Tuesday, December 4, 2012

വെപ്പുതോണി



ഇല്ലത്തേക്ക് പോകുമ്പോള്‍  കാതിര്‍ കുട്ടി തന്റെ സ്നേഹിതനായ ആലി മൂപ്പനെയും കൂടെ കൂട്ടി

" വാ നമുക്ക് വലിയ നമ്പൂരിയെ ഒന്ന് കണ്ടിട്ട് വരാം ,  നിനക്ക് വേറെ പണിയൊന്നും ഇല്ലല്ലോ "

കുറെ കാലമായി  വല്യ മ്പൂരിയെ ഒന്ന് കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കണം എന്ന് വിചാരിക്കുന്നു . ഒരു പക്ഷെ അങ്ങ് പിടിച്ചാല്‍ കുറെ സ്ഥലം ഏല്‍പ്പിച്ചു തരും . മരം വെട്ടി കല്ലായില്‍ കൊണ്ട് പോയി വില്‍ക്കുകയും ചെയ്തു കൊണ്ടിരുന്നാല്‍ കാര്യങ്ങള്‍ മുട്ടലില്ലാതെ നടക്കും .

കമ്മുണ്ണിയും  മൂപ്പനായത്  നമ്പൂതിരിയെ കൊണ്ടാണ് . കിഴക്കന്‍ മലയോരങ്ങള്‍ എല്ലാം ഈ നമ്പൂരി ഇല്ലങ്ങളുടെതാണ് . തെക്ക് നിന്നും വന്ന നസരാണി മാരും കുറെ സ്ഥലങ്ങള്‍ ഇങ്ങിനെ സ്വന്തമാക്കി റബ്ബര്‍ കൃഷി തുടങ്ങിയിട്ടുണ്ട് .

    കാതര്‍ കുട്ടി വാഴക്കുലയും ചാക്ക് കെട്ടുകളും  തോണിയില്‍ എടുത്തു വെപ്പിച്ചു . വെപ്പുതോണി നിറയെ സാധനങ്ങള്‍ . മടിയില്‍ നിന്നും ഒരു സാധു ബീഡി എടുത്തു തീകൊളുത്തി .
    " ആലിയേ  ....നമ്പൂരി കനിയുമോ ?
 "
 ആ നേരത്തെ മനോ നില പോലെ നില്‍ക്കും എല്ലാ കാര്യങ്ങളും . ചെറിയ  നമ്പൂതിരി ഏതോ ഒരു നായര്‍ പെണ്ണിനെ നിലമ്പൂരില്‍ നിന്നും വേളി കഴിച്ചു എന്നൊക്കെ കേള്‍ക്കുന്നു . എല്ലാ സംധായങ്ങളും തെറ്റിക്കുന്നു അസ്രീകരങ്ങള്‍ എന്ന് പിറ് പിറുത്തു ഉലാതുന്നുണ്ടാവും ഉമ്മറ കോലായില്‍ .
 
ഇല്ലത്തിനു മുമ്പിലെ കടവെത്തിയപ്പോള്‍ ആലി മൂപ്പന്‍ നീട്ടി കൂവി . കാര്യസ്ഥന്‍ ഓടിയെത്തി
" എന്താ ഇത് ആലി മൂപ്പരെ...?
 " രണ്ടാളെ ഇങ്ങട്ട് വിട്ടോളീ , ഇതങ്ങു ഇറക്കി വെപ്പിക്ക "
  "അയ്യോ മാപ്പിളെ  വല്യമ്പൂരി നാലു ദിവസം കഴിഞ്ഞേ വരൂ .  ഞാന്‍ പറയാം. "

   കാ തര്‍ കുട്ടിയെ ഒന്നും പറയാന്‍ ആലി എന്ന കൂട്ടുകാരന്‍ സമയം കൊടുത്തില്ല എന്ന് പറയുന്നതാവും ശരി.  അവര്‍ വല്യബൂരിയെ കാണാതെ അന്ന് മടങ്ങി .
പിന്നീടു കാതര്‍ കുട്ടി കുറെ കാലം സുഖമില്ലാതെ കിടപ്പിലായിരുന്നു .
ഒരിക്കല്‍  വല്യമ്പൂരി ആളെ വിട്ടു ആലിയെ വിളിപ്പിച്ചു .
  ആലി  മുഖം കാണിച്ചു .  സങ്കടങ്ങള്‍  ബോധിപ്പിച്ചു .
അഞ്ചു  ഏക്കറ വയലും,  മൈസൂര്‍ മലയില്‍ നൂറോളം ഏക്കറ കാടു    മരം വെട്ടാനും -.
അങ്ങിനെ ആലി കുട്ടി  നാടിലൊരു മുതലാളിയായി വളര്‍ന്നു . ഇരുവഴിഞ്ഞി പുഴയിലൂടെ
മര ചങ്ങാടങ്ങള്‍ കല്ലായി പുഴയിലേക്ക്  നീങ്ങി കൊണ്ടിരുന്നു.  ആലി  കുട്ടിയും മക്കളും  ഇരുവഴിഞ്ഞിയുടെ തീരങ്ങളില്‍ നാലാള്‍ അറിയുന്ന കുടുമ്പക്കാരായി .
തെയ്യതും കടവ് പാലത്തിനടുത്ത്  വെറുതെ കാറ്റ് കൊള്ളാ നിരിക്കുംപോള്‍  അരിമ്പ്ര മമ്മദ് പറഞ്ഞു
" ഇവിടെ ഏറിയ ശുജായികളും പൈസക്കാരും പ്രമാണിമാരും ആയ പഴക്ഥകള്‍  ഞാന്‍ പറഞ്ഞു തരാം .......  "
ആലി കുട്ടിയെന്നോനു ആ പൈസ ഒതികിയോ മോനേ ....ഇല്ല .
  അത് ഒരു പെണ്‍ കേസില്‍ ഒന്നായി ഒലിച്ചു  പോയിയെന്ന്  കൂട്ടി ക്കോ " അത് വെരോതുന്റെ കയ്യില്‍ പോയി "
 അരിമ്പ്ര മമ്മദ് കഥ പറയുകയാണ്‌ . ഈ ഗ്രാമത്തിന്റെ എണ്‍പത് വര്ഷം മുമ്പുള്ള കഥകള്‍ ,  ഏറെ ഗ്രഹതുരത്വം തുളുമ്പുന്ന നര്‍മത്തില്‍ പൊതിഞ്ഞ  ഇരുവഴിഞ്ഞി കരയിലെ  കഴമ്പുള്ള കഥകള്‍ .
      ----------------------------------------


No comments: