Friday, February 3, 2012

കൊയ്യപുറത്തെ ഉമ്മരാക്ക .






ഒരു പിടിയാനാക്കൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു എട്ടു വയസ്സുകാരന്‍ കോഴിക്കോടിനടുത്ത പെരുമന്ന ഭാഗത്ത്‌ നിന്നും പുറപെട്ടു ഗ്രാമത്തിലെത്തുന്നു. ആനക്കാരന്‍ ആ കൊച്ചു കുട്ടിയെ കാനകുന്നന്‍ മുഹമ്മദ്‌ കാക്കയെ ഏല്‍പ്പിക്കുന്നു. അവനറിയില്ല തന്റെ ഊരും പേരും . അല്ലെങ്കില്‍ അവന്‍ ആരോടും ഒന്നും പറഞ്ഞില്ല . കാനകുന്നന്‍ മൊഹമ്മദ്‌ അവനെ ഉമ്മര്‍ എന്ന് വിളിച്ചു . അവന്‍ ആ വിളി കേട്ട് വളര്‍ന്നു . ഒരു കടങ്കഥയിലെ നായകനെ പോലെ . മൃഗയിലെ മമൂട്ടിയെ പോലെ . ഞാനും കുട്ടി കാലത്ത് കാനകുന്നന്‍ മുഹമ്മദ്‌ കാക്കക്കൊപ്പം നായാട്ടിനു പോകുന്ന ഉമ്മരാകയെ കണ്ടിട്ടുണ്ട് . ഞങ്ങളുടെ അയാള്‍ പക്കത് അയാള്‍ വളര്‍ന്നു വലുതായി പിന്നെ കൊയ്യപുരതുകാര്‍ നല്‍കിയ പത്ത് സെന്ററില്‍ വീട് വെച്ച് , പെണ്ണ് കെട്ടി കുട്ടികളായി .
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉമ്മറിന് ജനിച്ച നാടിനെ കുറിച്ചോ വീടിനോ കുറിച്ചോ ഓര്മ വന്നില്ല . പിന്നെ ഓര്‍മകളില്‍ പോലും അത്തരം ഒരു ചിന്ത ഉണര്‍ന്നില്ല .
കൊയ്യപുറത്തു കുഞ്ഞഹമദ ഹാജിയുടെ മക്കള്‍ മുഹമ്മദ്‌ ഹാജി ഉസ്സന്കുട്ടി എന്നിവര്‍ക്കൊപ്പം അയാള്‍ നായാടിനു പോയി . നായ്ക്കളെ പരിശീലിപ്പിച്ചു . ഇരുവഞ്ഞി പുഴയില്‍ ചൂണ്ടല്‍ ഇട്ടു മീന്‍ പിടിച്ചും അയാള്‍ ജീവിച്ചു പോന്നു. അധികമൊന്നും സംസാരിക്കാന്‍ അയാള്‍ മിനക്കെട്ടില്ല . അധികവും ഏകാന്തന്‍ . ഇരുവഴിഞ്ഞിയിലെ കൊചോളങ്ങള്‍ അയാളോട് സ്വകാര്യങ്ങള്‍ പറഞ്ഞു . അയാള്‍ തന്റെ ദുഃഖങ്ങള്‍ ഇരുവഴിഞ്ഞിയുടെ ആഴങ്ങളില്‍ മുക്കി കളഞ്ഞു .നാടില്ലാത്ത നാട്ടുകാരനായി
കുഞ്ഞഹമാദ് ഹാജിയുടെ പേരകുട്ടിയും ഉമ്മരാക്കയുടെ കൂടെ മീന്‍ പിടിക്കാനും നായട്ടിനും പോകാന്‍ തുടങ്ങി . അപ്പോഴേക്കും ഉമ്മരാക്ക നാടിന്റെ മകനായി മാറി കഴിഞ്ഞിരുന്നു.
ഉമ്മറിന്റെ ജീവിത കഥ പിന്നീട് വഴി മാറുകയാണ് . ഒരിക്കല്‍ ഉസ്സന്‍ കുട്ടിയുടെ മകന്‍ അനീസിനോപ്പം മീന്‍ പിടിക്കാന്‍ ഇരുവഴിഞ്ഞിയും ചാലിയാറും താണ്ടി രാത്രികള്‍ കഴിച്ചു കൂട്ടുന്ന കാലം . ഒരു ദിവസം ഉമ്മര്‍ക്ക അനീസിനോട് പറഞ്ഞു അനീസേ ഈ പുഴക്കടവും ഈ തോടും ഒക്കെ എന്റെ ഓര്‍മയില്‍ തികട്ടി വരുന്നു. അതെ അത് ഉമ്മര്‍ എന്നാ എട്ടു വയസ്സ് കാരന്റെ ഓര്‍മകളിലെ മിന്നലാടമായിരുന്നു . എവിടോക്കയോ എന്തക്കൊയോ മറന്നത് ഓര്‍മയായി തിരിച്ചു വരുന്ന പോലെ . പിറ്റേ ദിവസവും അവര്‍ അത് വഴി തന്നെ മീന്‍ പിടിക്കാന്‍ പോയി .
കടവില്‍ വലയിട്ടു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വന്നു അവരെ വിലക്കി " പുറത്തുള്ളവര്‍ ഇവിടെ വന്നു മീന്‍ പിടിക്കാന്‍ പാടില്ല "
" പുറമല്ല അകതുള്ളവന്‍ തന്നെയാണ് " ഉമ്മര്‍ക്ക അങ്ങിനെയാണ് പെട്ടെന്ന് പ്രതികരിച്ചത് . " ഇവനാര് അകതുള്ളവന്‍ എന്ന് പറയാന്‍ "
അനീസ് പെട്ടെന്ന് അയാളോട് ഒരു സംശയം ചോദിച്ചു ? ഇവിടെ നിന്നും പണ്ടെന്നോ ഒരു കുട്ടി കാണാതെ പോയിട്ടുണ്ടോ ? അതാ ആ കാണുന്ന വീടിലെ മൂത്ത കുട്ടി " അനീസുവിനു മനസ്സില്‍ കൂടുതല്‍ സംശയങ്ങള്‍ പെരുകി വന്നു.
അങ്ങിനെ അവര്‍ ആ വീട്ടിലെ ഒരാളെ വിളിപ്പിച്ചു . ആ വന്ന ആള്‍ വിളിച്ചു പറഞ്ഞു " ഇത് ഞങ്ങളുടെ പൊയ്പോയ ജ്യേഷ്ടന്‍ തന്നെ "
അവര്‍ രണ്ടു പേരും കാഴ്ചയിലും നല്ല സാമ്യം . " അനീസ്‌ അന്വേഷണങ്ങള്‍ തുടര്‍ന്നു.
ഉമ്മര്‍ക്കയുടെ കുടുംബം അറിയപ്പെടുന്ന ഒരു ഹിന്ദു കുടുംബമാണ് . രണ്ടനുജന്മാര്‍ ഒരനുജതി ജീവിച്ചിരിക്കുന്നു.
ഇപ്പോള്‍ നമ്മുടെ ഉമ്മരാക്ക മരിച്ചിട്ട് രണ്ടു വര്ഷം തികയുന്നു. കഥകള്‍ ഇനിയും അവസാനിച്ചിട്ടില്ല . തലമുറകളിലൂടെ ഈ കഥകള്‍ പുനര്‍ജനിച്ചു കൊണ്ടിരിക്കുന്നു. കോടതി വിധി ഉമ്മറിന്റെ മക്കള്‍ക്കും അച്ഛന്റെ കുടുംബ സ്വത്തു ലഭിക്കാനുള്ളതാണ് . ഏറെ പരീക്ഷയിലാണ് ആ സാധു കുടുംബം ഇപ്പോള്‍ .
ഒരാന കമ്പത്തില്‍ നാട് വിട്ടു പോന്ന ഒരു പയ്യന്റെ സ്തോബജനകമായ ജീവിത കഥ ഒരു സിനിമ പോലെ ഇവിടെ അവസാനിക്കുന്നില്ല ........


..............................................................................

No comments: