്‍ ചുറ്റികറങ്ങി മുണ്ട് സുലൈമാന്‍ വഴി ഒരു വിസ സൗദി യിലേക്ക് ഒത്തു കിട്ടി. വര്‍ക്ക് ഷോപ്പ് ഹെല്‍പ്പര്‍ . ഒരു സ്ക്രൂ ഡ്രൈവര്‍ പോലും ജീവിത്തില്‍ ഇന്ന് വരെ പിടിച്ചു നോക്കിയിട്ടില്ല . മലയാളമല്ലാതെ ചോലാണ് പിടിയില്ല. ഏതോ ഒരു പട്ടണ മുക്കില്‍ ഒരു അറബിയുടെ വര്‍ക്ക് ഷോപ്പില്‍ . അവിടെ ചോലന്‍ കൂടുതല്‍ ദിവസം നിന്നില്ല . ജോലി ചെയ്തു ശീലമില്ല . ഹിന്ദിക്കാരന്‍ മക്കാനിക് അറബിയോട് എന്താ പറഞ്ഞത് അത് ചോലന്‍ മനസ്സിലാകി വെച്ചു .
" മുഖ് മാഫി " അതിന്റെ അര്‍ഥം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മനസ്സിലാക്കി . ബോബെയില്‍ നിന്നും ഒരു കുട്ടിയെ കണ്ടപ്പോള്‍ അവനോടു " വാടീസ് യുവര്‍ നെയിം" എന്ന് ചോദിച്ചപ്പോള്‍ അവന്‍ " ഉലൂ കാ പട്ടേ " ഈ രണ്ടു പദങ്ങളും ചോലന്റെ വിദേശ യാത്രയില്‍ നേടിയ ഭാഷാ പരമായ അറിവ് . ചോലനെ കാണാന്‍ നാട്ടിലെ ഒരുത്തന്‍ ജോലിസ്ഥലത്ത് ചെന്നപ്പോള്‍ കണ്ടത് ഹിന്ദി കാരന്‍ ചോലെനെ ഒരു സ്പാനര്‍ കൊണ്ട് എറിയുന്നു. പത്തു നമ്പര്‍ മാറി യത് കാരണം .നാട്ടു കാരനെ കണ്ടപ്പോള്‍ സന്ദോഷം അടക്കാന്‍ വയ്യ അയാള്‍ക്ക്‌ . നീ ഇത്ര കഷ്ട്ടപെട്ടു ഒരു ജോലിക്ക് ഇവിടെ വരേണ്ടി വന്നല്ലോ ? നാടുകാരന്റെ പരിഭവം . ചോലെന്റെ മറുപടി
" എന്ത് ചെയ്യാന്‍ കട്ടകാലം എന്റെ മുമ്പേ ഇങ്ങോട്ട് ടിക്കറ്റ് ഒകെ ആക്കിയത് ഞാനറിഞ്ഞില്ല " ഇനിയിപ്പോ എങ്ങിനെ ഇവിടൊന്നു കയിചിലാവുക ?
ഇതിനൊക്കെ ഞാന്‍ പകരംവീട്ടും , എജെന്റ് എന്നെ പറ്റിച്ചു . ഞാനും നാട്ടില്‍ പോയി ഒരു എജെന്റാവും .
പണിയെടുത്തു ജീവിക്കാന്‍ ഇനിയുള്ള കാലം ആരും നോക്കേണ്ടാ . പണിയെടുത്തു ചാവുന്നവന്‍ വിഡ്ഢി കമ്മു . പിന്നെ ചോലന്‍ ഒരു ചിരിയാണ് . നാടുകാരന്‍ പേടിച്ചു . അപ്പോള്‍ ചോലന്‍ പറയുകയാണ്‌ " നീ പേടിക്കേണ്ട എനിക്ക് പിരാന്തു ആവില്ല . ആവുമായിരുന്നങ്കില്‍ എന്നോ ആവെണ്ടാതാ .."
നാട്ടിലെത്തി ആദ്യമായി വിസ കച്ചവടത്തിന് ചോളന്‍ സമീപിച്ചത് . മീന്‍കാരന്‍ കോമു
" അല്ല കൊമോ .ജ്ജ് ങ്ങിനെ കഷ്ടപെട്ടിട്ടു എന്താ കാര്യം , നിനക്ക് നാല് പെണ്കുട്ടിളല്ലേ ? ഇതിട്ടങ്ങളെ കെട്ടിച്ചു വിടണ്ടേ ? ഞാന്‍ നിന്നെ കയിചിലാക്കാന്‍ ( രക്ഷപെടുത്തുക ) ഒരു വിസ തരാം
ജ്ജ് പോണോ ദുബായിക്ക് ? എടുത്തു വഴിക്ക് കൊമുവിന്റെ മറുപടി " ജ്ജി ന്നെ കയിചിലാക്കണ്ട ? എന്നെ പണ്ട് വേലത്തി അമ്മ കയിച്ചിലാകീനു". { പണ്ട് കാലത്ത് പ്രസവം എടുക്കാന്‍ പോവുന്നവര്‍ വേലത്തി അമ്മ ) ." എന്റെ മോന്‍ പോയി വേറെ ആളെ നോക്ക് . ഞാന്‍ മീന്‍ വിറ്റു ഇങ്ങിനെ കഴിഞ്ഞു പോവും . എന്റെ തല വിധി മാറ്റാന്‍ ഒരുത്തന്‍ വന്നിരിക്കുന്നു. "
പിന്നെയും ചോലന്‍ പല വേഷത്തിലും കോലത്തിലും ഇവിടയോക്കെ തന്നെയുണ്ട്‌ ?

2 comments:

gafoor nageri said...

അത് എന്റെ അമ്മാവന്‍ ചക്കിങ്ങല്‍ക്കാരന്‍
അമ്മാവനാനല്ലോ ആ ചോല-സംഗതി ഏതായാ
ലും കലക്കി-

Unknown said...

gafoor karyam mindaruthu...