Friday, May 23, 2008

ഈ യാത്ര തുടരുന്നു ..........

മാരിബിലെ നീണ്ട കാലത്തെ മരുഭൂ ജീവിതം എനിക്ക് മടുത്തു തുടങ്ങി. എത്ര കാലം മാതൃ ഭാഷ സംസാരിക്കാതെ ഒരു മലായളിയെയോ ഒരു ഇന്ത്യക്കാരേനെ പോലും കാണാതെ കഴിച്ചു കൂട്ടും . പലപ്പോഴും ബദുക്കളുടെ തോക്കിനു മുമ്പില്‍ നിന്നു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ പനി ബാധിച്ചു വിറച്ചു തുള്ളുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെയും കൊണ്ടു അവര്‍ എന്റെ ക്ലിനിക്കില്‍ വന്നു. ആ കുട്ടിയുടെ കൃഷ്ണമണികള്‍ മേലോട്ടു മറഞ്ഞുകൊണ്ടിരിക്കുകയിരുന്നു . ഞാന്‍ ക്ലിനിക്കിന്റെ വാതിലില്‍ നിന്നു തന്നെ മരണത്തെ നേരില്‍ കാണുകയായിരുന്നു. ഒരു ഡോക്ടര്‍ രോഗിയുടെ രോഗം മാറ്റികൊടുക്കണം. അതെ അവര്‍ക്കറിയൂ .
ഈ ബധുക്കളോട് തര്‍ക്കിക്കുന്നതു വെറുതെ.
" ഒരു സൂചി കൊടുത്തു രോഗം വേഗം സുഗപെടുതൂ "
കൂടെ വന്ന തോക്ക്‌ധാരി എന്നോട് രൂക്ഷമായി കല്പ്പിക്കുന്നുണ്ടായിരുന്നു.
ഈ ഒരു അവസ്ഥയില്‍ ഞാന്‍ വന്നു പെട്ടതാണ് മറ്റൊരു മര്‍ഗവുമില്ലാത്ത . അതുകൊണ്ട് തന്നെ ദൈവം എനിക്കും എന്നും തുണയായി നിന്നു.
ഈ പനി പിടിച്ച്ച കുട്ടിയെ ചികില്‍സിക്കാന്‍ ഞാന്‍ അല്‍പ്പം താമസം വരുത്തി. കണ്ണിലെ കൃഷ്ണ മണി ചലന മറ്റു. ഞാന്‍ കയ്യിലെടുത്ത സിരിച്ഞു ( സൂചി) മേശപ്പുറത്തു വെച്ചു. ആ കുട്ടിയുടെ രണ്ടു കണ്ണുകളും എന്നന്നേക്കുമായി അടച്ചു.
" ഹാതാ മിന്‍ അമ്രുള്ള " ഇതു ദൈവത്തിന്റെ വിധിയാണ് , നമുക്കു അത് തിരുത്താന്‍ ആവില്ലല്ലോ "
അവരും അത് ഉള്‍ക്കൊണ്ട്‌ ആ പിന്‍ചു കുഞ്ഞിന്റെ മൃത ശരീരവുമായി തിരിച്ചു പോയി. നവോൽജിൻ മരുന്നു നിറച്ച സൂചി ഞാന്‍ വലിച്ചെറിഞു. ഒരു നിമിഷം മാത്രം വിത്യസത്തില്‍ ഒരു ജീവിതം ....
ഒരു പക്ഷെ ഞാന്‍ വേഗം ആ കുട്ടിയെ ചികില്സിചിരുന്നന്കില്‍ , അവള്‍ രക്ഷപെടുമായിരുന്നോ. ഇല്ല അത്തരം ആലോചനകള്‍ തന്നെ ദൈവ വിധിയെ തള്ളി കളയലാവില്ലേ
എന്നാല്‍ ഒരു ദിവസം തടിച്ചു കൊഴുത്ത ഒരു സ്ത്രീയെ രണ്ടു മൂന്നു പേര്‍ താങ്ങി കൊണ്ടു വരുന്നു. അവരും ഇതു പോലെ പറ്റെ അവശയായിരുന്നു.
ഈ ബടുക്കള്‍ഒന്നിനും ഒരു വൃത്തിയും വെടിപ്പുമില്ല .
മാസത്തില്‍ ഒരിക്കല്‍ ശുദ്ധി വരുത്തിയാല്‍ അത് വലിയ കാര്യം .
ഒരു പാട്ട വെള്ളം അത് കൊണ്ടാണ് സാതാ കുളി.
ഈ തടിച്ച സ്ത്രീയെയും വല്ലാതെ വാസനിക്കുന്നുണ്ടായിരുന്നു. കറുത്ത മൈലാഞ്ചി മുടിയില്‍ ചാണകം തേച്ചുപിടിപ്പിച്ചപോലെ . അവര്ക്കു ഞാനൊരു പത്തു സി സി ഇന്ജക്സിന്‍ കൊടുത്തു. ചളി കെട്ടികിടന്നു തൊലിപ്പുറം കട്ടിയായിരിക്കുന്നു. സൂചി വളയുന്നു.ദൈവത്തിലറ്പ്പിച്ചുകൊണ്ടു ഞാന്‍ എല്ലാം തുടങ്ങി വെച്ചു.
ആ സ്ത്രീ പിറ്റേ ദിവസം തന്നെ വന്നു. എന്തൊരു ആഹ്ലാദമായിരുന്നു ആ മുഖത്ത് .കഴുത്തില്‍ തൂകിയിട്ട ഒരു ആട്ടിന്‍ കുട്ടിയും " കൂടിയാല്‍ രണ്ടു ദിവസം പ്രായമായ കിടാവു.
അതായിരുന്നു അവരുടെ സംപ്രദായം . ഇസ്ടപെട്ടവേര്‍ക്ക് നല്കുന്ന സമ്മാനം . " ഹതിയാ "
ഇതു ഒരു അനുഗ്രഹം എത്ര നാള്‍ ഇതു തുടരാന്‍ കഴിയും. ഈ മാരിബിലെ ഒരു പാടു പേര്‍ ഈ ഹിന്ദീ ദക്തൂരിനെ
ഓര്‍ക്കും . അവര്ക്കു മറക്കാന്‍ ആവില്ല.
ആയിടക്കാണ്‌ നാട്ടില്‍ നിന്നും ഒരു കത്ത് വന്നത്. "

എന്റെ മകന്‍ ഉപ്പ എന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു.
ഞാന്‍ ഒരു പിതാവായ വിവരം അറിഞ്ഞു കഴിഞ്ഞു .
സനാ വഴി കത്ത് കിട്ടാന്‍ തന്നെ ആഴ്ചകള്‍ വേണം.
അന്ന് മുതല്‍ മനസ്സു കൊണ്ടു ഞാന്‍ യാത്ര തുടങ്ങി കഴിഞ്ഞു .....
ഒരു മടക്കം . അനിവാര്യമായ മടക്കം. പക്ഷേ അത് എങ്ങിനെ എന്റെ വിസാ നൂലാമാലകള്‍ എന്നെ യെമന്‍ വിടാന്‍ അനുവതിക്കുന്നുമില്ല . ഈ കുന്ഗ്രമാത്ത്തില്‍ എത്ര കാലം വേണമെങ്ങിലും ജീവിക്കമആയിരുന്നു .
ഇവര്‍ എന്നെ പോവാന്‍ അനുവതിക്കുകയില്ല .
ഒരു രാത്രി ഞാന്‍ എന്റെ വേദനകള്‍ ഹമദ്ഹാനു മായി പങ്കിട്ടു. സാമാന്യം പരിസ്ക്രിതനായ ഒരു ചെറുപ്പക്കാരന്‍ . അവന്‍ തന്റെ ടോയോടാ പിക് അപ്പില്‍ പുലര്‍ച്ച നേരം എന്നെ സൗദി അരാബിയുടെ അതിര്‍ത്തി കടത്തി തന്നു. നന്നിയുണ്ട് ഹമദ്ഹാന്‍ . ഒരിക്കലും മറക്കാനാവില്ല നിന്നെ .
ഒരു ദിവസം മുഴുവന്‍ നടന്നു നജ്രാന്‍ പട്ടണം വരെ എത്തി. അവസാനം ബദു വേഷം തന്ന രക്ഷിച്ചു.
പിന്നീട് യാത്ര മക്കയെ മനസ്സില്‍ വെച്ചായിരുന്നു. ക അബാ ലയത്തില്‍ ത്തിന്റെ ആ കറുത്ത മൂടുപടത്ടില്‍ ഞാന്‍ എന്റെ എല്ലാ വേദാന്കളും താഴ്ത്തി വെച്ചു. എല്ലാ പ്രാര്‍ത്ഥനകളും കണ്ണുനീരിന്റെ അര്‍ത്ഥവും അവന്‍
അറിയുന്നു. ഞാന്‍ എന്തൊക്കയോ വാക്ക് കൊടുത്തു . അവന്‍ ഇപ്പോഴും
കാണുകയല്ലേ ഈ അടിമയുടെ നിലക്കാത്ത യാത്ര . ......
ഈ യാത്രയുടെ അവസാനം എവിടെയായിരിക്കും.

4 comments:

Unknown said...

നല്ല കുറിപ്പ്. ടൈപ്പിംഗ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം വിജയിക്കുന്നില്ലേ

Unknown said...

വലിയ പ്രശ്നം ടൈപിങ് തന്നെ.
പലപ്പൊഴും ശൈലി തന്നെ മാറ്റാൻ നിരബന്ധമവുന്നു.
പലരും ഇതു പരയുന്നു.
സ്നെഹതൊടെ

നജീബ്

siva // ശിവ said...

ഒരു ദിവസം ഓണ്‍ലൈനായി വരൂ. ടൈപ്പിങ്ങും പാരഗ്രാഫ് തിരിക്കലും, ഫോണ്ടു പ്രോബ്ലങ്ങളും പരിഹരിക്കാന്‍ പറഞ്ഞു തരാം.

sivaoncall@gmail.com

സസ്നേഹം,

ശിവ.

shahir chennamangallur said...

എന്നെ കൂടി പഠിപ്പിക്കുമോ ? ടൈപ്പ് ചെയ്യാനുള്ള പ്രയാസം കാരണം എല്ലാം പേപ്പറില് ഉം മനസ്സിലും ആയി കിടക്കുകയാണ്‍്