Sunday, June 15, 2008

അവസാനത്തെ പ്രണയകാവ്യം

എല്ലാം മാറിമറിഞു കൊണ്ടിരിക്കുകയാണു. കാലത്തിനു പിടികൊടുക്കാതെ നമ്മുടെയൊക്കെ നിഗമനങൾക്കും അപ്പുറത്തേക്കു വഴുതിപ്പോകുന്ന ഈ ഒരു വികാരാവസ്തയെ എങിനെ വായനക്കാരെ അറിയിക്കുമെന്നാണു.

നമുക്കൊക്കെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഒരു പശ്ചാത്തലത്തെ കുറിച്ചു നമുക്കു പോലും പൂർണ ബോധ്യമില്ല. ലോക വിപണി നമ്മുടെയൊക്കെ മനസ്സിനെപ്പോലും വിലക്കെടുക്കാനുള്ള കരുത്തും തന്റേടവും നേടികഴിഞു. ആത്മീയത പോലും നിർവചിക്കാനാവത്ത വിധം കെട്ടുകൊണ്ടിരിക്കുകയാണു. സാമൂഹ്യജീവിയായ മനുഷ്യൻ സഹജമായ വാസനയിൽ ആർജിച്ചെടുത്ത സ്നേഹത്തിന്റെ പങ്കുവെക്കൽ ഇനിയെത്ര കാലം എന്ന ചോദ്യമേയുള്ളൂ. നാം എനി എത്ര കാലം പ്രണയകാവ്യങൾ രചിക്കും.
ഇത്രയും ആമുഖമായി പറഞുവന്നത് സച്ചിദാനന്ദന്റെ ഒരു കവിത മാത്രുഭൂ‍മിയിൽ വാ‍യിച്ചപ്പോഴാണു.

ഹുസൈന്റെ വെള്ളക്കുതിരകളുടെ പുറത്തേറി
ഹൂറികളുടെ ലോകത്തേക്കു പറക്കുന്ന ഈ വ്റധൻ
ചപ്പാത്തിയിലൊരു തലമുടിനാരു കണ്ടതിനു
വീട്ടുകാരിയെ ഒറ്റചവിട്ടിനു കൊന്ന കാര്യം ആർക്കറിയാം.

നെരൂദയുടെ പ്രണയകവിതകളെ ക്കുറിച്ചു
വാചാലനാകുന്ന ഈ കാവ്യാസ്വാദകൻ
ഇന്നലെ തന്റെ പൂർവകാമുകിയുടെ മുഖം
ആസിഡൊഴിച്ചു വിക്രതമാക്കിയവനെന്നു ആരെങ്കിലും സംശയിക്കുമോ ?
( സച്ചിതാനന്ദൻ )

4 comments:

shahir chennamangallur said...
This comment has been removed by the author.
shahir chennamangallur said...

ഹുസൈന്റെ വെള്ളക്കുതിരകളുടെ പുറത്തേറി
ഹൂറികളുടെ ലോകത്തേക്കു പറക്കുന്ന ഈ വ്റധൻ
ചപ്പാത്തിയിലൊരു തലമുടിനാരു കണ്ടതിനു
വീട്ടുകാരിയെ ഒറ്റചവിട്ടിനു കൊന്ന കാര്യം ആർക്കറിയാം.

....

ഇതിന് എന്റെ വക നൂറു മാര്ക്ക് !!!!!

മാന്മിഴി.... said...

നന്നായീരിക്കുന്നു....എനിക്കിഷ്റ്റ്മായി

SreeDeviNair.ശ്രീരാഗം said...

najeeb..
പ്രണയകാവ്യങ്ങള്‍ക്ക്,
മരണമില്ലാ..